SEQUEL 27

സ്വാഭാവികം

കവിതടോബി തലയൽവാക്കുകൾ കൊണ്ട് മുറിവേറ്റവരുടെ മരണം നിശ്ശബ്ദതയുടെ ആഴത്തിൽ ശ്വാസംമുട്ടിയാണ് സംഭവിക്കുക. ദംശനമേറ്റതിന്റെ ഓർമ്മകൾ ചോരയോട്ടം നിലച്ച ഞരമ്പുകളിൽ കരിയിലക്കൈകളിലെ അഴുകിത്തുടങ്ങിയ രേഖകൾ പോലെ കരുവാളിച്ചു കിടക്കണമെന്നില്ല, പൊട്ടിത്തെറിക്കുമായിരുന്ന ഒരു സ്റ്റൗവ് അനുഭവിച്ച വീർപ്പുമുട്ടലുകൾ മുഖത്ത് പുകയുന്നുണ്ടാവില്ല, കിടപ്പുമുറിയിലെ അപമാനങ്ങളോ അവഗണനകളോ എവിടെയും തിണർത്തുകിടപ്പുണ്ടാവില്ല, ഭർത്തൃപീഡനമെന്നോ ഭാര്യാപീഡനമെന്നോ സ്ത്രീധന പീഡനമെന്നോ അകമുറിവുകളിൽ അടയാളമുണ്ടാവില്ല, പിടച്ചിലുകൾ വറ്റിപ്പോയ ഹൃദയത്തിൽ വാർന്നുപോയ സങ്കടങ്ങൾ ഒരു മാപിനിയും സൂചിപ്പിക്കില്ല, അസ്വാഭാവികതകളുടെ വിരൽപ്പാടുകളും ഒരിടത്തും പതിഞ്ഞിട്ടുണ്ടാവില്ല, വാർദ്ധക്യസഹജമായ അസുഖത്താലോ മറ്റുസ്വാഭാവിക...

വീടിനുമുകളിലൊരാകാശമുണ്ട്

വായനജ്യോതി അനൂപിന്റെ നിന്റെ വീടും എന്റെ ആകാശവും എന്ന പുസ്തകത്തിന്റെ വായനഡോ. സന്തോഷ് വള്ളിക്കാട്പെണ്ണുങ്ങള്‍ എഴുത്ത്‌ തുടങ്ങിയ കാലം മുതല്‍ കുടുംബവും പ്രേമവും ദാമ്പത്യവും ലൈംഗികബന്ധങ്ങളും കവിതയില്‍ ഉടല്‍ വ്യസനങ്ങളായും ആത്മതാപങ്ങളായും സ്വത്വവ്യാപനങ്ങളായും...

ഉടലോർമ്മയുടെ നാഴികകൾ

കവിത സായൂജ്വെളിച്ചത്തിൽ മാത്രം തെളിയുന്ന കള്ളിമുൾ ചെടികൾ, ഇരുട്ടിനെ തണുപ്പിക്കാനുടലെടുത്ത തണുത്ത തടാകങ്ങൾ.നിറഞ്ഞൊഴുകി തലോടുമ്പോൾ വിരലിൽ തടയുന്ന പരുക്കൻ കല്ലുകൾ, തമ്മിലുരസി ശ്വാസം തിരയുന്ന നീണ്ടമരങ്ങൾ.കാലിൽ പടരുംതോറും തളിരിട്ടു പൂക്കുന്ന വള്ളിപ്പടർപ്പുകൾ, കണ്ണു തുറക്കാനനുവദിക്കാതെ പെയ്യുന്ന ചുവന്ന...

പലായനം  

കവിതമാത്യു പണിക്കർ  ഈ വീടും, നഗരവും, രാജ്യവും ഞാനുപേക്ഷിക്കുകയാണ്; രാഷ്ട്രീയവും മതവും ദേശീയതയും ഇല്ലാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ എന്റെ തോളിലാണ്.  . വൃദ്ധയായ അമ്മയുടെ നീട്ടിയ കൈകളിൽ തൊടുവാൻ ഞാനശക്തയാണ്’ പിടിച്ചു പോയാൽ മരണത്തിനല്ലാതെ അത് വേർപെടുത്താനാവില്ലെന്നു ഇരുവർക്കും പകൽ പോലെയറിയാം. പകരം എന്റെ ആത്മാവും വേദന സംഹാരികളായ ഉറക്ക ഗുളികകളും വീട്ടിലുപേക്ഷിക്കുന്നു. ഒരുപക്ഷെ എന്നെങ്കിലും അമ്മ അതാഗ്രഹിക്കുമെങ്കിൽ. ജീവനൊഴിച്ചു...

കിണറാഴങ്ങൾ   

കഥ  സൗമിത്രൻ അന്ന് തീവണ്ടികളെല്ലാം നേരം തെറ്റി ഓടിയിരുന്നതിനാലാവാം, ഷഹൻപൂർ റെയിൽവേ ജംഗ്ഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും നല്ല തിരക്കുണ്ടായിരുന്നു. നേരം വളരെ  വൈകിയോടുന്ന കേരളാ എക്സ്പ്രസ്സ് പ്രതീക്ഷിച്ച്  മലയാളികൾ തിങ്ങിക്കൂടിയ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വിശേഷിച്ചും. ആൾക്കൂട്ടത്തിനിടയിൽ...

മനസ്സ്

കവിത അനീഷ് പാറമ്പുഴനാൽക്കവലയിൽ നിൽക്കുന്ന ഒരു കുട്ടിയപ്പോലെയാണ് ചിലപ്പോൾ മനസ്സ് ഏത് വഴി എപ്പോൾ ഓടിപോകുമെന്ന് ആർക്ക് പ്രവചിക്കാനാവും ചില്ലകളിൽ നിന്ന് തുഞ്ചത്തേക്ക് വളരെ വേഗം ഓടിക്കയറുന്ന അണ്ണാനെപ്പോലെ വലിയ പ്രയത്നശാലിയുമാണവൻ പിടിവിട്ട് വീഴാറുണ്ട് പലവട്ടം നല്ല തണുപ്പുള്ള രാത്രിയിൽ വിജനമായ ഒരു കമ്പാർട്ട്മെന്റിൽ അപ്പുറത്തും ഇപ്പുറത്തും മുഖത്തോട്ട് നോക്കി...

ഓരോ കവിക്കും അദൃശ്യനായിരിക്കാനുള്ള അവകാശം ഉണ്ട് (സുനിൽ കുമാർ.എം . എസിന്റെ കവിതകൾ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്‌നി സ്വപ്ന"കുറെ നേരം ഞാൻ എഴുതുന്നു അത്രയും നേരം ജീവിച്ചിരിക്കുന്നതായി അറിയുന്നുകുറെ ജന്മങ്ങൾ ഞാൻ എഴുതാതിരിക്കുന്നു എൻറെ മരണങ്ങളെ ഞാൻ ആത്മാവിൽ മണക്കുന്നു "* * * *എഴുതിക്കൊണ്ടിരിക്കെ കാണാതായ തന്നെ കുറിച്ച്...

പത്മശ്രീ രാമചന്ദ്ര പുലവർ

തോൽപ്പാവക്കൂത്ത് കലാകാരൻ | പാലക്കാട്1960, മെയ് 25 ന് ഷൊർണൂരിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിൽ, പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനായ കൃഷ്ണൻകുട്ടി പുലവരുടേയും ഗോമതിയമ്മയുടെയും മകനായാണ് രാമചന്ദ്രപുലവരുടെ ജനനം. പരമ്പരാഗത പാവകളി കുടുംബത്തിലെ പതിമൂന്നാം...

കാട്ട് ക്കേങ്ങ്

കുറിച്യ ഭാഷാകവിതശ്രീജാ ശ്രീ വയനാട്അമ്മെ എന്തായെ മേനെ ഓടയ്ക്ക് എക്ക് പൈക്ക്ന്ന് ഐ കുടക്കില് നോക്കിറ്റ് ഐല് ഒന്നില്ല ചൂട് ബൊള്ളം.... അതെ ഉള്ളു ഓനെ കണ്ണെല്ലൊ നെറഞായ്യ് ചളി പിടിച്ച മുണ്ട് എടുത്ത് ഓനെ കണ്ണ് തൊടച്ചി കെരായല്ലാ മേനെ നിന്ക്ക് എന്തെങ്കിലൂ വെച്ചെരിയാ ഐയ്യെ ക്കേങ്ങ് ഒന്ന്...

ഒറ്റപ്പെട്ട മനുഷ്യരും ഇടങ്ങളും

ഫോട്ടോസ്റ്റോറിഅരുൺ ഇൻഹാംകൂട്ടം തെറ്റി മേയുന്നവരെ പുറമെ നിന്നും നോക്കുമ്പോൾ ഒറ്റപ്പെട്ടവർ മാത്രമായി ചിലപ്പോൾ കാലം അടയാളപ്പെടുത്തിയേക്കാം. പക്ഷെ അവർ അവനവനോടൊപ്പം കൂടുതൽ ചിലവഴിക്കുന്നവരായിരിക്കാം. ഇഷ്ടമില്ലാഞ്ഞിട്ടും ചിലപ്പോൾ കൂട്ടത്തിൽ നിന്നും പുറത്തുകടക്കേണ്ടിവന്നവരും അവരിൽ...
spot_imgspot_img