SEQUEL 52

ഐലൻഡ് ഓഫ് ലൗ – ഭാഗം 3

നോവലെറ്റ് അഞ്ജലി മാധവി ഗോപിനാഥ് ക്ലമന്റിന്റെ കൈകളിലേക്ക് ഊർന്നു വീണ റോഡ്രിഗസിന്റെ കണ്ണുകളിലൂടെ രക്തം വാർന്നൊഴുകി. അയാളുടെ കണ്ണുകളടഞ്ഞു. ചെവികൾ കൊട്ടിയടച്ചു. നേർത്ത ശബ്ദങ്ങൾ അകലെയായി. കണ്ണ് തുറക്കുന്ന റോഡ്രിഗസ് കാണുന്നത് തീരെ പരിചിതമല്ലാത്ത ഒരിടമാണ്. കിടക്കുന്നിടത്തെ...

മണ്ണറിഞ്ഞ പാട്ടുകള്‍ (പോള്‍സണ്‍ താണിക്കല്‍)

വായന അജയന്‍ വലിയപുരയ്ക്കല്‍ ജീവന്റെ ആധാരം ഹരിതകമാണല്ലോ. മണ്ണിന്റെ മനസ്സറിഞ്ഞവര്‍ക്കാണ് പച്ചപ്പ്‌ ഉണ്ടാക്കാന്‍ കഴിയുക. മണ്ണിലും മനസ്സിലും അത് സാധ്യമാണ്. ജീവന്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം!? ആ പച്ചയുടെ, ജീവന്റെ, മണ്ണറിഞ്ഞ് മനമറിഞ്ഞ് ഈണമറിഞ്ഞ് പാടുന്ന...

ഒച്ചയിൽ നിന്ന് നിശബ്ദതയെ കണ്ടെടുക്കും വിധം (പി. എൻ ഗോപികൃഷ്ണന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽസഞ്ചാരങ്ങൾ ഡോ. രോഷ്‌നി സ്വപ്ന Inside us there is something that has no name, That something is what we are, Jose saramago, ( blindness. ) എന്താണ് കവിതയുടെ സാരാംശം എന്നത് പരിഗണിക്കുമ്പോൾ നാം പലതരം ചോദ്യങ്ങളെ...

ബുദ്ധനും ധമ്മവും എങ്ങിനെ സമൂഹത്തില്‍ സാഹോദര്യം സംജാതമാക്കും?

ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ്: പ്രതിവിധി ബുദ്ധമതമോ? ഭാഗം -2 അജിത് വാസു 'സാഹോദര്യം' അഥവാ Fraternity ആണ് ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്ന് കഴിഞ്ഞ ലക്കത്തിലെ വിശദീകരണത്തില്‍ നാം കണ്ടു. അതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സമൂഹത്തില്‍...

മൂന്ന് താറാവുകറിക്കവിതകൾ

കവിത സുരേഷ് നാരായണൻ 1 'തുള്ളി വെള്ളമില്ല ക്ലീറ്റസ്സേ , വേണമെങ്കിലെന്നെ പച്ചയ്ക്കടിച്ചോ!' മദ്യക്കുപ്പി ക്ലീറ്റസിനെ കൊഞ്ഞനം കുത്തി. അവനാ കുപ്പി കയ്യിലെടുത്തു. തൻറെ അവധാനതകളെ മുഴുവനും ചുണ്ടുകളിലേക്കാവാഹിച്ച് അതിൻറെ വട്ടക്കഴുത്തിൽ ചുംബിച്ചു. കുപ്പി വിറച്ചു മദിച്ചു നനഞ്ഞു മൂർച്ഛയിലതിൻറെ മൂടി ഊരിത്തെറിച്ചു. ശബ്ദം കേട്ട് ഫ്രിഡ്ജിൻറെ തണുപ്പുപാളികൾക്കുള്ളിൽ മയങ്ങിക്കിടന്ന താറാവുകറി പുറത്തേക്കു ചാടി അവൻറെ...

ഇന്ത്യൻ ശിക്ഷാനിയമം

കഥ ശ്രീശോഭ് വക്കീലന്മാർ പതിനൊന്നുമണിപ്പാച്ചിൽ നടത്തുന്ന പതിവു കോടതി ദിവസം, രണ്ടര വർഷത്തെ ജൂനിയർഷിപ്പിൽ അടിമത്വത്തിന്റെ സകലതലങ്ങളും തൊട്ടറിഞ്ഞ കുട്ടായി വക്കീലിന് ഏറെ പ്രാധാന്യമുള്ളതായിത്തീർന്നത് വളരെപ്പെട്ടെന്നാണ്. നെന്മാറ വെടിക്കെട്ടു കഴിഞ്ഞെത്തിയപ്പോൾ വൈകിയിരുന്നു. പണ്ടെന്നോ തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ...

നഷ്ടസ്വര്‍ഗത്തിലേക്ക് വീണ്ടും

ഗസൽ ഡയറി -1 മുർഷിദ് മോളൂർ മുറിവുകള്‍ക്ക് മരുന്ന് തേടിയുള്ള സഞ്ചാരത്തിനിടക്ക്, അനുഗ്രഹം പോലെ കാതിലേക്കു കയറിവരുന്ന പ്രിയപ്പെട്ട പാട്ടുകളെപ്പറ്റിയാണ് പറയാനുള്ളത്. ഓര്‍മകള്‍ ചുമന്നു നടക്കുന്നവരുടെ കണ്ണീരും പുഞ്ചിരിയുമെല്ലാം കലര്‍ന്ന ഗസലുകള്‍ നസ്മുകൾ, ഖയാലുകൾ.. അങ്ങനെ...

ട്രോൾ കവിതകൾ ഭാഗം – 6

വിമീഷ് മണിയൂർ മണിക്കൂറുകൾ ഒരുമണിയും രണ്ടുമണിയും അയൽക്കാരായിരുന്നു. ഒരുമണി മൂന്നുമണിയേയും രണ്ടുമണി നാലുമണിയേയും കഴിഞ്ഞ കുറേക്കാലമായി വളക്കാൻ ശ്രമിക്കുകയായിരുന്നു. കാര്യമറിഞ്ഞ അഞ്ച്മണി മൂത്ത ഏട്ടനായ ഏഴുമണിയോട് പറഞ്ഞു. ഒരുമണിയേയും രണ്ടുമണിയേയും വഴിയിൽ കണ്ടാൽ മിണ്ടരുതെന്ന് ഏഴ്മണി...

പൊഴിഞ്ഞാലും എൻ ഹൃദയമേ

കവിത -  ഇംഗ്‌ബോർഗ് ബാക്മാൻ മൊഴിമാറ്റം - രാമൻ മുണ്ടനാട് പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന, ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും. പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ. ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്. ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച് നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക. ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട. അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും. കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്. നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം. നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും. ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു. വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത് സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്. ... Fall, My Heart Ingeborg Bachmann Fall, my...

അക്ക്

കവിത രാഹുൽ പൊയ്കയിൽ സൂര്യൻ പടിഞ്ഞാറ് മുങ്ങിനിവരാൻ മടിച്ച് മടിച്ചു പോവും നേരം അവളും ഞാനും വാകമരച്ചോട്ടിൽ അക്ക് കളിച്ചു. അക്ക് നെറ്റിയിൽ വച്ച് അന്തിവാനം നോക്കി ഒത്തോ ഒത്ത് ഒത്തോ ഒത്ത്. വരയിൽ ചവിട്ടാതെ നെറ്റിയിൽ നിന്ന് അക്ക് കളത്തിനുപുറത്തേക്കിട്ട് അക്കിലേക്കാഞ്ഞെത്തി. വിജയാഹ്ളാദത്തോടെ അവളിലേക്കൊന്ന് കണ്ണെറിഞ്ഞു. അന്തിവെയിൽ അവളുടെ കവിളിൽ രക്ത ചന്ദനമണിയിച്ചു. പെറ്റിക്കോട്ട് കഴിഞ്ഞു മുട്ടിലൂടെ കാൽപ്പാദത്തിലേക്ക് വാകമരം ഒരു പൂവ് കൊഴിച്ചു. വയറുപൊത്തി...
spot_imgspot_img