HomeTHE ARTERIASEQUEL 108

SEQUEL 108

വറ്റ്

(കവിത) ദിവാകരൻ വിഷ്ണുമംഗലം വറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനം മഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം. ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റും തപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്; ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 7 ഒരു നിഴലായ് മരിച്ചവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമോ? അപ്പോള്‍, താനും മരിച്ചു കഴിഞ്ഞോ? കുന്നിക്കുരു ഒരു ഗ്ലാസ് ജാറില്‍ നിറയുന്നത് പോലെ ഭയം വലിയൊരു അട്ടിയായി...

കോട്ടയുടെ കഥ പറഞ്ഞ് നിരക്ഷരൻ

The Reader’s View അന്‍വര്‍ ഹുസൈന്‍ മനോജ് രവീന്ദ്രൻ നിരക്ഷരൻ ബ്ലോഗിലൂടെയും നവമാധ്യമങ്ങളിലൂടെയും തൻ്റെ അഭിപ്രായങ്ങൾ പങ്കുവക്കുന്ന എഴുത്തുകാരനാണ്. മലയാളത്തിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകം മുസ്രിസിലൂടെ നിരക്ഷരനിലൂടെയാണ് പിറവിയെടുത്തത്. മെൻ്റർ മീഡിയ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ...

ഇരുള്‍

(നോവല്‍) യഹിയാ മുഹമ്മദ് ഭാഗം 3 'ഈ വിവാഹം നടന്നാല്‍ കുടുംബത്തിന്റെ മുഴുവന്‍ സല്‍പ്പേരും കളങ്കപ്പെടുമച്ചോ. എങ്ങനെ ഞാന്‍ നാട്ടിലൂടെ തലയുയര്‍ത്തി നടക്കും? അച്ചോ അപ്പനപ്പാപ്പന്മാര്‍ ഉണ്ടാക്കിയെടുത്ത സകല മഹത്വങ്ങളും അതോടെ തീരും അച്ചോ. അവളെ കെട്ടിക്കോളാമെന്ന്...

നെഞ്ചിന്‍ കൂട്ടിലെ മുറിവുകളിലവള്‍ ചിത്രശലഭങ്ങളെ വരച്ചു ചേര്‍ത്തു

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) ഭാഗം 25 ഡോ. രോഷ്നി സ്വപ്ന I paint myself because I am the subject I know best -Frida Kahlo രക്തത്തിലേക്ക് തിരിച്ചു പറക്കുന്ന കവിതയില്‍ ഉടലേനിനക്കെവിടെ സ്ഥാനം എന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്...

അച്ഛൻ

(കവിത) ശിവശങ്കര്‍ സ്വത്ത് ഭാഗിച്ചപ്പോൾ എനിക്കു കിട്ടിയത് അച്ഛന്റെ വലംകാലീന്ന് അല്പം നാറുന്ന കുഴിനഖച്ചെളിയായിരുന്നു ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട് ഞാൻ തുടങ്ങുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വിശപ്പാറ്റാൻ ഞാനതിൽ ആഞ്ഞു പണിയുന്നു പിന്നെ അച്ഛനെപ്പോലെ, വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ ഞാൻ തീർക്കുന്നു ചെളിവാരി ഞാൻ നിറയ്ക്കുന്നു. അച്ഛനെപ്പോലെ വേദനകൊണ്ട് ഞാൻ പുളയുന്നു. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

ബഷീര്‍ എഴുത്തിലെ ‘തങ്കം’

(വായന) യാസീന്‍ പെരുമ്പാവൂര്‍ ബഷീറിന്റെ തൂലികയില്‍ പിറവികൊണ്ട ആദ്യ രചനകളില്‍ ഒന്നാണ് തങ്കം (1937). ഈ രചനയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് ബഷീര്‍ ഒരു മുഖവുരയില്‍ പറഞ്ഞ വാക്കുകളാണ്. 'തങ്കം'എഴുതി പ്രസിദ്ധീകരിക്കാന്‍ ബഷീര്‍ ജയകേരളം മാസിക...

രൂപകങ്ങളുടെ പടപാച്ചിലുകള്‍

(ലേഖനം) ഡോ.റഫീഖ് ഇബ്രാഹിം രൂപകങ്ങള്‍ സ്വയമേവ കവിതയാവുമോ? ഇല്ലെന്നാണ് സാമ്പ്രദായിക കാവ്യമീമാംസ നമ്മോടു പറയുന്നത്. രൂപകങ്ങളും ബിംബങ്ങളും കാവ്യരചനയുടെ അസംസ്‌കൃത വസ്തുക്കളാണെന്നും ഈ വ്യതിരിക്ത വസ്തുക്കളെ കവിയുടെ സര്‍ഗശക്തി കൂട്ടിയിണക്കുമ്പോഴാണ് കവിത പിറക്കുക എന്നും ആധുനിക...

ഫോക്ലോര്‍ : നാട്ടുവര്‍ത്തമാനങ്ങളുടെ ലളിത ഭാഷ

(ലേഖനം) ഹസീബ് കുമ്പിടി സാഹിത്യ ചരിത്ര സംജ്ഞകളെ സംബന്ധിച്ചുള്ള അപഗ്രഥനം ആണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക തനിമയെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്നത്. സനാതനകാലം തൊട്ടേ കലാപരമായി ഏറെ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യ സമൂഹം. ഓരോ ചുവടുവെപ്പുകളും അതിന്റെ കോറോത്ത്...

അഞ്ച് കവിതകൾ

(കവിത) ജയകുമാര്‍ മല്ലപ്പള്ളി വരകള്‍ ഇന്നെലകളിലെ നീലാകാശം നമ്മുടേതായിരുന്നു. ഇന്നിന്റെ നീലാകാശം നിന്റേതും എന്റേതുമായി വരയിട്ട് മാറ്റിയിരിക്കുന്നു. മൈനകള്‍ നമുക്കു ഇടയില്‍ പറന്നെത്തുവാന്‍ കഴിയാത്ത ഒരു വലിയ കാടുണ്ടായിരുന്നു. എങ്കിലും, നമ്മുടെ മൈനകള്‍ പരസ്പരം സ്‌നേഹിച്ചിരുന്നു. നാം തമ്മില്‍ നാം ആദ്യം കണ്ടപ്പോള്‍ മഴ പെയ്തിരുന്നു അവസാന കാഴ്ചയിലും മഴ പെയ്തിരുന്നു. മഴ നിന്നെ നനയ്ക്കുന്നുണ്ടാവാം എനിക്ക് കുളിരുന്നു. ഓര്‍മ്മ ഇല പൊഴിച്ച് കടന്നു പോയ...
spot_imgspot_img