HomeTHE ARTERIASEQUEL 105

SEQUEL 105

കസേര, പ്രേമം

(കവിത) മുബശ്ശിര്‍ സിപി പ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം. ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര. അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര. വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം. ഉണ്ടായിരുന്നിടത്തെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം  4 ഒരു കവിത പോലെ ഉപേക്ഷിച്ചു പോയ പുസ്തകത്താളുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപ്പീലി തിരയുന്ന ഒരു കുട്ടിയെപ്പോലെ സമീറ ഓർമ്മകളെ ചികഞ്ഞു. അന്ന് താനനുഭവിച്ച അതേ അനുഭൂതി തന്നിലേക്ക്...

അഞ്ച് കവിതകൾ 

(കവിത) എ. കെ. മോഹനൻ  കസാല  ഒന്ന് സ്വസ്ഥമായി ഇരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ ഒന്ന് നിവർന്നുനിൽക്കുവാൻപോലും പറ്റാത്തവിധം അനന്തമായി പോയല്ലോ ഈ ഇരിപ്പ്. തൊട്ടാവാടി പൂവിറുക്കുന്നേരം കുഞ്ഞുകൈകളിൽ മുള്ളേറ്റത്തിനാലാകുമോ നിന്റെ മുഖം പെട്ടെന്ന് വാടിപ്പോയത്. കടൽ ചേമ്പിലയിൽ ഉരുണ്ടുകളിക്കുന്ന ആകാശത്തിന്റെ ഒരുവലിയ കണ്ണുനീർതുള്ളി. സമ്മാനം  ഒരു ദുഃഖത്തിൻ തടവിൽ ഞാനകപ്പെട്ടുപോയി അതിൻ മുറിവിൽ നിന്നൊഴുകുന്ന ചോരയാണീവരികൾ അത് നിനക്കുള്ളൊരെന്റെ സമ്മാനവും. മഴപ്പാറ്റ മണ്ണടരിൽ നിന്നുയർന്നുപൊങ്ങുന്നു വിൺചിരാതിൽ വിലാപമാകുന്നു. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

മാഞ്ഞു പോകുന്ന മനുഷ്യ ഭൂപടങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം) ഭാഗം 23 രോഷ്നി സ്വപ്ന This is not a burrial, It's a Resurrection സംവിധാനം :ലേമോഹാങ്ങ് ജെര്‍മിയ മോസസ് (Lemohang Jeremiah moses) 'I saw with my own eyes. The...

അമാനുഷികതയും നാടന്‍ ഐതിഹ്യ നിര്‍മ്മിതിയും അരവിന്ദന്റെ എസ്തപ്പാനില്‍

(ലേഖനം) രഞ്ജിത്. വി മലയാള സിനിമയെ അന്തര്‍ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ചലചിത്രപ്രവര്‍ത്തകനാണ് ജി അരവിന്ദന്‍. 1974ല്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവന്ന അരവിന്ദന്‍ മലയാളിയുടെ ചലച്ചിത്ര സംസ്‌കാരത്തെ പുനര്‍നിര്‍മ്മിക്കുകയും...

Bridge to Terabithia

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Bridge to Terabithia Director: Gabor Csupo Year: 2007 Language: English ഇന്നൊരു കുട്ടിക്കഥയാണ്. ജെസ്സി ഒരു സാധു കുട്ടിയാണ്. സ്‌കൂളില്‍ എല്ലാവരാലും കളിയാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴും തിരിച്ചൊന്നും പറയാനോ ചെയ്യാനോ...

എല്‍ സാല്‍വദോര്‍ V/S ഹോണ്ടുറാസ്; മെക്‌സിക്കന്‍ മൈതാനത്തെ ഫുട്‌ബോള്‍ വാര്‍

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് 1969 ജൂണ്‍ 27, മെക്‌സിക്കോയിലെ പ്രശസ്തമായ അസ്‌ടെക് സ്റ്റേഡിയത്തില്‍ 1970 ലെ ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് മത്സരം നടക്കുകയാണ്. 87,000 ഓളം കാണികളെ ഉള്‍കൊള്ളുന്ന സ്റ്റേഡിയം. കേവലം പതിനയ്യായിരത്തില്‍ താഴെ...

ഒരു വാക്കില്‍നിന്ന്

(കവിത) പ്രതിഭ പണിക്കര്‍ വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും. ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും. ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും. പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

പേനയെക്കുറിച്ച് രണ്ടുപേര്‍ സംസാരിക്കുന്നു

(കവിത) വിഷ്ണു ശിവദാസ് ഒരു പെന്‍സില്‍ - സ്വന്തമായി വേണമെന്നില്ല ആരോടേലും ചോദിച്ചു വാങ്ങുക എന്നാലും മോഷ്ടിക്കരുത്. കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം ഗൗരവമേറിയതാണ്. പേനയേക്കുറിച്ച് പേനയേക്കുറിച്ചോ? അതെ, അതില്‍ കാര്യമുണ്ട്. നോക്കൂ, ഇത്രയും പറഞ്ഞപ്പോള്‍ തന്നെ പെന്‍സിലിന്റെ മുനയൊടിഞ്ഞില്ലേ. നമ്മള്‍ ഇതുവരെ കാര്യത്തിലേക്ക് കടന്നിട്ടു പോലുമില്ല. ആരെങ്കിലും ഇതൊന്നു മൂര്‍ച്ച കൂട്ടിത്തരൂ. ഇതാ...

വായനക്കാരനില്‍ നിന്ന് അപഹരിക്കപ്പെടുന്ന മനസ്സ്

The Reader's View അന്‍വര്‍ ഹുസൈന്‍ ഒന്നുണ്ടു നേരു, നേരല്ലി- തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും ധര്‍മ്മവും വേണ,മായുസ്സും നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക. ദത്താപഹാരം വംശ്യര്‍ക്കു- മത്തലേകിടുമെന്നതു വ്യര്‍ത്ഥമല്ല പുരാഗീരി- തെത്രയും സത്യമോര്‍ക്കുക. കൊടുത്തതു തിരിച്ചങ്ങോ- ട്ടെടുക്കുന്നവനെത്രയും നിസ്സ്വനാമവനെക്കാളും നിസ്സ്വനില്ലാരുമൂഴിയില്‍ . (ദത്താപഹാരം - രചന: ശ്രീനാരായണഗുരു) ശ്യാമയാം നിശബ്ദ കാനനമേ നിന്നെ ആനന്ദബാഷ്പം വഴിഞ്ഞ മിഴികളാല്‍ ഞാനൊന്നുഴിഞ്ഞു കൊള്ളട്ടെ കരം...
spot_imgspot_img