SEQUEL 17

കാണെ

കവിത രാജേഷ് നന്ദിയംകോട് ചിത്രീകരണം : സുബേഷ് പത്മനാഭൻ ജയിച്ചു എന്ന് തോന്നുമ്പോൾ തോറ്റുഎന്നൊരുൾവിളി വെറുതേ എന്ന് തോന്നുമ്പോൾ കാര്യം എന്നറിവ് . കാറ്റക്ഷരങ്ങളിൽ തൂവലുകളുടെ ഭാഷ തിരയുകയാണ്. ചീവീട് പറയുന്നതെന്തെന്ന പിടച്ചിൽ.. മരംമുറിക്കുന്നെന്നോ മഴയില്ലയെന്നോ .. ഓർമ്മകളുടെ കടന്നൽകൂടിളകുകയും തോന്നലുകളെ കുത്തി വീർപ്പിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിൽ എത്രയേകാന്തയാത്രകൾ നിശബ്ദം എന്ന് പേരിട്ട കുറച്ച് നേരങ്ങൾ.. ... രാജേഷ് നന്ദിയംകോട് ആറ് കവിതാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്....

കാലം

കവിത പപ്പൻ കുളിയൻമരം കാലം അയാളെ കാത്തുനിന്നില്ല പരിഭവമില്ലാതെ അയാളും കാലത്തിന്റെ പുറകെ പോയി . കാലം തിരിഞ്ഞുനോക്കിയപ്പോൾ പുതിയവർ പഴയവരോട് മാറ്റം പ്രകൃതി നിയമമെന്ന് വാദിച്ചു . മൊബൈലും ഇന്റർനെറ്റും ഇ -മെയിലും പുതിയവർ കീഴടക്കിയപ്പോൾ പഴയവർക്ക്...

ഉൽപത്തിയുടെ രണ്ടാം പുസ്തകം

കഥ ജിബു കൊച്ചുചിറ ചിത്രീകരണം : സുബേഷ് പത്മനാഭൻ ഉള്ളു കിടന്ന് തിളച്ചു മറിഞ്ഞിട്ടും അടുപ്പത്ത് വെച്ച കാപ്പി തിളക്കാതെ നിശ്ചലമായി കിടക്കുന്നത് എന്തുകൊണ്ടായിരിക്കാം എന്നാലോചിച്ച് തല പുകഞ്ഞിരിക്കെയാണ് ഈർപ്പം മുറ്റിയിരുന്ന മേഘങ്ങൾ പ്രസവവേദനയെടുത്ത് നിലവിളിച്ചു...

കുന്നു കയറുന്ന മത്സ്യങ്ങൾ

യാത്ര ജീജ ജഗൻ ഇരുനൂറ് കിലോമീറ്ററിലധികം ദൂരമുള്ള കാസർഗോഡ് യാത്രയിലുടനീളം കവ്വായിക്കായൽ എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ എന്ന കഥയിലെ ഈ കായൽ എനിക്ക് വെറുമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമല്ല.കണ്ണൂർ ജില്ലയിൽ...

POLICLICKS

PHOTO STORY Salam Olattayil എൻ്റെ ആദ്യത്തെ ചിത്രപ്രദർശനം സ്വന്തം നാടായ പൊന്നാനിയിൽ തന്നെ വേണമെന്നെനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പൊന്നാനിയ്ക്ക് അത്ര പരിചിതമല്ലാത്ത ഔട്ട് ഡോർ ചിത്ര പ്രദർശനം അതും ഒരു വിഷയത്തെ മാത്രം ആസ്പദമാക്കിക്കൊണ്ട് നടത്തുമ്പോൾ...

സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൺ പി. ഡി തലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി...

ആണ്‍പാവ (ഏകാങ്ക നാടകം)

നാടകം രണ്‍ജു കഥാപാത്രങ്ങള്‍: പ്രൊഫസര്‍, ആണ്‍പാവ, വൃദ്ധ, പെണ്‍കുട്ടി, സ്റ്റേറ്റ്, റോബോട്ടുകള്‍, കോറസ് കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് നേര്‍ത്ത വെളിച്ചം. പ്രൊഫസറുടെ വീടിന്റെ സ്വീകരണമുറി. അതിന്റെ എല്ലാ അഴകും ആ മുറിക്കുണ്ട്. കെട്ടിപ്പിണഞ്ഞ് നിലത്തിരിക്കുന്ന രണ്ടു രൂപങ്ങള്‍. വെളിച്ചം...

ചെറുത് വലുതാവുന്ന കടലാസ് വിദ്യ (എന്‍. ജി. ഉണ്ണികൃഷ്ണന്റെ കവിതകള്‍)

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്നി സ്വപ്ന "ഒരേ സമയം എന്റെ കവിതയും മറ്റൊരാളുടെ കവിതയും തോളിൽ കയ്യിട്ട് അനശ്വരതയെക്കുറിച്ച് പാടുന്നു. നൃത്തം ചെയ്യുന്നു" കറുത്ത മഷി കൊണ്ട് കോറിയ ഒരു അടയാളമായി കവിത മാറുന്നതിന്റെ ഒരു ചിത്രമുദ്ര. തീരെ ചെറിയ മുദ്രകളെ കുറിച്ച് എഴുതുമ്പോൾ...

ഒരു വായനക്കാരൻ ഗ്രന്ഥകർത്താവിനെഴുതുന്നത്

വായന സുരേഷ് നാരായണൻ ഒന്നാമത്തെ കത്ത് ഏകാന്തത ഒരു മുൾപ്പുതപ്പായ് ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം ഡോക്ടർ എന്ന വ്യാജേന ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു. ഒരു കവർ വെച്ചു നീട്ടിയിട്ട് 'നുണഞ്ഞോ' എന്നു സ്ഥലം കാലിയാക്കുന്നു അങ്ങയെ വായിച്ചു തുടങ്ങുന്നു. പുസ്തകം പിടിച്ച വിരലുകൾ...

കാവൽ

കവിത പ്രശാന്ത് പി എസ് ചിത്രീകരണം : സുബേഷ് പത്മനാഭൻ രാത്രിയിൽ പുറത്ത് മഴ പെയ്യുമ്പോൾ മുറിയുടെ ചുവരിനും മുറ്റത്തെ പേരമരത്തിനുമിടയിൽ ഒരു പ്രേതം വന്ന് എനിയ്ക്ക് കാവലിരിയ്ക്കുന്നുണ്ടെന്ന് തോന്നിയത് ഇന്നലെ മുതലാണ്. കാറ്റിനെ തടുത്ത്, ഇടിമിന്നലിനെയകറ്റി അത് മഴയെ അളന്നുകൊണ്ടിരിയ്ക്കും. ഇന്ന് രാത്രി ഇടക്കിടെ മുറിഞ്ഞു പെയ്ത മഴയുടെ ഇടവളേയിലെപ്പൊഴൊ ജാലകത്തിൽ മുട്ടി പ്രേതം എന്നോട് സംസാരിക്കാൻ വന്നു. പേരമരത്തിൽ മഴയത്ത് തൂങ്ങിക്കിടന്ന വവ്വാൽ ഒരു രാത്രി പോലും എന്നെ...
spot_imgspot_img