SEQUEL 51

സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം

കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ! എന്ന് അവളെ അറിയുന്നവർ പരസ്പരം പറഞ്ഞു പാതി അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷ നിഴലിക്കുന്നുണ്ടോ? കൈ കാലുകൾ വിടർത്തി, കമിഴ്ന്ന നിലയിൽ കാണപ്പെട്ട ദേഹത്ത് പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി സ്വന്തം കിടപ്പുമുറിയിൽ ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെട്ട ഒരു ബോഡി മാത്രമായി അവൾ മാറിയിരിക്കുന്നു മണിക്കൂറുകൾക്ക് മുൻപ്, ടെഹ്‌റാഡൂൺ നൈനിറ്റാൾ ഷിംലാ വിശേഷങ്ങൾ ചൂടോടെ പങ്കുവെക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും...

മുതിർന്നവർക്ക് മാത്രമുള്ള Ⓐ ‘ശിശിരങ്ങൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ - ഏഴാം ഭാഗംഅനിലേഷ് അനുരാഗ്വളർച്ച ആവശ്യവും, ആശ്വാസവുമാണെന്നതിൽ ആർക്കും തർക്കമില്ലെങ്കിലും ഒരു സമൂഹമനുഷ്യനെ സംബന്ധിച്ചിടത്തോളം അത് പലപ്പോഴുമൊരു ബാധ്യതയും, പ്രാരാബ്ദവുമായി മാറാറുണ്ട്. നിരവധി കാരണങ്ങളുള്ള ഒരു വിരോധാഭാസമാണ് വളർച്ചയിലെ ഈ...

ഹം രഹേ യാ ന രഹേ കൽ.. കൽ യാദ് ആയേങ്കെ യെ പൽ..

അനുസ്മരണംലികേഷ്.എം.വിപെർഫോം ചെയ്തു കൊണ്ടിരിക്കുമ്പോൾ സ്റ്റേജിൽ മരിച്ചു പോകണമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. മലയാളിയെ ഗാനമേളയോട് ഏറ്റവും അടുപ്പിച്ചു നിർത്തിയ ഒരാളായിരുന്ന എടവ ബഷീർ എന്ന ഗായകൻ ഇത്തരത്തിൽ മരിച്ചത് കഷ്ടി ഒരാഴ്ച ആയിട്ടേയുള്ളൂ....

ചാക്കാല

കഥഡോൺ ബോസ്‌കോ സണ്ണിരാവിലെയുള്ള ഓശാനക്കുർബാനക്ക് പോയി കുരുത്തോലയുമായി സൈക്കിളിൽ വരുമ്പോഴാണ് റോജി ഓടിക്കിതച്ചുവന്ന് പങ്കനെ പിടിച്ചു നിറുത്തുന്നത്. "ഡേയ് നീ പോണില്ലേ ചാക്കാലവീട്ടിലേക്ക്?""ആര്ടെ ചാക്കാല?" സൈക്കിളിലിരുന്നുകൊണ്ടുതന്നെ പങ്കൻ ആകാംക്ഷയോടെ റോജിയുടെ മുഖത്തേക്ക് നോക്കി. മറുപടി...

കണ്ടമുളിമ്പേയ അന്തി ഉറക്ക / വയൽ വരമ്പിലെ അന്തിയുറക്കം

പണിയ ഗോത്രഭാഷാകവിത ഹരീഷ് പൂതാടി ചിടെലെ കാളിക ശവദാഹ പൂണ്ടു തീ മുയുങ്കി ഒരുതുള്ളി ചോരേലി കനെലെരിക്കിഞ്ച കണ്ട നിരത്തോ കണ്ട മുളിയോ കൊയ്ത്തെത്തടെ പകലിരവു വരെ മക്കളെ ഉറക്കുത്ത കണ്ടമുളി പറെവെയും കാക്കെയും തീറ്റെ നോക്കി പോയക്കു...

എന്നെ എന്നിൽ തന്നെ കൊളുത്തിയിടുന്നു എന്ന് ഒരു കവി (സെബാസ്റ്റ്യന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നചൈനയിലെ അവസാന രാജവംശ കാലത്തെ കവിതകളും കുറിപ്പുകളും അടങ്ങിയ ഒരു പുസ്തകമുണ്ട്. Tai Lin Chi എന്നാണ് ആ പുസ്തകത്തിന്റെ പേര്. 1644-1911കാലഘട്ടമാണ് പ്രതിപാദ്യം. അതിലെ ഒരു...

വീട്ടിലേക്കുള്ള വഴി

കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ വീട്ടിലേക്കുള്ള വഴിയായി അക്കരെ നിന്നും നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ കാലുകൾക്ക് വേഗമേറും പരിചിതനായ കാറ്റ് നനുനനുത്ത മഴയുമായ് അരികിലെത്തും ദാ ഇനിയൊരല്പം മാത്രമെന്ന് വഴികളോരോന്നും മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ ആവലാതികൾ പിഴിഞ്ഞ് ഉണക്കാനിടാം മാസ്ക്കിനെ ഊരിയെറിഞ്ഞ് വിയർപ്പിനെ തുടച്ചുകളയാം അഴിച്ചിട്ട കൈലി എടുത്തുടുത്ത് ആഞ്ഞൊരു നെടുവീർപ്പെടുക്കാം വാതിലുകൾ ചേർത്തടച്ച് വിഴുപ്പുചുമക്കുന്ന മുറികളെ തുറന്നിടാം കിടക്കയോരം പടർന്നുകയറി ഉറക്കത്തിനെ ചേർത്തണയ്ക്കാംനീണ്ടൊരു കോട്ടുവായിട്ടുണരും നേരം മധുരമാർന്ന കട്ടനിൽ ഒരു...

ട്രോൾ കവിതകൾ – ഭാഗം 5

ട്രോൾ കവിതകൾവിമീഷ് മണിയൂർ കറന്റു കട്ടും കൂറയും വീട്ടിലെ കറന്റു കട്ടും കൂറയും തമ്മിൽ പൊരിഞ്ഞ പ്രേമത്തിലായിരുന്നു. ഒടുക്കം ഒളിച്ചോടി. ആരും കാണാതെ പുറത്തിറങ്ങി കൈയ്യും പിടിച്ചു നടക്കുന്നതിനിടെ തൊട്ടു മുന്നിൽ കണ്ട വെള്ളത്തിൽ നോക്കിയപ്പോൾ വീട്ടിലെ അടുപ്പാണ് കൂടെ. കറൻറ് കട്ട്...

കടൽ

ഫോട്ടോസ്റ്റോറിഅരുണിമ വി കെകടലും ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ട്. കടലിന്റെയും കടലിനോടടുത്ത് നിൽക്കുന്ന ജീവിതങ്ങളുടെയും ഭാവങ്ങളെ പകർത്തി വെക്കാനുള്ള ശ്രമമാണ് ഈ ഫോട്ടോ സ്റ്റോറി.അരുണിമ വി കെ രണ്ടാം...

രണ്ട് കവിതകൾ

വിജയരാജമല്ലിക 1. നിന്റെ മുഖം തലയറ്റ തീവണ്ടികൾ പോലെ ഏതോ അജ്ഞാത സ്റ്റേഷനിൽ വെന്തുരുകും പകലിൽ ഇന്നലെയുടെ പാളങ്ങളിൽ അങ്ങനെ മലർന്നു കിടപ്പു ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ ചാറിയ വേനൽ മഴയിൽ വരണ്ട ചുണ്ടിൽ വിടർന്ന ചിരിയിൽ ഓർത്തുപോയി ഞാൻ നിന്റെ മുഖം! 2. അടയുമ്പോൾ കണ്ണുതുറന്നിരിക്കാനായി പൊരുതുമ്പോഴെല്ലാം കണ്ണുമുറുക്കെ പൂട്ടുന്നവർആകെ അടഞ്ഞാൽ പിന്നെ,അഞ്ജലികൾ അനുശോചനങ്ങൾ അവാർഡുകൾവിചിത്രം മാനവം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
spot_imgspot_img