HomeTHE ARTERIASEQUEL 116

SEQUEL 116

കടൽ ഞണ്ടുകളുടെ അത്താഴം

കഥആശ എസ് എസ്ഉപ്പുവെള്ളം മോന്തികുടിച്ചു തളർന്നു കിടന്ന മണൽക്കൂനകളുടെ മുകളിലേക്ക് ചാടിക്കയറിയ കടൽഞണ്ടുകൾ നിർത്താതെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.മനൽക്കൂനയിൽ കാലൻ കുട ആഞ്ഞു കുത്തി പത്രോസ് ആഴക്കടലിനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. മണൽക്കൂനകളിൽ ഒളിച്ചു...

ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പിലെ ഭാവിയെന്താകും?

(ലേഖനം)സഫുവാനുൽ നബീൽ ടിപിഇരുപത്തിയാറ് പ്രതിപക്ഷ പാർട്ടികൾ ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (I.N.D.I.A) എന്ന പേരിൽ മുന്നണി രൂപീകരിച്ചതോടെ വരാനിരിക്കുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടുതൽ സജീവ ചർച്ചയിലേക്കും അനുമാനങ്ങൾക്കപ്പുറം പ്രതീക്ഷയിലേക്കും...

പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌ആകാശത്തിന്‍റെ തെളിമയില്‍ പുഴക്കരയിലെ വീട് ആദിമ കപ്പല്‍യാത്രയുടെ ഓര്‍മ്മപോലെ.... അരികില്‍ കുഞ്ഞൊഴുക്കില്‍ കുളിച്ചൊരുങ്ങിയവളെപോലെ പുഴ അടിവസ്ത്രങ്ങളഴിച്ച് ആഴത്തെ വെളിച്ചപ്പെടുത്തുന്നു. പുഴയുടെ ചെമ്പന്‍ മഴരോമങ്ങള്‍ നിറഞ്ഞ മുലഞെട്ടുപോലെ രണ്ട് മാനത്തുക്കണ്ണികള്‍ ജീവിതം ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക് വെറുതെ എത്തിനോക്കുന്നു. കഴിഞ്ഞ ജന്മത്തിലെ തിരസ്ക്കരിക്കപ്പെട്ട പ്രണയത്തിന്‍റെ പൂര്‍ത്തിയില്ലാത്ത ജലജന്മങ്ങളെന്ന് നനഞ്ഞ നോട്ടത്തില്‍ മറുപടി നല്‍കുന്നു. ഇടയ്ക്കിടെ വെള്ളത്തില്‍ മുങ്ങിപൊന്തി മാനത്തുകണ്ണികള്‍ കരയോട് കരയിലെ ഏകനായ മനുഷ്യനോട് കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍ പറയും രഹസ്യംപോലെ അടയാളപ്പെടുത്തുന്നു മറവിയിലല്ലാതെ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

വാക്കിന്റെ ഞരമ്പിൽ രക്തം തിളയ്ക്കുമ്പോൾ

പുസ്തകപരിചയംഷാഫി വേളം ജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് യുവപ്രതിഭകളിൽ ശ്രദ്ധ അർഹിക്കുന്ന മൊയ്തു തിരുവള്ളൂരിന്റെ 'ജീവനറ്റ രണ്ടു വാക്കുകൾ'. ന്യൂനീകരണത്തിന്റെ രസതന്ത്രമാണ് കവിതയിൽ നിയലിക്കുന്നത്. പ്രതലവിസ്തീർണ്ണമല്ല, ആഴമാണ് മുഖ്യമെന്ന് കവി തിരിച്ചറിയുന്നു. തീവ്രമായ ചിന്തകൾ മനസ്സിനെ വേട്ടയാടുമ്പോൾ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 15നോട്ടീസിലെ സന്ദേശംപതിവിലും നേരത്തെ പാളത്തിൽ കൂകിയെത്തിയ ജനശതാപ്ദിയിൽ കയറാനായി വിവിധ നിറങ്ങളിലുള്ള പ്ലെയിൻ  സാരിയും ബ്രൊക്കേഡ് ബ്ലൌസുമണിഞ്ഞ് യുവഡോക്ടർമാർ ഞായറാഴ്ചയുടെ ആലസ്യത്തിൽ  ഉറങ്ങിക്കിടന്ന പ്ലാറ്റ്ഫോർമിലൂടെ നടക്കുന്നതിനിടയിൽ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 11സോളമനും കൂട്ടുകാരുമാണ് ആ കാഴ്ച ആദ്യം കണ്ടത് കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോവുകയായിരുന്നു അവര്‍. ചോലമലയിലെ വെള്ളച്ചാട്ടത്തിന് താഴെ ഇത്തിരി തെക്കുമാറിയുള്ള കൈതക്കാടിന്റെ നടുവിലായി നില്‍ക്കുന്ന ചേരമരത്തിന്റെ ചോട്ടില്‍ ഈച്ചകളുടെ...

ദൈവത്തിന്റെ പേരുള്ള ഒരു സ്ത്രീ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2ഭാഗം 32ഡോ. രോഷ്നി സ്വപ്ന(God Exists, Her Name Is Petrunya, Director: Teona Strugar Mitevska, Macedonia)എന്റെ ദൈവം ഒരു പെണ്ണാണ് എന്ന പേരിൽ ടോബി ഇസ്രായേൽ...

ലീലാപ്രഭു; ചട്ടമ്പിസ്വാമികളുടെ ജീവിതേതിഹാസം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍നവോത്ഥാന നായകരെയും ആത്മീയാചാര്യന്മാരെയും ജാതിക്കൂട്ടിലൊതുക്കുന്ന പ്രവണത മലയാളിക്ക് നന്നായുണ്ട്. 'ഇത് നമ്മടെ ആള് , അത് മറ്റവന്മാരുടെ ആള് ' എന്നിങ്ങനെ അവർ ജനിച്ച സമുദായങ്ങളുടെ പേരിൽ സ്വന്തമാക്കുകയാണ്....

ഗേൾഫ്രണ്ട്

കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന ഒട്ടും തിരക്കില്ലാത്ത നടത്തം തരാട്ടുന്ന രണ്ടാളാണ് ഞങ്ങൾ. തമ്മിൽ യാതൊരു കരാറുമില്ല കടുത്ത പരിചയമില്ല പ്രിയപ്പെട്ട രഹസ്യങ്ങളില്ല അടുത്ത് നിന്നിട്ടുണ്ടെങ്കിലും, പരസ്പരം ആരുടെയും ആരുമായിട്ടില്ല. എങ്കിലും, കാണാതിരുന്ന വിടവ് നേരങ്ങളെ പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്. ഒരൗപചാരികതയുമില്ലാതെ ; കണ്ടാൽ, കൈകാണിച്ചു നിൽക്കും അവസാനം നിർത്തിയ ചിരീന്ന് തുടരും പുതിയതൊക്കെ തടഞ്ഞുവക്കാതെ പങ്കുവെക്കും,...
spot_imgspot_img