HomeTHE ARTERIASEQUEL 109

SEQUEL 109

കാലഘട്ടത്തോട് സംവദിക്കുന്ന കവിതകള്‍

(ലേഖനം) നാഫിഹ് വളപുരം കലോചിതമായ വയികുന്ന ഏതൊരാൾക്കും പെട്ടന്ന് ദഹിക്കാവുന്ന മുപ്പത്തിമൂന്നോളം കവിതകളടങ്ങിയ പുസ്തകമാണ് റഹീം പൊന്നാടിൻ്റെ"വീടുവിട്ടു പോയവർ" കുനിയ വാക്കുകളെ കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെ കൊണ്ടും മലയാള കവിതയിൽ സൗന്ദര്യാനുഭൂതികളുടെ പുതിയ പറുദീസ പടുത്തുയർത്തുകയാണ്...

വേദന

(കവിത) കെ വി അശ്വിൻ കറേക്കാട് ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ ഓൺലൈനിൽ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അധ്യായം 8 വാകമര പുസ്തകത്താളുകള്‍ കാടിന്റെ സുരക്ഷിതത്വത്തില്‍ ധൈര്യമായി ചിലക്കുന്ന ചീവീടുകളുടെ അകമ്പടിയോടെ കാലില്‍ പുരണ്ട ചെളി വകവെക്കാതെ മുളങ്കാടുകളുടെ പാട്ടിന് കാതോര്‍ത്ത് കപ്പച്ചെടികളോടും കൃഷ്ണകുടീരത്തോടും സൊറ പറഞ്ഞു വളര്‍ന്നു...

സ്മേരം

(കവിത) ശ്രീജ നേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവും നീല വിരിയിട്ടജാലക പഴുതിലൂ, ടിമ്പമാർന്നൊരു പാട്ടിന്റെ താളവും. സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും. ബാക്കിയാവുന്നു രാവിന്റെയോരത്ത് പാതിയാക്കിയ വരികളും ചിന്തയും നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു. പതിയെ...

Rashomon

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Rashomon Director: Akira Kurosawa Year: 1950 Language: Japanese മഴ പെയ്തതിനാല്‍ ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ മൂന്നുപേര്‍ കയറിനില്‍ക്കുന്നു. ഒരു മരംവെട്ടുകാരന്‍, ഒരു പുരോഹിതന്‍, മറ്റൊരു സാധാരണക്കാരന്‍. മരംവെട്ടുകാരനും പുരോഹിതനും കാഴ്ച്ചയില്‍...

ഇരുള്‍

(നോവല്‍) യഹിയാ മുഹമ്മദ് ഭാഗം 4 രണ്ടും കല്‍പ്പിച്ചുള്ള തീരുമാനമായിരുന്നു അത്. ആഗ്രഹങ്ങളുടെ വേലിയേറ്റങ്ങള്‍ തടവെക്കാനാവാത്ത വെള്ളപ്പാച്ചിലുപോലെയാണ്. അപ്പന്റെയും അമ്മച്ചിയുടെയും കൂര്‍ക്കംവലി കേട്ടുതുടങ്ങിയപ്പോഴാണ് ജോസഫ് വീടുവിട്ടിറങ്ങിയത്. കറുപ്പ് കട്ടപിടിച്ച ഇരുട്ടില്‍ വഴിതെളിക്കാന്‍ ഒരു മിന്നാമിന്നിവെട്ടംപോലുമുണ്ടായിരുന്നില്ല. ആ ഇറങ്ങിപ്പോക്കിന്...

ബുദ്ധനുണരുമ്പോള്‍

(കവിത) വിനോദ് വിയാര്‍   മരച്ചുവട്ടില്‍ നിന്ന് വലിയ കെട്ടിടത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്‍! മരം, നൂറുതരം അലങ്കാരങ്ങളായി ഭിത്തിയിലും തറയിലും മട്ടുപ്പാവിലും പിടഞ്ഞിരിക്കുന്നു. തിരക്കിന്റെ തിടുക്കം ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍ മുറികളില്‍ കള്ളത്തരത്തുന്നലണിഞ്ഞ വാക്കുകളുടെ മഹാസമ്മേളനങ്ങള്‍ പട്ടിണി നിഴല്‍വീഴ്ത്താത്ത ഊണുമേശയില്‍ വിഭവങ്ങള്‍ കാത്തിരുന്നു മുഷിയുന്നു അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം മുനിഞ്ഞുകത്തുന്ന അടുക്കളത്തിണ്ണകള്‍ ബുദ്ധനെല്ലാം കാണാനാകുന്നുണ്ട് ബഹളങ്ങളില്‍ ചിലതെല്ലാം കേള്‍ക്കാനാകുന്നുണ്ട് ഷോകേസിലിരുന്ന് ലോകത്തെ കാണാനുള്ള തഞ്ചം ബുദ്ധന്‍...

മേഘങ്ങളില്‍ നിന്നു നെഞ്ചിലേക്ക് അടര്‍ന്നു വീണ ഓര്‍മ്മയുടെ ഒച്ച

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) Part-2 ഭാഗം 26 ഡോ. രോഷ്നി സ്വപ്ന Can it be you that I hear? Let me view you, then, Standing as when I drew near to the...

വാസ്കോഡഗാമ തിരിച്ചു പോകേണ്ടതുണ്ട്

(ലേഖനം) ദിൽഷാദ് ജഹാൻ സമകാലിക അധിനിവേശ സംസ്കാരങ്ങൾക്കെതിരെയുള്ള പോരാട്ടവും നവീന ജീവിത സങ്കീർണ്ണതയോടുള്ള സഹതാപവുമാണ്  പി കെ പാറക്കടവിൻ്റെ  'വാസ്കോഡഗാമ തിരിച്ചുപോകുന്നു' എന്ന കൈക്കുമ്പിൾ കഥകൾ. സമൂഹത്തിൻ്റെ  ചലനങ്ങൾക്ക് കാതോർക്കുന്ന വിവിധ വിഷയങ്ങൾ സംസാരിക്കുന്ന ഒറ്റശ്വാസത്തിൽ...

കൊഴിഞ്ഞു പോക്ക്

(കവിത) സിജു സി മീന വിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..! ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..? നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..? പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...
spot_imgspot_img