SEQUEL 07

പരദേശിയുടെ ആറ്റൂർ

കവിതഷിനോദ് എൻ.കെആറ്റൂരു മരിച്ചുപോയ് പതുക്കെപ്പറഞ്ഞു ഞാൻ ആരുമേ ഗൗനിച്ചീല. ആരെന്നുപചാരംകേട്ടു കൂട്ടത്തിലൊരാൾ, പിന്നെ വർത്താനവഴിയിലേക്കെല്ലാരും മടങ്ങിപ്പോയ്. വേറൂരിലാണ് ചുറ്റും പലഭാഷക്കാർ അവർക്കാറ്റൂരെന്താകാൻ ഞാൻ ഒച്ചയിൽ തനിച്ചായി.തനിച്ചായവർക്കൂറ്റമോർമ്മകളതിലൂരു- ചുവയ്ക്കും വാക്കിൻ പച്ചപടർപ്പ്, കവിയെന്ന സ്വകാര്യ,മാറ്റൂർ1 പകർത്തെഴുത്തിൽത്തെളിയാത്ത വ്യഥതന്നാകാരം.പലഭാഷയിൽ നിന്നും നാടുവിട്ടവർ വീടും ചുമന്നു നടക്കുവോർ പിരിയാനുതകുന്ന പാതയിൽ സന്ധിക്കുമ്പോൾ അർത്ഥമൂർന്നുപോം വാക്കിൻകോർമ്പല മാത്രം ബാക്കി. ആ വാക്കിന്നതിരിന്മേലാറ്റൂരെക്കവിയുണ്ടാം.തെറ്റിയവാക്കു...

കേവുഭാരം

കവിതബിജു റോക്കിവാട്ടര്‍ ബെഡ്ഡില്‍ ഇമകളനങ്ങാതെ ഇളകാതെ ഞാനെന്നോ നീയെന്നോ അറിയാതെ ആരോ ഒരാള്‍ കിടക്കുന്നുഗര്‍ഭപാത്രത്തിലെ കുഴവെള്ളത്തില്‍ വിരലീമ്പി കിടക്കുന്നു രാവെന്നോ പകലെന്നോ അറിയാതെ.തൊലിപൊളിഞ്ഞ മുതുകില്‍ മീന്‍ വന്നു മുട്ടുന്നോ ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍.ഒഴിഞ്ഞ കുപ്പി നിറയെ ദാഹമിരിക്കുന്നു കടലിനെ വിളിക്കുന്നു മരുഭൂമിയുടെ തൊണ്ടവരണ്ട ഞരക്കം കേള്‍ക്കുന്നുമേശയില്‍ നിറകുടമായി ഓറഞ്ചിരിക്കുന്നു ആര് വെച്ചെന്നറിയില്ല ഒരല്ലിയെടുക്കാനൊട്ടും വിരലുകള്‍ക്കനക്കം പോരാനേരം പുലര്‍ന്നോ, തീര്‍ന്നുപോയോ? മാസവും വര്‍ഷവും ആര്‍ക്കറിയാംകണ്ണീര്‍ നിറച്ച...

യക്ഷിയുടെ മരണം

കവിതവിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)യക്ഷി മരിച്ചു വേഷഭൂഷാദികളിൽ പൊതിഞ്ഞ തുടു മാറും,തുടുതുടുത്ത തുടകളും, നാഭീതടങ്ങളും പക്ഷികൾ കൊത്തിപ്പറിച്ചു അക്ഷികളമ്പരന്നു കക്ഷികളോടിമറഞ്ഞു സാക്ഷിയായ കാലം മൗനത്തിലാണ്ടുസ്വത്വസാക്ഷാത്കാരത്തിനായി ഇന്നുമാ യക്ഷിയുടെയാത്മാവ് സ്വപ്നസഞ്ചാരിണിയായലയുന്നു എന്നിൽനിന്നു നിന്നിലേക്കും നിന്നിൽനിന്നു മറ്റൊരുവനിലേക്കും!*കുന്നത്തൂർ പാടിയിലെ യക്ഷിയെ പറ്റി എഴുതിയ കവിത *...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിതഡോ. കല സജീവൻഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി. കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്. ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു. രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ, അവസാനത്തേത് പുലർകാലത്തിനു വേണ്ടി...

മുകിലൻ: രേഖപ്പെടുത്താതെ പോയ ചരിത്രത്തിന്റെ സർഗ്ഗാത്മക വായന

വായനആതിര എസ്എഴുതപ്പെടാത്ത ചരിത്രങ്ങളെ കണ്ടെടുക്കാനും ആവിഷ്കരിക്കാനുമുള്ള ത്വര വെളിപ്പെടുത്തുന്ന സൂക്ഷ്മ ചരിത്രബോധമാണ് ഉത്തരാധുനിക നോവലുകൾ പ്രകടിപ്പിക്കുന്നത്. ചരിത്രത്തെ വ്യത്യസ്ത കോണിൽനിന്നും വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന രചനാ ശൈലിയാണ് ഉത്തരാധുനിക എഴുത്തുകാരുടേത്.കേരള ചരിത്രത്തിൽ വളരെയൊന്നും രേഖപ്പെടുത്താതെ...

സൂം

കവിതഅനീഷ് പാറമ്പുഴരാമക്കൽ മേടിന്റെ ഉച്ചിയിൽ ഞാൻ താഴെ കുട്ടികൾ കളം വെട്ടിക്കളിക്കുന്ന പോലെ വയലുകൾ ഭീമൻ കാറ്റാടികളെ കൃഷി ചെയ്യുന്ന കാറ്റാടി പാടങ്ങൾസൂം ചെയ്താൽ ഓരോ കുത്തിലും ഒരു ചെറുപട്ടണം ഒളിഞ്ഞിരിപ്പുണ്ട്അടുത്തേക്ക് വരുമ്പോൾ മാത്രം കാണാനാവുന്ന തിയറ്റർ ക്ഷേത്രം മോസ്ക് ബസ് കാറ് ഇളയ രാജയുടെ സ്റ്റുഡിയോഅതിനിടയിൽ എവിടേയോ അവിടെന്ന് എന്നെ...

ഒരു ഫോട്ടോഗ്രാഫർ എന്ന രീതിയിൽ എന്റെ തുടക്കം

ഫോട്ടോസ്റ്റോറിഅരുൺ ഇൻഹാംഈ ലോക്ഡൗൺ കാലത്ത് പോകാൻ എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു വടകര താഴങ്ങാടി.2011ൽ അതായത് ഹൈർസെക്കണ്ടറി പഠനകാലത്താണ് അങ്ങാടിയിലെ തണൽ ഓർഫനേജ് സന്ദർശിക്കുന്നത്, അന്നാണ് അങ്ങാടി ആദ്യമായി കാണുന്നത്. പഠിക്കുന്ന...

പട്ടം

മാവിലൻ ഗോത്രഭാഷാകവിതഅംബിക പി. വിഎക്കൊഞ്ചി പട്ടണ്ട് ഒഞ്ചി കുഞ്ഞി പട്ടം നാല് തൂണ്ട് ട്ട്കെട്ട് ക്ന ഒഞ്ചി കുഞ്ഞി പട്ടം നാല് വശട്ട് കൂട്ത് ല കാറ്റ് കടപ്പും. എന്നറ്റ് ല എത്ര മല്ല കാറ്റ്ട്ട് ല പ്ട്ത് പോണ്ട് കർക്ക് ട്ട്...

ക്യുലിസിഡെ

കഥഅജിത് പ്രസാദ് ഉമയനല്ലൂർആനന്ദത്തിന്റെ അതിരുകളില്ലാത്തമുപ്പതുവർഷത്തെ സന്തുഷ്ടസർക്കാർ ജീവനത്തിൽനിന്നും വിരമിച്ചശേഷമുള്ള ശിഷ്ടകാലം യാതൊരുന്മേഷവുമില്ലാതെ വിരസതയോടെ കടന്നുപോകുന്നതു കണ്ട് ജീവിതം കൈപ്പിടിയിൽനിന്നും വഴുതിപ്പോവുകയാണോ എന്നുഭയന്ന് 'ഇനി എന്ത്?' എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നനേരത്താണ് ആനന്ദമാർഗ്ഗത്തിലേക്കുള്ള സ്വർഗ്ഗതുല്യമായ...

ഇച്ചിരെ

കവിതരാജേഷ് ചിത്തിരഅന്തിക്കൂരാപ്പ് ചേക്കേറി കരണ്ടെറെങ്ങി പോയിമെഴുകുതിരി തെരഞ്ഞു തെരഞ്ഞ് ഒടുക്കം സ്വയം രണ്ടു തിരികളായിഅവിടൊരസി ഇവിടൊരസി നെലത്തൊരസി ചുമരിമ്മേലൊരസി തമ്മളിത്തമ്മളിലൊരസികത്താൻ നോക്കി കത്തിക്കാൻ നോക്കിഞങ്ങളാം ആളലിൻ വെട്ടത്തിൽ നാല് ചുമര് നെറഞ്ഞ് തറേം നെറഞ്ഞ് തട്ടും നെറഞ്ഞ് മുറി നെറഞ്ഞ്ഒഴുകിത്തുടങ്ങി ഞങ്ങളാം നെഴൽനദികരണ്ട് വന്നപ്പം മുറിക്കൊത്ത നടുക്ക് നെഴലിന്റെ ഒരു തുള്ളിഞങ്ങളാം തുള്ളിയുണ്ട് മിണ്ടിത്തുടങ്ങുന്നു ഞങ്ങളാം...
spot_imgspot_img