HomeTHE ARTERIA

THE ARTERIA

വിക്ക് വിട്ട വാക്കും കേൾവി മങ്ങിയ ചെവിയും

കവിത ജാബിർ നൗഷാദ് 1 ഉപ്പുപ്പ ഉമ്മുമ്മവിക്ക് വിട്ട വാക്ക് കേൾവി മങ്ങിയ ചെവിയിൽ തൊട്ടു. ഊഹിച്ചെടുത്തു സ്നേഹം വിളമ്പി ഊട്ടികൊടുത്തു.കൈകഴുകി മുഖം കഴുകി ബീഡി കത്തിച്ച് പറമ്പിലേക്ക് നടന്ന് ഉപ്പൂപ്പ പാട്ടുമൂളി.വിക്ക് വിട്ട പാട്ട് വടക്കു നിന്നെത്തിയ മേഘത്തിന്റെ അതിരിൽ തട്ടി.ചിലതുണ്ട് ചെവികൾ. ചെമ്പരത്തി മഞ്ഞ ചാമ്പക്കാ ചോപ്പ് മുരിയിലപ്പച്ച.മഴ പാകിയ തെങ്ങിൻ തടത്തിൽ കൊച്ചുമോന്റെ കടത്തുവഞ്ചി.കായാമ്പൂ... ഓർമകളിൽ നിന്നും ആലിപഴങ്ങൾ പൊഴിഞ്ഞു.കൈയ്യാലപ്പുറത്തെ കൈതച്ചെടിമുള്ളിൽ കൈതട്ടി നേരം നൊന്തു പഴുക്കുന്നു.പാട്ട് തീർന്നു. കുറ്റി...

അടിമക്കപ്പൽ; ആഫ്രിക്കയിലെ ഖോയ് ഖോയ് വശത്തില്‍പ്പെട്ട സ്ത്രീയുടെ കഥ

(ലേഖനം)കെ സന്തോഷ്ലണ്ടനിലെ "പിക്കാഡിലിൻ" പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന, ഉത്സവാരവങ്ങളുള്ള  തെരുവുകൾ. ലണ്ടനിലെ സമ്പന്ന വർഗ്ഗം അവരുടെ അവധിക്കാലം പിക്കാഡിലിൽ ചിലവഴിക്കാൻ ആഗ്രഹിച്ചു....

Djam – 2017

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്സംഗീതമയമാണ് ടോണി ഗാറ്റ്‌ലിഫിന്റെ സിനിമാലോകമത്രയും. ജാം ഒട്ടും വ്യത്യസ്തമല്ല. ജാം എന്ന പെണ്‍കുട്ടി തന്റെ അമ്മാവന്റെ മോട്ടോര്‍ബോട്ടിന്റെ ചില ഭാഗങ്ങള്‍ തേടി ഗ്രീസില്‍ നിന്നും ഇസ്താംബൂളിലേക്ക് യാത്ര ചെയ്യുന്നതാണ്...

മുടിയന്തിരാക്കണേര്

മലവേട്ടുവഗോത്രഭാഷാ കവിത രാജി രാഘവൻഏര് നാട് മുടിയന്തിരാക്കും നമ്മക്ക് കഞ്ഞി ഇല്ലെങ്കില് ഏരിക്കെന്തനാ. അഞ്ച് കൊല്ലം കയിഞ്ച് ഏര് വെരും നമ്മട മക്കക്ക് ഒന്തു അറിയേലെ ഏര്ടെ വർത്താനം കേട്ട് പാഞ്ച് പോകു.പെരക്കം കഞ്ഞിണ്ടണ് നോക്കേലെ പുത്തകം പടിക്കേലെ , പിന്നെന്തനാ, മണ്ണി കിളക്ക്ണ...

പുലർച്ചകൾക്കും പറയാനുണ്ട് ചില പെൺകഥകൾ

കഥ ശ്രീജിത്ത്‌ കെ വി ...

അടുക്കിവെയ്‌പ്പ്

കവിതജയലക്ഷ്മി ജി ഞാനറിയുന്നൊരാൾ ഇന്നലെ ഇടറിയിറങ്ങി തിരിഞ്ഞുനോട്ടങ്ങൾക്കോ നെടുവീർപ്പിനോ ഇടംകൊടുക്കാതെ അയാൾ നടന്നകന്നു മൂന്ന് തവണ പേര് ചൊല്ലിവിളിച്ചിട്ടും, പ്രേതാത്മാവിനെപ്പോലെ കാലുകളില്ലാതെ തുഴഞ്ഞ് അയാൾ പോയി ഒരിക്കൽ എന്റെ സ്വപ്നത്തിൽ, ഒരു സ്യൂട്ട്കേസിൽ നിറയെ ഓർമ്മകളുമായി അയാൾ വീട്ടിൽ കയറി വന്നു ഓർമ്മകളിലൊന്നിനെയെങ്കിലും വാങ്ങി വളർത്താൻ എന്നോടു...

കുക്കുട വിചാരം

പൈനാണിപ്പെട്ടിവി കെ അനിൽകുമാർചിത്രീകരണം : വിപിൻ പാലോത്ത്കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. എന്തും സംഭവിക്കാം. കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു. ഒരാഭിചാരക്രിയ നടക്കുകയാണ്... ആരും ശബ്ദിക്കുന്നില്ല. കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി. മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി. ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...

കപ്പാരവങ്ങൾ

ഫോട്ടോസ്റ്റോറി രശ്മി ഫ്രെയിംലെൻസ്‌ കാണുന്നതെല്ലാം ക്യാമറക്കണ്ണിൽ ഒപ്പിയെടുക്കുന്നത് എന്നുമെനിക്ക് ഒരാനന്ദമാണ്. ആ സന്തോഷം ഫോട്ടോഗ്രഫിയോടുള്ള കടുത്ത ഇഷ്ടമായി വളർന്നതിനാലാണ് ഇന്ന് ഖത്തറിൽ ഈ മേഖലയിൽ (ഫോട്ടോഗ്രാഫറായി ) ജോലി ചെയ്യാനെനിക്ക് സാധിക്കുന്നതും. ഈ മേഖലയെ പറ്റി...

ആകാശത്തിൽ വായിച്ചത്

(കവിത)സാബിത് അഹമ്മദ്കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും!അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ!അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു!കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല!അവരുടെ...

പകൽരാത്രികൾ

കവിത പ്രതിഭ പണിക്കർപകൽനാഴികകളോരോന്നായി മറിച്ചുപോകുമ്പോഴാണ് മഷിപടർന്നൊരിരുണ്ട താൾ മുന്നിൽവന്നുനിൽക്കുക.  നക്ഷത്രങ്ങളില്ലാത്ത നിശാവാനിനേക്കാൾ കനത്ത ഒന്ന്. രേഖപ്പെടുത്തപ്പെട്ടതിന്റെ കാലയോർമ്മ ജീർണ്ണിച്ച നിയമങ്ങൾ പടിപടി നടപ്പിലാവലാണ് പിന്നെ.  സ്വപ്നബാക്കികളുടെ അരിപ്പയിലെടുത്തുസൂക്ഷിച്ച നേർത്ത ശാന്തതയെ തനിക്കൊപ്പമെടുത്ത് നിർദ്ദയനായ നിലാവ്‌‌ അപ്രത്യക്ഷനായിരിക്കും.  മൗനത്തിന്റെ പിടിയിലുടഞ്ഞ്‌ ഓർത്തെടുത്തുവച്ച ശിഷ്ടഗീതികൾ അരഞ്ഞുതീരും.   ചുവരകങ്ങളിൽ തൂങ്ങിനിന്ന് പെയ്യും നാട്ടുനട്ടുച്ചവഴിയിലേതിനേക്കാൾ നിശബ്ദമായ കറുംവെയിൽ. തെളിഞ്ഞുനിൽക്കുന്നത്‌ ഒരു ജലപാതത്തിലും കഴുകിയകറ്റാനാവാത്ത അഴുക്കുമണ്ണടരുകൾ; മാറിനിറയുന്ന വീഞ്ഞുനദികൾക്കൊപ്പം കുടിച്ചുതീർത്തുകളയാനും തോന്നിയ്ക്കാത്ത ആധിച്ചുമട്‌; അത്യന്തമായ ആധിപത്യം. വെറുതെ ഈ കവാടം കടക്കുകയെന്നുമാത്രം.  നഗരമതിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നുണ്ട്‌.വാടകയിടങ്ങൾ മാറിമാറിക്കയറിയിറങ്ങുന്നെങ്കിലും വിടുതലില്ലാവിധം വിരലടയാളം പതിപ്പിച്ചുപോയിട്ടുള്ള പ്രാക്തനമായ കരാർ പുതുക്കിയെഴുതപ്പെടുന്നില്ല. നിബന്ധനകൾ ഹൃദിസ്ഥമായിട്ടില്ലാത്ത കണിശമായ ആജീവനാന്ത- ഉടമ്പടിയിൽ തുടർനില ചെയ്തൊഴുക്കിൽ ജലപ്പരപ്പിലൊരു മെഴുകുതുള്ളി.  ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....
spot_imgspot_img