HomePHOTO STORIESരക്തം പുരണ്ട കോട്ടവാതിൽ

രക്തം പുരണ്ട കോട്ടവാതിൽ

Published on

spot_imgspot_img

(Photo Story)

അഭി ഉലഹന്നാന്‍

പുരാതന ദില്ലിയുടെ ചരിത്രവഴികളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് ഖൂനി ദര്‍വാസ അഥവാ രക്തകവാടം. ഷേര്‍ ഷാ സൂരിയുടെ ഭരണക്കാലത്ത് പടിഞ്ഞാറ് കാബൂള്‍ നഗരത്തിലെയ്ക്കുള്ള പാതയ്ക്ക് അഭിമുഖമായി പണിതുയര്‍ത്തിയ കവാടമാണ് കാബൂളി ഗേറ്റ്. അധികാര മോഹങ്ങള്‍ക്കിടയിലെ രക്തച്ചൊരിച്ചിലുകളാല്‍ കുപ്രസിദ്ധമായ ഇടം.

പലകാലങ്ങളിലായി ഡല്‍ഹിയില്‍ പല സംസ്‌കാരങ്ങളിലുള്ള രാജാക്കന്മാരും റാണിമാരും ഭരിച്ചിട്ടുണ്ടെന്ന് അറിയാമല്ലോ. 1540 മുതല്‍ ഡല്‍ഹി ഭരിച്ചിരുന്ന ഷേര്‍ഷാ സൂരി എന്ന സുല്‍ത്താന്റെ കാലമാണ് ഖൂനി ദര്‍വാസായുടെ പിറവി. ഷേര്‍ഷാ സൂരി നിര്‍മ്മിച്ച ഷെര്‍ഗാഹ് എന്ന സ്ഥലത്തിനെ ചുറ്റിയുള്ള കോട്ടയ്ക്ക് നിരവധി വാതിലുകളുണ്ടായിരുന്നു. അതിലൊന്നാണ് ഖൂനി ദര്‍വാസാ. ഖൂന്‍ എന്ന ഹിന്ദി വാക്കിന്റെ അര്‍ഥം രക്തം എന്നാണ്. ദര്‍വാസാ എന്നാല്‍ വാതില്‍ എന്നും. രക്തം കൊണ്ട് എന്തൊക്കെയോ ഭൂതകാലത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയതുകൊണ്ട് തന്നെയാണ് ഈ കോട്ടയിലെ ഒരേയൊരു വാതിലിനു മാത്രം ഈ പേര് ലഭിച്ചത്.

ലാല്‍ ദര്‍വാസാ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ വാതില്‍ എങ്ങനെ ഖൂനി ദര്‍വാസാ ആയി? അതിന് പിന്നില്‍ രക്തം പുരണ്ട നിരവധി കഥകളുണ്ട്. പ്രതികാരത്തിന്റെയും വേദനയുടെയുമൊക്കെ കഥകള്‍. മുഗള്‍ ഭരണകാലവുമായി ബന്ധപ്പെട്ടാണ് കഥകളൊക്കെയും. മഹാ ചക്രവര്‍ത്തിയായിരുന്ന ജഹാന്‍ഗീറിന്റെ കാലത്താണ് ഈ വാതിലിനു ഖൂനി ദര്‍വാസാ എന്ന പേര് ലഭിക്കുന്നത്. അക്ബറിന്റെ കാലശേഷം അധികാരിയായെത്തിയ ജഹാന്‍ഗീര്‍ സ്വന്തം സഹോദരനെ പോലും വധിച്ചിട്ടാണ് ഡല്‍ഹിയുടെ സുല്‍ത്താന്‍ പട്ടം സ്വന്തമായി ഉറപ്പിച്ചത്. ആ കൊലപതകങ്ങള്‍ അരങ്ങേറിയത് ലാല്‍ ദര്‍വാസായില്‍ വച്ചായിരുന്നു. അതിക്രൂരമായ ഈ കൊലപാതങ്ങള്‍ക്കു ശേഷം ലാല്‍ ദര്‍വാസാ വീണ്ടും രക്തത്താല്‍ ചുവന്നു അതോടെ അത് ശപിക്കപ്പെട്ട ഖൂനി ദര്‍വാസാ ആയി മാറി. ചക്രവര്‍ത്തിയായ ജഹാന്‍ഗീറും ഇതേ കോട്ട വാതിലില്‍ വച്ച് തന്നെയാണ് മരണപ്പെട്ടത്.

ഔരംഗസേബിന്റെ കാലത്താണ് മറ്റൊരു കൊലപാതകം അരങ്ങേറിയത്. അതും ഇതേ പോലെ തന്നെ സഹോദരനില്‍ നിന്ന് അധികാരത്തിനുള്ള അവകാശം ലഭിക്കാന്‍ വേണ്ടി തന്നെയായിരുന്നു. ഔരംഗസേബിന്റെ ഇളയ സഹോദരനായ ദാരാ ദിവസങ്ങളോളമാണ് ഖൂനി ദര്‍വാസായില്‍ കഴുവേറ്റപ്പെട്ടു കിടന്നത്.

ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന കാലത്തുഡല്‍ഹി ഭരിച്ചിരുന്ന ബഹാദൂര്‍ ഷാ സഫര്‍ന്റെ പടയാളികളെയും അദ്ദേഹത്തിന്റെ മക്കളെയും ബ്രിട്ടീഷ് പട്ടാളം യാതൊരു മടിയും കൂടാതെ ഇതേ ഖൂനി ദര്‍വാസായില്‍ വച്ചായിരുന്നു കൊലപ്പെടുത്തിയത്. ഏറ്റവും ഭീകരമായ മറ്റൊരു കൂട്ടക്കുരുതി ഇന്ത്യന്‍ വിഭജന സമയത്തായിരുന്നു. വര്‍ഗീയ ലഹളയില്‍ നിരവധി പേര്‍ മരണപ്പപ്പെട്ടതും ഖൂനി ദര്‍വാസായില്‍ വച്ചായിരുന്നു. അങ്ങനെ സ്വാതന്ത്ര്യം നേടിയ ശേഷവും രക്തം കൊണ്ട് ചുവന്നു കിടക്കാന്‍ തന്നെയായിരുന്നു ഈ സ്ഥലത്തിന്റെ ദുര്യോഗം.

ഖൂനി ദര്‍വാസാ കടന്നു അകത്തേയ്ക്ക് കയറാന്‍ സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ അനുവാദമില്ല. ഇവിടം പുറത്തു നിന്ന് കണ്ടു ഭീതിദത്തമായ ഓര്‍മ്മകളെ ഓര്‍ത്തു പടിയിറങ്ങാം. ഷേര്‍ഷായുടെ കാലം മുതല്‍ തുടങ്ങിയ ചോരപ്പാടുകള്‍ ഇപ്പോഴും പിന്തുടരുന്നു. നിരവധി മനുഷ്യരുടെ ശാപവും പേറി അവ ഇപ്പോഴും മുറിവേറ്റു കിടക്കുന്നു. ഓള്‍ഡ് ഡല്‍ഹിയില്‍ ഡല്‍ഹി ഗേറ്റിന് സമീപം ബഹാദൂര്‍ ഷാ സഫര്‍ മാര്‍ക്കറ്റിലാണ് ഖൂനി ദര്‍വാസ സ്ഥിതി ചെയ്യുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

spot_img

1 COMMENT

  1. Adequate informations.. Good presentation by aby ulahannan.. Keep going… 👏….

    Many more updates are expecting athma online and aby ulahannan

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...