HomeTHE ARTERIA

THE ARTERIA

വേനൽ ക്യാമ്പുകൾ: ക്ലാസ്സ് മുറിയിൽ നിന്ന് മൈതാനങ്ങളുടെ പച്ചപ്പിലേക്ക്

എ എസ് മിഥുൻമാർച്ച് മാസംപരീക്ഷാച്ചൂടിൻറെ കടുപ്പത്തിലും കുട്ടികൾ രാവിലെ ഉണരുന്നതും രാത്രി ഉറങ്ങുന്നതും ഒരുപാട് പ്രതീക്ഷകൾ ഉള്ളിലൊതുക്കിക്കൊണ്ടാണ്. ഈ മാസത്തോടുകൂടി സ്കൂളിലേക്കുള്ള യാത്ര നിൽക്കുമെന്നും ഈ കൊല്ലത്തെ എല്ലാ പരീക്ഷകളും അവസാനിക്കുമെന്നും വരുന്ന...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

പ്രകൃതി ദുരന്തങ്ങൾ: കാരണം ശാസ്ത്രത്തിന്റെയും ആദിമ അറിവുകളുടെയും നിരാസം

ലേഖനം ഡോ. ടി വി സജീവ്കേരളം വീണ്ടും പ്രകൃതിദുരന്തങ്ങളുടെ ഭീഷണിയിൽ പെട്ടിരിക്കുകയാണ്. അനവധി ആളുകൾ മരിച്ചു കഴിഞ്ഞു. മണ്ണിനടിയിൽ പെട്ട് മരിച്ചു പോയ മനുഷ്യരുടെ അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. കാർഷിക മേഖലയിലുണ്ടായ നഷ്ടം...

മൂന്ന് കല്ലുകളിലെ ജീവിതമുദ്രകള്‍

(പുസ്തകപരിചയം)വിനോദ് വിയാര്‍മൂന്ന് കല്ലുകള്‍ തുടങ്ങുന്നത് കറുപ്പനില്‍ നിന്നാണ്. ഒരു പ്രസാധക സ്ഥാപനത്തിലെ പ്രൂഫ് റീഡറായ കറുപ്പന്‍. കുറെയധികം പേജുകളില്‍ ഇയാളുടെ പേരെന്താണെന്ന കൗതുകം വായനക്കാര്‍ക്ക് ഉണ്ടാകും. പിന്നെയും വായന നീളുമ്പോള്‍ മറ്റൊരു കറുപ്പനെക്കൂടി...

സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം

കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ! എന്ന് അവളെ അറിയുന്നവർ പരസ്പരം പറഞ്ഞു പാതി അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷ നിഴലിക്കുന്നുണ്ടോ? കൈ കാലുകൾ വിടർത്തി, കമിഴ്ന്ന നിലയിൽ കാണപ്പെട്ട ദേഹത്ത് പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി സ്വന്തം കിടപ്പുമുറിയിൽ ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെട്ട ഒരു ബോഡി മാത്രമായി അവൾ മാറിയിരിക്കുന്നു മണിക്കൂറുകൾക്ക് മുൻപ്, ടെഹ്‌റാഡൂൺ നൈനിറ്റാൾ ഷിംലാ വിശേഷങ്ങൾ ചൂടോടെ പങ്കുവെക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും...

വന്ദേമാതരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, എൺപതുകളിലെ ഏഴാം തരത്തിലെ സ്കൂൾ കാലം. നമ്മുടെ ഭാരത മാതാവിന് മുപ്പത്തിനാല് വയസ്സ് മാത്രം. ഏതാണ്ട് എഴുപതു കോടിയിൽപ്പരം മക്കളും!സ്കൂൾ അസംബ്ലിയിൽ ഞങ്ങൾ ദിവസവും ഭാരതാംബയ്ക്കുവേണ്ടി അര മണിക്കൂർ...

മനസ്സ്

കവിത അനീഷ് പാറമ്പുഴനാൽക്കവലയിൽ നിൽക്കുന്ന ഒരു കുട്ടിയപ്പോലെയാണ് ചിലപ്പോൾ മനസ്സ് ഏത് വഴി എപ്പോൾ ഓടിപോകുമെന്ന് ആർക്ക് പ്രവചിക്കാനാവും ചില്ലകളിൽ നിന്ന് തുഞ്ചത്തേക്ക് വളരെ വേഗം ഓടിക്കയറുന്ന അണ്ണാനെപ്പോലെ വലിയ പ്രയത്നശാലിയുമാണവൻ പിടിവിട്ട് വീഴാറുണ്ട് പലവട്ടം നല്ല തണുപ്പുള്ള രാത്രിയിൽ വിജനമായ ഒരു കമ്പാർട്ട്മെന്റിൽ അപ്പുറത്തും ഇപ്പുറത്തും മുഖത്തോട്ട് നോക്കി...

കാടിനുള്ളിൽ ഒരു ദിനം..

ഫോട്ടോ സ്റ്റോറി ഫൈറോസ് ബീഗം2021 മാർച്ച് 20..തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ഒരു യാത്ര..! തലേ ദിവസം വൈകുന്നേരം തീരുമാനിക്കുന്നു, അടുത്ത ദിവസം രാവിലെ യാത്രയും. കേരളത്തിലെ ആദ്യത്തെ വന്യമൃഗസങ്കേതമായ പെരിയാറിലേക്കായിരുന്നു ആ കുടുംബയാത്ര. കേരളത്തിനകത്തെ ഞങ്ങളുടെ യാത്രകൾ...

ക്യുലിസിഡെ

കഥഅജിത് പ്രസാദ് ഉമയനല്ലൂർആനന്ദത്തിന്റെ അതിരുകളില്ലാത്തമുപ്പതുവർഷത്തെ സന്തുഷ്ടസർക്കാർ ജീവനത്തിൽനിന്നും വിരമിച്ചശേഷമുള്ള ശിഷ്ടകാലം യാതൊരുന്മേഷവുമില്ലാതെ വിരസതയോടെ കടന്നുപോകുന്നതു കണ്ട് ജീവിതം കൈപ്പിടിയിൽനിന്നും വഴുതിപ്പോവുകയാണോ എന്നുഭയന്ന് 'ഇനി എന്ത്?' എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നനേരത്താണ് ആനന്ദമാർഗ്ഗത്തിലേക്കുള്ള സ്വർഗ്ഗതുല്യമായ...

കഥയെഴുത്തുകാരൻ

കവിതദിവ്യ. എസ്എനിക്കൊരാളെ അറിയുമായിരുന്നു.കഥയെഴുതിയെഴുതി ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.തിളക്കമുള്ള അതിന്റെ അറ്റം തൊട്ട് എന്നും രാവിലെ ഞാൻ കണ്ണെഴുതിയിരുന്നു.ഒരൊറ്റ കരച്ചിലിന് കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള അതിന്റെ ദ്വാരത്തിലൂടെ പല വൈകുന്നേരങ്ങളിലും ഞങ്ങൾ ഓരോ ചായ പകുത്തുകുടിച്ചിരുന്നു.കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ ഇളംകരിമ്പ് വാസനിച്ചിരുന്നു. ഇന്നും കടല്...
spot_imgspot_img