HomeTHE ARTERIA

THE ARTERIA

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്.വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...

മരക്കൊമ്പു

ഗോത്രഭാഷാ കവിതഅമൃത തവിഞ്ഞാൽ, വയനാട് ചിത്രീകരണം :  മജ്നിഏണ്ടുന്തോ കായ് വീന്തു മണ്ണിലിന്തു പൊന്തി വന്തും കാഞ്ചു ഒക്കളേയും തിലെ പൊന്തിച്ചു മലയു മണ്ണിലിയ ഒക്കത്തുന്ണ്ണേയും അങ്കെക്കും ഇങ്കെക്കും പോയിക്കാഞ്ചു മലയു നമക്കു പൈപ്പട്ടക്കുവാ തിണ്ണുവാ ഉള്ളെന്നെ വേയിപ്പാ നമ്മ പിരക്ക എപ്പളും ചെമ്മക്കാരായിവരു. ... മരക്കൊമ്പ് എവിടുന്നോ വിത്ത്...

സുരേഷ് കൂവാട്ട്

സുരേഷ് കൂവാട്ട്ബാല്യകാലത്തെ ഓർമകളും പ്രിയപ്പെട്ട ചില മുഖങ്ങളൊക്കെ മറന്നുതുടങ്ങിയെന്ന് തോന്നുന്നിടത്തുനിന്നും ഒരു പുസ്തകം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നു. നവ മാധ്യമങ്ങളിൽ എന്തെങ്കിലുമൊക്കെ കുത്തികുറിക്കും എന്നല്ലാതെ ഒരു പുസ്തക എഴുത്തിലേക്ക് നേരിട്ടെങ്ങനെ കടക്കും എന്ന...

നെയ്തു നെയ്തെടുക്കുന്ന ജീവിതം

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 33ഡോ. രോഷ്നി സ്വപ്ന(ഗബ്ബേ മോഹ്‌സിൻ മഖ് മൽ ബഫ്)വാൾട് വിറ്റ്മാൻ ന്റെ വീവ് ഇൻ, മൈ ഹാർഡി ലൈഫ് (weave in, my hardy life) എന്നൊരു കവിതയുണ്ട്."തീവ്രയാതനയാർന്ന എന്റെ  ജീവിതം നെയ്തു നെയ്തെടുക്കുക ആഞ്ഞു...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

മെട്രോക്കാരി

(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാല്‍ തന്നെ കെട്ടി അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കും സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...

ഘാതകൻ : സമകാലിക ഇന്ത്യയുടെ ചുരുക്കെഴുത്ത് 

വായന സജിത്ത്. എം. എസ്അധികാരത്തിന് കാലദേശങ്ങൾക്കതീതമായി ഒരൊറ്റ രൂപമേയുള്ളൂ - മർദ്ദനത്തിന്റെയും അടിച്ചമർത്തലിന്റെയും ഹിംസയുടെയും അനീതിയുടെയും ചുരുങ്ങിയ കാലം കൊണ്ട് ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കെ.ആർ.മീരയുടെ ഏറ്റവും പുതിയ നോവൽ 'ഘാതകനും' ...

രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത

വായന അനൂപ് എം. ആർകടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന ഏറെ കവിതകൾ ഇല്ല. ഇവിടെ കടുവയ്ക്കും പുലിക്കും സമീകരണം സംഭവിക്കേണ്ടത് ഉണ്ട് എന്നുതോന്നുന്നു....

അതുൽ നറുകര

കുറച്ചുകാലം മുൻപ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ആത്മ ഓൺലൈൻ കൾച്ചറൽ മാഗസിൻ ശ്രദ്ധിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത കുറെ കാര്യങ്ങൾ, പുസ്തകത്തിൽ ഒരിക്കൽ പോലും എവിടെയും രേഖപ്പെടുത്താത്ത കുറേ...

കലിന്

കവിത രതീഷ് റ്റി ഗോപി ചിത്രീകരണം: ഹരിതഒത്തുകൂടുകൻറും ചൊളിയ പറതിരിക്കന്റും കൂട്ടാര്ത് കലിന് … ഉച്ചയാരും, പാതിരയാരും കലിന് ഒറ്റയാ ഇരിപ്പന്. അല്ലാത്ത നേരന് ഞാമ് ഞാരെങ്കിലും കൂട്ത് നേരന് കളവര്.വഴിയൂടെ പൈത്തേൻ പെണ്ടാളെ കാണ്ടാ, ഓട്ടിമേ കൈതേൻ പെണ്ണ് ചിറ്യങ്ങളെ കൈയ്യ കാട്ട്താത്…. അന്റ് എപ്പാത്തേയും പള്ള് കേത്തേൻ കലിന്…സന്ധ്യയാകുമ്പാത്തേ, നാടില്ലത്തെ, പെരയില്ലത്തേ കെട്ടിപെറ്ക്ക്ത് നടത്തേനാര്ടെ എടന...
spot_imgspot_img