HomeTHE ARTERIA

THE ARTERIA

എഴുത്തച്ഛന്റെ പ്രതിവിപ്ലവം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. ടി എസ് ശ്യാംകുമാർരാമനും രാമായണ പാഠങ്ങളും ഹിന്ദുത്വബ്രാഹ്മണ്യരാഷ്ട്രീയത്തെ ബലപ്പെടുത്തുന്ന ഉപാദാനങ്ങളായു൦ ശക്തി സ്രോതസ്സുകളായു൦ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയിൽ എഴുത്തച്ഛൻ്റെ രാമായണ പാഠത്തെയും വിമർശനാത്മകമായി പഠിക്കുക എന്നത് അത്യന്തം...

കുമിൾ, മരണത്തിലും തുടിക്കുന്ന ജീവിതത്തിന്റെ അടയാളം

ഫോട്ടോസ്റ്റോറി ആര്യ ബി.എസ്  ഞാൻ ആര്യ. കരുനാഗപ്പള്ളി സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ടം. ഒറ്റദിവസംകൊണ്ട് പൊട്ടിമുളക്കുന്ന കൂണുകൾ എന്നും നമ്മൾക്ക് അത്ഭുതവും ആകർഷണവും ആണ്. അവ, ഒരു ദിവസത്തെ പ്രതാപത്തിനൊടുവിൽ നിറംമങ്ങിത്തളർന്നു കിടക്കുന്ന കണ്ടാൽ നമുക്ക്...

അടുത്തറിയുതോറും അഴക് കൂടും മരങ്ങൾ

ഫോട്ടോസ്റ്റോറിശ്രീകുമാർ പി.കെഫോട്ടോഗ്രഫിയുടെ പ്രാരംഭഘട്ടത്തിൽ 70-300mm ടെലിലെൻസ്‌ ഉപയോഗിച്ച് അകലെയുള്ളതിനെ ഒപ്പിയെടുക്കാനുള്ള ആവേശം ആയിരുന്നു. പിന്നീട് ആണ് തൊട്ടടുത്തുള്ളവയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫോട്ടോഗ്രാഫിയുടെ മറ്റൊരു തലം കൂടി അങ്ങനെ മനസ്സിലാക്കി. ദൂരെയുള്ളതിനേക്കാൾ അതിമനോഹരമാണ് അടുത്തുള്ളത്....

സമാധാനം

കവിത യഹിയാ മുഹമ്മദ്I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവുംഎവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!ചില മുരളലുകൾ മാത്രം ബാക്കിയാവുംചക്കപ്പഴം ഞെട്ടറ്റു വീഴുംIIനിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകുംതാന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവുംകടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടുംഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...

കാലം യവനികയ്ക്കുള്ളിലാവുമ്പോൾ

അനുസ്മരണം പ്രമോദ് പയ്യന്നൂർ (നാടക-ചലച്ചിത്ര സംവിധായകൻ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ)അഭിനയത്തിന്റെ ലളിത സമവാക്യങ്ങളുടെയും നാട്ടുതനിമയുടെയും യഥാതഥ ശൈലിയുടെയും കാലമാണ് കെ.പി.എ.സി.ലളിത എന്ന അഭിനേത്രിയുടെ വിടപറച്ചിലിലൂടെ ഓർമ്മയായത്. നമ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന്...

ഏകാന്തതിയിലെ ആര്‍ദ്രതകള്‍

(പുസ്തകപരിചയം)അമീന്‍ പുറത്തീല്‍വര്‍ത്തമാന കാലത്ത് സമാനതകളില്ലാത്ത ഒരു മഹാമാരിക്കാലമാണ് നമ്മളിലൂടെ കടന്നു പോയത്. ജീവിതത്തിനും മരണത്തിനും ഇടയില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥയായിരുന്നു അത്. നമ്മുടെ അന്നത്തിനും ദാഹ ജലത്തിനും ആഘോഷത്തിനും ദുഖത്തിനും മാത്രമല്ല പ്രണയത്തിനും...

ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി

കവിത താരാനാഥ് "ഒടുക്കം അടക്കുമ്പോളേലും നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? " എന്ന പ്രാക്ക് പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്" എന്നിവ ഉള്ളതിനാൽ പുറകേ പറന്നു വന്നു ശകാരച്ചെപ്പിയടഞ്ഞ ചെവിയിൽ കൊത്തിയപ്പോൾ ഉള്ളൊന്നു കുടഞ്ഞ് അവൾ നന്നാവാൻ തീരുമാനിച്ചു. നന്നാവുമ്പോൾ അടിസ്ഥാനം തൊട്ട് വേണം. അവൾ DNA എടുത്ത് മെഴുക്കു പുരട്ടി മെടഞ്ഞിട്ടു ! ഇരു...

ഒരിക്കൽ കൂടി നിവർത്തുന്നു ‘പച്ച മനുഷ്യരുടെ പാട്ട് പുസ്തകം’

ലേഖനംപ്രസാദ് കാക്കശ്ശേരി(ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ)"എലവത്തൂര് കായലിന്റെ കരക്കിലുണ്ടൊരു കൈത കൈത മുറിച്ച് മുള്ളുമാറ്റി പൊളിയെടുക്കണ നേരം കൊടപ്പനേടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ ഇണ്ടലോണ്ട് മിണ്ടീലാ അത് കുറ്റമാക്കല്ലേ"സിനിമയിലും ആലാപന വേദികളിലും കൊണ്ടാടപ്പെട്ട ഈ ഗാനത്തിന്റെ...

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...

ദിശതെറ്റിപ്പറക്കുന്നവർ

(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...
spot_imgspot_img