HomePHOTO STORIESപോത്തുരാജു

പോത്തുരാജു

Published on

spot_imgspot_img

(PHOTO STORY)

ബിജു ഇബ്രാഹിം

ഖുതുബ് ഷാഹി പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഇത്തവണയും ഹൈദരാബാദില്‍ വന്നത്. കോവിഡ് തുടങ്ങുന്നതിനു കുറച്ച് മാസങ്ങള്‍ മുന്നേയാണ് ഖുതുബ് ഷാഹി പ്രോജക്ട് തുടങ്ങിയത്. കോവിഡ് പടര്‍ന്നപ്പോള്‍ പ്രോജക്ട് മുടങ്ങി കേരളത്തിലേക്കു തിരിച്ചു വരേണ്ടി വന്നു. അതോടെ ഒരു ഒന്നര വര്‍ഷത്തോളം വീട്ടല്‍ തന്നെ ഇരിപ്പായി. വീട്ടില്‍ ഒരുപാട് ദിവസം ഉറങ്ങാത്ത എന്നെ വീട്ടില്‍ തന്നെ കെട്ടിയിടാതെ കെട്ടിയിട്ട ദിവസങ്ങളും മാസങ്ങളുമായിരുന്നു അത്.

ഇത്തവണ മുംബൈയില്‍ പ്രശസ്ത കലാകാരനും സുഹൃത്തും മെന്ററുമായ
റിയാസ് കോമുവിന്റെ സ്റ്റുഡിയോവില്‍ പതിനഞ്ച് ദിവസത്തോളം താമസിച്ചാണ് ഹൈദരാബാദിലേക്ക് വരുന്നത്. അദ്ദേഹത്തിന്റെ സ്റ്റുഡിയോയും വര്‍ക്ക് ഷോപ്പും നിരന്തരം അടുത്ത് കാണാനുള്ള അവസരം കൂടിയായിരുന്നു അത്. മുംബൈയിലെത്തിയപ്പോള്‍ മുഹമ്മദ് ഷാ തങ്ങളുടെ ഗുരുവിന്റെ ദര്‍ഗ സന്ദര്‍ശിച്ചു. എന്റെ ജന്മനാടായ കൊണ്ടോട്ടിയിലെ പ്രധാന സൂഫി വര്യനാണ് വലിയ മുഹമ്മദ് ഷാ തങ്ങള്‍. കൊണ്ടോട്ടിയിലെ ചില സൂഫി യാത്രക്കാരും ദര്‍ഗ സന്ദര്‍ശിക്കാന് കൂടെ ഉണ്ടായിരുന്നു.

മുംബൈയില്‍ നിന്നും കലാകാരന്‍ സുനില്‍ നമ്പുവിനെ കാണാന്‍ പൂനെയിലേക് തിരിച്ചു. ഞങ്ങള്‍ ഒന്നിച്ച് അഹമ്മദ് നഗറിലുള്ള ശനി കോവില്‍ സന്ദര്‍ശിച്ചു.
മനോഹരമായ അനുഭവം ആയിരുന്നു, ശനി ദേവന്റെ ക്ഷേത്രത്തിലെ ഇരുത്തം.

മുംബയില്‍ അന്ത്രപ്പോളജിസ്‌റ് ജോര്‍ജിന്റേയും റിയാസ് കോമുവിന്റേയും കൂടെ സിദ്ധി ദര്‍ഗകള്‍ സന്ദര്‍ശിച്ചു. ആ യാത്ര ഒരു പ്രോജക്ടിന്റെ ഭാഗമായിരുന്നു. സിദ്ധി ബാബ ഖോര്‍ ചില്ലം ഇരുന്ന ഇടങ്ങള്‍ ആണ് അത് .

മുംബയിലെ ലോക്കല്‍ ട്രെയിന്‍ യാത്ര എനിക്ക് പ്രിയപ്പെട്ടതായി. മുംബൈ ജനങ്ങള്‍ അവരുടെ ലോകത്താണ്. പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്ന മനുഷ്യര്‍.
മറ്റുള്ളവരിലേക്ക് ഒളിഞ്ഞു നോക്കാന്‍ നേരമില്ലാത്ത മനുഷ്യര്‍.

 

മുംബയില്‍ നിന്നും ഹൈദരാബാദിലേക്ക് വന്നു. ഇഫ്‌ലു യൂണിവേഴ്‌സിറ്റിയ്ക്ക് അടുത്ത് പ്രിയപ്പെട്ടവന്‍ പരമുവിന്റെ കൂടെയാണ് താമസം.

കലാകൃതി ഫൗണ്ടേഷനുമായി ഉള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഖുതുബ് ഷാഹി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. അതിനിടയ്ക്കാണ് പരമു അവിടെ നടക്കുന്ന ഒരു ലോക്കല്‍ ഉത്സവത്തെ കുറിച്ച് പറഞ്ഞത്. പോത്തുരാജു ഉത്സവം.

മഹാരാഷ്ട്രയിലെയും ദക്ഷിണേന്ത്യയിലെയും ചില ഗ്രാമപ്രദേശങ്ങളില്‍ പോത്തുരാജു പ്രത്യേകിച്ചും ഗ്രാമദേവതയായി (ഗ്രാമദേവത) ആരാധിക്കപ്പെടുന്നു.

ഇന്ത്യയിലെ പല സമുദായങ്ങളുടെയും മതപരവും സാംസ്‌കാരികവുമായ ആചാരങ്ങളില്‍ പോത്തുരാജുവിനെപ്പോലുള്ള നാടോടി ദൈവങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ദേവതകള്‍ക്ക് പലപ്പോഴും തനതായ പ്രാദേശിക ഐതിഹ്യങ്ങളും ആചാരങ്ങളും അവയുമായി ബന്ധപ്പെട്ട ഉത്സവങ്ങളും ഉണ്ട്, അവരുടെ ആരാധന അതാത് പ്രദേശങ്ങളിലെ പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയതാണ്.

ചില സന്ദര്‍ഭങ്ങളില്‍, പോത്തരാജുവിനെ ഗംഗമ്മ, യെല്ലമ്മ തുടങ്ങിയ മറ്റ് സ്ത്രീ നാടോടി ദേവതകളുടെ സഹോദരനായി കണക്കാക്കുന്നു. പ്രാദേശിക പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ആശ്രയിച്ച് ഈ ദേവതകള്‍ തമ്മിലുള്ള ബന്ധം വ്യത്യാസപ്പെടാം.

പല പേരുകള്‍ പോത്തുരാജുവിനു ഉണ്ടായേക്കാം! സ്ത്രീകളും കുട്ടികളും ഒക്കെ ആ ദിവസങ്ങളില്‍ ഗ്രാമദേവതയെ വരവേല്‍ക്കാന്‍ റെഡിയായി നില്‍ക്കും. ആ രാവില്‍ നൃത്തവും ഭക്തിയും നിറങ്ങളും ആടി തിമിര്‍ക്കും. ഇന്ത്യയിലെ പ്രാദേശിക ഉത്സവങ്ങള്‍, ഭക്തി, ദൈവ സങ്കല്പങ്ങള്‍ ഒക്കെ ബഹുമാനപൂര്‍വ്വം മനസ്സിലേക്കേണ്ടതും നിലനിര്‍ത്തേണ്ടതുമാണ് എന്നൊരു എളിയ അറിവ് ഇത്തരം അനുഭവങ്ങളിലൂടെ യാത്ര ചെയ്യുമ്പോ എന്നില്‍ ഉറപ്പിക്കുന്നുണ്ട്. മറ്റു മതങ്ങളോടുള്ള പരസ്പര ബഹുമാനവും കരുണയും നമ്മള്‍ നില നിര്‍ത്തേണ്ടതുണ്ട്.
ആമീന്‍


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...