HomeTHE ARTERIA

THE ARTERIA

പതുക്കെ, ഉണർത്താതെ

കവിതകാവ്യ. എം ഇലകൾ ഉറങ്ങുന്നത് ഉറക്കമൊഴിച്ചിരുന്നു കണ്ടിട്ടുണ്ടോ, എത്ര പിണങ്ങി പിരിഞ്ഞ പകലിലും രാത്രിയവർ എല്ലാം മറന്ന് കൂമ്പിചേർന്ന് ഉറങ്ങും, തമ്മിലേറെ ചേർന്ന്, കുഞ്ഞിലകളെ പുണർന്ന്, ന്റെ കുഞ്ഞിലകുട്ട്യോളെ പേടിസ്വപ്നം കാണിക്കല്ലേന്ന് പ്രാർത്ഥിച്ച്, കുഞ്ഞിലകൾക്ക് നക്ഷത്രങ്ങളുടെ കഥയും പറഞ്ഞു കൊടുത്ത്, ചേർന്നുറങ്ങിയവർ രാവിലെ മഞ്ഞിൽ, മഴയിലും,വെയിലിലും പുണർന്നവരെ പിരിയുന്നു...കവിത, കാവ്യയുടെ ശബ്ദത്തിൽ...

കവിത പോലെ ഒരാൾ

കവിത കാവ്യ എം  ഹൃദയത്തിലൂറി കൂടുന്നുണ്ട് നിങ്ങൾക്ക് മാത്രം വായിച്ചെടുക്കാൻ ഒരു കവിത വ്യാകരണമേ പഠിച്ചിട്ടില്ലാത്തവളുടെ വരികൾ, അവസാനിക്കാത്ത വരികൾക്ക് തേടരുത് ആദ്യ പ്രാസമോ അന്ത്യ പ്രാസമോ.. നിറയെ അർദ്ധ വിരാമങ്ങളാണ്, അപൂർണതകളും, ഒറ്റതിരിഞ്ഞു പോയൊരുവൾ പാദസരങ്ങളില്ലാത്ത കാലു നീട്ടി നിങ്ങളുടെ കൂടെ കേട്ടിരിക്കും, ഈ വരികൾക്ക് താളമില്ലല്ലോ പെണ്ണെ എന്ന്...

തവിട്ടുപച്ചക്കിളി ചിന്നക്കുട്ടുറുവൻ

(നാടകം)അനുഭവക്കുറിപ്പ്‌ എഴുതി ത്രെഡ് തീർത്തത്: ബഷീർ കടമ്പോട് കഥപാത്രങ്ങളും മറ്റ് ചിത്രത്തുന്നലുകളും ചേർത്ത് നാടകം രചിച്ചത്: അരുൺകുമാർ പൂക്കോം(കഥാപാത്രങ്ങളായി മാറാത്തപ്പോൾ അലസമായി പോലും നടൻമാർക്ക് വേണമെങ്കിൽ പെരുമാറാവുന്ന തരം അരങ്ങ്. നടൻമാർ ഒന്നിച്ചെത്തുന്നു. ദഫ്...

‘കാവലാൾ ‘

കഥഗ്രിൻസ് ജോർജ്ജ് 1. കല്ലുമുട്ടി പോലീസ് സ്റ്റേഷനുസമീപം പുതുതായി പണിതുകൊണ്ടിരിക്കുന്ന വ്യാപാരസമുച്ചയത്തിനു മുന്നിൽ വെച്ചാണ് ഞാനാ മോഡൽ ലോറി വീണ്ടും കാണുന്നത്. നീണ്ട ഏഴു വർഷങ്ങൾക്കുശേഷം. രാജകീയപ്രതാപത്തിണ് കോട്ടംതട്ടാത്ത വിധത്തിൽ റോഡിന്റെ അരികു ചേർന്നു നിർത്തിയിട്ടിരിക്കുകയാണത്. വീതിയേറിയ...

അറുക്കലിന്റെ കല

(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച് ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത് സമയത്തിന്റെ മണൽച്ചുഴിയിലേക്ക് ഉന്തിയിട്ടു. ചലനങ്ങളെല്ലാം ഒരൊറ്റ പിടച്ചിലിൽ ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം കൊത്തിയെടുക്കുന്നു. മൂർച്ച കെണ്ട് മുറിഞ്ഞ കൈ മേശവിരിയിൽ വെക്കുന്നു. അതിനടയാളം പടർന്ന് മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ കടൽ തിളയ്ക്കുന്നു. മേശവിരിപ്പിൽ നിന്നും കടലിലേക്ക് മരുഭൂമി ഇറ്റി വീഴുന്നു. കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ നാവിനാൽ കുതിർത്തെടുക്കുന്നു. മുലക്കണ്ണുകളില്‍...

ട്രോൾ കവിതകൾ – ഭാഗം 9

വിമീഷ് മണിയൂർപണ്ട് പണ്ട് പണ്ട് പണ്ട്പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് വായ മൂക്കിന് മേലെയായിരുന്നു. അന്നൊക്കെ സർക്കാരോഫീസു പോലെ മൂക്ക് ശനിയും ഞായറും അവധിയായിരുന്നു. വായാണെങ്കിൽ പഞ്ചായത്ത് കിണറ് പോലെ തീട്ടക്കുണ്ടായി....

സ്വസ്ഥം, സ്വാസ്ഥ്യം, പലയിനം സാദ്ധ്യതകൾ

കവിത സുജ എം.ആർ കാറ്റേറ്റ് തുടുത്ത ലില്ലി പൂക്കൾ താമസിച്ചിരുന്ന താഴ്വാരത്തിൽ വെച്ച്, തണുത്ത ലില്ലി പൂക്കൾക്കിടയിൽ തല കുനിച്ച് നിന്ന കുറേ വെളുത്ത മഞ്ഞുപൂക്കൾ ഇറുത്തെടുത്ത് നിനക്ക് നീട്ടി ഞാൻ,ഒന്ന് വീതം മൂന്ന് നേരം!!! ഒക്കെ ശരിയാകും..നീയിറങ്ങി നടന്ന എന്റെ...

മനുഷ്യൻ ജലത്തിൽ സ്വാഭാവികമെന്ന പോൽ (സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതകൾ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ.രോഷ്നി സ്വപ്നഅയ്യപ്പപ്പണിക്കരുടെ "ആരുണ്ടിവിടെ ചരിത്രത്തോട് സംവദിക്കാൻ " എന്നൊരു കവിതയുണ്ട്"പെട്ടെന്ന് ഒരു ചൂട് ഒരു കത്തൽ ഒരു ദാഹം. ഒരു ദഹനം ഇവിടെ അവസാനിക്കുന്നു എൻറെ മരണാനന്തര ചിന്തകൾ ശേഷം ചിന്ത്യം,അചിന്ത്യം ആരുണ്ടിവിടെ ചരിത്രത്തോട് സംസാരിക്കാൻ പോന്നവർ?കാലം വർഷമായും വർഷം മാസമായും ദിവസമായും ചുരുങ്ങിഒരു...

പേനയെക്കുറിച്ച് രണ്ടുപേര്‍ സംസാരിക്കുന്നു

(കവിത)വിഷ്ണു ശിവദാസ്ഒരു പെന്‍സില്‍ - സ്വന്തമായി വേണമെന്നില്ല ആരോടേലും ചോദിച്ചു വാങ്ങുക എന്നാലും മോഷ്ടിക്കരുത്. കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം ഗൗരവമേറിയതാണ്. പേനയേക്കുറിച്ച് പേനയേക്കുറിച്ചോ? അതെ, അതില്‍ കാര്യമുണ്ട്.നോക്കൂ, ഇത്രയും പറഞ്ഞപ്പോള്‍ തന്നെ പെന്‍സിലിന്റെ മുനയൊടിഞ്ഞില്ലേ. നമ്മള്‍ ഇതുവരെ കാര്യത്തിലേക്ക് കടന്നിട്ടു പോലുമില്ല. ആരെങ്കിലും ഇതൊന്നു മൂര്‍ച്ച കൂട്ടിത്തരൂ. ഇതാ...

അബ്രീദയുടെ അറ്റമില്ലാത്ത അലച്ചിലുകൾ

വായന ശബാബ് കാരുണ്യം ഏറെ അപ്രതീക്ഷിതമായാണ് 'ലിറ്റാർട്ട്' പ്രസിദ്ധീകരിച്ച അബ്രീദാ ബാനുവിന്റെ 'കറക്കം' കറങ്ങിത്തിരിഞ്ഞ് കയ്യിലെത്തുന്നത്. വായിക്കുമ്പോൾ പ്രത്യേകിച്ച് മുൻധാരണകളോ വിശേഷപ്പെട്ട ഒരു പുസ്തകമാണെന്ന പ്രത്യേക പരിഗണനയോ ഇല്ലാതിരുന്നതിനാൽ വായനാനുഭവം കുറച്ചുകൂടി സ്വതന്ത്രമായി.ഒരു സാധാരണ യാത്രാവിവരണ...
spot_imgspot_img