HomeTHE ARTERIA

THE ARTERIA

പെണ്ണൊരു തീ

കവിത പ്രതീഷ് നാരായണൻവഴുക്കുന്ന വരാലിനെ ഓർമിപ്പിക്കുന്നു അവൾ വരുന്ന പകലുകൾ.ബൈക്കിനു പിന്നിൽ മീൻകൊട്ടയുംവച്ച് പടിക്കലെത്തി ഹോണടിച്ചപ്പോൾ തിടുക്കത്തിൽ തിണ്ണവിട്ടിറങ്ങീ ഞാൻ.ഐസുരുകിയ വെള്ളത്തിനൊപ്പം ചോരയും ചിതമ്പലും ഒഴുകി നീളുന്ന ചാലിന്റെ മണംപിടിച്ച് എനിക്കുമുന്നേ പൂച്ച.നോക്കുമ്പോൾ ഇടവഴിയിൽ നിന്ന് അവളൊരു സെൽഫിയെടുക്കുന്നു.അരിച്ചിറങ്ങുന്ന വെയിൽ ചീളുകളിൽ ഉടലു മിന്നിക്കുന്ന പള്ളത്തിയെപ്പോലെ നോട്ടത്തിന്റെ മിന്നായമെറിയുന്നു.തൊട്ടു തൊട്ടില്ലെന്ന മട്ടിലപ്പോൾ എനിക്കുള്ളിൽ പാഞ്ഞുപോകുന്നൊരു കൊള്ളിമീൻ.സെൽഫിയിലെ പൂച്ച സ്വർണ്ണനാരുകൾ കൊണ്ട് ഉടുപ്പിട്ട ഒരു വിചിത്രകല്പനപോലെയും മീനുകൾ കൊട്ടനിറഞ്ഞ ആകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങളായും ബൈക്ക് കിതപ്പടങ്ങാത്ത ശ്വാസകോശങ്ങളെ വായുവിൽ ഉയർത്തിപ്പിടിച്ചൊരു ജീവിയെപ്പോലെയും കാണപ്പെട്ടു.മുകളിൽ ചുവന്ന ഹൃദയമൊട്ടിച്ച് അവൾ അതുടനെ എഫ് ബി യിൽ പോസ്റ്റിടുന്നു.വെറുതേ ഒരിടവഴി ഇളവെയിൽ പൂച്ച പച്ചമീൻ ബൈക്ക് ഇങ്ങനെ പലവകകൾ കോർത്തൊരു ചിത്രം കിടന്നു എന്റെ പേജിലും.നെറ്റിൽ കോരിയെടുക്കുമ്പോൾ രണ്ടിൽ ഏതു പടം കുരുങ്ങിയാലും നിങ്ങൾക്കതിൽ കണാം വെയിലത്ത് തീ പോലെ തിളയ്ക്കുന്ന പെണ്ണൊരുത്തിയെ.... ആത്മ...

ഒച്ചയിൽ നിന്ന് നിശബ്ദതയെ കണ്ടെടുക്കും വിധം (പി. എൻ ഗോപികൃഷ്ണന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽസഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നInside us there is something that has no name, That something is what we are,Jose saramago, ( blindness. )എന്താണ് കവിതയുടെ സാരാംശം എന്നത് പരിഗണിക്കുമ്പോൾ നാം പലതരം ചോദ്യങ്ങളെ...

കാവ്യോന്മാദത്തിന്റെ ഓടക്കുഴൽ

ലേഖനം സജയ്.കെ.വി മലയാളകാല്പനികതയുടെ പാരമ്യമായിരുന്നു ചങ്ങമ്പുഴക്കവിത. അനിയന്ത്രിതവും ധൂർത്തവും വന്യവുമായിരുന്നു അത്. സംയമമല്ല, അസംയമമായിരുന്നു ആ കവിതയുടെ, കവിയുടെയും, മുഖമുദ്ര. യവനപുരാണത്തിൽ,' ഹിപ്പോക്രീൻ' എന്ന ജലധാരയെക്കുറിച്ചു പറയുന്നുണ്ട്. കാവ്യദേവതയുടെ പവിത്രതീർത്ഥവും കാവ്യ പ്രചോദനത്തിന്റെ പ്രതീകവുമാണത്. 'പെഗാസസ്'...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: Englishപെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന ഓട്ടോക്ക് 63 വയസുണ്ട്. തന്റെ ഭാര്യയുടെ മരണത്തിനുശേഷം വളരെ മുരടന്‍ സ്വഭാവമാണ് ഓട്ടോയ്ക്ക്....

മൂന്ന് കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽ ചിത്രീകരണം : സുബേഷ് പത്മനാഭൻ 1ബഹുഭാഷികളാണ് പൂക്കൾ - വരണമാല്യത്തിലും പുഷ്പചക്രത്തിലും എത്ര നന്നായ് സംസാരിയ്ക്കുന്നു.2.ഭ്രാന്തൊരു ഭാഷയാണ് ജീവിതം മറ്റൊന്നും - രണ്ടും കവിതയാണ്, കലർപ്പുള്ള ഭാഷയാണെന്നു മാത്രം.3.കൊലപാതകിയ്ക്കും കൊല്ലപ്പെടുന്നയാൾക്കും ഒരേ ഭാഷ മനസ്സിലാകുന്ന ഒരു നിമിഷം മാത്രമുണ്ടാകും - ജീവിയ്ക്കാനും മരിയ്ക്കാനുമുള്ള തിരക്കിനിടയിൽ അവരത് ശ്രദ്ധിക്കാതെ പോകും. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

പുതുമയിൽ മങ്ങിയ കാഴ്ചകൾ

ഫോട്ടോസ്റ്റോറിഅശ്വതി മഞ്ചക്കൽമാറി വന്ന തലശ്ശേരി കടൽപ്പാലത്തിന്റെ നിറകാഴ്ചകൾ കാണാൻ പോയ ഒരായിരം പേരിൽ ഒരാൾ തന്നെ ആയിരുന്നു ഞാൻ. സത്യമാണ്... ഒരുപാട് മാറിയിരിക്കുന്നു. നിറങ്ങൾ കൊണ്ടും, ചുമരിലെ ആർട് വർക്കുകളാലും വളരെയധികം മാറ്റങ്ങൾ...

റിവേഴ്സ് ഗിയർ

കവിത യഹിയാ മുഹമ്മദ്അപ്പനിൽ നിന്ന് എന്നിലേക്കും അപ്പച്ചനിൽ നിന്ന് അപ്പനിലേക്കും കൈമാറിക്കിട്ടിയ യാത്രാപേടകമാണ് ഈ ചേതക്സ്റ്റാർട്ടാവാൻ ഇത്തിരി പണിയാണേലും ഓടിത്തുടങ്ങിയാൽ നൂലു പൊട്ടിയ പട്ടം പോലെ പറന്നു തുടങ്ങും.വീട്ടിൽ നിന്ന് സ്കൂളുവരെ നീണ്ട വയലിൽ പെരുമ്പാമ്പു പോലെ വളഞ്ഞുപുളഞ്ഞ് കടക്കുന്ന വരമ്പിലൂടെ ചേതകിൽ അപ്പനുപിറകിലിരുന്നാണ് കുട്ടിക്കാലത്ത് ഞാൻ സ്കൂളിൽ പോയിരുന്നത്അപ്പൻ അതിനു മുകളിൽ നട്ടെല്ലു നിവർത്തിയിരുന്നാണ് യാത്ര ചെയ്യാറ് അതു പോലെ തന്നെയായിരിക്കും അപ്പച്ചനും യാത്ര...

വിശേഷാല്‍ പ്രതി

കഥഅഭിനന്ദ്ഒത്തുപോവില്ലെന്ന് ഉറപ്പായതിന്റെ പേരിൽ, തെരേസയും മക്കളുമായി തെറ്റി, കിരാലൂരിലുള്ള തന്റെ വലിയ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കൂളിയാട്ടിലെ ആന്റണി, ആവർത്തിച്ചു പറഞ്ഞിരുന്ന ഒരേയൊരു കാര്യം മരണത്തെക്കുറിച്ചായിരുന്നു.ജീവിതം നിന്ദിക്കപ്പെടുന്നിടത്ത്, സ്വീകരിക്കപ്പെട്ടിട്ടുള്ളത് മരണമാണെന്നും അതുകൊണ്ടുതന്നെ മനുഷ്യൻ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 13മരിച്ചവരുടെ സംഭാഷണങ്ങൾ“കണ്ണനെ ആരോ കൊന്നതാണ്,” മടിയിൽ  മുഖം പൊത്തി പൊട്ടിക്കരയുകയായിരുന്ന ആതിരയെ നോക്കി സമീറ പറഞ്ഞു. പുറത്തു കറണ്ട് കമ്പിയിൽ  തൂങ്ങിയാടിയിരുന്ന മായപ്പൊൻമാൻ  പോലും...

മുഴങ്ങട്ടേ കളിക്കാഹളം

ലേഖനം അജു അഷറഫ് കവലയിലേക്കൊന്നിറങ്ങുക, കണ്ണോടിക്കുക നാലുപാടും..ആറടിയിൽ താഴെ ഉയരമുള്ള മെസ്സിയെന്ന മനുഷ്യൻ, അറുപതിലധികം അടിയുയരത്തിൽ തലയുയർത്തി നിൽക്കുന്നത് കണ്ടേക്കാം.. മഞ്ഞക്കടലിരമ്പം കേട്ടേക്കാം.. പണ്ടേ പായിച്ചു വിട്ട ഫ്രഞ്ചുകാരുടെയും പറങ്കികളുടെയും ഹോളണ്ടിന്റെയും കൊടികൾ കാറ്റിലാടുന്നത് കണ്ടേക്കാം.....
spot_imgspot_img