HomeTHE ARTERIA

THE ARTERIA

അതിരക്കളി

കഥരേഷ്മ സിഒക്കത്ത് കുഞ്ഞുമായുള്ള നടത്തം എളുപ്പമായിരുന്നില്ല. വേഗം കൂട്ടിയപ്പോളെല്ലാം അനഘ വീഴാനാഞ്ഞു. വേഗം നടക്കേണ്ടവർക്ക് പറഞ്ഞിട്ടുള്ള വേഷവുമല്ല സാരി. തിരക്കായിരുന്നിട്ടും എന്തിനാണ് സാരി വാരിച്ചുറ്റിയത് എന്നവൾ ഓർക്കാൻ ശ്രമിച്ചു. പാമ്പ് പിന്നാലെ തന്നെ...

ചേര

കവിത അഭിരാമി എം സോമൻപുതുമഞ്ഞ് കാപ്പിമരങ്ങളോടിണ ചേരുന്ന പാതിരയ്‌ക്ക് ക്ലാരയുടെ മരണചിന്തകൾ ചീവീടുകൾക്കൊപ്പം ഒപ്പീസു പാടി. അവൾ കസേരവലിച്ച് മഞ്ഞയിൽ പുള്ളിയുള്ള നൈലോൺ സാരി ഫാനിൽ കുരുത്തു, മുറുകിയെന്നുറപ്പാക്കി."മുറുക്കം പോരല്ലോ കൊച്ചേ.. നോക്കിക്കേ ഒരു മഞ്ഞച്ചേര പോലെ!...

നമ്മുടെ മക്കള്‍ കുറ്റവാളികളാവാതിരിക്കാന്‍

(ലേഖനം)സാജിദ് മുഹമ്മദ്''അപ്പുവിനെ വളര്‍ത്തിയിരുന്നത് വളരെ ലാളനയോടെയും വാത്സല്യത്തോടെയുമായിരുന്നു. വ്യക്തമാക്കി പറയട്ടെ, വളരെ സന്തോഷത്തോടെയാണ് ആറു വയസ്സുവരെ അവന്‍ വളര്‍ന്നത്. അപ്പോഴേക്കും അവന് ഒരു കുഞ്ഞനിയന്‍ ജനിച്ചു. അന്നു മുതല്‍ അപ്പു ഹാപ്പിയല്ല. അമ്മയുടെ...

അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം…

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: കെ. പി. മനോജ്കുഞ്ഞമ്പുവിനെക്കുറിച്ചാണ്. വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്. കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല. തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല. ഒരു പേരിൽ ഒരു ദേശം...

കാറൽ മാർക്സിന്റെ താടി

കഥഹരികൃഷ്ണൻ തച്ചാടൻ"ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്സിൻ്റെ ശവകുടീരം അജ്ഞാതർ ആക്രമിച്ചു കേടുപാടുകൾ വരുത്തി. താടിക്കാരെയാണ് എനിക്ക് സംശയം!" പതഞ്ഞ് പൊങ്ങുന്ന കടൽത്തിരകൾ പോലെ ചുരുണ്ടിരുന്നു അവൻ്റെ മുടിയിഴകൾ. ബീച്ചിൽ കാറ്റാടിപമ്പരം വിറ്റു നടക്കുന്ന...

സൂര്യാസ്തമയങ്ങൾ

കവിത സ്നേഹ മാണിക്കത്ത് സൂര്യാസ്തമയങ്ങൾ കടും നിറം നൽകിയ ഓർമ്മകളിൽ ഹൃദയസ്പന്ദനങ്ങൾക്കും കാല്പനികതയ്ക്കും ഒരിടം നൽകി ചിന്താമഗ്നയാകുന്ന നിമിഷത്തിൽ നിങ്ങളുടേതായിരുന്ന മനുഷ്യരെ വഴിയോരത്തെ മരപ്പീടികയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രംഗം ആയിരം തവണ നാടകം കളിച്ചു നോക്കുക. നിങ്ങളുടെ ശ്വാസത്തിന്റെ ഗന്ധം മണത്തു ചുണ്ടിലേക്കും കഴുത്തിലേക്കും മീൻ ചുംബനങ്ങൾ ഏകാൻ, അവരുടെ മീശത്തുമ്പുകൾ, ദൃതി കാണിക്കുന്ന നിമിഷങ്ങൾ ഓർക്കുക നിങ്ങളുടെ ശബ്ദം ഉന്മാദമായി അവരിൽ നിറഞ്ഞ നിഴൽ സംഭാഷണം ഓർക്കുക അപ്രതീക്ഷിതമായി അവരുടെ പുതിയ കാമുകിയുമൊത്ത് ഒരേ പരീക്ഷ...

ചിറകില്ലാത്ത ചിത്രശലഭങ്ങൾ 

കവിത ജാബിർ നൗഷാദ്അവർ, വെറും ബ്രഷ് കൊണ്ട് നിറങ്ങളിൽ നിന്നും ആത്മാവിനെ ഒപ്പിയളന്നെടുക്കുന്നു. മെരുങ്ങാത്ത തീവ്രാഭിലാഷങ്ങളെ തലയിൽ പൂശി തളയ്ക്കുന്നു. കാണുന്നതിൽ നിന്നും ഉൾകൊള്ളുന്നതിലേക്കുള്ള നേർത്ത നൂലിലൂടെ നടക്കാൻ തുനിയുന്നവർക്ക്, മൂന്നാമതൊരു കണ്ണിനെ തലയിൽ പേറുന്നവർക്ക് കണ്ടാശ്വസിക്കുവാൻ മാത്രം അവ കരുതി വെക്കുന്നു.അവർ, ചായം കൊണ്ട് ഹൈഡ് ആൻഡ് സീക് കളിക്കുന്നു. അവിടെയുമിവിടെയും മുറിപ്പാടുകളൊളുപ്പിച്ചു വെക്കുന്നു. അടയാളങ്ങളിൽ ചവുട്ടി വരും തലമുറകളിൽ നിന്നും ആരെങ്കിലും...

നൊമ്പര മലരുകൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി തൊണ്ണൂറുകളിലെ ബംഗളൂരു നഗരം ചുറ്റിലും പത്ത് കിലോമീറ്റർ ദൂരപരിധിയിലൊതുങ്ങിയിരുന്നു. അതിനപ്പുറമൊക്കെ ചെറിയ ടൗണും കടകളും പെട്ടിക്കടയും ഒറ്റപ്പെട്ട വീടുകളും ഫാക്ടറികളും കൃഷിയിടങ്ങളും കാണാം. നഗരത്തിൽ നിന്നും ഇരുപതു കിലോമീറ്ററിലധികം  അകലെയുള്ള ഗ്രാമത്തിൽ എത്തപ്പെട്ട...

നൂഹിൻ്റെ കപ്പൽ വിശേഷങ്ങൾ

കഥ ഹാശിർ മടപ്പള്ളി കപ്പലിൽ നൂഹിനെ കൂടുതൽ കുഴക്കിയത് കപ്പൽ നിയമങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു. മനുഷ്യർക്ക് വേണ്ടിയുളള നിയമങ്ങളെഴുതാൻ താരതമ്യേനെ സുഖമായിരുന്നെങ്കിലും മൃഗങ്ങൾക്കെന്ത് നിയമം ? മനുഷ്യർക്കുള്ള അതേ നിയമം അവർക്കും ബാധകമാണോ. നിയമങ്ങൾ ഏത് ഭാഷയിൽ...

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...
spot_imgspot_img