HomeTHE ARTERIA

THE ARTERIA

ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ

കവിത മുനീർ അഗ്രഗാമി1.തുടർച്ചആദ്യ മനുഷ്യനിൽ എന്റെ ആദ്യത്തെ ചുവട് അവസാന മനുഷ്യനിൽ എന്റെ അവസാന ചുവട് ഇവിടെ ഇപ്പോൾ ഞാൻ കാലു വെക്കുന്നു അത്രമാത്രം.2. അടുക്കളതിളച്ചുമറിഞ്ഞും വെന്തും ഒടുവിൽ അവളെത്തുമ്പോൾ ചൂടാറും അവൻ പാകം നോക്കും തന്റെ രുചി വേവുന്ന അടുക്കളയ്ക്ക് വേണ്ടി അവൾക്ക് വിശക്കും3....

നദിക്കരയിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം

കവിത വിനോദ് വിയാർ കുറച്ചപ്പുറത്ത് മെലിഞ്ഞുകിടന്ന നദിയോട് ഞാൻ ചങ്ങാത്തം കൂടി വീട്ടിൽ നിന്നും ഓടിച്ചെന്ന് കഥകൾ പറയാൻ തുടങ്ങി നദി തിളങ്ങിച്ചിരിക്കും നാൾക്കുനാൾ എന്നേക്കാൾ മെലിഞ്ഞുവരുന്നു പാവം!നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു നദി പറഞ്ഞത് ചരിത്രവും ഞങ്ങൾക്കിടയിലെ ദൂരം ഒറ്റയോട്ടത്തിൻ്റെ കിതപ്പായിരുന്നു.ഒരുനാൾ കനത്ത മഴയത്ത് കുടയില്ലാതെ നദി എന്നെത്തേടിയെത്തി എൻ്റെ മുറിയിൽ എൻ്റെ കസേരയിൽ എൻ്റെ...

ചൂണ്ട

കഥ എസ് ജെ സുജിത്"സംഗതി നീ പറയുന്നപോലാണെങ്കില് മൂന്ന് വഴിയേയുള്ളൂ"ചിരട്ടയിൽ കുഴച്ചു വച്ചിരുന്ന മൈദ വിരലുകൾ കൊണ്ട് പരുവപ്പെടുത്തി ചൂണ്ടയിലേക്ക് ഒട്ടിക്കുകയായിരുന്നു ബിജു. തൊട്ടരികിൽത്തന്നെ തെങ്ങിൽ ചാരി രാജേഷ് ഇരിക്കുന്നുണ്ട്. കിഴക്കിലേക്ക് ചരിഞ്ഞിറങ്ങി അമ്പിളിമാമൻ...

ജീവന്റെ വിലയുള്ള പിഴവ്

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്'Life cannot end here. No matter how difficult, we must stand back up.' - ആന്ദ്രേ എസ്‌കോബാര്‍.ഒരു ലോകകപ്പ് പരാജയത്തിന്, ഒരു ഫുട്‌ബോള്‍ മത്സരത്തിലെ ഒറ്റ നിമിഷത്തിലെ...

മുടിയന്തിരാക്കണേര്

മലവേട്ടുവഗോത്രഭാഷാ കവിത രാജി രാഘവൻഏര് നാട് മുടിയന്തിരാക്കും നമ്മക്ക് കഞ്ഞി ഇല്ലെങ്കില് ഏരിക്കെന്തനാ. അഞ്ച് കൊല്ലം കയിഞ്ച് ഏര് വെരും നമ്മട മക്കക്ക് ഒന്തു അറിയേലെ ഏര്ടെ വർത്താനം കേട്ട് പാഞ്ച് പോകു.പെരക്കം കഞ്ഞിണ്ടണ് നോക്കേലെ പുത്തകം പടിക്കേലെ , പിന്നെന്തനാ, മണ്ണി കിളക്ക്ണ...

എടായി

(കഥ)അമൃത സി  ഇടവഴിയിൽ പെട്ട പട്ടിയുടെ അവസ്ഥ പോലെയെന്നൊരു നാടൻ ചൊല്ലുണ്ട് മനുഷ്യർക്കിടയിൽ. ഒരുപക്ഷേ വീതി കുറഞ്ഞ വഴികളിലെത്തുമ്പോളുണ്ടാവുന്ന പരിഭ്രമത്തെയാവും ഈ ചൊല്ല് സൂചിപ്പിക്കുന്നത്. സംഗതി വാസ്തവമാണ്. തോട്ടിൻ പുറം കോളനിയിലേക്കുള്ള രണ്ട് വഴികളും...

വെളിപാട്

കവിതശിവൻ തലപ്പുലത്ത്‌സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന് പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ ഹൃദയഭൂമികയിൽ രക്തം വലിച്ചൂറ്റുന്ന തണൽ മരങ്ങളാണ് വഴികാട്ടികൾഉറച്ചോടുന്ന കുഞ്ഞനുറുമ്പുകൾ തടിച്ചു കൊഴുക്കുന്ന കുളയട്ടകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരങ്ങൾ ഒന്ന് തന്നെയെന്ന വിലാപങ്ങൾ അനാഥശവം പോലെ എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള അക്ഷരങ്ങളുടെ വിലാപയാത്ര നിരോധിച്ചതായി വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

ശർക്കരയുണ്ടകൊണ്ട് ആനയുണ്ടാക്കുന്ന പെൺകുട്ടി

കവിത മൃദുൽ വി എംനല്ലുരുണ്ട ശർക്കരയുണ്ട ചെത്തിയടർത്തി തുമ്പിയും കാലും ചെവിയും വാലും കുറുകണ്ണും മിനുക്കി മധുരശില്പമുണ്ടാക്കി വെക്കുന്നൊരു പെൺകുട്ടി പുഴയ്ക്കിക്കരെ ഏറെക്കുറെ അദൃശ്യയായി താമസിക്കുന്ന കഥയെനിക്കറിയാം..പുഴയ്ക്കക്കരെ കറുംകാട്! പുകമഞ്ഞ് പാളികൾ വലിച്ചിട്ട് കാഴ്ച്ചയിൽ നിന്നു മറഞ്ഞ് ജീവിക്കുന്നോണ്ട് ഒരു ശർക്കരയുണ്ട കിട്ടാൻ അവള് നല്ലോണം കഷ്ടപ്പെട്ടിരുന്നു...കറുത്ത, മിനുസമുള്ള ഉറച്ച, മധുരമുള്ള ശർക്കരയുണ്ടകൾ അവൾക്കെത്തിച്ചു കൊടുക്കുന്നത്, ആരാണെന്ന് ഈ കഥ പറഞ്ഞു തന്നയാൾക്ക്...

സുഗന്ധം പരത്തുന്ന വനസ്ഥലികളിലൂടെ 

വായനപിയാർകെ ചേനത്തിൻ്റെ കാഴ്ചവട്ടങ്ങൾക്കുമകലെ എന്ന കഥാസമാഹാരത്തെ കുറിച്ച്കൃഷ്ണകുമാർ മാപ്രാണംകാഴ്ചവട്ടങ്ങൾക്കുമകലെപ്രസാധകർ : ഹോൺബിൽ പബ്ളിക്കേഷൻസ്, തൃശ്ശൂർവളരെ ലളിതമാണ് ജീവിതം. ജീവിതത്തിൻ്റെ ലാളിത്യം തിരിച്ചറിയാത്തവരാണ് സങ്കീർണ സമസ്യകളിൽപ്പെട്ട് കൈകാലിട്ടടിച്ചു കേഴുന്നവർ. അവർക്ക് ഒന്നിലും തൃപ്തിയില്ല. അവർ ജീവിതത്തെ...
spot_imgspot_img