HomeTHE ARTERIA

THE ARTERIA

യാഥാർത്ഥ്യങ്ങൾ പറഞ്ഞ കവിതകൾ

പുസ്തകപരിചയംമുഹമ്മദ് നാഫിഹ് വളപുരംകവിതകൾ പലപ്പോഴും പ്രണയം, പ്രകൃതി, സൗഹൃദം തുടങ്ങി സൗന്ദര്യ സങ്കല്പ വരികളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലോചിതമായ വിഷയങ്ങളിലൂടെ സാമൂഹിക സംഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ജംഷിദ സമീറിൻ്റെ...

ചേര

കവിത അഭിരാമി എം സോമൻപുതുമഞ്ഞ് കാപ്പിമരങ്ങളോടിണ ചേരുന്ന പാതിരയ്‌ക്ക് ക്ലാരയുടെ മരണചിന്തകൾ ചീവീടുകൾക്കൊപ്പം ഒപ്പീസു പാടി. അവൾ കസേരവലിച്ച് മഞ്ഞയിൽ പുള്ളിയുള്ള നൈലോൺ സാരി ഫാനിൽ കുരുത്തു, മുറുകിയെന്നുറപ്പാക്കി."മുറുക്കം പോരല്ലോ കൊച്ചേ.. നോക്കിക്കേ ഒരു മഞ്ഞച്ചേര പോലെ!...

നോട്ടപ്പൂവ്

കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍.അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല.നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക്അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍.അവള്‍...

എനിക്കും നിനക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന ദൈവം എഴുതിയ കവിതകൾ

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ജയൻ k.c.യുടെ കവിതകളുടെ വായനഡോ. രോഷ്നി സ്വപ്ന“There is a time for many words, and there is also a time for sleep.”Homer, The Odysseyമരത്തിൻറെ ലിംഗം ഏതെന്ന് തിരക്കാതെ തന്നെ...

പൊഴുതുകൊള്ളൽ ഉദിമാനത്തെ ചോപ്പ് തൊട്ടു ചെയ്യുന്ന സത്യമാണ്

പൈനാണിപ്പെട്ടിപെയിൻ്റിങ്ങ് ഇ. എൻ. ശാന്തിഇരുണ്ട മാനം.മേടപ്പെയ്ത്തിൻ്റെ അതിവിളംബിതകാലം.മണ്ണും മാനവും മഴയുടെ ലളിത രാഗങ്ങളെ ചിട്ടപ്പെടുത്തിസംഗീത യന്ത്രങ്ങൾക്ക് ശ്രുതി ചേർക്കുന്നു.ഭൂമിയിലും ആകാശത്തിലും ശബ്ദ പരിശോധന നടത്തുന്ന മേടഋതുവിൻ്റെ മന്ത്രിക വിരലുകൾമഴയുടെ തോർച്ചകൾക്കു മുന്നംമനസ്സു തോരുന്നു.അടച്ചിടപ്പെട്ട...

മേരിക്കുട്ടിക്ക് അപ്പച്ചന്റെ മറുപടിക്കത്ത് 

കഥറഹീമ ശൈഖ് മുബാറക്ക്1974 മെയ് പന്ത്രണ്ട് ഒരു വെളുപ്പാൻ കാലം. അന്നാണ് മേരിക്കുട്ടീടെ അപ്പച്ചൻ പത്രോസ് തൂങ്ങി മരിക്കുന്നത്. മേരിക്കുട്ടിക്കന്ന് പത്ത് വയസ്സ് പ്രായം കാണും. ഇപ്പോൾ വർഷം നാൽപ്പത്തേഴ് പിന്നിടുമ്പോൾ തന്റെ...

പോസ്റ്റ് ഓഫീസ് മാൻ

കവിത ബിബിൻ ആൻ്റണി ചിത്രീകരണം: ബിബിൻ ആൻ്റണിപ്രാവുകൾക്കുവേണ്ടി മരിക്കുന്ന ഒരാളുണ്ട്.സന്ധിബന്ധങ്ങളുടെ ഉറവക്കുഴികളിലെല്ലാം അയാൾ നെല്ലും പയറും തിനയും കരുതി വയ്ക്കുന്നു.തൊണ്ടക്കുഴിയിൽ പ്രണയത്തിന്റെ മുറിപ്പാടിൽ കുടിനീരിന്റെ കരുതൽ കാത്ത് വയ്ക്കുന്നു.അയാളൊരു പഴയ തപാലാപ്പീസിന്റെ നിറത്തിൽ ഇടിഞ്ഞും പൊളിഞ്ഞും ഇരുട്ടു പൂശിയും ചെതുക്കിച്ചിരിക്കുകയാണ്...അയാളിലെ അറകളിൽ, മുറികളിൽ, മച്ചുകളിൽ നീലച്ചില്ലുടഞ്ഞ അലമാരകളിൽ കുന്നുകൂടി, കൂടണയാതെപോയ കത്തുകളിലെ മേൽവിലാസങ്ങളിൽ നിന്നും പ്രാവുകൾ മുട്ട വിരിഞ്ഞിറങ്ങുന്നു, പെരുകുന്നു, ഫിഗ് ഫ്രൂട്ടു പോലെ കുലച്ചു കിടക്കുന്നു...അവ കൊക്കുരുമ്മുമ്പോൾ ചിറകുണക്കുമ്പോൾ കൊത്തി...

മനുഷ്യൻ ജലത്തിൽ സ്വാഭാവികമെന്ന പോൽ (സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതകൾ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ.രോഷ്നി സ്വപ്നഅയ്യപ്പപ്പണിക്കരുടെ "ആരുണ്ടിവിടെ ചരിത്രത്തോട് സംവദിക്കാൻ " എന്നൊരു കവിതയുണ്ട്"പെട്ടെന്ന് ഒരു ചൂട് ഒരു കത്തൽ ഒരു ദാഹം. ഒരു ദഹനം ഇവിടെ അവസാനിക്കുന്നു എൻറെ മരണാനന്തര ചിന്തകൾ ശേഷം ചിന്ത്യം,അചിന്ത്യം ആരുണ്ടിവിടെ ചരിത്രത്തോട് സംസാരിക്കാൻ പോന്നവർ?കാലം വർഷമായും വർഷം മാസമായും ദിവസമായും ചുരുങ്ങിഒരു...

പ്രണയത്തെക്കുറിച്ചുള്ള നാല് കവിതകൾ 

കവിത ജാബിർ നൗഷാദ് 1 ഓർമയിലെങ്കിലും നീ വന്നാൽ മതി. എന്റെ ഹൃദയത്തിന്റെ ചുളിവുകൾ നിവർത്തിയാൽ മതി. എത്ര പഴുത്തിട്ടാണീ പ്രേമം അടർന്നു വീണത്. വീഴുമ്പോൾ നൊന്തിരുന്നോ. പാകമാകാത്ത നെഞ്ചുമായ് എന്റെ വിരലിലേക്ക് കയറിയിരിക്കുമ്പോൾ ലോകം ഇത്ര വലുതായിരുന്നോ. ഒന്ന് തൊടുമ്പോഴേക്കും വെള്ളം വീഞ്ഞാവുകയായിരുന്നോ. തീരെ മെലിഞ്ഞ വേരുകളാൽ അനന്തതയെ തടുത്തു നിർത്താൻ അവരെ പോലെ നമ്മളും...

വാസനയുടെ ടിക്കറ്റ്

കവിത തേജസ്വിനി ജെ സിആറ് മണി ബസിലെന്നും വാസനയുടെ ഒരു കൊളാഷ് വിരിയുന്നുണ്ട്.പലകൈ മറിഞ്ഞ് നടു വളഞ്ഞു പോയ പത്തുറ്പ്യക്കടലാസ് മണം...പയ്പ്പിന് പരിച വെക്കുന്ന, പായ്യാരത്തിന് കൂട്ടിരിക്കുന്ന , പലഹാരപ്പൊതിമണം...ഓള് കഴുകിയാ മാത്രം വെടിപ്പാവുന്ന(?) ചോറ്റുപാത്രത്തിലെ എച്ചിലുമണം..എന്റെ ഉടുപ്പിന്റെ മണം... നിന്റെ വിയർപ്പിന്റെ മണം.. തലയിലേറ്റി നടന്നിട്ടും തളര്‍ന്നു പോയൊരു മല്ലിപ്പൂവിന്റെ മടുപ്പൻമണം...ആറ് മണി ബസിലെന്നും വാസനയുടെ ഒരു...
spot_imgspot_img