HomeTHE ARTERIA

THE ARTERIA

ഒറ്റ ഫ്രെമിലെ നിലാചിത്രം

കവിത ശാലിനി പടിയത്ത്പിച്ചകപ്പൂക്കൾക്കുമപ്പുറം നിന്റെ ചിരി  നിന്നു പൂക്കുന്നുണ്ട്കള്ളിപ്പാലകൾക്കുമിപ്പുറം നിന്റെയുടൽ ചുരുണ്ട് വിടരുന്നുണ്ട്വാകയിലകൾക്കു മീതെ നിന്റെ നനഞ്ഞ പാദങ്ങൾ പതുക്കെ  വളരെ പതുക്കെ  അമർന്നു പോകുന്നുണ്ട്വെള്ളിയോളങ്ങളിൽ  തങ്ങിനിന്ന  നിന്റെ ആമ്പൽപൂമണം കാറ്റ് എന്റെ നനഞ്ഞ മുടിയിലേക്ക്  പൊതിഞ്ഞുണക്കുന്നുണ്ട്എല്ലാം  നീല നിലാചന്തത്തിലൊതുക്കി ഇന്ദുമതി ചന്ദനക്കാടുകൊണ്ട് ഒറ്റ ഫ്രെയിം തീർത്തിട്ടുണ്ട്നോക്കൂ  ആ ഫ്രെയ്മിനുള്ളിൽ  നീയും ഞാനുംവാൽത്തുമ്പിൽ കവുങ്ങിൻ പൂക്കുലചുറ്റിയ ഉടലിൽ നിറമഞ്ഞളാടിയ ചുണ്ടുകളിൽ മാണിക്യം കൊരുത്ത നറുംപാൽമണമുള്ള കളളിപ്പാലപ്പൂവുടുപ്പിട്ട രണ്ട് വെള്ളിനാഗങ്ങൾ... ആത്മ...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിതപ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...

ഐലൻഡ് ഓഫ് ലൗ – ഭാഗം 3

നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്ക്ലമന്റിന്റെ കൈകളിലേക്ക് ഊർന്നു വീണ റോഡ്രിഗസിന്റെ കണ്ണുകളിലൂടെ രക്തം വാർന്നൊഴുകി. അയാളുടെ കണ്ണുകളടഞ്ഞു. ചെവികൾ കൊട്ടിയടച്ചു. നേർത്ത ശബ്ദങ്ങൾ അകലെയായി.കണ്ണ് തുറക്കുന്ന റോഡ്രിഗസ് കാണുന്നത് തീരെ പരിചിതമല്ലാത്ത ഒരിടമാണ്. കിടക്കുന്നിടത്തെ...

POLICLICKS

PHOTO STORY Salam Olattayilഎൻ്റെ ആദ്യത്തെ ചിത്രപ്രദർശനം സ്വന്തം നാടായ പൊന്നാനിയിൽ തന്നെ വേണമെന്നെനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പൊന്നാനിയ്ക്ക് അത്ര പരിചിതമല്ലാത്ത ഔട്ട് ഡോർ ചിത്ര പ്രദർശനം അതും ഒരു വിഷയത്തെ മാത്രം ആസ്പദമാക്കിക്കൊണ്ട് നടത്തുമ്പോൾ...

പല്ലി

കവിതടോബി തലയൽആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ!എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാംവാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു പുഞ്ചിരി, വേർപെടുന്ന ജീവന്റെ വിടപറയുന്ന കൈകൾ!ഒരു പ്രാണിയുടെ നേർക്കുള്ള പല്ലിയുടെ ചെറുനീക്കം കൊണ്ട് അടർന്നുവീണേക്കാം ഭിത്തിയിൽ  തൂങ്ങുന്ന ഫോട്ടോയിലെ പെൺകുട്ടിയുടെ മാറാലകെട്ടിയ മിഴിനീർ, ചുംബനം...

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

കർത്താവേ..

കവിത വൈഗ ക്രിസ്റ്റി നെൻ്റെ രാജ്യമൊന്നും വരികേലെന്ന് മനസ്സിലായിട്ടാണ് വീടുവിട്ടിറങ്ങിത്തിരിച്ചത്... ഇറങ്ങിയതായാലും ഇറക്കിയതായാലും ഫലമൊന്നാണേ ! മക്കളില്ലാത്ത കൊണ്ട് കൂട്ടക്കാര് പൊറത്താക്കി മക്കളൊണ്ടാരുന്നേലവര് പൊറത്താക്കിയേനേ... ഫലമൊന്നാണേ !ആകാശങ്ങൾക്കപ്പുറത്തിരിക്കുന്ന തമ്പുരാനേ നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ നിൻ്റെ രാജ്യം... മറീങ്കുട്ടി മുന്നേ നിന്നു ചിരിക്കുന്നു ഒരു മഴനൂലിൻ്റെ വെത്യാസത്തിൽ മരണത്തിലേക്കിറങ്ങി പോയവളാണ്... മറീങ്കുട്ടിയേ നെനക്കവിടെ കർത്താവിൻ്റെ രാജ്യത്ത് സുഖവാന്നോ? നീ പോയത് നന്നായെടിയേ അന്നന്നു വേണ്ട ആഹാരത്തിനു വേണ്ടി നെനക്ക് വെഷമിക്കേണ്ടല്ലോന്ന് നമ്മക്ക്...

ഏഴാം ദിവസം

കവിത ടോബി തലയൽപിഞ്ഞിപ്പോയൊരു ആകാശവും പാഴും ശൂന്യവുമായ ഭൂമിയുമായിരുന്നു അയാൾ ആദ്യം സൃഷ്ടിച്ചത് തഴച്ചുവളർന്നിരുന്ന കാരമുള്ളും കൂരിരുളും പിഴുതുമാറ്റേണ്ടിയിരുന്നു പരിസരമാകെ പരിവർത്തിച്ചുകൊണ്ടിരുന്ന പ്രാചീനഗന്ധത്തെ അകറ്റി നിറുത്താൻ മൂക്കുപൊത്തുകയേ മാർഗമുണ്ടായിരുന്നുള്ളുസന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസ്സം: പെരുവെള്ളംപോലെ പ്രവഹിച്ചുകൊണ്ടിരുന്ന നിശ്ശബ്ദത പകുത്ത് അയാൾ കടലും കരയുമുണ്ടാക്കി രാത്രിയിൽ പ്രകാശിക്കാൻ കരിവിളക്ക് തെളിയിച്ച് ചന്ദ്രനെയും നക്ഷത്രങ്ങളെയും, പകലിൽ വെളിച്ചത്തിനായി കൂരയും...

കപ്പാരവങ്ങൾ

ഫോട്ടോസ്റ്റോറി രശ്മി ഫ്രെയിംലെൻസ്‌ കാണുന്നതെല്ലാം ക്യാമറക്കണ്ണിൽ ഒപ്പിയെടുക്കുന്നത് എന്നുമെനിക്ക് ഒരാനന്ദമാണ്. ആ സന്തോഷം ഫോട്ടോഗ്രഫിയോടുള്ള കടുത്ത ഇഷ്ടമായി വളർന്നതിനാലാണ് ഇന്ന് ഖത്തറിൽ ഈ മേഖലയിൽ (ഫോട്ടോഗ്രാഫറായി ) ജോലി ചെയ്യാനെനിക്ക് സാധിക്കുന്നതും. ഈ മേഖലയെ പറ്റി...
spot_imgspot_img