HomeTHE ARTERIA

THE ARTERIA

ജാതി

കവിത ലിജിന കടുമേനി പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻഅത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...

നിറയലിന്റെയും ഒഴിയലിന്റെയും കഥ

കവിത വി. ടി. ജയദേവൻആദ്യമാദ്യം ഒരാളില്‍ അയാള്‍ മാത്രമായിരിക്കും. പിന്നീട് ആളെണ്ണം കൂടിക്കൂടി വരും. ആണുങ്ങള്‍, പെണ്ണുങ്ങള്‍, കുഞ്ഞു കുട്ടികള്‍, വൃദ്ധന്മാര്‍, ബന്ധുജനം, ശത്രുജനം. സഹകാരികള്‍. അഭ്യുദയആഗ്രഹക്കാര്‍, ഗുണചിന്തകര്‍, പ്രേമികള്‍, കാമികള്‍, പഴം പെറുക്കാന്‍...

നാട് കടക്കും വാക്കുകൾ – ‘കുരിപ്പ്’

അനിലേഷ് അനുരാഗ് ശാപം ശക്തമായ വാക്കാണ്. അതിൻ്റെ ശക്തി പ്രയോഗ സാധ്യതയിലോ, ഫലപ്രാപ്തിയിലോ അല്ലെന്നു മാത്രം. കഠിനമായ ഹൃദയവികാരങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന തീഷ്ണവചനമാണ് ശാപം. നരകാഗ്നിയിൽ നിന്ന് പിറവിയെടുത്ത ആയുധം പോലെ ശാപം വിക്ഷേപിക്കപ്പെടും....

നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍

(ലേഖനം)ശ്യാം സോര്‍ബ'തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം തല നരയ്ക്കാത്തല്ല എന്റെ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍ തല കുനിക്കാത്തതാണെന്റെ യൗവനം' കേള്‍ക്കാന്‍ വന്ന ജനസാഗരങ്ങളെ സാക്ഷിയാക്കി ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു. പിന്നീട് കേട്ടത് ജനങ്ങളുടെ ആര്‍പ്പുവിളി...

ഇരുട്ടൊച്ച വെച്ചത്

കവിത സുജിത്ത് സുരേന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻഏതോ ദു:സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ പെട്ടെന്നാണ് ഇരുട്ടൊച്ച വെച്ചുണർന്നത്തൊട്ടടുത്തു വെച്ചിരുന്ന മൺകൂജയിൽ നിന്ന് ഒരു കുത്തൊഴുക്കെന്നോണം വെള്ളം തൊണ്ട വഴി നിറഞ്ഞൊഴുകിഇനി ഈ രാത്രി മുഴുവനും കെട്ട് പോയ നിലാവിനെ ഓർത്തോർത്ത് കാറ്റിനൊപ്പമത് ഒരു പോള കണ്ണടയ്ക്കാതെ നേരം വെളുക്കുന്നോളമിരിക്കും.നേരിയ വിടവിലൂടെ ഇരുട്ടിൻ്റെ ഒച്ച മുറിയിലേക്ക് കയറി...

ഉത്സവം

കവിത സുകുമാരൻ ചാലിഗദ്ധ എൻ്റെ കാവലേ..കാവിലെ കൂവലേ മുന്തിരി കൂട്ടിലെ മുത്തുകൾ തുള്ളിയോ ആശിക്കുമാശയ്ക്ക് ആളറിയാം അത്താഴ കഞ്ഞിക്ക് ഉപ്പെറിയാം...എല്ലാരും പോണുണ്ടേ തോളത്ത് കൊച്ചുണ്ടേ വക്കൻ്റെ വായാടി പമ്പരം കെട്ടിയോ... പൊട്ടുന്ന പടക്കത്തിൽ മൊട്ടെല്ലാം പൂവായോ ആനയും ആൾക്കാരും എന്തെല്ലാം പാടിയോഒറ്റയ്ക്ക് ഒറ്റയ്ക്ക് ഓല പീപ്പി ഒന്നിൻ്റെ മണ്ടയിൽ...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്‌

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കായിക താരങ്ങൾ വിലസിയിരുന്ന ബാഡ്മിന്റൺ രംഗത്ത് ഇന്ത്യക്ക്...

ലോകാവസാനങ്ങൾ

കവിത സുജ എം ആർ"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു. പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീ ഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 18അച്ഛൻ, അമ്മ, കൂട്ടുകാർ“ഹലോ. ഞാൻ സമീറയാണ്.”“ആ…മനസ്സിലായി. ഞാൻ സമീറയെ വിളിക്കാനിരിക്കുവാരുന്നു. സമീറയ്‌ക്കെതിരെ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇന്നലത്തെ ലോക്കൽ ചാനലിൽ. അതിപ്പോൾ മറ്റു മാധ്യമങ്ങളേറ്റെടുക്കാനുള്ള...
spot_imgspot_img