HomeTHE ARTERIASEQUEL 127

SEQUEL 127

ഏലിയൻസ്

(കവിത) യഹിയാ മുഹമ്മദ്   ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്. വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്... വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ. ജെ സി...

സക്കീനയുടെ ചുംബനങ്ങൾ നമ്മളെ അസ്വസ്ഥരാക്കുമ്പോൾ

(ലേഖനം) ധനുഷ് ഗോപിനാഥ്‌ 2015 ഇൽ പുറത്തിറങ്ങിയ വിവേക് ഷാൻബാഗിന്റെ Ghachar Ghochar എന്ന നോവൽ അവസാനിക്കുന്നത്, കഫേയിലെ വെയ്റ്റർ പേരില്ലാത്ത നായകനായ ആഖ്യാതാവിനോട് - “നിങ്ങളുടെ കൈയ്യിൽ രക്തമുണ്ട്, പോയി കൈ കഴുകി വരൂ”...

ചരിഞ്ഞു നോട്ടം

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർ മുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ. ചരിഞ്ഞ അക്ഷരമാലകൾ! മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു. മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം. അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ! അയാളുടെ...

നെല്ലിച്ചുവട്ടിലേക്ക് ജീവിതത്തിലെ പതികാലം തേടി

(ലേഖനം) ഡോ. സുനിത സൗപർണിക   "ജീവിതമിങ്ങനെ ഒറ്റ ഗിയറിൽ വിരസമായിപ്പോവുന്നല്ലോ" എന്ന് ഉള്ളിൽ ഒരു മൂളൽ തുടങ്ങുമ്പോഴായിരിക്കും കൂടെയുള്ളയാൾ ചോദിക്കുന്നത്, "നമുക്ക് വേറെ എങ്ങോട്ടെങ്കിലും ഒന്നു പോയാലോ?" പിന്നെ ഗിയർ മാറുകയായി. ജീവിതവണ്ടി ചുരം കയറുകയായി. നൈരന്തര്യങ്ങളുടെ ഉഷ്ണം...

വാക്കുകൾക്ക് നിറങ്ങളുടെ ഓർമ്മകൾ ഉണ്ടാകുമ്പോൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 37 ഡോ. രോഷ്നി സ്വപ്ന "No, don't!" I do not want to feel pain, I do not want to be scarred, I do not want to...

പണിയൻ 

(കവിത) സിജു സി മീന  (പണിയ ഗോത്ര ഭാഷ) കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ച എന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്ത ഏക്കു...

അതിർവരമ്പുകൾ

(കവിത) അബ്ദുള്ള പൊന്നാനി വിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ. റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ. ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു. ഗാലറി നിശബ്ദം പെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 25 “ നമുക്ക് നോക്കാടീ. നീ പേടിക്കാതെ,” വർഷ വാങ്ങിക്കൊടുത്ത മഞ്ഞ സ്കെർട്ടും ഇളം നീല ടോപ്പും വലിയ കല്ല് മാലയും കാതിൽ തൂങ്ങുന്ന ബ്ലാക് മെറ്റൽക്കമ്മലും...
spot_imgspot_img