HomeTHE ARTERIA

THE ARTERIA

വസന്തത്തിലേക്ക് നീട്ടുന്ന പൂക്കൾ

കവിതസുജേഷ് പി പിചെറിപ്പൂക്കളുടെ കവിതകൾIവസന്തത്തിലേക്ക് നീട്ടിവെക്കുകയാണ് ഒരു കുഞ്ഞുകൈകളെപ്പോലെ വീട് നിറയെ പൂക്കൾ, ചിരികൾ, പുറത്ത് മഞ്ഞു കാലമെന്നറിയാതെIIപ്രണയത്തിൻ്റെ അവസാനത്തെ പടിയിലാണ് പൂവിരിഞ്ഞത്, നെല്ലിപ്പലകയ്ക്കടിയിലെ തെളിനീരുറവ പോലെ, കോരിയെടുത്തും ചുറ്റിലും നനച്ചും താഴ് വരയാകെ ചെറിപ്പൂക്കൾ നിറഞ്ഞത്.IIIചെറിപ്പൂക്കൾ കൊണ്ട് കലണ്ടർ തുന്നുകയായിരുന്നു ദിവസങ്ങൾ, ആഴ്ച്ചകൾ , മാസങ്ങൾ കണക്കാക്കി പൂവെടുത്ത് മടിയിൽ വെച്ചു, ഓരോ കള്ളിയിലും  നിറച്ച് അവധി ദിവസങ്ങൾക്ക് പ്രത്യേക...

തോട്ടോഗ്രഫി 3

തോട്ടോഗ്രഫി 3 പ്രതാപ് ജോസഫ് Wherever there is light, one can photograph.” – Alfred Stieglitzകണ്ണുകൾക്ക്‌ വെളിച്ചമില്ല എന്നു തോന്നുന്നിടത്തുപോലും വെളിച്ചം കണ്ടെത്താൻ കാമറ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലമാണ്‌. എത്ര കൂടിയ വെളിച്ചത്തേയും കുറഞ്ഞ...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

ഗോത്രം

ഗോത്രകവിതസിജു സി മീനചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി മുട്ടാത്ത, ചന്തി കാണുന്ന പാന്റ്സിന്റെ പോക്കറ്റിൽ 'തൊട്ടുതോണ്ടു'ന്നതെടുത്തു കാലിലൊരു ചരടും വലിച്ചു കെട്ടി സോക്സിടാതെ നിറമുള്ള ഷൂസ് കാലിൽ...

അയമുവും മോയിൻ ഖാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി അന്ധന്മാരെ കാണുമ്പോഴൊക്കെ എന്തുകൊണ്ടോ ഞാൻ അയമുവിനെ ഓർക്കും. ഒരുപക്ഷെ, ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ടിട്ടുള്ള അന്ധൻ അയമു ആയതാവാം അതിനു ഹേതു. കനം കുറഞ്ഞ എണ്ണമയമില്ലാത്ത കോലൻ തലമുടി. കറുത്ത കണ്ണട,...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...

റിവേഴ്സ് ഗിയർ

കവിത യഹിയാ മുഹമ്മദ്അപ്പനിൽ നിന്ന് എന്നിലേക്കും അപ്പച്ചനിൽ നിന്ന് അപ്പനിലേക്കും കൈമാറിക്കിട്ടിയ യാത്രാപേടകമാണ് ഈ ചേതക്സ്റ്റാർട്ടാവാൻ ഇത്തിരി പണിയാണേലും ഓടിത്തുടങ്ങിയാൽ നൂലു പൊട്ടിയ പട്ടം പോലെ പറന്നു തുടങ്ങും.വീട്ടിൽ നിന്ന് സ്കൂളുവരെ നീണ്ട വയലിൽ പെരുമ്പാമ്പു പോലെ വളഞ്ഞുപുളഞ്ഞ് കടക്കുന്ന വരമ്പിലൂടെ ചേതകിൽ അപ്പനുപിറകിലിരുന്നാണ് കുട്ടിക്കാലത്ത് ഞാൻ സ്കൂളിൽ പോയിരുന്നത്അപ്പൻ അതിനു മുകളിൽ നട്ടെല്ലു നിവർത്തിയിരുന്നാണ് യാത്ര ചെയ്യാറ് അതു പോലെ തന്നെയായിരിക്കും അപ്പച്ചനും യാത്ര...

പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌ആകാശത്തിന്‍റെ തെളിമയില്‍ പുഴക്കരയിലെ വീട് ആദിമ കപ്പല്‍യാത്രയുടെ ഓര്‍മ്മപോലെ.... അരികില്‍ കുഞ്ഞൊഴുക്കില്‍ കുളിച്ചൊരുങ്ങിയവളെപോലെ പുഴ അടിവസ്ത്രങ്ങളഴിച്ച് ആഴത്തെ വെളിച്ചപ്പെടുത്തുന്നു. പുഴയുടെ ചെമ്പന്‍ മഴരോമങ്ങള്‍ നിറഞ്ഞ മുലഞെട്ടുപോലെ രണ്ട് മാനത്തുക്കണ്ണികള്‍ ജീവിതം ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക് വെറുതെ എത്തിനോക്കുന്നു. കഴിഞ്ഞ ജന്മത്തിലെ തിരസ്ക്കരിക്കപ്പെട്ട പ്രണയത്തിന്‍റെ പൂര്‍ത്തിയില്ലാത്ത ജലജന്മങ്ങളെന്ന് നനഞ്ഞ നോട്ടത്തില്‍ മറുപടി നല്‍കുന്നു. ഇടയ്ക്കിടെ വെള്ളത്തില്‍ മുങ്ങിപൊന്തി മാനത്തുകണ്ണികള്‍ കരയോട് കരയിലെ ഏകനായ മനുഷ്യനോട് കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍ പറയും രഹസ്യംപോലെ അടയാളപ്പെടുത്തുന്നു മറവിയിലല്ലാതെ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

കവിയാവുന്നതോ ചിത്രശലഭമാവുന്നതോ ഏകാകിയാവുന്നതോ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 39ഡോ. രോഷ്നി സ്വപ്ന‘’The most authentic thing’ about us is our capacity to create, to overcome, to endure, to transform, to...

വീടെത്താറായോ?

കവിത അലീനഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന് വീടെത്താറായോ എന്ന് ഒരുവൾ ചോദിക്കുന്നു. തലയിൽ വെള്ളി കയറിയിട്ടുണ്ട്. മുഖത്ത് വെറും കുട്ടി. അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും "വീടെത്താറായോ?" കോട്ടയം മെഡിക്കൽ കോളേജിന്റെ കടുകും പരിപ്പും വിതറിയ മൊസൈക്ക് തറയിലേക്ക് മാത്രം നോക്കിയിരിപ്പാണ്. നഴ്സുമാർ, കുട്ടികൾ എന്നിവരുടെ നിഴലുകൾ ഒ.പിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും...
spot_imgspot_img