HomeTHE ARTERIA

THE ARTERIA

മാഷൂട്ടി

കഥ പ്രദീഷ് കുഞ്ചുഒന്ന് "എന്താ, ഇതുമൊത്തമങ്ങ് വാങ്ങാൻ വല്ല ഉദ്ദേശവും ഉണ്ടോ?" ഒന്നാം നിലയിലെ എം. കോം. ക്ലാസുകൾക്ക് പുറത്തെ വരാന്തയിൽനിന്ന്, അകലേക്ക് നോക്കിനിന്ന രവിചന്ദ്രന്‍റെ അടുത്തുചെന്ന്, അപർണ അവളുടെ ഒട്ടും ക്രിയാത്മകമല്ലാത്ത തമാശയിൽ ചോദിച്ചു....

ഗാന്ധിജി; കാലവും കർമ്മ പർവവും

(ഇൻ്റർവ്യൂ)യഹിയാ മുഹമ്മദ് / പി. ഹരീന്ദ്രനാഥ്ഭൂരിപക്ഷ വർഗീയ ഫാഷിസം വിഷം നിറച്ച മുൾച്ചെടിപോലെ മനുഷ്യൻ്റെ സാമൂഹിക, രാഷ്ട്രിയ, മതപരമായ ഘടനയിൽ മുഴുവൻ വിഭാഗിയതയുടെ വിഷമുൾവേലികളായി അതിവേഗം പടർന്നു കയറിക്കൊണ്ടിരിക്കുമ്പോൾ ഏതൊരു മതേതരവാദിയും ചരിത്രത്തിൻ്റെ...

പ്രണയത്തിന്റെ ഒരു യു. പി. സ്കൂൾ കാലെഡോസ്‌കോപ്

കവിത പ്രദീഷ് കുഞ്ചു ചിത്രീകരണം : സുബേഷ് പത്മനാഭൻ1. പഠിപ്പിസ്റ്റ്ഫസ്റ്റ്  ബെഞ്ചിലിരുന്നിട്ടെന്താ കാര്യം? ഞാൻ, എത്ര തവണ പറഞ്ഞിട്ടും, എഴുതി തന്നിട്ടും, നിനക്കെന്റെ പ്രണയത്തിന്റെ ഒറ്റക്ഷരം പോലും മനസ്സിലായില്ലല്ലോ പഠിപ്പിസ്റ്റേ?2. ഗ്രാമ്മർ മിസ്റ്റേക്ക്ഇനിയിപ്പൊ- ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാത്തത് കൊണ്ടാണോ ഞാൻ പറഞ്ഞ ഐ ലവ് യു നിനക്ക് മനസ്സിലാവാതെ പോയത്? അല്ലേലും എന്നും എന്റെ ഗ്രാമർ,...

ഒരു പൊട്ടക്കത

കവിത റീന. വിഈ തടിപ്പാലം ഒന്നു കടക്കയേ വേണ്ടൂ ഒടനെ വിളി വരും ന്താന്നല്ലേ ? അമ്മൂട്ട്യേ ... അമ്മൂട്ട്യേന്ന് .ദേഷ്യം വരണ്ട്ട്ടാ ഇനീം വിളിച്ചാ ഉരിയാടില്ലമ്മൂട്ടി കണ്ണുരുട്ടി തീഗോളാക്കും നാക്കു തുറുപ്പിക്കും പേടിക്കട്ടെ അമ്മ ന്തേയ് ....?പറഞ്ഞിട്ടില്ലേ ഇക്കാണണ വെള്ളാരങ്കല്ല് മലേ ടെ അങ്ങേച്ചെരിവില് പാലരുവിക്കരേല് കണ്ണു തുറക്കാറായ കൂരിയാറ്റണ്ടേന്ന്അപ്പൊ ഒരു കത ഒരു പൊട്ടക്കത എപ്പളും പറയണ...

ആളുകളങ്ങനെ പലതും പറയും..

ഗസൽ ഡയറി ഭാഗം 7   മുർഷിദ് മോളൂർ ജീവിതയാത്രാമംഗളങ്ങളാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. നിങ്ങളുടെ ശരികളിൽ ജീവിക്കാനുള്ള സ്നേഹോപദേശം..കുച്ച് തോ ലോഗ് കഹേങ്കെ.. ആളുകളങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കും.. അവർക്കറിയാവുന്നത്, അങ്ങനെ പറയാൻ മാത്രമാണ്. ലോഗോൻ കാ കാമ് ഹേ, കഹ്‌നാ..പരിപൂർണ്ണരായി,...

കിണർ

കവിത അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കിതറവാട്ട്...

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

പേനയെക്കുറിച്ച് രണ്ടുപേര്‍ സംസാരിക്കുന്നു

(കവിത)വിഷ്ണു ശിവദാസ്ഒരു പെന്‍സില്‍ - സ്വന്തമായി വേണമെന്നില്ല ആരോടേലും ചോദിച്ചു വാങ്ങുക എന്നാലും മോഷ്ടിക്കരുത്. കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം ഗൗരവമേറിയതാണ്. പേനയേക്കുറിച്ച് പേനയേക്കുറിച്ചോ? അതെ, അതില്‍ കാര്യമുണ്ട്.നോക്കൂ, ഇത്രയും പറഞ്ഞപ്പോള്‍ തന്നെ പെന്‍സിലിന്റെ മുനയൊടിഞ്ഞില്ലേ. നമ്മള്‍ ഇതുവരെ കാര്യത്തിലേക്ക് കടന്നിട്ടു പോലുമില്ല. ആരെങ്കിലും ഇതൊന്നു മൂര്‍ച്ച കൂട്ടിത്തരൂ. ഇതാ...

നദിയെ കണ്ണുകളാക്കുന്ന കവിതകള്‍ (വിനു ജോസഫിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്നി സ്വപ്നലോറൻസ് ബിനിയോൺ 1914 ൽ എഴുതിയ കവിതയാണ് For the Fallen.ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വന്ന കവിതകളിൽ നഷ്ടങ്ങളെയും ഗൃഹാതുരത്വത്തെയും കുറിക്കുന്ന ഏറ്റവും ശക്തമായ രചനകളിൽ...

ഇടങ്ങളില്ലാത്ത മനുഷ്യരുടെ ഓർമ്മകൾ തെരുവിടങ്ങളിലാണ്.

ഫോട്ടോ സ്റ്റോറി ജിഷ്ണു പ്രകാശ്ശൂന്യതയിൽ തന്നെ തേടുന്ന മനുഷ്യർ അവർ, മരണത്തെ പിന്നിലാക്കി നിഴലിനെ മാത്രം പിൻന്തുടരുന്നവർ, പകൽ ചിന്തകൾക്കൊണ്ട് നിറച്ച്‌ തെരുവിന് മുഖങ്ങളായ് ഇരുട്ടിനു മിഴിയായവർ, കാറ്റിനോട് കടം വാങ്ങിയ ഇത്തിരി മണലിൽ ഉറങ്ങുന്നവർ, നിൽക്കുന്നിടം...
spot_imgspot_img