HomeTHE ARTERIA

THE ARTERIA

തോന്നലുകൾ

കവിത അബിദ. ബി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം  രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും ചെങ്കുത്തായ കയറ്റങ്ങൾ കയറി ഞാനും ലോറിയും ക്ലാസുകൾ മാറിക്കേറി ആറാം ക്ലാസ്സിൽ റോഡുവക്കത്തെ വിദ്യാലയത്തിൽ ലോറി ഒരു കീറാമുട്ടിയായി.പഞ്ചാബിക്കാരൻ ലോറി...

തെയ്യം പെയ്യും വടക്ക്

പ്രജുൽ പ്രഭാകർതെയ്യം വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്‌ഠാനമാണ്. ഭക്തിക്കും വിശ്വാസത്തിനുമൊപ്പം ഒരു ജനതതിയുടെ നിലനില്പിനും പ്രതിരോധത്തിനും കാരണമായ അനുഷ്‌ഠാനമായതുകൊണ്ടാണ് തെയ്യം ഇവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ ഒരവിഭാജ്യഭാഗമായിത്തീർന്നത്.അതിൽ അവരുടെ ജീവിതത്തിലെ സന്ദിഗ്ദ്ധഘട്ടങ്ങളിൽ മൂർദ്ധാവിൽ തലോടി...

പല്ലി

കവിതടോബി തലയൽആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ!എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാംവാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു പുഞ്ചിരി, വേർപെടുന്ന ജീവന്റെ വിടപറയുന്ന കൈകൾ!ഒരു പ്രാണിയുടെ നേർക്കുള്ള പല്ലിയുടെ ചെറുനീക്കം കൊണ്ട് അടർന്നുവീണേക്കാം ഭിത്തിയിൽ  തൂങ്ങുന്ന ഫോട്ടോയിലെ പെൺകുട്ടിയുടെ മാറാലകെട്ടിയ മിഴിനീർ, ചുംബനം...

ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 2

കഥ രാധിക പുതിയേടത്ത്എക്സിറ്റ് വാതിൽ തള്ളി തുറന്നു പുറത്തേക്ക് കടന്നു. കോൺസുലേറ്റിന് പുറത്ത് നീണ്ട നിര. മഴ നിലച്ചിട്ടുണ്ട്. കുടക്ക് കീഴെ ഫയലുകളും പേപ്പറുകളുമായി അമേരിക്കൻ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ ആളുകൾ. ബാരിക്കേയ്ഡിനും നടപ്പാതക്കും...

ഞാൻ വിളിക്കുമ്പോൾ

കവിത രോഷ്‌നി സ്വപ്ന ചിത്രീകരണം : ഹരിതഒച്ചകളുടെ നഗരമധ്യത്തിൽ നീ നല്ല ഉറക്കത്തിലായിരിക്കും താഴെയോ മുകളിലോ ആകാശം എന്ന് ഉറപ്പില്ലാതെ ഇലകൾ നിന്റെ ജനാലപ്പുറത്തുകൂടി താഴേക്ക് വീഴും പക്ഷികൾ പരക്കം പറക്കും.ആർക്കും എൻറെ ഒച്ച തിരിച്ചറിയാനാവില്ല.തലകീഴായി നൃത്തം ചെയ്യുന്ന ഒരു ഭൂമിക്ക് പകരം എന്റെ വിളി നിന്നെ ഉണർത്തുന്നില്ലനേരം വൈകുമായിരിക്കും ഇലകൾ ഭൂമിയിലേക്ക് എത്തിയിട്ടില്ല.നീ ഉണർന്നിട്ടില്ല ഭൂമിയിലെ...

വേട്ട

കവിത ജിഷ്ണു കെ.എസ്1വരവേറ്റു കാട് ഒരില പോലും അനക്കാതെ.അതിനുള്ളിലേക്ക് കടക്കുമ്പോൾ; ചില്ലകളിൽ തട്ടിത്തടഞ്ഞി- റ്റിയിറ്റി വീഴുന്നു വെയിൽ. ഒച്ചയുണ്ടാക്കാതെ ഓടി നടക്കുന്നു ചെറുപ്രാണികൾ. കൊഴിഞ്ഞയിലകൾ- ക്കടിയിലെ തണുപ്പിൽ പുണർന്നുറങ്ങുന്നു കരിനാഗങ്ങൾ. അല തല്ലുന്നു താളത്തിൽ ചീവീടിൻ കലമ്പലുകൾ. പേടമാനുകൾ തുള്ളിച്ചാടി കടന്നു പോയി മുന്നിലൂടെ. ഗോഷ്ഠികൾ എടുത്തെറിഞ്ഞ് വമ്പു കാട്ടി ഊറിച്ചിരിച്ചു കുരങ്ങന്മാർ. കൂസലില്ലാതെ കൊമ്പു കുലുക്കി നടന്നകന്നു കാട്ടുപോത്തുകൾ. മുക്രയിട്ട് ചീറിപ്പാഞ്ഞു കാട്ടുപന്നികൾ.മെല്ലെ നടന്നു മായാക്കാഴ്ച്ചകൾ ഓന്നൊഴിയാതെ തൊട്ടു നുണഞ്ഞ് ഞാനും കവിതയും.കണ്ണിൽത്തറഞ്ഞ കാഴ്ച്ചകൾക്കെല്ലാം മറപറ്റി കാട്ടുപൊന്തയ്ക്കുള്ളിൽ പാത്തിരിക്കുന്നു തിളങ്ങുന്ന കണ്ണുകൾ. ആർത്തിയോടവ ഓരോ ചുവടിലും പിൻതുടരുന്നു ഞങ്ങളെ.2കടന്നു പോയ നേരങ്ങളിൽ പിന്നിൽ മറഞ്ഞ വഴികളിൽ കണ്ടൂ...

മണ്ണിൽ മുളപൊട്ടുന്നത്

വർത്തമാനംരാംദാസ് കടവല്ലൂർ / ഉമേഷ് വള്ളിക്കുന്ന്അയൽ സംസ്ഥാനത്തെ ചാനലുകളിൽ വാർത്തയായപ്പോഴാണ് മൂന്നാറിലെ പൊമ്പുളൈ ഒരുമൈ സമരത്തെ നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയത്. നൂറ്റാണ്ടുകളായി അടിമകളെപ്പോലെ ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ ഉള്ളിലെ തീ ആളിക്കത്തുന്നത്...

നാട് കടക്കും വാക്കുകൾ – ‘കുണ്ടൻ’

അനിലേഷ് അനുരാഗ് മനുഷ്യൻ്റെ സാമൂഹ്യാസ്തിത്വങ്ങളുടെയും, ആചാരസ്ഥാനങ്ങളുടെയും സൂചകങ്ങൾ സംശയലേശമെന്യെ അധികാരശ്രേണിക്കുള്ളിൽ അടയാളപ്പെടുത്തപ്പെട്ടവയാകും. ശ്രേണീബദ്ധമായ ഇന്ത്യൻ സമൂഹത്തിൽ ഒരാൾ ആരാണെന്ന ഏറ്റവും ലളിതമായ ചോദ്യത്തിൻ്റെ ഏറ്റവും കുറഞ്ഞ ഉത്തരം അയാൾ ഏത് ജാതി-മത-വർഗ്ഗ-ലിംഗ- ലൈംഗീകതയിൽപ്പെട്ട ആളാണെന്ന്...

മഴയുടെ ആട്ടപ്രകാരം..

പൈനാണിപ്പെട്ടി വി. കെ. അനിൽ കുമാർമഴ. പലമൊഴികൾ പലരൂപങ്ങൾ പലജീവിതങ്ങൾ പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം. ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ് മഴ പെയ്യുന്നത്. മഴയുടെ ഏകാംഗനാങ്കം....മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...

വിജയ് ഫാൻസ് ക്ലബ്ബ്, പൂങ്കെെതമൂട്. രജി. നമ്പർ- 74/1999. 

കഥ ബിനുരാജ്. ആർ. എസ്"വിടടാ അവമ്മാരെ... ഇല്ലങ്കീ ഒറ്റ ഒരുത്തനും നടന്ന് വീട്ടിപ്പോവൂല..." ആൾക്കൂട്ടത്തിന്റെ ഓരത്തുനിന്ന് അവൻ കടന്നുവരുമെന്ന് അതുവരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൻ കൂടി വന്ന സ്ഥിതിക്ക് ഇന്നിതിനൊരു തീരുമാനമാകുമെന്ന് കൂടി നിന്നവരൊക്കെ...
spot_imgspot_img