HomeTHE ARTERIA

THE ARTERIA

മലയാളം : പഠിക്കാത്തവർ പഠിപ്പിക്കണോ ?

ലേഖനം നിസ്തുൽ രാജ്നവംബര്‍ ആദ്യവാരം മാതൃഭാഷാവാരമായി കേരളത്തിലെ ഔദ്യോഗിക വൃത്തങ്ങളില്‍ ആചരിച്ചുവരികയാണല്ലോ. ഇതേ സന്ദര്‍ഭത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാതൃഭാഷാവാരത്തെ പ്രതിഷേധവാരമായി ഏറ്റെടുത്തുകൊണ്ട് സെക്രട്ടേറിയറ്റ് പടിക്കലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ്ണ...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം  4ഒരു കവിത പോലെഉപേക്ഷിച്ചു പോയ പുസ്തകത്താളുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപ്പീലി തിരയുന്ന ഒരു കുട്ടിയെപ്പോലെ സമീറ ഓർമ്മകളെ ചികഞ്ഞു. അന്ന് താനനുഭവിച്ച അതേ അനുഭൂതി തന്നിലേക്ക്...

അതിൽപിന്നെയാണ്

കവിത സതീഷ് കളത്തിൽ അവിഹിത ഗർഭം ധരിച്ച ഏതോ പെണ്ണ് കുപ്പത്തൊട്ടിയിലുപേക്ഷിച്ച നവജാതശിശുപോലെ, ആരോ തെരുവോരത്തു പിഴുതിട്ട ഒരു തൈ.ചെറുങ്ങനെ വാട്ടം പിടിച്ചിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടും നീട്ടമുള്ള തളർന്ന രണ്ട് വേരുകൾ. മൊട്ടത്തലയെന്നു പേരുദോഷം കേൾപ്പിക്കാതിരിക്കാൻ ഒരു തളിരില; ഞെട്ടിൽ ഒട്ടിപ്പിടിച്ചൊരു കൂമ്പ്.കാലം മാർവേഷം കെട്ടി നിസ്സഹായതയോടെ കണ്മുൻപിൽ കിടന്നിരുന്നതുപോലെ...!എൻറെ, ഊഷരമായി കിടന്നിരുന്ന ഏദൻതോട്ടത്തിൽ ഇനിയൊരു വിത്തുപോലും മുളക്കില്ലെന്ന ദൃഢപ്രതിജ്ഞ ഈ കുഞ്ഞു...

പതിനെട്ടാമത്തെ നിറം

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്. ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ. ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്. ഈ പാട്ടായ പാട്ടുകളൊന്നും എഴുതിയതല്ല പാടിയതാണല്ലോ എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...

മേരിക്കുട്ടിക്ക് അപ്പച്ചന്റെ മറുപടിക്കത്ത് 

കഥറഹീമ ശൈഖ് മുബാറക്ക്1974 മെയ് പന്ത്രണ്ട് ഒരു വെളുപ്പാൻ കാലം. അന്നാണ് മേരിക്കുട്ടീടെ അപ്പച്ചൻ പത്രോസ് തൂങ്ങി മരിക്കുന്നത്. മേരിക്കുട്ടിക്കന്ന് പത്ത് വയസ്സ് പ്രായം കാണും. ഇപ്പോൾ വർഷം നാൽപ്പത്തേഴ് പിന്നിടുമ്പോൾ തന്റെ...

യാഥാർത്ഥ്യങ്ങൾ പറഞ്ഞ കവിതകൾ

പുസ്തകപരിചയംമുഹമ്മദ് നാഫിഹ് വളപുരംകവിതകൾ പലപ്പോഴും പ്രണയം, പ്രകൃതി, സൗഹൃദം തുടങ്ങി സൗന്ദര്യ സങ്കല്പ വരികളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലോചിതമായ വിഷയങ്ങളിലൂടെ സാമൂഹിക സംഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ജംഷിദ സമീറിൻ്റെ...

അധ്യാപകർ ഒരു പച്ച സിറ്റി ബസാണ്

(ലേഖനം)പ്രസീതഅധ്യാപകർ ഒരു മനുഷ്യനെ എത്രത്തോളം സ്വാധീനിക്കും എന്ന് ചോദിച്ചാൽ ഞാൻ പറയും; അതൊരു പച്ച സിറ്റി ബസിന്റെ ജനൽ സീറ്റോളം. കാരണം സ്വപ്നങ്ങൾ ചിറകുകൾ വെച്ച് പറന്നു നടക്കുന്നത് HD ദൃശ്യ മികവോടെ...

അംബേദ്കർ

കവിത രതീഷ് ടി ഗോപിലോകം നമിക്കുന്ന വിജ്‍ഞാനസൂര്യാ നിൻ മുന്നിലെന്നുടെ ശതകോടി ആദരം.നീ എൻ വിമോചകൻ, മാർഗദർശി നീ എന്റെ വിധി മാറ്റി എഴുതിയോനും. നീ വിശ്വമാനവൻ, ക്രാന്തദർശി മാനവിക മൂല്യത്തിനാദ്യ പാഠം.മർത്യരായി മണ്ണിൽ പിറന്നിട്ടുമീ- നാട്ടിൽ...

ആന്റിജന്‍

കഥ അഭിനന്ദ്ഒന്ന്ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു, പരിശോധനയ്ക്ക് വരി നിൽക്കുമ്പോൾ പോലും അഭയൻ കരുതിയിരുന്നത്. പക്ഷെ, പനിമാറി തലപൊന്തി തുടങ്ങിയപ്പോൾ...
spot_imgspot_img