HomeTHE ARTERIA

THE ARTERIA

തോട്ടോഗ്രഫി 7

പ്രതാപ് ജോസഫ് What I like about photographs is that they capture a moment that’s gone forever, impossible to reproduce.” — Karl Lagerfeldകാൾ ലാഗർഫീൽഡ് ഒരു ജർമൻ ഫോട്ടോഗ്രാഫർ...

അമൂർത്ത ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറി മനു കൃഷ്ണൻഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. സ്ഥലം : പാലക്കാട് അലനല്ലൂർ ഒഴിവ് സമയങ്ങൾ യാത്രക്കും ഫോട്ടോ ഗ്രാഫിക്കുമായി മാറ്റി വെച്ചിരിക്കുന്നു. അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രഫിയിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും പഠിക്കാനും ഏറെ താൽപര്യം.... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ആകാശവും ഭൂമിയും നിറയുന്ന വാക്കുകൾ

വായന ഡോ.സന്തോഷ്‌ വള്ളിക്കാട്വാക്ക്‌ വെറും വാക്കല്ല,അതിന്‌ ഉറുമ്പിന്റെ കണ്ണുംപൂവിന്റെ ഹൃദയവുമുണ്ട്‌.കടലോളം ആഴവുംആകാശത്തോളം വിസ്തൃതിയുമുണ്ട്,വാക്കുകളില്‍ തേനിന്റെ മാധുര്യവുംകാഞ്ഞിരത്തിന്റെ കയ്പ്പുമുണ്ട്‌,വാക്കുകളില്‍ മറഞ്ഞു നിൽക്കുന്ന കൊടുങ്കാറ്റ്‌ആർത്തലയ്ക്കുന്ന കടല്‍, കണ്ണീരിനുപ്പ്‌.വാക്കുകള്‍ മുളക്കുന്ന കുന്നുകളില്‍ നിന്നാണ്‌കവികള്‍ ജീവിതം തേടിയത്‌ഇവിടെ ഡോ.കെ മുരളീധരനും വാക്കിന്റെ ഒഴുക്കില്‍ കവിയാകുന്നു. “വൈദ്യത്തിന്റെ ഭൂമിയും...

പോസ്റ്റ് ഓഫീസ് മാൻ

കവിത ബിബിൻ ആൻ്റണി ചിത്രീകരണം: ബിബിൻ ആൻ്റണിപ്രാവുകൾക്കുവേണ്ടി മരിക്കുന്ന ഒരാളുണ്ട്.സന്ധിബന്ധങ്ങളുടെ ഉറവക്കുഴികളിലെല്ലാം അയാൾ നെല്ലും പയറും തിനയും കരുതി വയ്ക്കുന്നു.തൊണ്ടക്കുഴിയിൽ പ്രണയത്തിന്റെ മുറിപ്പാടിൽ കുടിനീരിന്റെ കരുതൽ കാത്ത് വയ്ക്കുന്നു.അയാളൊരു പഴയ തപാലാപ്പീസിന്റെ നിറത്തിൽ ഇടിഞ്ഞും പൊളിഞ്ഞും ഇരുട്ടു പൂശിയും ചെതുക്കിച്ചിരിക്കുകയാണ്...അയാളിലെ അറകളിൽ, മുറികളിൽ, മച്ചുകളിൽ നീലച്ചില്ലുടഞ്ഞ അലമാരകളിൽ കുന്നുകൂടി, കൂടണയാതെപോയ കത്തുകളിലെ മേൽവിലാസങ്ങളിൽ നിന്നും പ്രാവുകൾ മുട്ട വിരിഞ്ഞിറങ്ങുന്നു, പെരുകുന്നു, ഫിഗ് ഫ്രൂട്ടു പോലെ കുലച്ചു കിടക്കുന്നു...അവ കൊക്കുരുമ്മുമ്പോൾ ചിറകുണക്കുമ്പോൾ കൊത്തി...

വയൽവരമ്പിലെ പഞ്ഞിമുട്ടകൾ…..

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : വിപിൻ ടി. പലോത്ത്ജീവിതത്തിൽ ആദ്യമായി കണ്ട അന്യദേശക്കാർ താറാവുകാരായിരുന്നു. ചിങ്ങം കഴിഞ്ഞ് കന്നി വെയിൽ കഴുകി തുടച്ച് കമിച്ച് വെച്ച പ്രകൃതി. ചെങ്ങന്നൂരിൻ്റെയും കുട്ടനാടിൻ്റെയും തകഴിയുടെയും വാമൊഴിവഴക്കങ്ങൾ മൂർന്ന് കഴിഞ്ഞ കണ്ടത്തിൽ...

ജനാലവിചാരങ്ങൾ

ഫോട്ടോസ്റ്റോറി ജിൻസ് ജോൺ എപ്പോഴും തോന്നിയിട്ടുണ്ട്, നൂറുകണക്കിന് മനുഷ്യരെ മാത്രമല്ല, അവരുടെ വികാര- വിചാരങ്ങളെയും സ്വപ്നങ്ങളെയും ആശകളെയും ആശങ്കകളെയുമെല്ലാം ചുമന്നുകൊണ്ടാണ് തീവണ്ടികൾ കുതിക്കുന്നതെന്ന്. ഇന്ത്യയിലെ തീവണ്ടികൾ പ്രത്യേകിച്ചും. വൈവിധ്യത്തെ എല്ലാ അർത്ഥത്തിലും അവ ഉൾക്കൊള്ളുന്നു. നാനാവിധ...

പണ്ടത്തെ പ്രേമം

കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ..വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന് പറ്റുന്നതും വേഗം പുറത്തു കടക്കണം.. അതില്ലാത്തതിന്റെ മുറിവും സുഖവും അറിയണം..ചെരുപ്പിൽ ആണിയെന്നോ മണമെന്നോ തേഞ്ഞതെന്നോ നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന് പാകമുള്ളൊരു കാൽ വരുമായിരിക്കാം.. വരട്ടെ.. മഴക്കാലത്തവർ കീ...

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ എന്ന് മറുപടി.വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.കടന്നു പോയ് പകലും രാത്രിയും സൂര്യനും...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 14കണ്ണന്റെ കൊലപാതകി“നിങ്ങൾക്കെങ്ങനെയാണ് ഈ കഴിവ് ലഭിച്ചത്? ചിലരെങ്കിലും പറയുന്നത് പോലെ നിങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി മിനയുന്ന തന്ത്രങ്ങൾ  മാത്രമാണോ ഇതെല്ലാം? പോലീസ് കേസ് എന്തായി? അതിന് ...

പകൽരാത്രികൾ

കവിത പ്രതിഭ പണിക്കർപകൽനാഴികകളോരോന്നായി മറിച്ചുപോകുമ്പോഴാണ് മഷിപടർന്നൊരിരുണ്ട താൾ മുന്നിൽവന്നുനിൽക്കുക.  നക്ഷത്രങ്ങളില്ലാത്ത നിശാവാനിനേക്കാൾ കനത്ത ഒന്ന്. രേഖപ്പെടുത്തപ്പെട്ടതിന്റെ കാലയോർമ്മ ജീർണ്ണിച്ച നിയമങ്ങൾ പടിപടി നടപ്പിലാവലാണ് പിന്നെ.  സ്വപ്നബാക്കികളുടെ അരിപ്പയിലെടുത്തുസൂക്ഷിച്ച നേർത്ത ശാന്തതയെ തനിക്കൊപ്പമെടുത്ത് നിർദ്ദയനായ നിലാവ്‌‌ അപ്രത്യക്ഷനായിരിക്കും.  മൗനത്തിന്റെ പിടിയിലുടഞ്ഞ്‌ ഓർത്തെടുത്തുവച്ച ശിഷ്ടഗീതികൾ അരഞ്ഞുതീരും.   ചുവരകങ്ങളിൽ തൂങ്ങിനിന്ന് പെയ്യും നാട്ടുനട്ടുച്ചവഴിയിലേതിനേക്കാൾ നിശബ്ദമായ കറുംവെയിൽ. തെളിഞ്ഞുനിൽക്കുന്നത്‌ ഒരു ജലപാതത്തിലും കഴുകിയകറ്റാനാവാത്ത അഴുക്കുമണ്ണടരുകൾ; മാറിനിറയുന്ന വീഞ്ഞുനദികൾക്കൊപ്പം കുടിച്ചുതീർത്തുകളയാനും തോന്നിയ്ക്കാത്ത ആധിച്ചുമട്‌; അത്യന്തമായ ആധിപത്യം. വെറുതെ ഈ കവാടം കടക്കുകയെന്നുമാത്രം.  നഗരമതിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നുണ്ട്‌.വാടകയിടങ്ങൾ മാറിമാറിക്കയറിയിറങ്ങുന്നെങ്കിലും വിടുതലില്ലാവിധം വിരലടയാളം പതിപ്പിച്ചുപോയിട്ടുള്ള പ്രാക്തനമായ കരാർ പുതുക്കിയെഴുതപ്പെടുന്നില്ല. നിബന്ധനകൾ ഹൃദിസ്ഥമായിട്ടില്ലാത്ത കണിശമായ ആജീവനാന്ത- ഉടമ്പടിയിൽ തുടർനില ചെയ്തൊഴുക്കിൽ ജലപ്പരപ്പിലൊരു മെഴുകുതുള്ളി.  ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....
spot_imgspot_img