Homeകവിതകൾ

കവിതകൾ

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ജോൺസൺ മാഷ് എന്ന ത്രിത്വം

കവിത സുരേഷ് നാരായണൻ 1പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ടുപോയ ഒരാൾ. കട്ടൻകാപ്പി തിളപ്പിച്ച് ഞാനയാൾക്ക് ശ്രാദ്ധമൂട്ടുന്നു.ഇയർഫോൺ കുത്തി ഞാനയാളുടെ തുള്ളികളെ ആത്മാവിലേക്കിറ്റിക്കുന്നു.മുളംങ്കൂട്ടങ്ങളിൽ കാറ്റു ചുംബിക്കുന്നേരം പുറകിൽ നിന്നെങ്ങാനുമയാൾ എന്നെ കെട്ടിപ്പിടിച്ചേക്കുമോ എന്നു ഞാൻ അകാരണമായ് ഭയപ്പെടുന്നു.2ഞാൻ ഉമ്മറത്തേക്ക് കാലുകൾ നീട്ടി...

പട്ടിയും ഞാനും

രാജേഷ്‌ ശിവആക്രമണോത്സുകതയോടൊരു പട്ടി എന്നെയോടിച്ചുകൊണ്ടേയിരുന്നു ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു തുണിയിൽ പല്ലമർത്തുകയും കടിച്ചുകീറുകയും കാലിൽ കടിയേറ്റു ഞാൻ നിലവിളിച്ചുകൊണ്ടോടുകയും ചെയ്തുഅങ്ങനെയിരിക്കെയൊരുദിവസം ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു അപ്പോളതു ശാന്തമായി എന്റെ മുന്നിൽക്കയറിപ്പോയി അതൊരുപാടുമുന്നിലായി പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും ഒരോർമയാകുകയും ചെയ്തുവെങ്കിലും മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി അതുമായികൂട്ടിയിടിക്കുമെന്ന ഭീതി എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.ബാക്കിവച്ച കുരശ്ശബ്ദങ്ങൾ അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു പുറത്തുവിട്ടുകൊണ്ടിരുന്നു! കുരയോർമകളിൽ നിന്നുള്ള പല്ലുകൾ പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു എന്റെ...

കസായിപ്പുരയിലെ സൂഫി

കവിത യഹിയാ മുഹമ്മദ്ഇറച്ചിവെട്ടുകാരൻ സെയ്താലിമാപ്പിള പൊടുന്നനെ ഒരു ദിവസം മൗനത്തിലേക്കാണ്ടുപോയികസായിപ്പുരയിൽ ഒരു ബുദ്ധൻ്റെ പിറവി.നാട്ടുകാർ അതിശയം കൊണ്ടു.അറക്കാനിരുത്തുമ്പോൾ ദൈവവചനമുച്ചരിക്കുന്നതിനെ കുറിച്ചാണയാളിപ്പോൾ കണ്ണടച്ചു ധ്യാനിക്കുന്നത്."ദൈവമേ, ഇയാളെന്നെ കൊല്ലുന്നേ... രക്ഷിക്കണേ... രക്ഷിക്കണേ... ആടിൻ്റെ ദയനീയരോധനത്തിനിടയിൽ സർവ്വസ്തുതിയും ദൈവത്തിന്. മന്ത്രത്താൽ കത്തി കഴുത്തിൽ വയ്ക്കുന്നു.അറവുശാല ഒരു ബോധിവൃക്ഷമായി സമാധാനത്തിൻ്റെ തണലുവിരിക്കുന്നു. വേദനയറിയാതെ കണ്ടം ഛേദിക്കുന്നത് അഹിംസയെന്ന് അയാൾ ധ്യാനത്തിൽ ഉൽബോദിതനാവുന്നു. അറവുമാടുകളുടെ കരച്ചിലിൽ അയാളുടെ...

കടവ്

കവിതറോബിൻ എഴുത്തുപുര ചിത്രീകരണം: സുബേഷ് പത്മനാഭൻഞങ്ങൾക്കൊരു കുളിക്കടവുണ്ട് ഞങ്ങൾക്കു മാത്രംഇരുട്ടും നഗരവും ശ്മശാനങ്ങളും കടന്ന് ഒരു കാരണവുമില്ലാതെ മൂർച്ചയുടെ ആ ഒറ്റനിമിഷത്തിൽ വേദനിച്ച് തിരിച്ചുവരുമ്പോൾ മേലാകെ അഴുക്കു പുരണ്ടിരിക്കുംആകാശത്ത് രണ്ട് ബഹിരാകാശ- നിലയങ്ങൾ പോലെ സ്വർഗവും നരകവും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നി നീങ്ങുമ്പോൾസർപ്പം ആപ്പിൾ കൊടുക്കുന്നതിന് തൊട്ടു മുമ്പുള്ള ഏതോ നിമിഷത്തിന്റെ ഉലച്ചിലിൽ ഞങ്ങൾ കടവിലേക്കിറങ്ങും ഞങ്ങൾക്കു മാത്രമുള്ള കടവിൽ.... ആത്മ...

കവിതകൾ

രഗില സജിവേരുകളായിരുന്നവ മുറിഞ്ഞ്, വിരലുകളായി കുറുകിയതിനാൽ മാത്രം ചലിക്കാനാവുന്ന വൃക്ഷങ്ങളാണു നാം.* ചെടി എന്നെപ്പറ്റി ഒരു കവിതയെഴുതുകയാണ്. കവിതയുടെ ഒടുക്കം ഞാൻ പൂവിട്ടുനിന്നു. ചെടി എന്റെ ചെരിപ്പിനകത്ത് വലിപ്പക്കൂടുതലുള്ള കാല് ഇറുക്കിപ്പിടിച്ചിരിക്കുന്നുണ്ട്.* വിത്ത് മുളക്കുന്നതിന്റെ, പ്രാവ് അടയിരിക്കുന്നതിന്റെ, ചെടി പൂക്കന്നതിന്റെ, ഒച്ചിഴച്ചിലിന്റെ, മേഘസഞ്ചാരത്തിന്റെ, മുയലിണക്കത്തിന്റെ, പൂച്ച മെരുക്കത്തിന്റെ, പക്ഷികൾ തൂവലിറുത്തിടുന്നതിന്റെ നേർത്ത കൂർത്ത ഒച്ചകൾ കേട്ടിട്ടുണ്ടോ? ഉടുപ്പുകളെല്ലാമഴിച്ച് മണ്ണിൽ ചെവി...

ഈ അതിർത്തികൾ ആരുടേതാണ്?

ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം. ആ സമയം ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്. തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ ഭീതിയുടെ കടൽച്ചുഴി. വെള്ളിവാളിന്റെ മിന്നൽ. ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ. ഉപ്പുകാറ്റിന്റെ നീറ്റൽ. പ്രതീക്ഷ വറ്റിയ കരവെളിച്ചം. ഉറുമ്പുവരികൾ...

ഒറ്റയാത്രികൻ

ചന്ദന എസ് ആനന്ദ്വളവു തിരിഞ്ഞു കഴിയുമ്പോൾ ആ അപരിചിതൻ ഒറ്റയ്ക്കായി. എന്നിരുന്നാലും പ്രിയപ്പെട്ട യാത്രക്കാരൻ ജനാലക്കമ്പിയിൽ ചാരി കിടന്ന് കാറ്റു കൊള്ളുന്നുണ്ടായിരുന്നു. ചാറ്റൽ മഴയുടെ കൊഞ്ചലും കുഴലുമായ് തൊട്ടു തഴുകിയങ്ങനെ. ഓർമകളിലൂടെ മന്ദം മന്ദം, ഇളകിയൊഴുകി. ആദ്യം കയറിയ...

പോക്കുവെയിൽ

സൈനബ് ചാവക്കാട്ഓടിത്തളർന്ന ഒരു പോക്കുവെയിൽ നരച്ച കണ്ണുകളെ വഴിയോരങ്ങളിലേക്ക് നീട്ടിയിട്ടു ..എണ്ണിയാലൊടുങ്ങാത്ത കണ്ണുകൾ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു...മൗനം നടന്നു നീങ്ങിയ ഇടവഴികളിൽ ഉണങ്ങിയ കനവുകളുടെ പുകച്ചുരുളുകൾ ..നിശ്ചലമായ കുളങ്ങളിലാണിപ്പോൾ പരൽ മീനുകൾ ഊളിയിടുന്നത് .. പശിയടങ്ങാത്ത ചെറുമീനുകൾ മങ്ങിയ വെട്ടത്തെ ആശയോടെ തുറിച്ചു നോക്കുകയാണ് ..കടൽ താണ്ടാൻ പറന്ന പക്ഷികളെ കൊടുങ്കാറ്റ് പുറകോട്ട് വലിക്കുന്നു... നിർജീവമായ നീർത്തുള്ളികളെ മഞ്ചലേറ്റിയാണ് മേഘക്കീറുകളിൽ ചിലതൊക്കെ ദൂത് പോവുന്നത് ..മുമ്പ് കടൽക്കാറ്റ് കുടഞ്ഞിട്ട് പോയ അക്ഷരങ്ങൾക്കൊക്കെ അത്തറിന്റെ...

മുത്തശ്ശിയമ്മ

(കവിത)പ്രകാശ് ചെന്തളംകുത്ത് വടി കുത്തി കുത്തി മുത്തശ്ശിയമ്മ വരുമ്പോൾ നല്ലോരു താളമുണ്ട് കൈ നിറഞ്ഞ ചെമ്പ് വളകിലുകം .ഓരോരോ കുടിലുകളിൽ പോയിട്ട് മുത്തശ്ശിയമ്മ പഴം കഥതുടങ്ങും വട്ടത്തിൽ കൂടുന്ന കുഞ്ഞുമക്കൾ കഥകേൾക്കുവാൻ കൂടും പാട്ടും.സുന്തരിപ്പെണ്ണുങ്ങൾ ചിരിച്ച പോലൊരു ചിരിയാണ് പല്ല് പോയ...
spot_imgspot_img