HomePOETRY

POETRY

    ചൂണ്ടക്കൊളുത്തുകൾ

    (കവിത) ആരിഫ മെഹ്ഫിൽ തണൽ മരിച്ച വീട് കുട്ടിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ് ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത വെള്ളകീറലുകളിൽ ഉറ്റുനോക്കുന്ന ചുമരിലെ സൂചികളും തുന്നലുവിട്ട യൂണിഫോമും ചൂണ്ടക്കൊളുത്തുകളായി കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട് സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം കുട്ടിക്ക് മുമ്പിൽ വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട് മഷി വറ്റിയ പേന താളുകൾ തീർന്ന നോട്ടുബുക്ക് പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ ഒഴിഞ്ഞ കറിപ്പാത്രം കാലില്ലാത്ത കുട അങ്ങനെയങ്ങനെ സന്ധ്യക്ക് മാത്രം...

    അയനം – എ.അയ്യപ്പൻ കവിതാപുരസ്കാരം, കൃതികൾ ക്ഷണിക്കുന്നു

    കവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തുന്ന പതിനൊന്നാമത് അയനം - എ.അയ്യപ്പൻ കവിതാപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2019 ജനുവരി മുതൽ 2022 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാസമാഹാരത്തിനാണ് 11111...

    പൂവാൽമാവ്

    (കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

    ഒരു സെമിത്തേരിയൻ ചുംബനം

    കവിത സ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

    ദിശതെറ്റിപ്പറക്കുന്നവർ

    (കവിത) സിന്ദുമോൾ തോമസ് സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു. സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു. തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

    കണ്ണുകൾ

    കവിത സ്നേഹ മാണിക്കത്ത് ഓരോ മനുഷ്യനെയും ഓർമ്മയിൽ നിന്നും ഒപ്പിയെടുക്കുവാൻ കണ്ണുകളുടെ മ്യൂസിയം ആത്മാവിൽ നിർമ്മിക്കണമെന്ന് നിങ്ങൾക്കറിയുമോ? വിരഹത്തിന്റെ പൊള്ളുന്ന വേനൽ ചൂടിൽ അലഞ്ഞു നടന്ന അർദ്ധബോധമുള്ള ഒരുവളുടെ ശിരസ്സിൽ പുഴ പോലെ സ്നേഹം കോരിയൊഴിച്ച, നിബന്ധനകളിലാതെ ചുംബിച്ച, സൈന്താതിക വാദങ്ങളില്ലാതെ ശ്രീരാഗം മൂളിയ വെളുത്ത പുതപ്പിൽ മങ്ങിയ പാട പോലെ തോന്നിച്ച ആർദ്രമിഴികൾ ഉള്ള ഒരു മനുഷ്യൻ. അയാളുടെ വിരലുകൾക്ക് കടൽപാമ്പിന്റെ...

    ചോർച്ച

    കവിത നിഖിൽ തങ്കപ്പൻ നമ്മുടെ കാലഘട്ടത്തിൽ ഓർമ്മയ്ക്ക് തുളകളുണ്ട്. അതിലൂടെ ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു വ്യക്തികൾ സമൂഹങ്ങൾ സംഭവങ്ങൾ ദർശനങ്ങൾ തുളകളുള്ള ഓർമ്മ ജീവിതത്തിന്റെ സാധ്യതയെ വളവുകളുള്ളതാക്കുന്നു. സംശയിക്കപ്പെടുന്നു എന്ന അപകടത്തിന്റെ മുനകളാൽ ചൂണ്ടപ്പെട്ട മനുഷ്യർ തുളകളെ തുന്നിക്കൂട്ടുന്നു, ചോർച്ചയിലൂടെ നഷ്ട്ടപ്പെട്ട ചിലതെങ്കിലും തിരികെ വലിച്ചെടുത്തേക്കുമെന്ന് തോന്നിക്കുന്നു. അവരോടുകൂടെയുണ്ട്, ഭൂതകാലം നമ്മിൽ തടഞ്ഞ് നമ്മുടെ തന്നെ വർത്തമാനത്തിലേക്ക് നീട്ടിയിട്ട നിഴലുകൾ. വരുന്ന കാലത്ത് അവർ തന്നെ, അവരുടെ പരിശ്രമങ്ങളോടെ ചോർന്നു പോകാനുള്ള സാധ്യതയിലേക്ക് ഇപ്പോഴേ...

    പുറപ്പാട്

    കവിത ധന്യ ഇന്ദു   മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുക കണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെ ആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം. രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നു ഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

    അദ്ധ്യായങ്ങൾ

    കവിത ബിജു ലക്ഷ്മണൻ ഹൃദയചിഹ്നത്തിൽ കോമ്പസ് മുനയാൽ ബെഞ്ചിൽ കോറിയിട്ട ആഴമുള്ള അക്ഷരങ്ങൾ. ഇടത്തെ ബെഞ്ചിലെ വിടർന്ന കണ്ണുകളിൽ കവിത വായിക്കുന്ന സമയം, ബ്ലാക്ക് ബോർഡിൽ കുമാരൻ മാഷ് താജ്മഹൽ വരക്കുന്നു. ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു ! കണക്കും ചരിത്രവും തമ്മിൽ...? ചിന്ത മുഴുമിപ്പിക്കുന്നതിനു മുൻപേ അക്ഷരങ്ങളെല്ലാം മാഞ്ഞു, ചരിത്രചിത്രങ്ങൾ മങ്ങി. ഹോം വർക്കിന്റെ ഭാരത്തോടെ ആദ്യപിരീഡവസാനിച്ചിരിക്കുന്നു. അപ്പോഴും സുലൈഖ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാമനവളെയും... അടുത്ത പിരീഡിൽ ചരിത്രം പഠിപ്പിക്കുന്ന സക്കറിയ മാഷ് രാമനെ...

    പതുക്കെ, ഉണർത്താതെ

    കവിത കാവ്യ. എം ഇലകൾ ഉറങ്ങുന്നത് ഉറക്കമൊഴിച്ചിരുന്നു കണ്ടിട്ടുണ്ടോ, എത്ര പിണങ്ങി പിരിഞ്ഞ പകലിലും രാത്രിയവർ എല്ലാം മറന്ന് കൂമ്പിചേർന്ന് ഉറങ്ങും, തമ്മിലേറെ ചേർന്ന്, കുഞ്ഞിലകളെ പുണർന്ന്, ന്റെ കുഞ്ഞിലകുട്ട്യോളെ പേടിസ്വപ്നം കാണിക്കല്ലേന്ന് പ്രാർത്ഥിച്ച്, കുഞ്ഞിലകൾക്ക് നക്ഷത്രങ്ങളുടെ കഥയും പറഞ്ഞു കൊടുത്ത്, ചേർന്നുറങ്ങിയവർ രാവിലെ മഞ്ഞിൽ, മഴയിലും,വെയിലിലും പുണർന്നവരെ പിരിയുന്നു... കവിത, കാവ്യയുടെ ശബ്ദത്തിൽ...
    spot_imgspot_img