Homeകവിത

കവിത

വർക്കിച്ചായൻ

(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല.ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ ആദ്യ വരിയെഴുതും പിന്നീട് കയറുന്നവരതു തുടരും എഴുതാതെ അച്ചായൻ വണ്ടി നിറുത്താറില്ല തെറിപറഞ്ഞ് ചെകിട് പൊളിക്കും ഉച്ചയ്ക്ക് വണ്ടിയൊതുക്കി രണ്ടു പേജുകൾ കീറി മാറ്റും.കഥയുടെ ദിശയിൽ ശനിയും...

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

ചൂണ്ടക്കൊളുത്തുകൾ

(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട് കുട്ടിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത വെള്ളകീറലുകളിൽ ഉറ്റുനോക്കുന്ന ചുമരിലെ സൂചികളും തുന്നലുവിട്ട യൂണിഫോമും ചൂണ്ടക്കൊളുത്തുകളായി കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം കുട്ടിക്ക് മുമ്പിൽ വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട് മഷി വറ്റിയ പേന താളുകൾ തീർന്ന നോട്ടുബുക്ക് പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ ഒഴിഞ്ഞ കറിപ്പാത്രം കാലില്ലാത്ത കുട അങ്ങനെയങ്ങനെസന്ധ്യക്ക് മാത്രം...

ചരിഞ്ഞു നോട്ടം

(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു.മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം.അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ!അയാളുടെ...

ബുദ്ധനുണരുമ്പോള്‍

(കവിത)വിനോദ് വിയാര്‍ മരച്ചുവട്ടില്‍ നിന്ന് വലിയ കെട്ടിടത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്‍! മരം, നൂറുതരം അലങ്കാരങ്ങളായി ഭിത്തിയിലും തറയിലും മട്ടുപ്പാവിലും പിടഞ്ഞിരിക്കുന്നു.തിരക്കിന്റെ തിടുക്കം ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍മുറികളില്‍ കള്ളത്തരത്തുന്നലണിഞ്ഞ വാക്കുകളുടെ മഹാസമ്മേളനങ്ങള്‍പട്ടിണി നിഴല്‍വീഴ്ത്താത്ത ഊണുമേശയില്‍ വിഭവങ്ങള്‍ കാത്തിരുന്നു മുഷിയുന്നുഅര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം മുനിഞ്ഞുകത്തുന്ന അടുക്കളത്തിണ്ണകള്‍ബുദ്ധനെല്ലാം കാണാനാകുന്നുണ്ട് ബഹളങ്ങളില്‍ ചിലതെല്ലാം കേള്‍ക്കാനാകുന്നുണ്ട് ഷോകേസിലിരുന്ന് ലോകത്തെ കാണാനുള്ള തഞ്ചം ബുദ്ധന്‍...

അറുക്കലിന്റെ കല

(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച് ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത് സമയത്തിന്റെ മണൽച്ചുഴിയിലേക്ക് ഉന്തിയിട്ടു. ചലനങ്ങളെല്ലാം ഒരൊറ്റ പിടച്ചിലിൽ ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം കൊത്തിയെടുക്കുന്നു. മൂർച്ച കെണ്ട് മുറിഞ്ഞ കൈ മേശവിരിയിൽ വെക്കുന്നു. അതിനടയാളം പടർന്ന് മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ കടൽ തിളയ്ക്കുന്നു. മേശവിരിപ്പിൽ നിന്നും കടലിലേക്ക് മരുഭൂമി ഇറ്റി വീഴുന്നു. കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ നാവിനാൽ കുതിർത്തെടുക്കുന്നു. മുലക്കണ്ണുകളില്‍...

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

അച്ഛൻ

(കവിത)ശിവശങ്കര്‍സ്വത്ത് ഭാഗിച്ചപ്പോൾ എനിക്കു കിട്ടിയത് അച്ഛന്റെ വലംകാലീന്ന് അല്പം നാറുന്ന കുഴിനഖച്ചെളിയായിരുന്നു ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട് ഞാൻ തുടങ്ങുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വിശപ്പാറ്റാൻ ഞാനതിൽ ആഞ്ഞു പണിയുന്നു പിന്നെ അച്ഛനെപ്പോലെ, വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ ഞാൻ തീർക്കുന്നു ചെളിവാരി ഞാൻ നിറയ്ക്കുന്നു. അച്ഛനെപ്പോലെ വേദനകൊണ്ട് ഞാൻ പുളയുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...
spot_imgspot_img