Homeകാലം ദേശം സംസ്കാരം
കാലം ദേശം സംസ്കാരം
തമ്പാന്റുള്ളിലെ കൊമ്പ്
പൈനാണിപ്പെട്ടി
വി കെ അനിൽകുമാർ
ചിത്രീകരണം വിപിൻ പാലോത്ത്കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ.
ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ...
ഇരുൾ പടർന്ന സ്വപ്നങ്ങളെ
നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു.
ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു.
ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.കവികൾക്കും...
കുക്കുട വിചാരം
പൈനാണിപ്പെട്ടിവി കെ അനിൽകുമാർചിത്രീകരണം : വിപിൻ പാലോത്ത്കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്.
എന്തും സംഭവിക്കാം.
കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു.
ഒരാഭിചാരക്രിയ നടക്കുകയാണ്...
ആരും ശബ്ദിക്കുന്നില്ല.
കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി.
മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി.
ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...
പൈനാണിപ്പെട്ടി
'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...
നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർചിത്രീകരണം: വിനോദ് അമ്പലത്തറദേശത്തെ വരക്കുന്ന ചിത്രകാരൻ ആരാണ്.
നടന്നുനടന്നു തെളിഞ്ഞ പെരിയകളെയും ഇനി നടക്കാനുള്ള പുത്തൻതാരകളെയും വരകളുടെ വിന്യാസങ്ങളിലൂടെ രേഖപ്പെടുത്തുന്നതെങ്ങനെ.പെരിയ
എന്ന പേരിൽ
കണ്ണീരും ചോരയും ചാലിച്ചെഴുതിയ
വരണ്ട ഛായാചിത്രം ഇവിടെയുണ്ട്.
പെരിയ ഞങ്ങൾക്ക് വഴിയും ദേശവുമാകുന്നു.
പെരിയപെഴച്ചോൻ...
രണ്ട് മീനുകൾ രണ്ട് ജീവിതങ്ങൾ
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം: വിപിൻ പാലോത്ത്.ഒന്നല്ല.
രണ്ടിനെക്കുറിച്ചാണ് പറയുന്നത്
മരണത്തെയും
ജീവിതത്തെയും
തോടിനെയും കടലിനെയും
സ്നേഹത്തെയും
ഹിംസയെയും വ്യാഖ്യാനിക്കുകയാണ്....രണ്ട് മീനുകളാണ് ജീവിതത്തിൽ വാലിളക്കി
ചെകിളപ്പൂക്കൾ വിടർത്തി നീന്തിത്തുടിക്കുന്നത്.
ചത്ത മീനുകളും
ജീവനുള്ള മീനുകളും
വളർത്തിയ മീനുകളും
കൊന്നു തിന്ന മീനുകളും
കൂടെ കളിച്ച മീനുകളും
ചതിയിൽ ശ്വാസം മുട്ടിച്ച മീനുകളും
സ്നേഹത്തിൻ്റെയും
ഹിംസയുടെയും രണ്ടറ്റങ്ങൾ....മീനുകളെ...
മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..
പൈനാണിപ്പെട്ടി
വി.കെ. അനിൽകുമാർ
ചിത്രീകരണം ഇ. എൻ. ശാന്തിമുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്.
എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം.
'മുറിവേൽപ്പിക്കാൻ
കൂടുതലൊന്നും വേണ്ടെന്ന'
മുക്തകശരീരികളാണ് മുള്ളുകൾ.
മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്.
മുൻകരുതലിൻ്റെ ഊന്നുവടികളില്ല.
പരസഹായങ്ങൾ വേണ്ട.
ഒന്നും നോക്കാതെ ഒരൊറ്റ...
കപ്പക്കയുടെ ജീവിതം.
പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ
ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച്
പറയാൻ മാത്രം എന്താണുള്ളത്.
കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ
കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്?
ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും
വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ
മരത്തിൻ്റെ പെരുമയിലേക്കും
കവിതയിലേക്കും വളർന്നില്ല.
ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം
കപ്പക്കയെ കണിവെച്ചില്ല.
മാമ്പഴക്കവിമൊഴികളിൽ മതിമറന്ന
വൈലോപ്പിള്ളി കപ്പക്കയുടെ...
മഴയുടെ ആട്ടപ്രകാരം..
പൈനാണിപ്പെട്ടി
വി. കെ. അനിൽ കുമാർമഴ.
പലമൊഴികൾ
പലരൂപങ്ങൾ
പലജീവിതങ്ങൾ
പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം.
ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ്
മഴ പെയ്യുന്നത്.
മഴയുടെ ഏകാംഗനാങ്കം....മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു.
മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...
അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം…
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ
വര: കെ. പി. മനോജ്കുഞ്ഞമ്പുവിനെക്കുറിച്ചാണ്.
വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്.
കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല.
തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല.
ഒരു പേരിൽ ഒരു ദേശം...
ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർചിത്രീകരണം: വിപിൻ പാലോത്ത്പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്.
ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്.
ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ
ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്...അഴിവാതിലിലെ പവിഴമല്ലിഗന്ധം...


