Homeകാലം ദേശം സംസ്കാരംപൈനാണിപ്പെട്ടി

പൈനാണിപ്പെട്ടി

      കുക്കുട വിചാരം

      പൈനാണിപ്പെട്ടിവി കെ അനിൽകുമാർചിത്രീകരണം : വിപിൻ പാലോത്ത്കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. എന്തും സംഭവിക്കാം. കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു. ഒരാഭിചാരക്രിയ നടക്കുകയാണ്... ആരും ശബ്ദിക്കുന്നില്ല. കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി. മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി. ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...

      മരം മണ്ണിലുറച്ച ഒറ്റജീവിതപ്പടർപ്പല്ല

      പൈനാണിപ്പെട്ടി വി. കെ അനിൽകുമാർ പെയിൻ്റിങ്ങ്: വിപിൻ പാലോത്ത്മരം. ആൽമരം. മരത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ഈ മീനച്ചൂളയിൽ പൊള്ളി നീറുമ്പോഴാണ് നമുക്ക് ബോധ്യം വരുന്നത്. അത്യുഷ്ണത്തിൻ്റെ അമ്ലം കുടിച്ച് വറ്റിച്ചാണ് മരം കുളിരിൻ്റെ തളിർപ്പുകളൊരുക്കുന്നത്. തണലും തണുപ്പും മരത്തിൻ്റെ രൂപാന്തരണങ്ങളാണ്. നട്ടുച്ചയുടെ...

      ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർഏറ്റവും പ്രിയപ്പെട്ട പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ എഴുതുകയാണ്.ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം. ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ. സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല. എല്ലാം ഒന്ന് തന്നെ ഏകം തന്നെ. ഒരു പാട്...

      അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം…

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: കെ. പി. മനോജ്കുഞ്ഞമ്പുവിനെക്കുറിച്ചാണ്. വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്. കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല. തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല. ഒരു പേരിൽ ഒരു ദേശം...

      നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർചിത്രീകരണം: വിനോദ് അമ്പലത്തറദേശത്തെ വരക്കുന്ന ചിത്രകാരൻ ആരാണ്. നടന്നുനടന്നു തെളിഞ്ഞ പെരിയകളെയും ഇനി നടക്കാനുള്ള പുത്തൻതാരകളെയും വരകളുടെ വിന്യാസങ്ങളിലൂടെ രേഖപ്പെടുത്തുന്നതെങ്ങനെ.പെരിയ എന്ന പേരിൽ കണ്ണീരും ചോരയും ചാലിച്ചെഴുതിയ വരണ്ട ഛായാചിത്രം ഇവിടെയുണ്ട്. പെരിയ ഞങ്ങൾക്ക് വഴിയും ദേശവുമാകുന്നു. പെരിയപെഴച്ചോൻ...

      വയൽവരമ്പിലെ പഞ്ഞിമുട്ടകൾ…..

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : വിപിൻ ടി. പലോത്ത്ജീവിതത്തിൽ ആദ്യമായി കണ്ട അന്യദേശക്കാർ താറാവുകാരായിരുന്നു. ചിങ്ങം കഴിഞ്ഞ് കന്നി വെയിൽ കഴുകി തുടച്ച് കമിച്ച് വെച്ച പ്രകൃതി. ചെങ്ങന്നൂരിൻ്റെയും കുട്ടനാടിൻ്റെയും തകഴിയുടെയും വാമൊഴിവഴക്കങ്ങൾ മൂർന്ന് കഴിഞ്ഞ കണ്ടത്തിൽ...

      മഴയുടെ ആട്ടപ്രകാരം..

      പൈനാണിപ്പെട്ടി വി. കെ. അനിൽ കുമാർമഴ. പലമൊഴികൾ പലരൂപങ്ങൾ പലജീവിതങ്ങൾ പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം. ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ് മഴ പെയ്യുന്നത്. മഴയുടെ ഏകാംഗനാങ്കം....മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...

      പതിനെട്ടാമത്തെ നിറം

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്. ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ. ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്. ഈ പാട്ടായ പാട്ടുകളൊന്നും എഴുതിയതല്ല പാടിയതാണല്ലോ എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...

      തമ്പാന്റുള്ളിലെ കൊമ്പ്

      പൈനാണിപ്പെട്ടി വി കെ അനിൽകുമാർ ചിത്രീകരണം വിപിൻ പാലോത്ത്കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ. ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ... ഇരുൾ പടർന്ന സ്വപ്നങ്ങളെ നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു. ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു. ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.കവികൾക്കും...

      കപ്പക്കയുടെ ജീവിതം.

      പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച് പറയാൻ മാത്രം എന്താണുള്ളത്. കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്? ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ മരത്തിൻ്റെ പെരുമയിലേക്കും കവിതയിലേക്കും വളർന്നില്ല. ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം കപ്പക്കയെ കണിവെച്ചില്ല. മാമ്പഴക്കവിമൊഴികളിൽ മതിമറന്ന വൈലോപ്പിള്ളി കപ്പക്കയുടെ...
      spot_imgspot_img