Homeകാലം ദേശം സംസ്കാരംപൈനാണിപ്പെട്ടി

പൈനാണിപ്പെട്ടി

      ശബ്ദത്തിൻ്റെ മോർച്ചറികൾ

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ പെയിൻറിങ്ങ് ഇ. എൻ. ശാന്തിആദ്യം ശബ്ദമാണല്ലോ.... പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്. ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്. ഞങ്ങൾക്ക് ശബ്ദവും ഒച്ചയും ഇല്ല. എല്ലാം കൂറ്റാണ്. കൂറ്റ് ശബ്ദമോ ഒച്ചയോ അല്ല. അത് വേറൊരു ജീവിതമാണ്. വേരിൻ്റെ, ഇലയുടെ നാട്ടൗഷധ...

      മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..

      പൈനാണിപ്പെട്ടി വി.കെ. അനിൽകുമാർ ചിത്രീകരണം ഇ. എൻ. ശാന്തിമുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്. എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം. 'മുറിവേൽപ്പിക്കാൻ കൂടുതലൊന്നും വേണ്ടെന്ന' മുക്തകശരീരികളാണ് മുള്ളുകൾ. മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്. മുൻകരുതലിൻ്റെ ഊന്നുവടികളില്ല. പരസഹായങ്ങൾ വേണ്ട. ഒന്നും നോക്കാതെ ഒരൊറ്റ...

      വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: ഒ.സി.മാർട്ടിൻമരമെന്നാൽ രമിപ്പിക്കുന്നവനാണ്. എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട് മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്. ഒരു വ്യാകരണപ്പിഴയാണ്. മരണത്തിന്റെയും ഉയിർപ്പിന്റെയും ശ്വേതമുദ്രകൾ ചൂടിയ ഒരു മരം നമുക്ക് സ്വന്തമായുണ്ട്.മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം. തിളവെയിൽ രസായനം കോരിക്കുടിച്ച് മേനി മിനുത്ത...

      കപ്പക്കയുടെ ജീവിതം.

      പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച് പറയാൻ മാത്രം എന്താണുള്ളത്. കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്? ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ മരത്തിൻ്റെ പെരുമയിലേക്കും കവിതയിലേക്കും വളർന്നില്ല. ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം കപ്പക്കയെ കണിവെച്ചില്ല. മാമ്പഴക്കവിമൊഴികളിൽ മതിമറന്ന വൈലോപ്പിള്ളി കപ്പക്കയുടെ...

      പൈനാണിപ്പെട്ടി

      'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...

      ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർചിത്രീകരണം: വിപിൻ പാലോത്ത്പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്. ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്. ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്...അഴിവാതിലിലെ പവിഴമല്ലിഗന്ധം...

      സൈബറിടങ്ങളിലെ മാമ്പൂ മണം….

      പൈനാണിപ്പെട്ടി വി.കെ. അനിൽ കുമാർ ചിത്രീകരണം: ഇ.എൻ. ശാന്തിപൂത്ത മാവുകളും ഉണ്ണികളും വെയിൽക്കാലത്തെ ഇഷ്ടപ്പെടുന്നു. മാമ്പൂക്കൾക്കും കുട്ടികൾക്കും വെയിലിനെ പേടിയില്ല. വെയിൽ അവരെ പേടിപ്പെടുത്തുന്നതേയില്ല. കുപ്പായമിടാത്ത കുട്ടികളുടെ അയൽക്കുരു തിണർത്ത ശരീരം വെയിലിൽ കരുവാളിച്ചിട്ടുണ്ട് പക്ഷെ മാവുകൾ...

      പതിനെട്ടാമത്തെ നിറം

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്. ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ. ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്. ഈ പാട്ടായ പാട്ടുകളൊന്നും എഴുതിയതല്ല പാടിയതാണല്ലോ എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...

      കുക്കുട വിചാരം

      പൈനാണിപ്പെട്ടിവി കെ അനിൽകുമാർചിത്രീകരണം : വിപിൻ പാലോത്ത്കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. എന്തും സംഭവിക്കാം. കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു. ഒരാഭിചാരക്രിയ നടക്കുകയാണ്... ആരും ശബ്ദിക്കുന്നില്ല. കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി. മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി. ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...

      ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർഏറ്റവും പ്രിയപ്പെട്ട പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ എഴുതുകയാണ്.ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം. ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ. സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല. എല്ലാം ഒന്ന് തന്നെ ഏകം തന്നെ. ഒരു പാട്...
      spot_imgspot_img