Homeകവിതകൾ

കവിതകൾ

    സമനിലതെറ്റിയവരുടെ കവിത

    അരുൺ കൊടുവള്ളി   സമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ? പാളം തെറ്റി വിരുദ്ധദിശയിലേക്ക്‌ ചീറിപ്പായുന്നൊരു തീവണ്ടി പോലെയാണവ വായിച്ചിരിക്കേ, നിങ്ങളൊരു ബോഗിയിലേക്ക്‌ കയറിക്കൂടും കുതിക്കും തോറും, നിറയെ അലർച്ചകളുള്ളൊരാൾ നിങ്ങളിലേക്ക്‌ കൈകളുയർത്തിക്കാട്ടും ചില വരികളൊരു പാളം പോലെ ഇളകി വന്ന് നിങ്ങളെയൊരു തുരങ്കമാക്കും സമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ? ഉൾവലിഞ്ഞുപോയ പ്രതീക്ഷകളുടെ രക്തമൂറ്റിയെടുത്താകും അവൻ കവിതകളെഴുതി- ത്തുടങ്ങിയതെന്ന് ആദ്യ വായനയോടെ നിങ്ങൾ തിരിച്ചറിയും അവന്റെ ഓരോ ഖണ്ഡിക നിവർത്തിയിട്ടാലും അതിലൊരു ആർത്തിപ്പിടിച്ച മരണം ഒളിഞ്ഞിരിക്കും സമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ? കെണിയിൽ കുരുങ്ങിയ ഒരു മുയൽക്കുഞ്ഞിന്റെ പിടച്ചിലുകളാണവ ജാഗ്രതയോടെ യുദ്ധം ചെയ്ത്‌ ഒരു പോരാളിയെപ്പോലെ നിങ്ങളവനെ കൈവരിക്കാൻ തുനിയും പക്ഷെ, അവന്റെ ആകാശവും പൂക്കളും പുഴകളും ചിതറിപ്പോയത്‌ നിങ്ങളറിയാതെപോകും വാശിപിടിച്ചുകരയുന്ന ഒരു കുട്ടിയെപ്പോലെ അവന്റെ തോന്നലുകൾ അവൻ ഇറുക്കിപ്പിടിച്ചിരിക്കും സമനിലതെറ്റിയവന്റെ കവിതയെന്നാൽ? മരണപ്പെട്ടവന്റെ കുമ്പസാരമാണ് ഇറങ്ങിച്ചെല്ലും തോറും, വിറങ്ങലിച്ചവന്റെ മരണമൊഴിയറിഞ്ഞ്‌ നിങ്ങളവന്റെ കവിതയിലേക്ക്‌ പൊള്ളിയടരും സമനിലതെറ്റിയവന്റെ കവിതയെന്നാൽ? വിലാസമില്ലാത്തവന്റെ ആത്മഹത്യാക്കുറിപ്പാണ് ഒരു തലയോട്ടി നിറയെ പിൻവിളികൾ തുന്നിവെച്ച്‌ ബുദ്ധനിലേക്കുള്ള വിടപറച്ചിലും കൂടിയാണ് ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

    che-tta

    Aadi Jeevaraj che-tta A tongue will hop from roof to teeth; A man will weave from roof to floor. che- for the Cherished seed on our plates; tta- for the Tarnished...

    എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ് ഈ പ്രേമം

    ആര്‍ഷ കബനി എന്റെ കവിതക്ക് പ്രണയത്തിനുപകരം മറ്റൊരു വാക്ക് വേണമായിരുന്നു. ഭ്രാന്ത്, നോവ്, കനൽ, വിഭ്രാന്തി, ഏകാന്തത, മുറിവ് , ആനന്ദം, ആത്മാവ്, അസഹനീയം , മരണം തുടങ്ങിയ വാക്കുകൾ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി വെച്ചു. എന്റെ കവിതയിൽ നിന്റെ പേരിനു പകരവും. ഞാനതുതന്നെ മാറ്റി നിരത്തി. ഇത്തരം കവിതകളെഴുതുമ്പോൾ എന്റെ തലമുടി കൂടുതൽ കെട്ടുപിണയുന്നു. എന്ത് നാശമാണിത്. 33...

    ട്രോൾ കവിതകൾ – ഭാഗം 11

    ട്രോൾ കവിതകൾ – ഭാഗം 11 വിമീഷ് മണിയൂർ ട്രോളി എൻ്റെ ചെരുപ്പിട്ട് നടക്കാൻ നോക്കുകയായിരുന്നു ഒരു ഉറുമ്പ്. കിടക്കുന്നതിന് മുമ്പ് ആ ഉറുമ്പ് അയച്ച മെസ്സേജ് എന്നെ കാണിച്ചു: ഞാനിന്ന് കപ്പലിനെ ട്രോളി. നടയിൽകുനി വിജയൻ മരിച്ചപ്പോഴാണ് നടയിൽകുനി...

    ട്രോൾ കവിതകൾ – ഭാഗം 25

    വിമീഷ് മണിയൂർ പാട്ട് ആകാശവാണിയിൽ നിന്ന് പറത്തി വിട്ട യേശുദാസിൻ്റെ ഒരു പാട്ട് ഒരു റേഡിയോ കണ്ടുകിട്ടാതെ ചുറ്റിത്തിരിഞ്ഞ് വിയർത്ത് ഒരു മരത്തിൻ്റെ കൊമ്പത്ത് തൂങ്ങിക്കിടന്ന് ഇത്തിരി നേരം ഉറങ്ങിക്കളയാമെന്നു വെച്ചു. എണീറ്റപ്പോൾ രാത്രിയായിരുന്നു. നല്ല...

    പുതപ്പ്

    കെ എസ് രതീഷ് ഭൂമിയിലെ പുതപ്പുകൾക്കെല്ലാം ഒരേ ആകൃതിയാണോ..? അല്ല, പുതപ്പിനെപ്പൊഴും ആ  പുതുമയില്ലാത്ത പുതപ്പിക്കൽ ശീലം തന്നെയല്ലേ.? ആളിന്റെ ഇഷ്ടത്തിനനുസരിച്ച് മൂടിക്കൊടുക്കുക  മാത്രമല്ലേയുള്ളൂ, ചില പുതപ്പുകൾക്ക് മൂടിയങ്ങനെ മരിച്ചുകിടന്നാൽ മാത്രം മതി. ചെറിയ ചൂടിലും ചവിട്ടിമാറ്റിയാലും, പാതിരാ തണുപ്പിൽ നാലുകോണിലും അധികാരത്തോടെ  തപ്പിനോക്കാറില്ലേ..? വലിച്ചവശ്യമ്പോലെ മൂടും ചൂട്  ആവശ്യത്തിനായാൽ കാൽചുവട്ടിലേക്ക് പതിയെ പിൻവാങ്ങണം, അതുമല്ലെങ്കിൽ തലയുടെ അടിയിൽ...

    അവൾ

    ജയേഷ് വെളേരി ഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച് അവളെന്നോട് വാചാലമാകാറുണ്ടായിരുന്നു ഓരോ സുഷിരവും ഓരോ വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട് പറഞ്ഞത്. ഓരോ കാറ് പെയ്യുമ്പോഴും നെഞ്ചിൽ തിമിർത്തിരുന്ന നിന്റെ വിരലുകളിലെ താളം ഒന്നു മാത്രമായിരുന്നു. ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം അതേ സുഷിരത്തിലൂടെ ഉരുകിയൊലിച്ച് പടർന്നു കയറുകയായിരുന്നു. ആത്മ...

    ഒരു പുനർജ്ജന്മം

    വൈശാഖ് വി.പി എന്റെ ഓർമകളിൽ, ജീർണിച്ച മസ്തിഷ്കത്തില്‍, തണുത്തുറഞ്ഞ ഞരമ്പുകളിൽ, ചിതലെടുത്ത ഓർമകളിൽ, നീ  പിന്നെയും ജനിക്കുകയാണ് ഞാൻ തൊടുമ്പോഴെല്ലാം നീ ഉണരുകയാണ്. എന്റെ രാത്രികൾ മറന്ന നക്ഷത്രമേ. ഈ മനുഷ്യൻ ഒടുവിൽ കണ്ടുമുട്ടിയത് നിന്നെയായിരുന്നു. ആദ്യമായി കണ്ടതൊന്നും ഓർമിപ്പിക്കരുത്. ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്. ക്ഷതമേല്പികേണ്ടത് എന്റെ വിരലുകളിലാണ്. നീ തൊട്ടപ്പോഴാണ് ഞാൻ ആകാശത്തിലേക്ക് പറന്നത്. നീ തൊട്ടപ്പോഴാണ് ഞാൻ വേരുറച്ചു പടർന്നത്. നീ...

    ആദ്യാവസാനം പ്രേമം

    കവിത രേഷ്മ സി ഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്. തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല. പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ. ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ. പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ. അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

    ഉടലിന്റെയും മനസ്സിന്റെയും ഉപഗ്രഹങ്ങൾ

    കവിത പി.എം ഇഫാദ് ഒറ്റുകാരുടെ മേശക്ക് മുകളിൽ വിടർത്തിയിട്ട് കൊടുക്കുന്ന ഉടൽ. തോണ്ടിയെടുത്ത് പുറത്തിടുന്നു നിലച്ച സമയങ്ങൾ, വറ്റിയ പുഴയാഴങ്ങൾ, ഒറ്റതുരുത്തിലെ ഒറ്റയാൻ ഇരിപ്പുകൾ. ചതിയന്മാരുടെ ദസ്തയോവ്സ്കി വിശുദ്ധ വിഷാദങ്ങളെ ചോരയിൽ നിന്നും ഇഴപിരിച്ചെടുക്കുകയാണ്. ഒന്നിൽ നിന്ന് ഒന്നു പോയാൽ പൂജ്യമാകുന്നത് പോലെ ഞാൻ ആരുമല്ലാതെ ആകുകയാണ്. മനുഷ്യരുടെ ഉടലിൽ മാത്രമല്ല കൈത കാടിന്റെ വിരലുകളിൽ തോട്ടു...
    spot_imgspot_img