Homeകവിതകൾ

കവിതകൾ

അകം പൊരുൾ

കവിതരാധാകൃഷ്ണൻ പെരുമ്പളപുറത്തിറങ്ങാനാവാത്തതിനാൽ അകത്തേക്കിറങ്ങുന്നു. ആകസ്മികമായി തുറന്നു കിട്ടിയ ചെറുകവാടത്തിലൂടെ നൂണിറങ്ങുന്നു.ആദ്യമാദ്യം ഒന്നും കാണാനാവുന്നില്ല. പുറത്തുള്ളതിനേക്കാൾ ഇരുട്ട് ഇരുണ്ട ഇടനാഴികൾ, മുറികൾ, ഗുഹകൾ, ഗുദാമുകൾ ...ഇരുട്ടു കെട്ടിക്കിടക്കുന്ന ഗലികൾ, വെളിമ്പറമ്പുകൾ അമാവാസിയേക്കാൾ ഇരുണ്ട ആകാശംതപ്പിത്തപ്പി നീങ്ങുമ്പോൾ പതിയെ പല ദിശകൾ തെളിയുന്നു വഴികൾ പിരിയുന്നു ഒന്നു രണ്ടായി പിന്നെ പലതായി പിളർന്നു...

മുലയൂട്ടുന്ന മേഘങ്ങൾ

കവിത ജാബിർ നൗഷാദ്  തോളെല്ലിനടിയിലെ വറ്റിയ പൊയ്കയിലൂടെ ഒരുറുമ്പെന്റെ പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ് ആലിംഗനങ്ങളാഗ്രഹിക്കുന്ന നേരമാണിതെന്നതിനാൽ തടുക്കുവതെങ്ങനെ ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ് ജനാലയ്ക്കിപ്പുറം ശൈത്യവും. രണ്ട് ഋതുക്കൾ ഇണചേരുന്നത് ജനാലചില്ലിലിരുന്നാണ്, എന്റെ തൊലിപുറത്തിരുന്നാണ്. ഈ മനോഹര നിമിഷത്തിൽ രണ്ടുവരിയെഴുതാതെയെങ്ങനെ. അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ അരികുകൾ കയ്യേറി. ആദ്യം കുന്നിക്കുരുവോളം പോന്നൊരു അക്ഷരതെറ്റാണ് പെറ്റുവീണത്. വെട്ടിയും തിരുത്തിയുമത് ചെറുതല്ലാത്തൊരു മേഘമായ്. അതിനുള്ളിലൊരാകാശമുണ്ട്. മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ പാടുകൾ കണക്കെ കുറെ ചിതറിയ മേഘങ്ങളുണ്ട്. അവയെ...

മഞ്ഞുകാലത്തിന്റെ ആടുകൾ

അവിനാഷ് ഉദയഭാനു( അടുപ്പിലേക്ക് വിറക് കഷ്ണങ്ങൾ തിരുകി വെച്ച് കൊണ്ട് , പതിഞ്ഞ ഇടറിയ ശബ്ദത്തിൽ)പീറ്റർ, ഞാനുണരുന്നതിനും മുൻപെ മഞ്ഞുകാലമതിന്റെ ആട്ടിൻപ്പറ്റത്തെ കുന്നുംപുറത്തേക്ക് മേയാൻ വിട്ടിട്ടുണ്ട്. അവയ്ക്ക് പിറകേയല്ലേ നീയും പോയത്? നിന്റെ തുകൽ ഷൂസിന്റെ കീറലുള്ള ഭാഗങ്ങളിലെല്ലാം ഞാനോരോ പ്രാവിൻ...

മൗനം

അരുൺ മധുസൂദനൻമണ്ണിലാഴ്ന്നിറങ്ങി നേരുതേടിപോയ വേരിലാണെന്റെ സ്വത്വം എന്നറിഞ്ഞതിൽപ്പിന്നെ ഇലകൾ പൊഴിച്ച്, ചില്ലകൾ വിരിച്ച്, ഞാനല്ലാതാവാൻ ശ്രമിച്ചിട്ടില്ല!അനുമുതൽപ്പിന്നെ എന്റെ പൂവുകൾക്ക് നിറവും മധുവിന്നുമധുരവും കാറ്റിന്ന്കുളിരുമേറിയെന്നു ആവഴിപോയൊരു കുയിലുപാടി.എന്നിട്ടുമെന്തേയത് എന്നെവിട്ടു മറ്റൊരുമരച്ചില്ലയ്യിൽ ചേക്കേറിയെന്നു ചോദിച്ചപ്പോൾ ആവഴിവന്ന തെക്കൻ കാറ്റിനും മൗനം! മൗനം, വിദ്വാനു.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഡിസംബർ ആറ്

കവിത സതീഷ് കളത്തിൽഅഹങ്കാരികളായ പിക്കാസുകൾക്ക്, ഭ്രാന്തിളകിയ അലവാങ്കുകൾക്ക്, ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക് ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ എളുപ്പം സാധിക്കുമെന്നു തെളിയിച്ച, ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം; ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

സ്വവർഗാനുരാഗികളുടെ 377 പ്രണയവചനങ്ങൾ

രാഹുല്‍ മണപ്പാട്ട്‌376 പകലുകൾ കാണാതാവുന്ന രാത്രിയിൽ ഒഴുകാൻ മറന്നൊരു കടലിൽ പറവകളായി കൂത്താടുമ്പോൾ വഴികളില്ലാത്ത കാടുകളാവുന്നുണ്ട് നമ്മൾ.എന്റെ പടർന്ന ജനവാതിലുകൾ നിന്റെ കണ്ണുകളാകയാൽ വരവു പ്രതീക്ഷിക്കുവാൻ ഞാനില്ലാതാവുന്നു. നിന്റെ കൂടുവെച്ച വാതിലുകൾ ഞാൻ അടയ്ക്കാത്തതു കൊണ്ട് അവിടെ മാത്രം, അവിടെ മാത്രം തുപ്പൽ പൊട്ടിയായി ചിതറി തെറിക്കുന്നു. ആകാശത്തിന്റെ കുഞ്ഞുകുടിലുകളിൽ വിശപ്പിന്റെ ഉണക്കിറച്ചി വേവിക്കുന്ന ആൺവെരുകുകൾ നിറങ്ങളുടെ ഗന്ധം പൊഴിച്ച് നമ്മളിലേക്ക്...

CARGO

സെർബിയൻ കവിതMarija Knežević പരിഭാഷ : സൗമ്യ പി.എൻ.അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു:  നിങ്ങൾ സ്വതന്ത്രരാണ്.ചരക്കുകളുടെ ലോകത്തു പറയും പോലെ ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകും എന്നു വരുകിലും...

റാപ്സോഡി ഓഫ് വിന്റർ

സിജു കൊട്ടാരത്തിൽ ജോസ്വരിക, സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ തീവ്രശൈത്യത്തിന്റെ വർത്തുള തുരംഗത്തിലൂടെ എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ ഒറ്റയടിപ്പാതക്കരികെ ശൈത്യം കുടിച്ച് സമാധിയിലാണ്ട പൈൻ മരത്തിന്റെ സൂചിയിലകളിൽ നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം ശ്രവിക്കുക.വരിക ഇവിടെ,...

വെറുക്കപ്പെട്ട ചിലത്

അരുണ വിജയൻഞാനെന്റെ, തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.! ചിലരെന്നെ ഉപേക്ഷിച്ചവരാണ്, ചിലരെ ഞാനും.. അവർക്ക് ആത്മാവുണ്ടായിട്ടില്ല, ശരീരം മാത്രം.. അവരഴുകിയിട്ടുമില്ല.. അതുകൊണ്ട്, എനിക്കവരെ തീരെ ഭയവുമില്ല.. ഞാനവരുടെ ശ്മശാനത്തിലിരുന്ന്, അവരെനിക്കെഴുതിയ കത്തുകൾ വായിക്കുകയും, അവരെനിക്ക് സമ്മാനിച്ച മിട്ടായികൾ തിന്നുകയും ചെയ്യാറുണ്ട്.. അവരെന്നെ പ്രണയിച്ചതോർത്ത് എനിക്കവരോട് അതീവ ദുഃഖം തോന്നാറുണ്ട്.. എട്ടാമത്തെ...

പലായന (സു)വിശേഷങ്ങൾ

കവിത മുഹമ്മദ് ഉവൈസ് ടി.പിപെല്ലറ്റു തകർത്ത തലയോട്ടിക്കൂട്ടങ്ങൾ അടുക്കി വെച്ച് ഒരു ദേശാടനക്കിളി ചിറകടിച്ച് ചില്ല വിട്ടുയർന്നുഗ്രനേഡു വിളഞ്ഞ മണ്ണകങ്ങളിൽ നിന്ന് ആകാശം കണക്കെ, സർപ്രസ് മരങ്ങൾ വസന്തം പറഞ്ഞു: "പൂക്കൾ വിരിയുന്നത് അറുത്ത് കളയാം, പക്ഷേ വസന്തം വരുന്നത് തടയാനൊക്കില്ലല്ലോ."*തുളവീണ തോണിത്തുമ്പിലിരുന്ന് ചോര മായാത്ത ഒരു...
spot_imgspot_img