Homeകവിതകൾ

കവിതകൾ

    കടല് വീട് 

    കവിത ഹണി ഹർഷൻ വീടിനോട് പിണങ്ങി ഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി.. ശാന്തമായ തീരം.. തീരത്ത് പണ്ടെങ്ങോ വന്നുപോയൊരു കൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം.. കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെ ചാരിയിരിക്കാൻ ക്ഷണിച്ചു, തലചേർത്തുവെച്ച്, വിശാലമായി ഇരുന്ന്, അതിവിശാലമായ കടലാസ്വാദനം.. കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...

    സമാധാനം

    കവിത യഹിയാ മുഹമ്മദ് I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവും എവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...! ചില മുരളലുകൾ മാത്രം ബാക്കിയാവും ചക്കപ്പഴം ഞെട്ടറ്റു വീഴും II നിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകും താന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവും കടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടും ഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...

    കാവൽക്കാരനോട്

    ശശി കാട്ടൂർ അല്ലയോ പുതിയ കാവൽക്കാരാ നോക്കൂ , പൗരാണികമായി കൈമാറി വന്ന എന്റെ പൂന്തോട്ടം നാനാതരം ചെടികൾ പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ ഹാ,എത്ര മനോഹരം ഈ വൈവിധ്യത്തിലെ ഏകത . വിരുന്നുകാർ പോലും അസൂയപ്പെടും വിധം...

    കണ്ണെഴുത്ത്

    മൃദുല എം എല്ലാ ദിവസവും കണ്ണെഴുതുമ്പോൾ ഞാൻ നിന്നെയൊർക്കും... കണ്ണാടിയിലെ വെയിൽത്തുണ്ടിനപ്പുറം നീ കണ്ണോർക്കുന്നതെനിക്ക് കാണാം... മിഴിക്കോണിൽ നീ പറഞ്ഞ കൽക്കണ്ടക്കാട് തിരഞ്ഞു പോകും. വിഷാദത്തിന്റെ തവിട്ടു നിറത്തിലേക്കു പിന്നെയും കടും കറുപ്പ് ചേർത്ത് തിളക്കിയെടുക്കും... സ്നേഹത്തിന്റെ മണൽപേപ്പർ ചേർത്ത്...

    നിറയെ പേരുകളുള്ള ഒരുവൾ

    അശ്വനി. ആര്‍ ജീവന്‍ പേരെഴുതാനുളളിടത്ത് മൂന്നു കളങ്ങളാണ് തിരിച്ചറിയലിനുള്ളതാണ് വെട്ടാതെ, തിരുത്താതെ വലിയക്ഷരത്തിലെഴുതേണ്ടതാണ് വീണ്ടും പറയുന്നു, തിരിച്ചറിയലിനുള്ളതാണ്... ചോറിൽ നിന്നും കിട്ടിയ മുടി, ചൂടാകാത്ത വെള്ളം, ഏറ്റവുമൊടുക്കം ചത്ത താരാട്ടു കൂടി പെറുക്കി വച്ച് ഞാനിറങ്ങിപ്പോന്നു... അവർ തിരിച്ചറിഞ്ഞതേയില്ല! ................................................................ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) [email protected]

    മഗ്രീത്തിൻ്റെ വിചിത്ര മരണം 

    കവിത അമലു ചിത്രീകരണം : സുബേഷ് പത്മനാഭൻ "എപ്പോളായിരുന്നു..? " "അറിയില്ല.. മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു " "നിങ്ങളെപ്പോളാണ് അറിഞ്ഞത്" "ഇന്നിപ്പോ മണം വന്നപ്പോൾ....." അവർ മരിച്ചു മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ പഴക്കം പോലീസ് എത്തുമ്പോൾ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു സിസ്റ്റർ മേരി മഗ്രീത്ത് കൈയിൽ ജപമാല മുൻപിൽ കത്തിതീരും മുൻപേ കെട്ടുപോയൊരു മെഴുകുതിരി ഒരേ...

    ഒരു വിത്തും കനമുള്ള ഒരു വാക്കും

    മുംതസിര്‍ പെരിങ്ങത്തൂര്‍ ഒരു വിത്തില്‍ എന്തെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു; ഒരു മരം, നൂറു ചില്ലകള്‍, ആയിരം തളിരുകള്‍, പൂക്കള്‍,പൂമ്പാറ്റകള്‍, കായ്കള്‍, കിളികള്‍, തണലും, കാറ്റും, കുട്ടികളും, നാടിന്റെ കാര്‍ന്നോന്മാരും, അങ്ങനെ ഒരിത്തിരി വിത്തില്‍ ഒരു നാടും, നാട്യമില്ലാത്ത ആയിരം നന്മകളും..! എന്നാല്‍ ഒരോ വാക്കിനുള്ളിലും; വിദ്വേഷത്തിനും, വിരിഞ്ഞുമുറുകലുകള്‍ക്കും പകരം, കുറ്റങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും പകരം, സ്‌നേഹവും,...

    Transcreation of Cohen’s Dance me to the end of love

    ഡോ. അശ്വതി രാജൻ 'Dance me to the end of love' പ്രത്യക്ഷത്തിൽ വരികൾ സൂചിപ്പിക്കുന്നപോലെ ഒരു പ്രണയഗീതം മാത്രമല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ മരണയറയിൽ നിന്നുതിർന്ന ജീവന്റെ അവസാന വിളികളാണ്. 1995ൽ ഒരു റേഡിയോ...

    വിനിമയവും മൂന്ന് കവിതകളും

    കവിത ടി. പി. വിനോദ് 1. പറയുന്നു “കിതക്കുന്നല്ലോ? നടക്കുകയാണോ?” “അല്ല, നിന്റെ ശബ്ദത്തിൽ നിന്ന് ശ്വാസമെടുക്കുകയാണ്, കിട്ടാവുന്ന സമയത്തിനുള്ളിൽ പറ്റാവുന്നത്ര വേഗത്തിൽ.” 2. തോന്നുന്നു ഒരു ജലകണത്തിന് മരത്തിനുള്ളിലേക്ക് പോകാമെന്ന് തോന്നുന്ന മട്ടിൽ, ഒരു പുഴ തനിക്ക് കുറുകെ സഞ്ചാരങ്ങളെ വിട്ടുകൊടുക്കുന്ന വിധത്തിൽ, മനുഷ്യർക്കും എനിക്കുമിടയിൽ വേരുകളോ പാലങ്ങളോ ഉള്ളതിന്റെ സങ്കീർണ്ണമായ അത്ഭുതം 3. ചോദിക്കുന്നു ഏകാന്തത ഒരു ചോദ്യമാണെങ്കിലല്ലേ അതിനൊരു ഉത്തരം കണ്ടെത്തേണ്ടതുള്ളൂ? ... https://www.youtube.com/watch?v=YJNAL4fiNjg ടി.പി.വിനോദ് കവി. ഗവേഷകന്‍. ബംഗളൂരുവിലെ...

    ഉടമസ്ഥർ

    ഇഖ്ബാൽ ദുറാനി പ്രണയത്തിന്റെ ഒറ്റമുറി വീട് സ്വന്തമായിരുന്നില്ല. വാടക കുടിശ്ശിക കുറിച്ചിട്ട മതിലുകൾ. ഇറക്കി വിടുമ്പോഴേക്കും വിരഹത്തിന്റെ വീട് സ്വന്തമാക്കി ഉടമസ്ഥരാകുന്നു ഹൃദയങ്ങളെപ്പോഴും ! ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) [email protected]  
    spot_imgspot_img