Homeസാഹിത്യം

സാഹിത്യം

കാലം കതിർപ്പിച്ച തീ നാമ്പുകൾ

(പുസ്തകപരിചയം) ഷാഫി വേളം "പൊള്ള" എന്ന  കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്.  ആശയ ഗാംഭീര്യമൊട്ടും ചോരാതെ തന്നെ കവിതയെഴുതാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ ലാളിത്യവും കാവ്യഭംഗിയും...

മുണ്ടേങ്ങര ജി.എം.എൽ.പി സ്കൂളിൽ പഠിക്കുന്ന കാലം

അജയ്സാഗ പുഴക്കൊണ്ട് മൂന്ന് ഭാഗം അതിർത്തി തീർത്തതു കൊണ്ടാണ് ഞങ്ങളുടെ മുണ്ടേങ്ങര എന്ന ഗ്രാമം ഒരു ഒറ്റപ്പെട്ട തുരുത്ത്പ്പോലത്തോന്നും. ഗ്രാമത്തിന്റെ വെളിച്ചമായി മാറിയ ജി.എം.എൽ.പി സ്കൂളും. പുഴ കാരണം അഞ്ചാം ക്ലാസ്സും ഇവിടെ തന്നെയുണ്ട്....

ആത്മ എഴുത്ത്‌ ശിൽപശാലയ്ക്ക്‌ പരിസമാപ്തി കുറിച്ചു

കോഴിക്കോട്‌ ആത്മ ദി ക്രീയേറ്റിവ്‌ ലാബ്‌ സംഘടിപ്പിച്ച പഞ്ചദിന എഴുത്ത്‌ ശിൽപശാലയ്ക്ക്‌ പരിസമാപ്തി കുറിച്ചു. ശില്പശാലയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സുനില്‍ തിരുവങ്ങൂര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മെയ് 9 ന് ആരംഭിച്ച...

ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം എന്‍ കെ ദേശത്തിന്

കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍ കെ ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. ബി രവികുമാര്‍...

വെറുക്കപ്പെട്ട ചിലത്

അരുണ വിജയൻ ഞാനെന്റെ, തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.! ചിലരെന്നെ ഉപേക്ഷിച്ചവരാണ്, ചിലരെ ഞാനും.. അവർക്ക് ആത്മാവുണ്ടായിട്ടില്ല, ശരീരം മാത്രം.. അവരഴുകിയിട്ടുമില്ല.. അതുകൊണ്ട്, എനിക്കവരെ തീരെ ഭയവുമില്ല.. ഞാനവരുടെ ശ്മശാനത്തിലിരുന്ന്, അവരെനിക്കെഴുതിയ കത്തുകൾ വായിക്കുകയും, അവരെനിക്ക് സമ്മാനിച്ച മിട്ടായികൾ തിന്നുകയും ചെയ്യാറുണ്ട്.. അവരെന്നെ പ്രണയിച്ചതോർത്ത് എനിക്കവരോട് അതീവ ദുഃഖം തോന്നാറുണ്ട്.. എട്ടാമത്തെ...

ഹരീഷ് ‘മീശ’ പിൻവലിച്ചു

ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെതുടര്‍ന്ന് എസ് ഹരീഷ് നോവല്‍ 'മീശ' പിന്‍വലിച്ചു. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വരുന്ന നോവലിന്റെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില സംഘടനകൾ വിവാദമാക്കിയിരുന്നു. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ പറഞ്ഞു....

ജലസ്മരണ

സൂരജ് കല്ലേരി ഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

കെ ബെരിച്ച് ഹെലിൻ

288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട്... മധു .ടി .മാധവൻ നീറും നെരിപ്പോടടങ്ങുകില്ല ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല ഇരുമ്പഴിക്കൂടിനും മരണത്തിനും കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി നിലക്കാത്ത ഗീതമായെന്നുമെന്നും അണയാത്തൊരീദീപ നാളമായി മനുഷ്യത്വമുറയുന്ന ഭൂതലത്തിൽ നാവുകൾ...

അക്കിത്തത്തിന് ജ്ഞാനപീഠം

സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ...

കടലിറങ്ങി വന്ന വീട്ടിലെ ഞാന്‍/ ഞങ്ങള്‍

സുതാര്യ സി കുന്നിന്‍ ചരുവില്‍ നമുക്കൊരു വീടുണ്ടായിട്ടുണ്ട്. മെഴുകു മേഞ്ഞ ചുവരുകള്‍ ഉള്ള, ചിറകു പോലെ ജനാല തൂങ്ങിയ, മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍ പാതി ആകാശവും പാതി കടലും കാണുന്ന ഉടല്‍ച്ചൂടില്‍ തറ മെഴുകിയ വീട്. ഒരു രാത്രി മാത്രം ആകാശത്തിലേക്കെന്നു കള്ളം പറഞ്ഞ് നീ കടലിലേക്കു കയറി പോയിട്ടുണ്ട്. തിരികെ വരാന്‍...
spot_imgspot_img