Homeകവിത

കവിത

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

(കവിത) ശിബിലി അമ്പലവൻ വായിക്കാൻ... അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ... വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ രുചിഭേദങ്ങളെ കുറിച്ച് മാത്രം നിങ്ങൾ പിറുപിറുക്കുന്നു പലരും രഹസ്യമായി അതിന്റെ കൂട്ട് ചോദിക്കുക വരെ ചെയ്തു ചിലർക്ക് വിളമ്പിയ പാത്രം പോരത്രേ... ആരും...

പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌ആകാശത്തിന്‍റെ തെളിമയില്‍ പുഴക്കരയിലെ വീട് ആദിമ കപ്പല്‍യാത്രയുടെ ഓര്‍മ്മപോലെ.... അരികില്‍ കുഞ്ഞൊഴുക്കില്‍ കുളിച്ചൊരുങ്ങിയവളെപോലെ പുഴ അടിവസ്ത്രങ്ങളഴിച്ച് ആഴത്തെ വെളിച്ചപ്പെടുത്തുന്നു. പുഴയുടെ ചെമ്പന്‍ മഴരോമങ്ങള്‍ നിറഞ്ഞ മുലഞെട്ടുപോലെ രണ്ട് മാനത്തുക്കണ്ണികള്‍ ജീവിതം ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക് വെറുതെ എത്തിനോക്കുന്നു. കഴിഞ്ഞ ജന്മത്തിലെ തിരസ്ക്കരിക്കപ്പെട്ട പ്രണയത്തിന്‍റെ പൂര്‍ത്തിയില്ലാത്ത ജലജന്മങ്ങളെന്ന് നനഞ്ഞ നോട്ടത്തില്‍ മറുപടി നല്‍കുന്നു. ഇടയ്ക്കിടെ വെള്ളത്തില്‍ മുങ്ങിപൊന്തി മാനത്തുകണ്ണികള്‍ കരയോട് കരയിലെ ഏകനായ മനുഷ്യനോട് കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍ പറയും രഹസ്യംപോലെ അടയാളപ്പെടുത്തുന്നു മറവിയിലല്ലാതെ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

റെഡ് അലർട്ട്

(കവിത)അച്യുത് എ രാജീവ്അവളുടെ പരിഭവം ഇരുണ്ടിരുണ്ട് പിണക്കമായ് ഉരുണ്ടുകൂടാൻ തുടങ്ങുന്നതറിഞ്ഞ് എന്നിലെ മാനസികാവസ്ഥാനിരീക്ഷണ- കേന്ദ്രം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചുപിടയ്ക്കുന്ന നല്ല നിമിഷങ്ങളെ ഓർമ്മയുടെ വഞ്ചിയിൽ നിറയ്ക്കാനുള്ള അവളിലേക്കുള്ള പുറപ്പാടുകൾക്ക് നിരോധനം നിലവിൽ വന്നുമൂക്കിൻപാലത്തിനപ്പുറമിപ്പുറം നിലകൊള്ളുന്ന അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നതിനാൽ ഏത് നിമിഷവും ഇമകൾ നീക്കി വെള്ളം തുറന്ന് വിട്ടേക്കുമെന്ന് അറിയിപ്പുണ്ടായിമൗനത്തിൻ മലയിടിഞ്ഞ് വാക്കുകൾ ഉരുൾപൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവിടേക്കുള്ള...

പ്ഫ

(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന് രണ്ടറ്റങ്ങളിൽ നിന്നും നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന് വെളിച്ചം കാടായ് നിഴലുകളിൽ ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന് പുഴ ... ഇത്രത്തോളം കുറിയതെന്ന് ആറും.പച്ചയാറി വിളർത്ത കാട്ടിൽ നീറിയൊരാറായവൾ ഒഴുകി.അപ്പനൊര് പന്തി ചേട്ടനൊര് പന്തി അവസാന പന്തിയിൽ ഒരു വറ്റു മാത്രമായ നേരങ്ങൾ ഒറ്റ വാക്കായവൾ പുലർത്തി.കാടോളം കാട്ടുതീയിലെരിഞ്ഞ് പോറലേൽക്കാത്തിടങ്ങളിലൊരിടം തേടിയൊരടുപ്പു കൂട്ടി.അരി കപ്പ വേവ് വേറെ വേറെയൂറ്റണം ഇനിയും പന്തി ബാക്കിയുണ്ട്.ഓളൊരൊച്ച വച്ചു പ്ഫ....! ആറൊരു...

വെള്ളപ്പൂക്കൾ

(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ മുറിഞ്ഞു രണ്ടായ കുപ്പായങ്ങളുടെ കുട്ടിക്കാലത്തിനു വേണ്ടി ഞാനൊരു മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ, വെളുത്ത പൂവുകൾ എന്നിവയെ എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ അത് പടർന്നുകഴിയുമ്പോൾ പുസ്തകങ്ങളിൽ പതിപ്പിക്കണം പഴുത്തയിലകളെയെന്ന് പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത് കരിഞ്ഞുപോയപ്പോൾ കവിതയെഴുതുന്നവളുടെ കണ്ണുകൾ കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...
spot_imgspot_img