Homeകവിതകൾ

കവിതകൾ

കവിയുടെ മരണം

ഫലാലു റഹ്മാൻ പുന്നപ്പാലവാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു, ആരോ വരാനുള്ളതുപോലെ.ഇളം തെന്നൽ വീശുന്നുണ്ട് കാറ്റിൽ പാതിര പൂക്കളുടെ, പാരിജാതത്തിന്റെ സുഖമുള്ള ഗന്ധംനിശായാമങ്ങൾ പതിയെ ഊർന്നു വീഴുന്നു മിഴികളടഞ്ഞിരിക്കുന്നുനെഞ്ചിൽ ജിബ്രാന്റെ ഭ്രാന്തൻ പാതി മയങ്ങി തുടങ്ങി ഗ്രാമഫോണിൽ റഫി പതിഞ്ഞ...

വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

കവിത എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും അതും പോരാതെ, ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ മറുകിന്റെയെണ്ണം, തുടയളവ്,...

തിരുശേഷിപ്പുകൾ

സീന ജോസഫ്‌ സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്‌ കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ! കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ ശവകുടീരങ്ങൾക്കു കാവലാണാ പാവം! ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്‌. എനിക്കും! എത്രയോ...

നിഗൂഡ രാത്രി

കവിത പ്രേം കൃഷ്ണൻഅവൾ രാത്രി ഒരേ സമയം മുല്ലപ്പൂക്കളെ വിവാഹം കഴിക്കുകയും പാലപ്പൂക്കളുമായി സംഗമിക്കുകയും ചെയ്യുന്ന ഒരപൂർവ്വ അമാവാസി നാളിൽ ഗ്രാമത്തിലെ വീടുകളെല്ലാം ഗാഡ നിദ്രയിലായിരുന്നു.ഇരുട്ടിലേക്ക് മിന്നൽ ധ്യാനിച്ച ഒരു നിമിഷത്തിന്റെ ശൂന്യതയിൽ പാതിരാവിന്റെ അത്ഭുത വാതിൽ പിളർന്ന് അവൾ യക്ഷി പുറത്ത് വന്നു.ഓർമ്മകളിലായിരുന്നു ചിലങ്കകൾ. ഉള്ളിലപ്പോൾ കൂരിരുൾ വഴികളിൽ നടന്നവന്റെ കാൽപ്പാദരേഖകൾ പിളർന്നലറിയ അവളുടെ മാത്രം ഗൃഹാതുരത.സർപ്പങ്ങൾ വറ്റിപ്പോയ പഴയ കാവുകൾ കടന്നപ്പോൾ നിശബ്ദ യാമങ്ങളുടെ കാറ്റ്.അതും കടന്ന് പോകവേ നാലും കൂടിയ കവലയിൽ രാത്രിയിട്ട് മൂടിയ പെട്ടിക്കടയെ നോക്കി മുറുക്കാൻ...

ഉറക്കമില്ലാത്തവർ വാഴ്ത്തപ്പെടട്ടെ

അനു തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല, തിരൂർരാത്രി കുറുകുമ്പോളുള്ളിലൊരു ആന്തൽ വിലങ്ങും.നിവർക്കാത്ത ചുളുങ്ങിയ പുതപ്പുവിരികൾ, ഓർമ്മകളുടെ വെട്ടത്തിൽ വട്ടം കൂടുന്ന ഈയാം പാറ്റകൾ, മറിച്ചും തിരിച്ചും നോക്കുന്ന ഡയറി പേജുകൾ. ഇവരുടെയൊപ്പം...

എന്റെ നാമത്തിൽ

എം. ജീവേഷ് പോകാൻ പറയൂ ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്. ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ.. വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്, അതെന്റെ കുഞ്ഞിന്റെയോ അമ്മയുടെയോ നെഞ്ചിലേക്കു തന്നെ ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും ഇടിച്ചു നിരത്താനായി തയ്യാറാക്കിയ ബുൾഡോസർ എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ ചരിത്രത്തിലുള്ള...

മഷി വറ്റിയ പേനകൾ

അഖിൽ രാജ്‌ ഒ. എം.ആത്മഹത്യയായിരുന്നു... തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ ചുമച്ച് തുപ്പി. അവസാനവാക്കിലെത്തുമ്പോഴേക്കും ചോര വറ്റി തൊണ്ടയിടറി നിർഭയത്തോടെ വെളുത്ത താളിൽ ദാരുണ അന്ത്യം. നിന്റെയും വിരലുകളുടെ പ്രണയത്തിൽ, ആലിംഗനത്തിൽ, പെറ്റു പോറ്റിയതെത്ര വരികൾ വരകൾ. മുലയിടുക്കുകളുടെ വ്യാസം അളന്ന് കടലാസിൽ എഴുതി പിടിപ്പിച്ച...

വെറുതെയിരുന്നപ്പോൾ ആണുങ്ങളെപ്പറ്റി!

കവിത ആർദ്ര കെ എസ്ആണുങ്ങളായിരിക്കാൻ എന്ത് രസമാണെന്നാണ്! ഷർട്ടിടാതെ ഉമ്മറത്തിരുന്ന് നെഞ്ചത്ത് ചുരുണ്ട് കിടക്കുന്ന രോമങ്ങളുഴിഞ്ഞ് പത്രം വായിക്കാം, അത് തടവി തൊടിയിലൂടെ നടക്കാം, അത് വിരലിലിട്ട് ചുരുട്ടി ഫോണിൽ കഥ പറഞ്ഞ് കിടക്കാം. തണുത്താൽ മുണ്ടൂരി പുതയ്ക്കാം. കൊതു കടിച്ചാൽ മുണ്ട് കയറ്റിയുടുത്ത് രോമത്തിനിടയിലൂടെ ചൊറിയാം. പിന്നെ കാലിമ്മേൽ കാൽകേറ്റി വച്ച് രോമങ്ങൾ ഉഴിഞ്ഞിരിക്കാം. ചോറിൽ...

വേട്ട

കവിത ജിഷ്ണു കെ.എസ്1വരവേറ്റു കാട് ഒരില പോലും അനക്കാതെ.അതിനുള്ളിലേക്ക് കടക്കുമ്പോൾ; ചില്ലകളിൽ തട്ടിത്തടഞ്ഞി- റ്റിയിറ്റി വീഴുന്നു വെയിൽ. ഒച്ചയുണ്ടാക്കാതെ ഓടി നടക്കുന്നു ചെറുപ്രാണികൾ. കൊഴിഞ്ഞയിലകൾ- ക്കടിയിലെ തണുപ്പിൽ പുണർന്നുറങ്ങുന്നു കരിനാഗങ്ങൾ. അല തല്ലുന്നു താളത്തിൽ ചീവീടിൻ കലമ്പലുകൾ. പേടമാനുകൾ തുള്ളിച്ചാടി കടന്നു പോയി മുന്നിലൂടെ. ഗോഷ്ഠികൾ എടുത്തെറിഞ്ഞ് വമ്പു കാട്ടി ഊറിച്ചിരിച്ചു കുരങ്ങന്മാർ. കൂസലില്ലാതെ കൊമ്പു കുലുക്കി നടന്നകന്നു കാട്ടുപോത്തുകൾ. മുക്രയിട്ട് ചീറിപ്പാഞ്ഞു കാട്ടുപന്നികൾ.മെല്ലെ നടന്നു മായാക്കാഴ്ച്ചകൾ ഓന്നൊഴിയാതെ തൊട്ടു നുണഞ്ഞ് ഞാനും കവിതയും.കണ്ണിൽത്തറഞ്ഞ കാഴ്ച്ചകൾക്കെല്ലാം മറപറ്റി കാട്ടുപൊന്തയ്ക്കുള്ളിൽ പാത്തിരിക്കുന്നു തിളങ്ങുന്ന കണ്ണുകൾ. ആർത്തിയോടവ ഓരോ ചുവടിലും പിൻതുടരുന്നു ഞങ്ങളെ.2കടന്നു പോയ നേരങ്ങളിൽ പിന്നിൽ മറഞ്ഞ വഴികളിൽ കണ്ടൂ...

ലാസ്റ്റ് വിഷ്

ആരതി ജഹനാര അഞ്ചേകാലിനേ എണീക്കും അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു പഞ്ചസാരേമിട്ട് പയ്യെ തിന്നും. അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും. ഇനി നിറയെ സമയമാണല്ലോ ഉള്ളെ എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും നാലാള് വന്നാൽ കാണാൻ...
spot_imgspot_img