Homeകവിതകൾ

കവിതകൾ

നോട്ടപ്പൂവ്

കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍.അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല.നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക്അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍.അവള്‍...

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...

സ്വന്തമായൊരു മുറി(പ്പാട്)

കവിതശിവപ്രിയ സാഗരസ്വന്തമായൊന്നുമില്ലാത്തവള്‍ക്ക് ഏകാന്തതയുടെ കൊടുമുടികള്‍ അടക്കം ചെയ്തിരുന്ന ഒരു മുറി(പ്പാട്) കാലാന്തരങ്ങളിലൂടെ ഒരുവള്‍ നേടിയെടുക്കുന്നു... ശൂന്യതയുടെ അടിവാരങ്ങളില്‍ വിഫലമായിപോയ കിനാവുകളുടെ തലയോട്ടികള്‍ പൂത്തിരിക്കുന്നു ... അതില്‍ നിന്നൊരു ചുവന്ന പുഷ്പം പിഴുതെടുത്ത് സ്വന്തമായൊരു മുറിയിലേക്ക് വലിച്ചെറിയുന്നു... വീണിടത്ത് രക്തം പൂവിടുന്നു ... ഒാര്‍മ്മകളുടെ പെയ്ത്തില്‍ ജീവിതത്തിന്റെ  വന്യതയില്‍ കൂട്ടത്തില്‍പെടാത്ത കണക്കുകൂട്ടലുകള്‍ക്ക് നേരെ എണ്ണി തീര്‍ത്ത ദിനങ്ങളുടെ പായ നിവര്‍ത്തിയിടുന്നു...

നീലച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം

അശ്വനി ആര്‍ ജീവന്‍ മൂന്നാം മൈലന്നെഴുതിയ കുറ്റി കടന്നാൽ കാടാണ്... മൂത്തോളെ പെറ്റ കഥ തൊടങ്ങുന്നതിങ്ങനാ നല്ല നീലച്ച കാടാര്ന്ന് പോറസ്റ്റാരെ കണ്ണും വെട്ടിച്ചോണ്ടും കേറണം പറേമ്പൊ പറേണമല്ലോ കണ്ടാ ഉടുമുണ്ടടക്കം ഉരിഞ്ഞു പോണ ചീത്തയാ പറഞ്ഞല്ലോ ഇപ്പോ പെറ്റു വീണ പോലത്തെ നല്ല...

ചിലരെപ്പറ്റി, ചിലത്..

തുളസിചിലരുണ്ട്, ഒരൊറ്റ വാക്കിൻ കനലൂതിക്കാത്ത് ജീവിതം മുഴുവനും ഓർമ്മ കായുന്നവർ..ചിലരങ്ങനാണ്, ഒരൊറ്റ വാക്കിനെ ഒരു നൂറു വട്ടം വേവുമുപ്പും നോക്കി, തീർന്നു പോയല്ലോ,യെന്ന് ശൂന്യരാകുന്നവർ..ചിലർക്കേയറിയൂ, ഒരൊറ്റ വാക്കിന്റെ ചെറുവിരൽത്തുമ്പു മതി ഒരു ജീവിതം തിരികെ ഉയിർത്തെണീക്കാനെന്ന്.

മീസാൻ കല്ലിന് ചോദിക്കാനുണ്ട്

കവിത മുർഷിദ് മോളൂർനിങ്ങളെന്തിനാണ് ഇരുൾഭയം നിറഞ്ഞ മനസ്സുകൊണ്ട് ഇതുവഴി അലയുന്നതെന്ന് മീസാൻ കല്ലുകൾക്കറിയണമെന്നുണ്ടായിരുന്നു.ശ്മശാനങ്ങൾ സ്വപ്‌നങ്ങൾ അടക്കം ചെയ്യപ്പെട്ട താജ്മഹലുകളല്ലേ.. ?!ഒരായുസ്സിന്റെ രക്തചലനങ്ങൾക്ക്, പടർന്നുപിടിച്ച സ്നേഹമുല്ലകൾക്ക് പകരം ഒരിറ്റു കണ്ണീരിൽ മണ്ണു കുഴച്ചുണ്ടാക്കിയ കളിവീടുപോലെയല്ലേ ?!ഇനി പിറക്കാത്ത പകലുകളുടെ ചിറകുകെട്ടി രണ്ടറ്റം അവസാനിപ്പിച്ച തിയ്യതിക്കുളിൽ നിന്ന് പിന്നെയും ആത്മാക്കൾക്ക് ഉണർന്നിരിക്കണമെന്നാകയാൽ ഓരോ കല്ലറകളും വാതിലില്ലാത്ത പാർപ്പിടങ്ങൾ തന്നെയല്ലേ ?!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

വെളിച്ചമായീടണം ഞാൻ

ഫാത്തിമാബീവിഇരുളിടങ്ങളില്‍ വഴിയറിയാതെന്നോണം നടന്നുനീങ്ങുമ്പോള്‍ വെളിച്ചമാകുന്ന നിലാവാകേണം. രാത്രിയിലറിയാതെ നിദ്രയിലേക്ക് വഴുതുമ്പോള്‍ കൂട്ടിനായെത്തുന്ന സ്വപ്‌നങ്ങളാകേണം. ചിന്തയിലാശയം തിങ്ങി എഴുതാനിരിക്കുമ്പോള്‍ മഷിതീര്‍ന്ന പേനയ്ക്ക് പകരമായെത്തുന്ന പെന്‍സിലാകേണം. വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം വിങ്ങുമ്പോള്‍ ചെറുപുഞ്ചിരിയാൽ ചാരത്തണയുന്നൊരു സഖിയാകേണം. മഴത്തുള്ളിയായ് പെയ്തു ഭൂമിയെന്ന കാമുകിയെ ആര്‍ദ്രമായ് ചുംബിക്കും നീലാംബരമാകേണം. പാതയിലെല്ലാം കാണുന്ന മുള്ളിന്നുമപ്പുറം പൂന്തോട്ടമുണ്ടെന്നു പഠിപ്പിച്ചോരമ്മയാകേണം. ജീവിതത്തിലേ-വര്‍ക്കും വെളിച്ചമായീടണം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ട്രോൾ കവിതകൾ – ഭാഗം 27

വിമീഷ് മണിയൂർ ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക്...
spot_imgspot_img