Homeകവിതകൾ

കവിതകൾ

കള്ളിപ്പെണ്ണ്

അംജദ് ഷാ മൂന്നിയൂര്‍നീയിത്ര കള്ളിയാണെന്ന് ഞാനറിഞ്ഞില്ല പെണ്ണേ.എന്റെ വാതില്‍പടി വരെ എത്താന്‍ എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ അസ്ത്രങ്ങളുണ്ടാകും നിന്റെ ആഭിചാര സഞ്ചിയില്‍? ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍ ഏത് കല്ലില്‍ രാകിയാണ് നീ ധൈര്യം കൂട്ടിയത് ?! എന്നാലും ഈ പട്ടാപ്പകല്‍, നിനക്കെവിടന്നാണ് പെണ്ണേ ഉള്ളില്‍ കയറി എന്റെ...

നികല്

മാവിലൻ തുളു കവിത പപ്പൻ കുളിയന്മരം"ജീവിതട്ട് ഒളിത്തലാ പർത്ത് ലാ - ആത്മാക്ന്' തൊടുത് ഇയ്യ് ഇപ്പുകനാ." ഭൂമിട്ട് ജീവ്ന് ഇള്ളായിക്ക് ഗിട്ട ഇടവലം മാറ്റ്ത് നിൻ്റത്ത് ഇയ്യ് പൊക്കനണ്ട്. പൊസ്സെ ഇത്തക്കിനാ സൂര്യെനിക്ക് മാത്രാത് പർത്ത് പോനക നിന്ന കാൽപ്പാട്...

ചെ

കവിതസുനിത പി.എംഞങ്ങളുടെ തെരുവിന്റെ നാലാമത്തെ വളവിൽ വച്ചാണ് ഞാനാദ്യമായി അയാളെ കാണുന്നത്! തീരെ ചെറിയ പെൺകുട്ടി ആയിരുന്നിട്ടും അയാളെന്നെ നോക്കിയപ്പോൾ, ഒരു വൈദ്യുതസ്ഫുലിംഗം എന്നിലൂടെ പാഞ്ഞുകയറിപ്പോയി! അന്നയാൾക്ക് ഇരുണ്ട ചുണ്ടുകളും ഒട്ടിയ കവിളുകളുമായിരുന്നെങ്കിലും പാറിക്കിടക്കുന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമുണ്ടായിരുന്നു!മുതിർന്ന പെണ്ണായിക്കഴിഞ്ഞപ്പോൾ തെരുവിന്റെ നാലാമത്തെ വളവിൽ അയാളെ പ്രതീക്ഷിക്കുമായിരുന്ന നിറയെ സംഗീതമുള്ള...

ട്രോൾ കവിതകൾ – ഭാഗം 10

വിമീഷ് മണിയൂർപറന്നുലോക്ക്ഡൗണിൽ അടങ്ങിയിരിക്കാൻ കഴിയാതിരുന്ന ഒരു ഈച്ച തിരഞ്ഞ് നടന്ന് തീട്ടത്തിൽ പോയിരുന്നു. തൂറിക്കഴിഞ്ഞ പോലത്തെ സുഖം ഈച്ച അറിഞ്ഞു. മെഡിക്കൽ ഷോപ്പിൽ പോയി ഗുണമേൻമയുള്ള മാസ്ക് വാങ്ങി ഈച്ച വീട്ടിലേക്ക് പറന്നു....

ഒരൊറ്റ രാത്രി മതി…  

കവിത ശ്രീജിത്ത് വള്ളിക്കുന്ന്പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ  മുട്ടുമെന്ന് ആരും കരുതിയതല്ല വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.   വൈകുന്നേരമായാൽ ഒച്ചയനക്കമില്ലാത്ത വീടാണ് ആരെങ്കിലും വന്നാലറിയിക്കാൻ ബെല്ല് പോലുമില്ല മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടിച്ചട്ടികൾ... എല്ലാം ഇളക്കിമറിച്ച് പോലീസുകാരുടെ...

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം ചൊമപ്പും പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന ഫുൾപാവാടയിടാനാണത്രെ അവൾക്കു പൂതി.. ആറ്റിനക്കരെ, കാലമുറഞ്ഞ കുടിലിൽ പഴഞ്ചനൊരു കണ്ണീർവിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ മെഴുക്കുള്ള മുഖവും ഒഴുക്കൻ മുടിയും ഇത്തിരിക്കുറുമ്പും...

അവൾ

മഞ്ജു ഉണ്ണികൃഷ്ണൻഅവൾ കടവിലെത്തുമ്പോൾ പുഴയൊന്ന് നീണ്ടുനിവരും,അപ്പോൾ ഗതികെട്ട നിശ്വാസത്തോടെ അവളാ ഭാണ്ഡം നിലത്തിടും. കുപ്പായമൊന്ന് പൊക്കി കുത്തി. വെള്ളത്തിലേക്കിറങ്ങും പുഴയോട് മിണ്ടി പറഞ്ഞത് തുണി അടിച്ചലക്കും. ചിലപ്പോ കുടഞ്ഞ് നിവർത്തി ഒന്ന് മുഖം ചേർക്കും.പുഴയിൽ ഒന്ന് മുഖം നോക്കി വെള്ളമൊന്ന് തെറിപ്പിച്ച് കരയ്ക്ക് കയറും.അപ്പോഴും എത്ര തുടച്ചിട്ടും നിറം പോകാത്ത മുറിവുപാടുകളെ പറ്റി ഓർത്തുകൊണ്ട് പുഴ ഒഴുകും. മുറിവുള്ളതായി...

വീണു പോയ ഇതളുകൾ

ജയേഷ് വെളേരിതെച്ചി ഇറുത്ത് ചൂടാൻ പറഞ്ഞപ്പോ കണ്ണീരെന്ന്‌ ആദ്യം പറഞ്ഞത് നീ കണ്ണീരൊപ്പാൻ കവിത ചൊല്ലിയതും പൂവിറുക്കാൻ തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത് നാളെ പടിയിറങ്ങി പോകണം അവിടെയും ഇതളടർന്ന് വീഴുമ്പോ തെച്ചികൾ മാല കൊരുക്കുമ്പോൾ മാറിയിരിക്കണം മാറിയിരുന്ന് മുറുകെ...

കവിയെവിടെ

ഉനൈസ് വട്ടപ്പറമ്പൻമേശപ്പുറത്ത് പേന മരവിച്ചിരിക്കുകയാണ്.. മഷിയെല്ലാം ആരോ തട്ടിമറിച്ചിട്ടിട്ടുണ്ട്.. നീരുവറ്റിയ ഒരു പുഴയെ ഓർമ്മിപ്പിക്കും വിധം അവ ഉണങ്ങിപ്പോയിരിക്കുന്നു..ഇപ്പോളയാൾ മഴ നനയാറില്ല.. കുന്നിൻ ചെരുവിലേക്കും നദിക്കരയിലേക്കും വരാറില്ല.. മാവിൻ കൊമ്പിലെ ഇണക്കിളികളെയും പാടെ മറന്നിരിക്കുന്നു..കുറച്ച് നാളായ് കവിഹൃദയം ചത്തിരിപ്പാണ്.. ചിന്തകൾ വേരിറങ്ങാൻ പ്രയാസപ്പെടുന്നു..അയാൾ എഴുതിയിരുന്ന ചുവരുകളെ കടലാസ് കഷ്ണങ്ങളെ ചിതല് മോഷ്ടിക്കുകയാണ്..ഇനി നിങ്ങൾ മലമുകളിലേക്ക് ചെല്ലണം.. താഴെ പ്രകൃതിയുടെ അനന്തതയിലേക്ക് നോക്കി കൂവി വിളിക്കണം.. നദിക്കരയിലേക്ക് ചെല്ലണം അടിത്തട്ടിലൊന്ന് മുങ്ങിനിവരണം..പതിയെ കാറ്റ് വീശിതുടങ്ങുമ്പോൾ നിങ്ങൾക്കൊരശരീരി കേൾക്കാം.. കാതോർക്കുക പ്രകൃതിയുടെ കവിതയാണത്..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

രേഖ

സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന് പോയപ്പോഴാണ് അസൈനാര് ആ ചോദ്യം ആദ്യമായി നേരിട്ടത് .. നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് '' എന്ത് ഹലാക്കിന്റെ ചോദ്യമാ ഈ പഹയൻ ചോദിക്കുന്നത് - എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ .. വയ്യാണ്ടായില്ലെ . വയറ് നിറയണ്ടെ ഉണ്ടാക്കി വിട്ടവരൊക്കെ വിട്ട്...
spot_imgspot_img