Homeകവിതകൾ

കവിതകൾ

നീ മരിച്ചുപോയെന്നറിയുമ്പോൾ

കവിത ഹരിത എച്ച് ദാസ്പരിചിതമായ വഴികൾ പതിവില്ലാതെ നീണ്ടുതുടങ്ങും മുന്നോട്ട് നടക്കും തോറും കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം പാളി പാളി വീണുകൊണ്ടിരിക്കും അത്രയും പ്രിയപ്പെട്ട...അത്രയും... ചുണ്ടുകൾ വിറകൊള്ളും ഇന്നലെ വരെ വർത്താനങ്ങളാൽ മൂടിയ വീട് തണുത്തുറഞ്ഞു നിശബ്ദതയിലാഴും മടിച്ചു മടിച്ചു കടന്നു വരുന്ന അരണ്ടവെളിച്ചം സംശയത്തോടെ എത്തിനോക്കി ആരോടെന്നില്ലാതെ പറയും ഇവിടം...

പര്യായങ്ങളിലൊന്ന്

റോബിൻ എഴുത്തുപുരപര്യായങ്ങളിൽനിന്ന് കൗതുകമുണർത്തിയ ഒന്നിനെമാത്രം കടമെടുത്തു അർത്ഥംകൊണ്ട് നിർജ്ജീവമായ പകലെങ്കിലും അലങ്കാരങ്ങൾകൊണ്ട് നീയൊരു രാത്രിയാണ് മറഞ്ഞും തെളിഞ്ഞും വിളക്കുകത്തിക്കുന്ന നിലാവിന്റെ ഗ്രാമം ശ്വാസം വിളയുന്ന കറുത്തയിലകളുള്ള ആ മരങ്ങൾ ഇവിടെയാണ് മൗനത്തിന്റെ അവസാന തുള്ളിയിലും കെട്ടടങ്ങാത്ത വീര്യമുണ്ട് പര്യായമേ നിന്നെയും നനയ്ക്കുന്ന ഒരു മഴയുണ്ടാകും അതുവരെ സ്വന്തമാണെന്നൊരു അടുപ്പം നടിച്ചോട്ടേ...?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

അച്ഛൻ

(കവിത)ശിവശങ്കര്‍സ്വത്ത് ഭാഗിച്ചപ്പോൾ എനിക്കു കിട്ടിയത് അച്ഛന്റെ വലംകാലീന്ന് അല്പം നാറുന്ന കുഴിനഖച്ചെളിയായിരുന്നു ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട് ഞാൻ തുടങ്ങുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വിശപ്പാറ്റാൻ ഞാനതിൽ ആഞ്ഞു പണിയുന്നു പിന്നെ അച്ഛനെപ്പോലെ, വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ ഞാൻ തീർക്കുന്നു ചെളിവാരി ഞാൻ നിറയ്ക്കുന്നു. അച്ഛനെപ്പോലെ വേദനകൊണ്ട് ഞാൻ പുളയുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

സുപ്രീം കോമഡി

മിണ്ടാതിരിക്ക് അനങ്ങാതിരിക്ക് കരയരുത് കൂറ്റ് പുറത്ത് കേക്കരുത് എന്നാൽ ഇന്നെയും കൂട്ടും കല്യാണത്തിന് പണ്ട് കുഞ്ഞായിരിക്കുമ്പോൾ ഉമ്മ പയറ്റുന്ന നമ്പറുകള്.ഞാൻമിണ്ടാതിരിക്കും അനങ്ങാതിരിക്കും കരയാതിരിക്കും കൂറ്റ് പുറത്ത് വരാതെ കഷ്ടപ്പെടും. ഈ ത്യാഗങ്ങളൊക്കെ ചെയ്താൽകല്യാണത്തിന് കൂട്ടോ നമ്മള് വിചാരിക്കും കൂട്ടുന്ന് ബയ്യ പൊറത്തൂടെ ഉമ്മ കല്യാണപ്പൊരേല് പോയിക്കുണ്ടാകും.പിന്നെയിതു വരെമിണ്ടാതിരിക്കൂല അനങ്ങാതിരിക്കൂല കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കൂറ്റ് വെച്ച്...

കോൺസ്റ്റബിൾ കുട്ടൻപിള്ള

കവിത യഹിയാ മുഹമ്മദ്ഓർമ്മയുടെ വിഴിപ്പു ഭാണ്ഡങ്ങൾ തെരുവിലെവിടെയോ വലിച്ചെറിഞ്ഞ് കോൺസ്റ്റബിൾ കുട്ടൻപിള്ള യാത്രയായിഅന്തിക്കള്ളിൻ്റെ പാതി വെളിൽ ഓർമ്മയുടെ വേതാളത്തേയും തോളിലേന്തി അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.നഗരത്തിൻ്റെ വിളക്കുമരം അടർന്നുവീണെന്ന് മുതിർന്ന ഓഫീസറുമാർ അനുശോചനമറിയിച്ചു.നഗരമദ്ധ്യത്തിൽ നാലും കൂടിയ കവലയിൽ വെയിൽ കുത്തുകൾ തിന്ന് തിന്ന് വഴി പറഞ്ഞു പറഞ്ഞ് അയാൾ ആവിയായ് ഉയരുന്നുണ്ടാവും. നഗരത്തിൻ്റെ നെടുംതൂണായ കാവൽക്കാരനാണെന്ന് നാട്ടുകാർ...

അവൾ

കവിത സുനിബാറിൻ്റെ ഇരുണ്ട വെളിച്ചത്തിൽ ഒറ്റക്കിരിക്കുന്ന ഒരുവനെ തിരഞ്ഞപ്പോഴാണ് കണ്ണുകളയാളിൽ ഉടക്കിയത്. ഒരേ ബ്രാൻഡിൻ്റെ സൗഹൃദക്കുമിളകൾ ഞങ്ങൾക്കിടയിൽ അതിർത്തികളെ പൊട്ടിച്ചു കളഞ്ഞു അയാൾ പറഞ്ഞുതുടങ്ങി ഞങ്ങൾ പ്രണയത്തിലാണ് ഓരോരാത്രിയിലും അവളുടെ ഉടലിൻ്റെമണം ഓരോ പുരുഷൻ്റെയാണെന്ന് അവളെന്നോട്പറയും. എങ്കിലും ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരുന്നു. ചുമന്നചുണ്ടുള്ളവളെ ഒരിക്കലുമെനിക്ക് ചുംബിക്കണമെന്ന് തോന്നിയിട്ടില്ല ഉമ്മകൾ പ്രണയത്തിൻ്റെ അടയാളമെന്ന് ഞങ്ങളെവിടെയും വായിച്ചിരുന്നില്ല. ഉടലുതൊടാതെ ഉള്ളറിഞ്ഞപ്പോൾ ഒരു ദിവസം അവൾ പറഞ്ഞു ഉടലാണ് വില്പനക്ക് കടലുകടന്ന് ചന്തയിൽചെല്ലണം ഇനിയില്ലെന്നുറപ്പിച്ച് തിരിച്ചുവരണം. മറന്നുപോയ ജീവിതങ്ങളെ വിളക്കിച്ചേർക്കണം സ്വയമറ്റുപോയ ചങ്ങലയാണെങ്കിലും. ഞങ്ങളിപ്പോൾ കാത്തിരിപ്പിലാണ് ഉടലുതിന്നാത്ത പ്രണയത്തിൻ്റെ മധുനുകരാൻ. വേച്ചു വേച്ച് പടികളിറങ്ങുന്ന അയാളുടെ കണ്ണിൽ പ്രണയമുണ്ടായിരുന്നു ഒരിക്കലും മരിക്കാതിരിക്കാൻ. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

പല മഴകളുടെ ഓർമ്മക്ക്

കവിത റിജു വേലൂർ നിന്നിലേക്കുള്ള വാതിലുകളെല്ലാം നീ പണ്ടേ കൊട്ടിയടച്ചിരുന്നു.. ഓർമ്മകളുടെ മഴ നനയുന്നേരം ഞാനവിടെ വന്ന് തട്ടി വിളിക്കും... ഒറ്റ ജാലകം തുറന്ന് തണുപ്പാറ്റാൻ നീയെനിക്ക് കനല് വാരിത്തരും... പൊള്ളലേറ്റ് ഞാൻ മടങ്ങും... എനിക്കും നിനക്കും ഇടയിലൂടെ നമ്മളില്ലാതെ ശരവേഗത്തിൽ ഒരു തീവണ്ടി കടന്നു പോകുന്നുണ്ട്... ഒരിക്കൽ നമ്മളതിൽ ഒരുമിച്ച് യാത്ര പോയതോർത്ത് അസ്തമയത്തിൻ്റെ പടവുകളിൽ ഞാൻ...

പ്രേതം

കവിത ഷംസ്   പാതിരാവിലൊരു പ്രേതമെന്റെ പാതിരാവണ്ടിക്കു കൈകാട്ടി   മഞ്ഞും മാറാലയും കൊണ്ടു മുറുക്കിവെച്ച ജനാല ഒറ്റച്ചിമ്മലിൽ സുതാര്യമായി.*   ഊരിവീഴുന്നു ഓർമ്മപ്പത്തായത്തിൻ ഓടാമ്പലുകൾ, ചിറകടിച്ചുയരുന്നു മറവിക്കുഞ്ഞുങ്ങൾ.   ഒരേ മരം മണം അതേ നഗരം തീരം   കാന്തമേറ്റതു പോലെൻ അകക്കാന്തികൾ, സ്വയം കുരുങ്ങിപ്പോയ ചിലന്തികൾ.   സമയത്തോടുള്ള വഞ്ചനയത്രേ ഓർമകളുടെ ജനിതകം.   അതിനാൽ പാതിരാത്രിയിലെ പ്രേമമേ, ഈ പാതിരാവണ്ടി നീയേ തെളിക്കുക തിരിച്ചെന്നെ നടത്തുക.   കാലമേ ഇനി ബാക്കിയായിട്ടുള്ളൂ.     *വിജയലക്ഷ്മിയുടെ...

കണ്ടം വഴി ഓടുമ്പോൾ

മോബിൻ മോഹൻഅങ്ങനെയങ്ങ് ഓടിയൊളിക്കാൻ പോന്ന ഇടമാണോ കണ്ടം. തോറ്റ് തുന്നം പാടി വിയർത്തു വശംകെട്ട വിളറി വെളുത്ത ബോധങ്ങൾക്ക് ഓടിമാറാൻ പാതയൊരുക്കലല്ല കണ്ടത്തിന്റെ കർമ്മം.. മുലച്ചിപറമ്പിൽ ചോര പൊടിഞ്ഞു മരിച്ച പെണ്ണിന്റെ കോപക്കണ്ണീർ വീണലിഞ്ഞ മണ്ണാണ്. ഓളുടെ കെട്ടിയോൻ കണ്ടപ്പന്റെ ആത്മബോധം താളം ചവിട്ടിയ മണ്ണ്. ചിറയോട് ചേർത്തുകെട്ടിയ ചിരുകണ്ടന്റെ വിയർപ്പും കറുത്ത രക്തവും കൂടിക്കുഴഞ്ഞ...

കടലെടുത്തത്

കവിത അർച്ചന      അങ്ങനെ ഒരു ദിവസം അവർ ഒരേ കടലിൻറെ രണ്ടതിരിൽ ചെന്നിരിക്കുന്നു. അതിലെ അവൾ തിരകളെ ചുരുട്ടി എതിരേക്ക് കാതോർക്കുന്നു. അവർ തുഴഞ്ഞൊഴുകിയ കടലാസു തോണികളെ തിരയുന്നു. കടലിന്റെ ടച്ച് സ്ക്രീനിൽ മീനുകൾ കൊണ്ടെഴുതി വച്ച പ്രണയഗീതങ്ങൾ ഉരസി നോക്കുന്നു. ആഴങ്ങളിലേക്ക് നൂണ്ടിറങ്ങി കഥകളെഴുതിയ ഇച്ചൂളി തൊണ്ടുകൾ നുണച്ചിറക്കുന്നു . തിരയവളെ...
spot_imgspot_img