Homeകവിതകൾ

കവിതകൾ

മനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!

Paul Lanman എഴുതിയ Oh Foolish Man എന്ന കവിതയുടെ സ്വതന്ത്രപരിഭാഷഅശ്വതി രാജൻമനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ! നിന്റെ വിഴുപ്പുകൾ എന്റെ അരൂപത്തിനേയും വികൃതമാക്കുന്നു.ഞാൻ നിനക്ക് എന്റെ ചോരയും ഹൃദയവും തന്നു. എന്റെ പിതൃത്വം കൊണ്ട്...

Letters to Milena by Franz Kafka

വിവർത്തനം : സനൽ ഹരിദാസ്കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം മനുഷ്യനെങ്ങനെയാവും ലഭിച്ചത്? ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും. മറ്റെല്ലാം മനുഷ്യശക്തിക്കതീതമാണ്. കത്തുകൾ കുറിക്കുകയെന്നാൽ അത്യാർത്തിയോടെ അതിനായി കാത്തിരിക്കുന്ന പ്രേതങ്ങൾക്കു മുൻപിൽ സ്വയം വെളിപ്പെടുത്തുകയെന്നാണർത്ഥം. കുറിച്ചയക്കുന്ന ചുംബനങ്ങളൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ല. വഴിനീളെ അവ...

ട്രോൾ കവിതകൾ (ഭാഗം: 3)

കവിത വിമീഷ് മണിയൂർ ടച്ച് സ്ക്രീൻഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ. അത്ര ചെറിയ തൊടൽ മതി അവർ ഉണർന്നെണീക്കും. ഉള്ളിലുള്ളത് എഴുതിയും പറഞ്ഞും തെളിച്ചും കാണിക്കും. ശരീരം മുഴുവൻ...

ജോൺസൺ മാഷ് എന്ന ത്രിത്വം

കവിത സുരേഷ് നാരായണൻ 1പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ടുപോയ ഒരാൾ. കട്ടൻകാപ്പി തിളപ്പിച്ച് ഞാനയാൾക്ക് ശ്രാദ്ധമൂട്ടുന്നു.ഇയർഫോൺ കുത്തി ഞാനയാളുടെ തുള്ളികളെ ആത്മാവിലേക്കിറ്റിക്കുന്നു.മുളംങ്കൂട്ടങ്ങളിൽ കാറ്റു ചുംബിക്കുന്നേരം പുറകിൽ നിന്നെങ്ങാനുമയാൾ എന്നെ കെട്ടിപ്പിടിച്ചേക്കുമോ എന്നു ഞാൻ അകാരണമായ് ഭയപ്പെടുന്നു.2ഞാൻ ഉമ്മറത്തേക്ക് കാലുകൾ നീട്ടി...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

ഒറ്റയ്ക്കാവുമ്പോൾ അനന്തമാകുന്നൊരാകാശം

കവിത സായൂജ് ബാലുശ്ശേരിഒറ്റയ്ക്കാവുന്നവരൊന്നും ഒരൊറ്റയാൻ അല്ല കാട് മദിച്ചു നടക്കുന്നത് പോയിട്ട് ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത് അവർക്ക് ഉണ്ടാവണമെന്നില്ല.പ്രകാശരശ്മികൾക്ക് പോലും രക്ഷപ്പെട്ടു പുറത്തുകടക്കാൻ കഴിയാത്ത തമോഗർത്തങ്ങൾ പോലെയാണവർ ഓർമ്മകളുടെ ഒരു നുറുങ്ങ് വെട്ടം പോലും അവരുടെ...

ട്രോൾ കവിതകൾ – ഭാഗം 26

വിമീഷ് മണിയൂർ ഒരില ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ താമസിച്ച് ഒരു പുഴു കുറഞ്ഞ സമയത്തിൽ മ്യൂറലുകൾ ചെയ്തു. കാറ്റ് ഇടയ്ക്കിടെ സ്കാൻ...

ഉപേക്ഷിച്ചിട്ടും ഉപേക്ഷിച്ചിട്ടും ബാക്കിയാകുന്നത്

കവിത കീർത്തന പ്രസീന ചിത്രീകരണം : ഹരിതഅയാളുപേക്ഷിച്ചുപോയ അതേ ഇടത്തിൽ നിന്നും തിരിച്ചും ഉപേക്ഷിച്ചെന്ന് വരുത്തി ഞാൻ ഇറങ്ങി നടന്നു.തൊട്ടടുത്ത മെയിൻ റോഡിൽ എത്തിയപ്പോഴേക്കും റോഡ് ക്രോസ് ചെയ്യാൻ ഞാൻ സദാ ഇറുകെപ്പിടിച്ചിരുന്ന അയാളുടെ കുപ്പായത്തിന്റെ തുമ്പ് ചുറ്റും പരതി. ഉപേക്ഷിച്ചു വരുവാണല്ലോ, ഞാൻ പിന്നെയും നടന്നു.മാസങ്ങൾക്കപ്പുറം അയാളുടെ നാട്ടിലൂടെ ബസിൽ...

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...

പരിഭാഷ

കവിത ശ്രീരേക് അശോക്ചെമ്പിച്ച മുടിയിഴകൾ, തവിട്ടു നിറമുള്ള കണ്ണുകൾ പൗർണ്ണമി പുതച്ച ഗോതമ്പു പാടം കണക്കെ തൊലിപ്പുറം അവൾക്കെന്റെ ഭാഷയല്ലെന്നുറപ്പിനേക്കാൾ ഉറപ്പ്ഭാഷയറിയാത്ത നാട്ടിൽ, ജോലി തേടിയുള്ളോരോ അലച്ചിലിൽ, രണ്ടിരുമ്പു കസേരയുടെ ബലത്തിൽ , തുരുമ്പു പിടിക്കാൻ തുടങ്ങിയ യൗവ്വനത്തെ; താങ്ങി നിർത്തിയിരിക്കയാണ് ഞങ്ങൾഎന്നോ, ശരീരത്തിലെ സ്പന്ദിക്കുന്ന അവയവമായി...
spot_imgspot_img