Homeകവിതകൾ

കവിതകൾ

ഉടച്ചുവാർക്കൽ

കവിതസീന ജോസഫ്ഉള്ളിലെ ജീവവായു മുഴുവൻ ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.മൂർച്ചയുള്ള ഒരുളി വേണം അധികമുള്ളത്‌ അടർത്തിമാറ്റുവാൻ.കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം ആഴത്തിൽ തന്നെ കൊത്തിയെടുക്കണം സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്‌.ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്‌.പറയാത്ത വാക്കുകളിൽ...

എഴുതപ്പെടാത്തവ

കവിതസന്ധ്യ ഇമുമ്പൊക്കെ നമ്മൾ അങ്ങകലെ ഏതോ നാട്ടിലുള്ള പോസ്റ്റ് ഓഫീസിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. അഗാധ പ്രേമത്തിലായിരുന്നു അന്നു നമ്മൾ നിനക്കെന്നും ഒരു ചെറിയ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററാകാനായിരുന്നു മോഹം ഞാനും നീയും പിന്നൊരു പോസ്റ്റ് ഓഫീസുമായിരുന്നല്ലോ അന്ന് നമ്മുടെ ലോകം തിരക്കില്ലാത്ത അവിടങ്ങളിൽ തങ്ങളെത്തേടി...

നരച്ച ആകാശത്തിനു കീഴിൽ എനിക്കുമൊരു വീടുണ്ട്

കവിത ഉണ്ണി പുത്രോട്ടിൽഉച്ചയൂണിന് സ്കൂൾ വിട്ടാൽ തെങ്ങിൻ തോപ്പിലൂടെ ഒരു നടപ്പുണ്ട് വീട്ടിലേക്ക്. ഓലക്കീറിനുള്ളിലൂടെ വരുന്ന വെയിൽക്കീറുകളെ ഒറ്റത്തട്ടിന് തെറിപ്പിച്ച്, വീടെത്താനുള്ളൊരോട്ടമുണ്ട് ഉച്ചവെയിലും കൊണ്ട് വീടങ്ങനെ മയങ്ങി നിക്കണത് കാണാൻ !ആരുമില്ലാനിശ്ശബ്ദതയിൽ ഇരുമ്പു താക്കോലിട്ട് കുലുക്കിയൊന്നുണർത്തും. ഞെട്ടിയുണർന്നുറക്കപ്പിച്ചിൽ എന്നോടൊത്തൽപ്പനേരം കളിക്കും വീട്. പൂച്ച കേറാതിരിക്കാൻ അമ്മ ഉറിയിൽ തൂക്കിയ ചോറെടുത്തു ഞങ്ങളൊന്നിച്ചുണ്ണും കാറ്റുകൊണ്ടു വന്ന കരിയിലകൾ ചിക്കിപ്പറിച്ചിട്ടതിന് വീടിനെയിത്തിരി വഴക്കുപറയും ആരുമില്ലാനേരം കാറ്റും...

മുല്ലപ്പൂനിറം

അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല അവ എന്നെ ഇഷ്ടമില്ലാതിരുന്ന എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു അവർ എന്റെ നിറമില്ലാത്ത കൈകളിൽ കൂട്ടിപ്പിടിച്ചുകൊണ്ട് നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു വെളുത്തവരുടെ ഹൃദയം മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന് അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ 'അച്ഛൻ കറുത്തതാണല്ലോ '...

മാർഗഴി

കവിത ജിൽന ജന്നത്ത്. കെ.വിഅവസാനത്തെ മഴക്കാറും നീക്കി വെയിൽ ജനാലവഴി പെയ്തിറങ്ങിയ ഒരു ദിവസത്തെ അടയാളപ്പെടുത്തൽ ഇത്ര ശ്രമകരമായിരുന്നിരിക്കില്ല, അന്ന് നീ വന്നില്ലായിരുന്നുവെങ്കിൽ!കൃത്യമായി പറഞ്ഞാൽ, നിന്നെ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ. പിന്നെയും കൂർപ്പിച്ച് പറഞ്ഞാൽ, നമ്മൾ പരസ്പരം മൗനമായി മിണ്ടിയിരുന്നില്ലായെങ്കിൽ.കണ്ട മാത്രയിൽ ആകാശത്തിലൂടെ ചിറകടിച്ച് പറന്നു പോയ...

വെളിച്ചമായീടണം ഞാൻ

ഫാത്തിമാബീവിഇരുളിടങ്ങളില്‍ വഴിയറിയാതെന്നോണം നടന്നുനീങ്ങുമ്പോള്‍ വെളിച്ചമാകുന്ന നിലാവാകേണം. രാത്രിയിലറിയാതെ നിദ്രയിലേക്ക് വഴുതുമ്പോള്‍ കൂട്ടിനായെത്തുന്ന സ്വപ്‌നങ്ങളാകേണം. ചിന്തയിലാശയം തിങ്ങി എഴുതാനിരിക്കുമ്പോള്‍ മഷിതീര്‍ന്ന പേനയ്ക്ക് പകരമായെത്തുന്ന പെന്‍സിലാകേണം. വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം വിങ്ങുമ്പോള്‍ ചെറുപുഞ്ചിരിയാൽ ചാരത്തണയുന്നൊരു സഖിയാകേണം. മഴത്തുള്ളിയായ് പെയ്തു ഭൂമിയെന്ന കാമുകിയെ ആര്‍ദ്രമായ് ചുംബിക്കും നീലാംബരമാകേണം. പാതയിലെല്ലാം കാണുന്ന മുള്ളിന്നുമപ്പുറം പൂന്തോട്ടമുണ്ടെന്നു പഠിപ്പിച്ചോരമ്മയാകേണം. ജീവിതത്തിലേ-വര്‍ക്കും വെളിച്ചമായീടണം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

വിചാരണ

കവിത ബിജു ടി.ആര്‍ പുത്തഞ്ചേരികവിതയെഴുത്ത് നിര്‍ത്തി ഞാനൊരു ആടിനെ വാങ്ങി.കറവയുള്ള ആടാണ്. ഒരു കുട്ടിയുണ്ട്. കവിതയെഴുതാന്‍ തോന്നുമ്പോള്‍ ഞാനാടിനെ കറക്കും..ആടിന് വൃത്തവും അലങ്കാരവുമുണ്ട്. പല്ലവിയും അനുപല്ലവിയും ചരണവുമുണ്ട്.ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന് നാട്ടുകാര്‍. പുകഴ്ത്തുന്നവര്‍ക്ക് ഞാനരഗ്ലാസ് പാലധികം കൊടുക്കും...എനിക്കറിയാം മതിലിനപ്പുറം കടന്ന് അവര്‍ ആടിനേയും പാലിനേയും തള്ളിപ്പറയുമെന്ന്....ആടിന് അസൂയ തോന്നിയതുകൊണ്ടാവാം പാലിന്റെ അളവ് കുറയാന്‍ തുടങ്ങി.ഗൂഢതന്ത്രത്തിന്റെ...

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

തീണ്ടാരിപ്പായയിൽ

കവിതവിജിഷ വിജയൻപതിനൊന്നാം വയസ്സിലെ ക്രിസ്മസ് തലേന്നാണ് 'അശുദ്ധം'എന്ന വാക്കിനെ തൊട്ടറിയാനായത്. അതിന് കാപ്പി കലർന്നൊരു ചോപ്പുനിറമായിരുന്നു. ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന തട്ടിയടർത്തിയ ബാല്യത്തിൽ ഒറ്റമുണ്ട് കീറിയതിൽ ഞാനതിനെ ചേർത്തുടുത്തു.അമ്മ പറഞ്ഞു, അന്ന് മുതൽ ഞാനശുദ്ധയാണെന്ന്. തൊട്ടപ്പുറത്തെമരപ്പലകപിടിച്ച് ഞാനുറക്കെക്കരഞ്ഞപ്പോൾ മാറ്റാരൊക്കെയോ മൊഴിഞ്ഞു, പലക ശുദ്ധിയാക്കണമെന്ന്. അന്ധാളിപ്പ് പരന്നപകലിലൊന്നിൽ വിശ്രമിക്കാനായ്‌മാത്രവർ എന്റെ കൗമാരത്തിലേക്ക് കുറച്ചുദിനങ്ങൾ കൊഴിച്ചിട്ടു.തീണ്ടാരിപ്പായയെന്നു പേരിട്ട് അവരെന്നെനിവർത്തിക്കിടത്തി. നിവരാത്ത സ്വപ്നങ്ങളുമായി ഞാനും.. ആർക്കും വേണ്ടാത്തൊരവശയെപ്പോൽ, ഒറ്റമുറിമൗനങ്ങളിലേക്കൊരു ടിക്കറ്റും. വാർത്തുകുത്തിയ...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...
spot_imgspot_img