Homeകവിതകൾ

കവിതകൾ

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

പ്രണയത്തിന് മുന്നിൽ

ഷൈന കൈരളിഅവരുടെ നോട്ടത്തിന് മുന്നിൽ ആരവങ്ങളോ കിളിനാദങ്ങളോ മഴമേഘങ്ങളോ ഉണ്ടായിരുന്നില്ല.അവരുടെ പ്രണയത്തിന് മുന്നിൽ ഇലകളും ശിഖരങ്ങളും തായ്ത്തടിയും മാറിസഞ്ചരിച്ചു ഏറെ ദൂരം –അവരുടെ ആദ്യ ചുംബനത്തിന് മുന്നിൽ ചന്ദ്രനും നക്ഷത്രങ്ങളും നിലാവും ചക്രവാളത്തിനപ്പുറത്തേക്ക് മറഞ്ഞു.അവർ ആലിംഗനബദ്ധരായപ്പോൾ കടൽ പോലും ഉൾവലിഞ്ഞു. പിന്നെ ആകാശത്തെ നോക്കി...

ബൊമ്മ

കവിതകുരീപ്പുഴ ശ്രീകുമാർഅറിയാനില്ലൊരുപായം അതീവ സുന്ദര നടനം മാന്ത്രിക വചനം യാന്ത്രിക ചലനം അരയ്ക്കു കെട്ടിയ കാണാച്ചരടിൽ കൊരുത്തനക്കും വിരലേ അഴിച്ചു നോക്കൂ തിരിഞ്ഞു ഞാൻ നിൻ മുഖത്തു തന്നെ തകർക്കും. ഞാനും നീയും നമ്മളുമെല്ലാ- മാരുടെ കയ്യിലെ ബൊമ്മ?...ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

പെൽക്കൈ (പിലക്കൈ)

കവിത സുരേഷ് എം മഞ്ഞളംമ്പരആനി റഡ്ഡ് മൂജാള് പെൽക്കൈത്ത മറത്തമതല്ക് പോവു ഒഞ്ചാള് മറട്ട് കുഡ്ഡെർമ്പ്ത് ഞെട്ട്ച്ചൂത് പുളെന പെൽക്കൈത്ത മൊത്ത് ത്ർമ്പ്ത് ചിട്ത്ത്ട് വു ഉർഡ്ഡ്ത് പോനളള്ത്ത് ഒഞ്ചാള് പട്ടക് ചിമ്പ്ത് പറുവു പട്ടട്ട്ളള പറ്റാക്ള്ല ചിറ്റാല കുളള്ത്ത് കടിത്ത് അഗട്പ്പു ഒഞ്ചാള് കൈറ്റ്ല കാറ്ട്ട്ല 'മടെ' മാട്ട്ന ജേർക്ള്ന്...

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു. ഇതിനകത്തേക്ക്. മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ, ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ. യന്ത്രഗോവണികൾ തകരും പോലെ. രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ. കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ, എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...

അലാസ്യക്കാരി

കവിത യാമി ബാലനല്ലെണ്ണയുടെ മിനുപ്പുള്ള ദോശ വൃത്തങ്ങളെണ്ണി പഠിക്കുന്ന ഒരുത്തി. കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്. പിന്നിൽ വെള്ളരിപാടം. മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും. മുട്ടുകുത്തി കുമ്പിടും. നാവിൻ തുമ്പിൽ മഞ്ഞുംവെള്ളം. ഇഞ്ചി പുല്ലിന്റെ , വെള്ളരിപ്പൂക്കളുടെ , വെള്ളിലകളുടെ രുചിയൂറ്റി മോന്തും. കുട്ടയുമേന്തി നീട്ടിനടക്കും. പുകഞ്ഞ കാപ്പി മണങ്ങൾ. ഊതിയാറ്റുമ്പോൾ ഓലച്ചൂട്ടിന്റെ കിരുപ്പ്. പുലർച്ചയ്ക്കന്നവളൊരുത്തി കിണറ്റിൽ...

ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

എം. ബഷീർ ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക ചോരുന്ന വീടാണ്‌ വെള്ളത്തുള്ളികൾ ഇറ്റിവീണ് മഷിയിളകും കടലാസ് കുതിരും ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ ഉടഞ്ഞുപോകും മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക പൊടുന്നനെ വീടിന്റെ നെറുകയിലേക്ക് ആടിയുലയുന്ന തെങ്ങിനെയോർത്ത് നെഞ്ചുപൊട്ടും അതെങ്ങാനും വീണാലെന്തായിരിക്കും എന്ന ചിന്തയിൽ മഴപോലെ വിയർക്കും അപ്പൊ തന്നെ എഴുത്തുനിർത്തി ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...

കെ ബെരിച്ച് ഹെലിൻ

288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട്... മധു .ടി .മാധവൻനീറും നെരിപ്പോടടങ്ങുകില്ല ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല ഇരുമ്പഴിക്കൂടിനും മരണത്തിനും കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി നിലക്കാത്ത ഗീതമായെന്നുമെന്നും അണയാത്തൊരീദീപ നാളമായിമനുഷ്യത്വമുറയുന്ന ഭൂതലത്തിൽ നാവുകൾ...

ഒന്നും ഒത്തുനോക്കാത്തവർ

(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…? ഒന്നും ഒത്തുനോക്കാതെ പരിചയക്കാരാക്കുന്നവരെ, ആട്ടം നിക്കാത്ത ചെറിയസൂചിപോലെ- കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി- കഥാപാത്രങ്ങൾ. സ്ഥിരം ലൊക്കേഷനൊന്നുമില്ല പോക്കും വരവും പറഞ്ഞട്ടുമാകില്ല ഏത് വട്ടത്തിനാത്തേക്കും കൂട്ടാം എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം എവിടെക്കിട്ട് എറിഞ്ഞാലും കിറി കീറി ചിരിച്ചോണ്ടിരിക്കും, അറിയില്ലെന്ന് പറയും നൊണയും കൊതികുത്തും അസൂയേം, കടം ചോദിക്കും കള്ളവണ്ടികേറും കക്കും- അങ്ങനെ...
spot_imgspot_img