Homeകവിതകൾ

കവിതകൾ

എന്നാൽ ഞാൻ

സുനിത ഗണേഷ്ഞാനിറങ്ങി പോകട്ടെ എന്റെ പ്രജ്ഞയിൽ നിന്നും..ശരീരം അലക്കി തേച്ച് അലമാരയുടെ താഴെത്തട്ടിൽ എടുത്തു വെക്കാം...ഇടക്കെടുത്ത് പൂപ്പൽ തുടച്ച് ഒരു അധരാമൃതം നൽകി തിരികെ വെക്കണം...എന്റെ ചുവന്ന ചിന്തകൾ തട്ടി ചുവരുകൾ നിറം മാറിയിരിക്കാം....എന്റെ നിശ്വാസം തിങ്ങി നിൽക്കുന്ന മുറികളോരോന്നും കഴുകിത്തുടക്കണം...പുതിയ നിറങ്ങൾ ചേർത്തെൻ പഴകിയ പരിദേവനങ്ങൾ മൂടിവെക്കണം....എന്റെ പേനയിലെ മഷികൊണ്ടു ഞാൻ പോയ വഴിയിൽ...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...

ഭരണിപ്പാട്ട്

കവിത താരാനാഥ് പട്ടാമ്പിപ്പാലത്തിന്നോരം പാതിരാത്രി കട്ടൻകാപ്പി കുടിക്കും നേരം പാട്ട് "ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ ഇരുനൂറു പൊന്നരയന്നങ്ങൾ " പാട്ട് ... മുഷിഞ്ഞ വേഷം മുടിഞ്ഞ ശബ്ദം മാനസനിലയോളം വെട്ടിയ നിലാവ് "മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകിൽത്തേരിലിറങ്ങി" അടുത്ത പാട്ട്പാട്ട് പാലമിറങ്ങി നിലാവ് പുഴയിലും ഓരോ പാട്ടിന്നിടയിലും മൈനാകങ്ങൾ പൂത്തുലയുന്നു കാപ്പി കുടിച്ചു വറ്റിച്ചു .. ഗായകനെ ഉപേക്ഷിച്ച് യാത്ര തുടർന്നുകാറിൽ ഒറ്റക്കിരുന്ന് പാടി പാട്ടിൻ്റെ പൂഗചർവ്വിതരസാമൃതം തെറിച്ചു തെറി...

കടലിന്റെ ചില പരി(ത)സ്ഥിതികൾ

ജുനൈദ് അബൂബക്കര്‍ വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ ചില ജലസസ്യങ്ങൾ, കാലുകൾ മാത്രമില്ലാത്ത കുറച്ചധികം പച്ചത്തവളകൾ, ചെളികുഴഞ്ഞ് തിളക്കം പോയ മണൽത്തരികൾ, അകം തെളിഞ്ഞ് കാണാവുന്ന പേരറിയാത്തൊരു മത്സ്യം, മുള്ളുകളില്ലാത്തത്, ചാകാറായൊരു പുഴയോടൊത്ത് കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു...‘വെയിലേറ്റുണങ്ങിയാൽ, കടൽക്കാക്കകൾ തിന്നാൽ, ഭൂമിയിൽ ഒരു തെളിവു പോലും ബാക്കിവയ്ക്കാൻ കഴിയാത്ത ഇവറ്റകൾ എന്തിനാണിവിടെ അടിഞ്ഞു കൂടുന്നത് ? ‘ എന്നൊക്കെ...

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

കൂട്

ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി, ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ സൂര്യനസ്തമിക്കാത്ത ഭാഗത്തായി കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത അഴികളിൽ തട്ടാതെ അവർ...

രമണി

കവിത മാനസി പി.കെരമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും.ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

വെളിപാട്

കവിതശിവൻ തലപ്പുലത്ത്‌സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന് പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ ഹൃദയഭൂമികയിൽ രക്തം വലിച്ചൂറ്റുന്ന തണൽ മരങ്ങളാണ് വഴികാട്ടികൾഉറച്ചോടുന്ന കുഞ്ഞനുറുമ്പുകൾ തടിച്ചു കൊഴുക്കുന്ന കുളയട്ടകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരങ്ങൾ ഒന്ന് തന്നെയെന്ന വിലാപങ്ങൾ അനാഥശവം പോലെ എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള അക്ഷരങ്ങളുടെ വിലാപയാത്ര നിരോധിച്ചതായി വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഫാൻ തി കിം ഫുക് എന്ന  നാപാം പെൺകുട്ടി

കവിതരമ സൗപര്‍ണികകത്തുന്ന കാലം കടന്ന് തീക്കാറ്റുകള്‍- ദിക്കുകള്‍ ചുറ്റുന്ന ഭൂവില്‍; ചെത്തിയും, വീണ്ടും മിനുക്കിയും- ചായങ്ങളത്രയും മൂടിപ്പൊതിഞ്ഞും, പുത്തന്‍ ഋതുക്കള്‍ കടന്ന് പോയീടവേ- പച്ചപ്പണിഞ്ഞവള്‍ വന്നു. കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടവള്‍- ചോദ്യമൊന്ന് ചോദിക്കുന്നു വീണ്ടും! കണ്ടുവോ തീ പടര്‍ന്നാളുന്ന തെരുവിലെ അന്ധകാരത്തിന്റെ ചിത്രം.. ബോധോദയത്തിന്റെ ഗയകളെ തേടുന്ന- നേരിന്റെ ശബ്ദങ്ങള്‍ പോലെ ചോദിച്ചവള്‍...
spot_imgspot_img