Homeകവിതകൾ

കവിതകൾ

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു. ഇതിനകത്തേക്ക്. മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ, ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ. യന്ത്രഗോവണികൾ തകരും പോലെ. രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ. കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ, എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...

(കവിത)

തെൽമ ഗോപാൽപ്രണയം ഇന്നലെ കണ്ണുനിറച്ചു കൊണ്ട് ഓടിപ്പോയി. ഒരു കൊച്ചു ബാലികയെപ്പോലെ. മുഷിഞ്ഞ ഉടുപ്പും കീറിയ പാദരക്ഷയുമുള്ള ഒരു കൊച്ചുബാലിക. ശരിയാണ് ഞാൻ സ്വാർത്ഥനായിരുന്നു. പരിചരിക്കാഞ്ഞത് എന്റെ തെറ്റ്. എന്നാലും നീയില്ലെങ്കിൽ വിധിയുടെ പൊള്ളുന്ന വെയിലിൽ വാടിക്കരിഞ്ഞു പോവില്ലേ? തിരിച്ചു തരില്ലേ നിന്റെ മന്ദഹാസത്തിന്റെ ശീതളഛായ

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

ട്രോൾ കവിതകൾ – ഭാഗം 32

വിമീഷ് മണിയൂർ ഗിരീഷും ജിതേഷും രജീഷും ഗിരീഷും ജിതേഷും രജീഷും ഒരേ മരത്തിൻ്റെ വേരുകളായിരുന്നു. വേനൽക്കാലത്ത് വെള്ളം തേടി മൂന്നു ദിക്കുകളിലേക്ക് മൂവരും യാത്ര തിരിച്ചു. കുറെ കഴിഞ്ഞപ്പോൾ വെള്ളം മാത്രം പോസ്റ്റലായി തിരിച്ചുവന്നു. ഞങ്ങൾ മൂന്നാളും ഞാനും...

അതിജീവനം

സു സു സുഹറപ്രപഞ്ചത്തിലെ ഓരോ കണികയും അതിജീവിക്കുന്നുണ്ട്. അതിന്റെ അബലതയ്ക്കനുസരിച്ചാണ് അതിജീവനത്തിന്റെ തീവ്രത നമ്മിൽ വെളിവാകുന്നതെന്നു മാത്രം.എന്നാൽ പലരും പ്രകടമാക്കപ്പെട്ടതിനെ മാത്രം അളന്നു തൂക്കി രേഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിട്ട് ആ രേഖപ്പെടുത്തലിനെ ആഘോഷമാക്കാൻ മത്സരിച്ചോടുന്നു . ഉയർച്ചയിലേക്ക്...

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർനേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്.താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌.വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...

കടങ്കഥ

ശ്രീപാർവ്വതി എസ്‌.'കടം' ആയിട്ടെങ്കിലും കിട്ടീനെങ്കീ.....! 'കഥ' ആവാതിരുന്നെങ്കീ....! 'കടം' തീരണ കാലംവരെ പറയാൻ ഒരു 'കഥ' ആയേനെ.... .....................'കടം' പറഞ്ഞോർക്കൊന്നും ഒരു, 'കഥ'യില്ലായിരുന്നു... 'കഥ' പറഞ്ഞോർക്കൊക്കെ പറയാൻ ഒത്തിരി 'കടം' ഉണ്ടായിരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഒരു വിത്തും കനമുള്ള ഒരു വാക്കും

മുംതസിര്‍ പെരിങ്ങത്തൂര്‍ഒരു വിത്തില്‍ എന്തെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു; ഒരു മരം, നൂറു ചില്ലകള്‍, ആയിരം തളിരുകള്‍, പൂക്കള്‍,പൂമ്പാറ്റകള്‍, കായ്കള്‍, കിളികള്‍, തണലും, കാറ്റും, കുട്ടികളും, നാടിന്റെ കാര്‍ന്നോന്മാരും, അങ്ങനെ ഒരിത്തിരി വിത്തില്‍ ഒരു നാടും, നാട്യമില്ലാത്ത ആയിരം നന്മകളും..!എന്നാല്‍ ഒരോ വാക്കിനുള്ളിലും; വിദ്വേഷത്തിനും, വിരിഞ്ഞുമുറുകലുകള്‍ക്കും പകരം, കുറ്റങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും പകരം, സ്‌നേഹവും,...

കണ്ണുകൾ

കവിതസ്നേഹ മാണിക്കത്ത്ഓരോ മനുഷ്യനെയും ഓർമ്മയിൽ നിന്നും ഒപ്പിയെടുക്കുവാൻ കണ്ണുകളുടെ മ്യൂസിയം ആത്മാവിൽ നിർമ്മിക്കണമെന്ന് നിങ്ങൾക്കറിയുമോ? വിരഹത്തിന്റെ പൊള്ളുന്ന വേനൽ ചൂടിൽ അലഞ്ഞു നടന്ന അർദ്ധബോധമുള്ള ഒരുവളുടെ ശിരസ്സിൽ പുഴ പോലെ സ്നേഹം കോരിയൊഴിച്ച, നിബന്ധനകളിലാതെ ചുംബിച്ച, സൈന്താതിക വാദങ്ങളില്ലാതെ ശ്രീരാഗം മൂളിയ വെളുത്ത പുതപ്പിൽ മങ്ങിയ പാട പോലെ തോന്നിച്ച ആർദ്രമിഴികൾ ഉള്ള ഒരു മനുഷ്യൻ. അയാളുടെ വിരലുകൾക്ക് കടൽപാമ്പിന്റെ...
spot_imgspot_img