Homeകവിതകൾ

കവിതകൾ

മഞ്ഞപ്പൂച്ചക്കുഞ്ഞിന്റെ മരണം

കവിതരാധിക സനോജ്എൻ്റെ പൂച്ചക്കുഞ്ഞിനെ ഞാൻ ഇന്ന് മറവു ചെയ്തുനുര വന്ന ചുണ്ടിലേക്ക്ഒന്ന് രണ്ട് എന്ന്കുടിനീരിറ്റിച്ചപ്പോൾഎനിക്കറിയാത്ത ഭാഷയിൽ അത്അമ്മേ എന്നു വിളിച്ചുഅത് മൃഗമല്ലാതായി, അപ്പോൾഭൂമിയെന്ന വീട്ടിലെ, വിലപിക്കുന്നഒരു കൊച്ചു കുടുംബമായിരുന്നു , ഞങ്ങളപ്പോൾചികിത്സ കിട്ടാതെ മരിച്ചകുഞ്ഞുങ്ങൾഎൻ്റെ...

വേട്ട

കവിത ജിഷ്ണു കെ.എസ്1വരവേറ്റു കാട് ഒരില പോലും അനക്കാതെ.അതിനുള്ളിലേക്ക് കടക്കുമ്പോൾ; ചില്ലകളിൽ തട്ടിത്തടഞ്ഞി- റ്റിയിറ്റി വീഴുന്നു വെയിൽ. ഒച്ചയുണ്ടാക്കാതെ ഓടി നടക്കുന്നു ചെറുപ്രാണികൾ. കൊഴിഞ്ഞയിലകൾ- ക്കടിയിലെ തണുപ്പിൽ പുണർന്നുറങ്ങുന്നു കരിനാഗങ്ങൾ. അല തല്ലുന്നു താളത്തിൽ ചീവീടിൻ കലമ്പലുകൾ. പേടമാനുകൾ തുള്ളിച്ചാടി കടന്നു പോയി മുന്നിലൂടെ. ഗോഷ്ഠികൾ എടുത്തെറിഞ്ഞ് വമ്പു കാട്ടി ഊറിച്ചിരിച്ചു കുരങ്ങന്മാർ. കൂസലില്ലാതെ കൊമ്പു കുലുക്കി നടന്നകന്നു കാട്ടുപോത്തുകൾ. മുക്രയിട്ട് ചീറിപ്പാഞ്ഞു കാട്ടുപന്നികൾ.മെല്ലെ നടന്നു മായാക്കാഴ്ച്ചകൾ ഓന്നൊഴിയാതെ തൊട്ടു നുണഞ്ഞ് ഞാനും കവിതയും.കണ്ണിൽത്തറഞ്ഞ കാഴ്ച്ചകൾക്കെല്ലാം മറപറ്റി കാട്ടുപൊന്തയ്ക്കുള്ളിൽ പാത്തിരിക്കുന്നു തിളങ്ങുന്ന കണ്ണുകൾ. ആർത്തിയോടവ ഓരോ ചുവടിലും പിൻതുടരുന്നു ഞങ്ങളെ.2കടന്നു പോയ നേരങ്ങളിൽ പിന്നിൽ മറഞ്ഞ വഴികളിൽ കണ്ടൂ...

പ്ഫ

(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന് രണ്ടറ്റങ്ങളിൽ നിന്നും നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന് വെളിച്ചം കാടായ് നിഴലുകളിൽ ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന് പുഴ ... ഇത്രത്തോളം കുറിയതെന്ന് ആറും.പച്ചയാറി വിളർത്ത കാട്ടിൽ നീറിയൊരാറായവൾ ഒഴുകി.അപ്പനൊര് പന്തി ചേട്ടനൊര് പന്തി അവസാന പന്തിയിൽ ഒരു വറ്റു മാത്രമായ നേരങ്ങൾ ഒറ്റ വാക്കായവൾ പുലർത്തി.കാടോളം കാട്ടുതീയിലെരിഞ്ഞ് പോറലേൽക്കാത്തിടങ്ങളിലൊരിടം തേടിയൊരടുപ്പു കൂട്ടി.അരി കപ്പ വേവ് വേറെ വേറെയൂറ്റണം ഇനിയും പന്തി ബാക്കിയുണ്ട്.ഓളൊരൊച്ച വച്ചു പ്ഫ....! ആറൊരു...

പ്രകടമാക്കാത്ത സ്നേഹം

കവിതജാബിർ നൗഷാദ്എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു.എന്റെ ഹൃദയത്തിൽ നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന അവസാനിക്കുമ്പോൾ അവരൊക്കെയും ഖബറിൽ നിന്നെണീറ്റു വരും. എനിക്ക് വേണ്ടി തിരികൾ കത്തിക്കും ദിക്റ് ചൊല്ലും.അങ്ങനെ ഞാൻ മണ്ണിലേക്കടിയുമ്പോൾ അവരുടെ ഉള്ളിൽ ഒളിച്ചിരുന്ന...

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

സമാധാനം

കവിത യഹിയാ മുഹമ്മദ്I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവുംഎവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!ചില മുരളലുകൾ മാത്രം ബാക്കിയാവുംചക്കപ്പഴം ഞെട്ടറ്റു വീഴുംIIനിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകുംതാന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവുംകടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടുംഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...

ഒടുക്കം

കവിത സീന ജോസഫ്ലൈറ്റ്‌ഹൗസ്‌ ഏകാകികൾക്കൊരു താജ്മഹൽ ഉപ്പുകാറ്റിൽ കടൽക്കാക്കകൾ തുറമുഖങ്ങൾ മങ്ങിയ മായക്കാഴ്ചകൾനെഞ്ചിൽ കടലിന്റെ ഓംകാരം ഓർമ്മകളുടെ കടൽച്ചൊരുക്ക് കപ്പൽപ്പായകളുടെ സങ്കടപ്പിടച്ചിൽനീട്ടിയും കുറുക്കിയും നിഴലുകളെഴുതുന്നു ദേശാടനങ്ങളുടെ ഭൂപടപ്പകർപ്പുകൾപിരിയൻ കോണിപ്പടികളിൽ മണൽ തരികളുടെ  ചിത്രമെഴുത്ത് പരിചിതമല്ലാത്ത പാദമുദ്രകൾആകാശച്ചെരുവിൽ സൂര്യന്റെ ചായില്യം പ്രതിഗമന തീരങ്ങളിൽ ചിന്തകളുടെ വേലിയിറക്കംഇനി കടലെടുക്കട്ടെ മഷിതീർന്ന തൂലിക ലിപി മാഞ്ഞൊരീ കടലാസും ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും...

വീട്ടിലേക്കുള്ള വഴി

കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ വീട്ടിലേക്കുള്ള വഴിയായി അക്കരെ നിന്നും നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ കാലുകൾക്ക് വേഗമേറും പരിചിതനായ കാറ്റ് നനുനനുത്ത മഴയുമായ് അരികിലെത്തും ദാ ഇനിയൊരല്പം മാത്രമെന്ന് വഴികളോരോന്നും മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ ആവലാതികൾ പിഴിഞ്ഞ് ഉണക്കാനിടാം മാസ്ക്കിനെ ഊരിയെറിഞ്ഞ് വിയർപ്പിനെ തുടച്ചുകളയാം അഴിച്ചിട്ട കൈലി എടുത്തുടുത്ത് ആഞ്ഞൊരു നെടുവീർപ്പെടുക്കാം വാതിലുകൾ ചേർത്തടച്ച് വിഴുപ്പുചുമക്കുന്ന മുറികളെ തുറന്നിടാം കിടക്കയോരം പടർന്നുകയറി ഉറക്കത്തിനെ ചേർത്തണയ്ക്കാംനീണ്ടൊരു കോട്ടുവായിട്ടുണരും നേരം മധുരമാർന്ന കട്ടനിൽ ഒരു...

ഉരുളൻകല്ല്

കവിതവിജയരാജമല്ലികസസ്തനികൾ ആടുന്നു മത്സ്യങ്ങൾ ചിറകടിച്ചു നീന്തുന്നു പക്ഷി- മൃഗാദികൾ പാടുന്നു മരങ്ങൾ ചില്ലകൾ നീട്ടി ചിരിക്കുന്നുപാവം മനുഷ്യരോ ..? ഇടകലർന്ന ലിംഗത്തിന്റെ പേരിൽ നവജീവനുകളെ തെരുവിൽ തള്ളുന്നുആൾക്കൂട്ടത്തോടൊപ്പം ചേരുന്നു ഉരുളൻകല്ലുകൾ വാരി എറിയുന്നു!...https://www.youtube.com/watch?v=skKkVLfQvE0ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

റാപ്സോഡി ഓഫ് വിന്റർ

സിജു കൊട്ടാരത്തിൽ ജോസ്വരിക, സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ തീവ്രശൈത്യത്തിന്റെ വർത്തുള തുരംഗത്തിലൂടെ എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ ഒറ്റയടിപ്പാതക്കരികെ ശൈത്യം കുടിച്ച് സമാധിയിലാണ്ട പൈൻ മരത്തിന്റെ സൂചിയിലകളിൽ നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം ശ്രവിക്കുക.വരിക ഇവിടെ,...
spot_imgspot_img