Homeകവിതകൾ

കവിതകൾ

തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...

സ്വന്തമായൊരു മുറി(പ്പാട്)

കവിതശിവപ്രിയ സാഗരസ്വന്തമായൊന്നുമില്ലാത്തവള്‍ക്ക് ഏകാന്തതയുടെ കൊടുമുടികള്‍ അടക്കം ചെയ്തിരുന്ന ഒരു മുറി(പ്പാട്) കാലാന്തരങ്ങളിലൂടെ ഒരുവള്‍ നേടിയെടുക്കുന്നു... ശൂന്യതയുടെ അടിവാരങ്ങളില്‍ വിഫലമായിപോയ കിനാവുകളുടെ തലയോട്ടികള്‍ പൂത്തിരിക്കുന്നു ... അതില്‍ നിന്നൊരു ചുവന്ന പുഷ്പം പിഴുതെടുത്ത് സ്വന്തമായൊരു മുറിയിലേക്ക് വലിച്ചെറിയുന്നു... വീണിടത്ത് രക്തം പൂവിടുന്നു ... ഒാര്‍മ്മകളുടെ പെയ്ത്തില്‍ ജീവിതത്തിന്റെ  വന്യതയില്‍ കൂട്ടത്തില്‍പെടാത്ത കണക്കുകൂട്ടലുകള്‍ക്ക് നേരെ എണ്ണി തീര്‍ത്ത ദിനങ്ങളുടെ പായ നിവര്‍ത്തിയിടുന്നു...

പണ്ടത്തെ പ്രേമം

കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ..വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന് പറ്റുന്നതും വേഗം പുറത്തു കടക്കണം.. അതില്ലാത്തതിന്റെ മുറിവും സുഖവും അറിയണം..ചെരുപ്പിൽ ആണിയെന്നോ മണമെന്നോ തേഞ്ഞതെന്നോ നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന് പാകമുള്ളൊരു കാൽ വരുമായിരിക്കാം.. വരട്ടെ.. മഴക്കാലത്തവർ കീ...

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

കുന്നിൻമോളിലെ രാത്രി

സുനിത ഗണേഷ്കുന്നിൻമോളിലെ പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞു തുള്ളികൾ പൂക്കളോട് കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി ഹിമമുത്തുകളെ ചുംബിച്ചെടുത്തു തേൻ കണങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ പൂത്തുനിന്ന പനിനീർച്ചാമ്പ സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്... നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ തുഷാരകമ്പളം പുതച്ച്, അവളങ്ങനെ......

മെഴുകുതിരികൾ

സുധീഷ് തൊടുവയൽഓരോ മെഴുകുതിരിയും സ്വയം കത്തിയെരിയുന്നതിന് മുമ്പ് ഒരു കവിതയെഴുതിയിട്ടുണ്ടാവുംഅതിലെ ഓരോ അക്ഷരച്ചില്ലയിലും പണി തീരാത്ത പക്ഷിക്കൂടുകളുണ്ടാവുംഅതിന് ചുംബനവുമായി ശലഭങ്ങളെ കാത്തിരുന്ന വാടിയ പൂവിന്റെ വ്യഥയുണ്ടാവും...വാക്കുകളിൽ ചുടുനിണവും വരിയിൽ എരിയുന്ന ചിതയുമുണ്ടാവുംവരികൾക്കിടയിൽ കൈവിട്ട...

റെഡ് അലർട്ട്

(കവിത)അച്യുത് എ രാജീവ്അവളുടെ പരിഭവം ഇരുണ്ടിരുണ്ട് പിണക്കമായ് ഉരുണ്ടുകൂടാൻ തുടങ്ങുന്നതറിഞ്ഞ് എന്നിലെ മാനസികാവസ്ഥാനിരീക്ഷണ- കേന്ദ്രം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചുപിടയ്ക്കുന്ന നല്ല നിമിഷങ്ങളെ ഓർമ്മയുടെ വഞ്ചിയിൽ നിറയ്ക്കാനുള്ള അവളിലേക്കുള്ള പുറപ്പാടുകൾക്ക് നിരോധനം നിലവിൽ വന്നുമൂക്കിൻപാലത്തിനപ്പുറമിപ്പുറം നിലകൊള്ളുന്ന അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നതിനാൽ ഏത് നിമിഷവും ഇമകൾ നീക്കി വെള്ളം തുറന്ന് വിട്ടേക്കുമെന്ന് അറിയിപ്പുണ്ടായിമൗനത്തിൻ മലയിടിഞ്ഞ് വാക്കുകൾ ഉരുൾപൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവിടേക്കുള്ള...

ന്ങ്കളെന്നെ അറിയ്ണത്

ഗോത്ര ഭാഷാകവിത പ്രകാശൻ ചെന്തളംനക്കി പടിച്ചെ യെന്റെ വാസനെകാളും യെത്തറ വെൽതാണ് നാന് നുള്ളി പടിച്ചെ മലയാളെവാസെ .മലെകടന്ത് നാടുതാണ്ടി തൂരത്തിലേക്ക് റാക് തുന്നി പറക്കുവ നുള്ളി പടിച്ചത് ഈ അച്ചരം കേട്ട് പടിച്ചെ കൂറ്റ്കള് .ഊരിലെ കുപ്പായം...

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

സുപ്രീം കോമഡി

മിണ്ടാതിരിക്ക് അനങ്ങാതിരിക്ക് കരയരുത് കൂറ്റ് പുറത്ത് കേക്കരുത് എന്നാൽ ഇന്നെയും കൂട്ടും കല്യാണത്തിന് പണ്ട് കുഞ്ഞായിരിക്കുമ്പോൾ ഉമ്മ പയറ്റുന്ന നമ്പറുകള്.ഞാൻമിണ്ടാതിരിക്കും അനങ്ങാതിരിക്കും കരയാതിരിക്കും കൂറ്റ് പുറത്ത് വരാതെ കഷ്ടപ്പെടും. ഈ ത്യാഗങ്ങളൊക്കെ ചെയ്താൽകല്യാണത്തിന് കൂട്ടോ നമ്മള് വിചാരിക്കും കൂട്ടുന്ന് ബയ്യ പൊറത്തൂടെ ഉമ്മ കല്യാണപ്പൊരേല് പോയിക്കുണ്ടാകും.പിന്നെയിതു വരെമിണ്ടാതിരിക്കൂല അനങ്ങാതിരിക്കൂല കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കൂറ്റ് വെച്ച്...
spot_imgspot_img