Homeകവിതകൾ

കവിതകൾ

ഗ്രീൻ ടീ

ജിഷ്ണു കെ.എസ്പിറന്നാൾ സമ്മാനമായി രണ്ടു പൊതിക്കെട്ടുകൾ ജൂഡ് ഫെങ് എനിക്കയച്ചു തന്നു. ഈയിടെയായി പതിവ് ജോഗ്ഗിങ്ങ് കഴിഞ്ഞ് അതിൽ നിന്നും ചുരുണ്ട വേര് കണക്കെയുള്ള നരച്ച ഇലകൾ രണ്ടു നുള്ളെടുത്ത് തിളയ്ക്കും വെള്ളത്തിലിടും; അതിൽ കിടന്നവൾ മെല്ലെ ഉടൽ നിവർത്തി ഇളം പച്ച കുടഞ്ഞിട്ട് കൈകൾ വിടർത്തും. അവളുടെ ചിരിയിലേയ്ക്ക് ഞാനൊരല്പം തേനിറ്റിച്ച് ചുണ്ടോട് ചേർക്കും.https://youtu.be/SLJduws3kDUകോട്ടയം, കുടമാളൂർ...

കാവൽ

കവിത പ്രശാന്ത് പി എസ് ചിത്രീകരണം : സുബേഷ് പത്മനാഭൻരാത്രിയിൽ പുറത്ത് മഴ പെയ്യുമ്പോൾ മുറിയുടെ ചുവരിനും മുറ്റത്തെ പേരമരത്തിനുമിടയിൽ ഒരു പ്രേതം വന്ന് എനിയ്ക്ക് കാവലിരിയ്ക്കുന്നുണ്ടെന്ന് തോന്നിയത് ഇന്നലെ മുതലാണ്. കാറ്റിനെ തടുത്ത്, ഇടിമിന്നലിനെയകറ്റി അത് മഴയെ അളന്നുകൊണ്ടിരിയ്ക്കും. ഇന്ന് രാത്രി ഇടക്കിടെ മുറിഞ്ഞു പെയ്ത മഴയുടെ ഇടവളേയിലെപ്പൊഴൊ ജാലകത്തിൽ മുട്ടി പ്രേതം എന്നോട് സംസാരിക്കാൻ വന്നു. പേരമരത്തിൽ മഴയത്ത് തൂങ്ങിക്കിടന്ന വവ്വാൽ ഒരു രാത്രി പോലും എന്നെ...

ആറ്റിയത്

തെൽമപ്രളയത്തിന്റെ ചൂടാറി. ആറിയ വെള്ളത്തിൽ മുഖം കഴുകിയെങ്കിൽ ഇത്തിരി ബാക്കിയുള്ള വേദനയും പമ്പ കടക്കും. കടലാസു ചുരുളുകൾ നമുക്കിനിയും വായിക്കാം. ചില മധുരങ്ങൾ സ്ക്രീനിലടച്ച് ഇനിയും കാണാം. നമ്മളാരാണെന്ന് ഇനിയും ആശങ്കപ്പെടാം. ദൈന്യത ഊരിവെക്കാം.Illustration : Subesh Padmanabhan

പര്യായപദങ്ങള്‍

ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

അച്ഛനും മകളും

കവിതകൽപ്പറ്റ നാരായണൻഅച്ഛൻ : മൊബൈൽ നെഞ്ഞത്തു വെച്ചുറങ്ങുന്ന മകളുടെ മുഖശ്ശാന്തി എന്നെ പേടിപ്പിക്കുന്നു. ഒരു നിലത്തുമൊരുകൊമ്പിലു മിരിപ്പുറയ്ക്കാത്ത എന്റെ ബഹുകോശജീവി ഏക കോശജീവിയായി തന്നിൽത്തന്നെ സ്വസ്ഥയായോ? ഏറിയ അലച്ചിലുകൾക്കുശേഷം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയോ?നിരവധി ജന്മങ്ങളിലായി അച്ഛന് കാണാം ഉപയോഗം കുറഞ്ഞ് കുറഞ്ഞ് നിന്റെ കൈകാലുകൾ ശോഷിച്ച് വരുന്നത്! ഒരു വിരലും മിടിപ്പുമായി നീ ചുരുങ്ങുന്നത്.അടുത്തനാളുകളിലായി ഞാൻ കാണുന്നു നീ...

പുതപ്പ്

കെ എസ് രതീഷ്ഭൂമിയിലെ പുതപ്പുകൾക്കെല്ലാം ഒരേ ആകൃതിയാണോ..? അല്ല, പുതപ്പിനെപ്പൊഴും ആ  പുതുമയില്ലാത്ത പുതപ്പിക്കൽ ശീലം തന്നെയല്ലേ.?ആളിന്റെ ഇഷ്ടത്തിനനുസരിച്ച് മൂടിക്കൊടുക്കുക  മാത്രമല്ലേയുള്ളൂ, ചില പുതപ്പുകൾക്ക് മൂടിയങ്ങനെ മരിച്ചുകിടന്നാൽ മാത്രം മതി. ചെറിയ ചൂടിലും ചവിട്ടിമാറ്റിയാലും, പാതിരാ തണുപ്പിൽ നാലുകോണിലും അധികാരത്തോടെ  തപ്പിനോക്കാറില്ലേ..? വലിച്ചവശ്യമ്പോലെ മൂടും ചൂട്  ആവശ്യത്തിനായാൽ കാൽചുവട്ടിലേക്ക് പതിയെ പിൻവാങ്ങണം, അതുമല്ലെങ്കിൽ തലയുടെ അടിയിൽ...

ഹരിതം

ആര്യ ടിതീപിടിച്ച മരങ്ങളില്‍ നിന്ന് വിശപ്പെരിയുന്ന കാട് ഉരുകിയൊലിക്കുന്നു.ചുംബനം കൊണ്ട് വിപ്ലവം കൊണ്ടുവരുന്നു.ഇലകള്‍ പൊഴിഞ്ഞ് നഗ്നമായി വേരുകളാഴ്ത്തി ഭോഗം നടത്തുന്നു.നിലനില്പുസമരങ്ങളില്‍ അവ പൂക്കാലം പിടിച്ചുവാങ്ങി ഇന്‍ക്വിലാബ് വിളിക്കുന്നു...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

മസാലദോശ

കവിത രാജന്‍. സി. എച്ച് മസാല ദോശ കഴിക്കണമെന്നൊന്നുമുണ്ടായിരുന്നില്ല, അവനവളോട് പറഞ്ഞു: ആദ്യമായി കോഫീഹൗസില്‍ കയറി ആദ്യം കണ്ട കസേരയിലിരുന്നു. തൊപ്പിയിട്ടയാള്‍ വന്നു എന്തു കഴിക്കുന്നുവെന്ന് ചോദിച്ചു മുന്നിലിരുന്നൊരാള്‍ മസാല ദോശ കഴിക്കുന്നത് നോക്കിപ്പോയി മസാല ദോശയോയെന്നയാള്‍ ഞാന്‍ തലയിളക്കി.ശരിയാണ്, മസാല ദോശ കഴിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു: ബന്ധുവിന്‍റെ കല്യാണത്തിന് വരണമാല്യം ചാര്‍ത്തുന്നതിനിടയില്‍ കല്യാണം കഴിഞ്ഞോയെന്ന് നീയോടി വന്ന്...

റിബലുകള്‍ ശരണം വിളിക്കുന്നു

ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്‍ക്കി- പ്പുറത്ത് നിന്ന് റിബലുകള്‍ ശരണം മുഴക്കുകയാണ്.. സിന്ദൂരം പടികയറുമ്പൊഴേക്കും ധീരനായൊരു ദൈവം ഇറങ്ങിയോടുന്നു.. അശുദ്ധിയുടെ നാലാംഘടകവും പേറി പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ.. പത്‌നിയുടെ മാറത്തേക്കും പെങ്ങളുടെ അടിവയറ്റിലേക്കും ഭക്തന്റെ ശൂലങ്ങള്‍ പാഞ്ഞടുക്കുന്നു അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര്‍ പുലഭ്യം പറയുന്നു.. അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്‍ക്കാര്‍.. അവര്‍ തന്നെയാണ് സര്‍വ്വപ്രപഞ്ചനായിരുന്ന...
spot_imgspot_img