Homeകവിതകൾ

കവിതകൾ

ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത

മനുകൈരളിഒരിയ്ക്കൽ ഞാനൊരു കവിയാകും. മരണമെഴുതി വിടരുന്ന കരവിരുതിൽ നിങ്ങളെന്നെ നിശബ്ദമായി വായിച്ചു തുടങ്ങും. വരികളാകെ ആത്മാഹൂതിയ്ക്കു തുനിയുന്നവന്റെ വെപ്രാളങ്ങളാവും. അത്രമേൽ ജീവിയ്ക്കാൻ കൊതിച്ചിരുന്നിട്ടും മരിച്ചുപോകേണ്ടി വരുന്നവന്റെ ഗതികേടിനെക്കുറിച്ചുള്ള സൂചനകൾ നിങ്ങൾ കണ്ടെടുക്കും. ആത്മഹത്യക്കുവേണ്ടി അവൻ പെരുവിരലിൽ നഖം നീട്ടി വളർത്തിയിരുന്നുവെന്നു കവിത നിങ്ങളോട് കഥ പറയും. കൊരവള്ളിയിൽ പെരുവിരൽ കുത്തിയിറക്കി മോക്ഷമില്ലാത്തൊരു മരണം സ്വയം വരുത്തുന്നൊരു വീരയോദ്ധാവാണ് താനെന്നു പിറുപിറുക്കുന്നൊരു കിറുക്കനെ നിങ്ങൾ കണ്ടെടുക്കും നീണ്ടു മെലിഞ്ഞ അവന്റെ ഉടലിനു മീതെ നിങ്ങൾ എഴുതിത്തെളിയാത്ത പൊട്ടക്കവിയെന്നും ജീവിയ്ക്കാനറിയാത്ത കോമാളിയെന്നും നീട്ടിയെഴുതി ഒപ്പുവയ്ക്കും. ഒക്കെയും അവസാനിച്ചുപോയൊരുവന്റെ അത്രമേൽ നിരാശാഭരിതമായൊരു കവിതയെ വായിക്കാൻ തയ്യാറുള്ളവർ ഇനിയുമുണ്ടോ എന്നൊരന്വേഷണം അന്തരീക്ഷത്തിലാകമാനം അവശേഷിച്ചുകൊള്ളും. എന്റെ കവിത നട്ടപ്പിരാന്തത്തിന്റെ തീരാത്ത ചങ്ങലമുറിവാണെന്നു പിന്നെയും പിന്നെയും നിലവിളിയ്ക്കും നിങ്ങൾ കേട്ടാലുമില്ലെങ്കിലും.

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

സന്ധ്യാ പക്ഷി

കവിത ആതിര കെ തൂക്കാവ്ഈ നഗരത്തിലൊരു ഗ്രാമമുണ്ടാക്കാൻ സാധിച്ചെന്നു വരില്ല, എന്നാൽ സ്വപ്നലോകങ്ങളിൽ പക്ഷികളായി മാറുന്ന നമുക്ക് ചേക്കേറുവാൻ നഗരത്തിന്റെ ഒറ്റമൂലകളിൽ മഞ്ഞയും കറുപ്പും പടരുന്ന സന്ധ്യകളിൽ അനേകായിരം പാർവ്വണ കുടീരങ്ങൾ കണ്ടെത്താം, പക്ഷി മണം പടരുന്ന ആളൊഴിഞ്ഞ സമുച്ചയങ്ങളിൽ മനുഷ്യനായിരിക്കെ സാധിക്കാത്ത സ്വപ്‌നങ്ങൾ കോർത്തൊരു കഥ പറഞ്ഞ് ആദിയെ നോറ്റിരിക്കാം, പുലരുമ്പോൾ വീണ്ടും ചിറകുകൾ കുടഞ്ഞുപേക്ഷിച്ച് സ്വന്തം ദിക്കുകളിലേക്ക് നടന്നകലാം മൗനം കൊണ്ട്...

ഈ അതിർത്തികൾ ആരുടേതാണ്?

ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം. ആ സമയം ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്. തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ ഭീതിയുടെ കടൽച്ചുഴി. വെള്ളിവാളിന്റെ മിന്നൽ. ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ. ഉപ്പുകാറ്റിന്റെ നീറ്റൽ. പ്രതീക്ഷ വറ്റിയ കരവെളിച്ചം. ഉറുമ്പുവരികൾ...

എനിക്കും നിനക്കുമിടയിൽ

സീന ജോസഫ്‌ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ എന്താണിത്ര അഗ്നിത്തിളക്കം എന്നു നീ ചോദിക്കരുത്‌. നീ വെട്ടിക്കീറിയ നെഞ്ചിലെ ചോര വീഴിത്തിയാണ്‌ ഞാനവരെ വളർത്തിയത്‌.രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്‌ എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്‌. നീ തച്ചുടച്ച എന്റെ കൺകളിലെ ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്‌ അവ മത്സരിക്കുന്നത്‌.വഴിയുടെ വലതുവശം ചേർന്നുള്ള ആ വീട്ടിൽ...

Power of Words

(Poem)Sreesha I am not a super woman. I can laugh, Cry and be confident occasionally.. I had a great collection of words, The awesome gift of my beloveds And It had...

ആകാശത്തിൽ വായിച്ചത്

(കവിത)സാബിത് അഹമ്മദ്കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും!അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ!അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു!കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല!അവരുടെ...

കടുക്

അവിനാഷ് ഉദയഭാനുകണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന കടുക് പാടങ്ങൾ. മഞ്ഞിന്റേയും മേഘങ്ങളുടേയും പുതപ്പുകൾക്കിടയിൽ നിന്നൊരു സൂര്യൻ കടുകു പൂക്കളിലേക്ക് മഞ്ഞയുരുക്കിയൊഴിക്കുന്നു.മോണക്കുള്ളിൽ വെരുകുകളെ പോറ്റുന്നൊരുവൾ താമസിക്കുന്നതിവിടെയാണ്.ഒട്ടുമേ മെരുങ്ങാതെ അവ തമ്മിലിടിക്കുന്ന ചില രാത്രികളിൽ അവന്റെ നാവ് സമർത്ഥനായ ഒരു വേട്ടക്കാരനാവുന്നു.മഞ്ഞുരുട്ടി നിറച്ച...

ഞാനായ ഞാന്‍

സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ ഞാനായി പോയതിന്റെ നിരാശയിലും വിഷാദത്തിലും നിറങ്ങളൊക്കെ മങ്ങി മങ്ങി തുടങ്ങിയപ്പോഴാണത് കണ്ടത്..ഒരു കുഞ്ഞി കവിത "ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്, ചിലരാകട്ടെ വേരുകൾ പടർത്താനും"അപ്പോൾ തോന്നി, ഞാനത്ര മോശം ഞാനൊന്നുമല്ലയെന്ന്..ചിലർക്ക് ആകാശം, എനിക്ക് ഭൂമി. ചിലർക്ക് ചിറകുകൾ എനിക്ക് വേരുകൾ. ചിലർ പ്രണയിക്കും, ഞാൻ സങ്കല്പിക്കും.ഒറ്റ ചിരിയിൽ, ചേർത്തുനിർത്തലിൽ, ചിലപ്പോഴൊക്കെ...

തെരുവ്

കവിത അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട തെരുവ് ഒരു പ്രതിഷേധ പ്രകടനത്തിന് കൊതിക്കുന്നു.. ആർത്ത് വിളിച്ച മുദ്രാവാക്യത്തിന്റെ ഓർമയെ പിന്തുടർന്ന് ഒരു ആംബുലൻസ് ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ സീബ്രാ വരകളെ മായ്ച് കളയാൻ പണിപ്പെട്ട് തോൽക്കുന്നു...ചെളിയിൽ പട്ടികൾ "മാഗ്നകാർട്ട" എന്നെഴുതുന്നു.. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടിയിലേക്ക് പട്ടിവാൽ നീളുന്നു..വിശപ്പ് മുൻപില്ലാത്ത വിധം കീഴ്പ്പെടുത്തുമ്പോഴും ഏറു കൊള്ളാത്ത ദിനങ്ങളെന്ന് പട്ടിരോമങ്ങൾ അടയാളപ്പെടുത്തുന്നു...ഐസൊലേറ്റ് ചെയ്യപ്പെട്ട തെരുവ് അടച്ചു പൂട്ടിയ ബഹളത്തെ ചേർത്ത് പിടിച്ച് വിലപിക്കുന്നു...കച്ചവടക്കാർ യാത്രക്കാർ ലോറിക്കാർ ചുമട്ടുകാർ പിച്ചക്കാർ മീൻകാർ കുതികാൽ വെട്ടുകാർ പാട്ട്കാർ പ്രതിഷേധക്കാർ പോലീസുകാർ നായ്ക്കൾ കാക്കകൾ എലികൾ പൂച്ചകൾ...തെരുവ് വിലപിക്കുന്നു വരൂ എന്നെ വിലപേശി വിൽക്കൂ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
spot_imgspot_img