Homeകവിതകൾ

കവിതകൾ

എയർ ഇന്ത്യ

കവിതകെ.ടി അനസ് മൊയ്‌തീൻ മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി മൈതാനത്തു നിന്നും അടിച്ചുയർത്തിയ പന്ത് പൊട്ടിയ കണ്ണാൽ ഒരു എയർ ഇന്ത്യ കണ്ട് നിലവിളിച്ച് എന്റെ ഗോൾ വലക്കകത്ത് വന്ന് പുതച്ചുമൂടിക്കവെ, മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി കോർണറിൽ മുട്ടിലിരുന്ന് അതിന്റെ പേടിയാഘോഷിക്കുന്നു.വിസിലൂതിപ്പറക്കും ലെഫ്രി വാറ്റുകാരൻ ദിവ്യൻ. വൈകി വൈകി വാങ്ക് പെനയുന്നു. ചുറ്റിയ...

കുന്നിൻമോളിലെ രാത്രി

സുനിത ഗണേഷ്കുന്നിൻമോളിലെ പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞു തുള്ളികൾ പൂക്കളോട് കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി ഹിമമുത്തുകളെ ചുംബിച്ചെടുത്തു തേൻ കണങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ പൂത്തുനിന്ന പനിനീർച്ചാമ്പ സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്... നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ തുഷാരകമ്പളം പുതച്ച്, അവളങ്ങനെ......

നമ്മൾക്കിടയിൽ

ശരത് മഹാസേനൻനീ, ഒരു നീണ്ട വരാന്തയിലെ കണ്ണുനീർ തുള്ളികളുടെ വസന്തം നിലാവിന്റെ സുഗന്ധം ഓർമകളിലെ മഴക്കാലം തോരാത്ത ചിന്ത.ഞാൻ, നിന്നിൽ തടയണകൾ കെട്ടാത്ത തീരം കൊഴിഞ്ഞ ചുംബനങ്ങളും പേറി അലയുന്ന കാറ്റ്. കടലിന്റെ ധ്യാനം.നമ്മൾ, അമീബയെ പോലെ രണ്ടായി മുറിപ്പെട്ടുപോയ രണ്ടു ഉടലുകൾ, രണ്ടു വ്യക്തികൾ രണ്ടു ദേശങ്ങളിലെ, രണ്ടു അപരിചിതർനമ്മൾക്കിടയിൽ, കടലിലെ നിലാവ് തീരത്തിന്റെ...

ഞാനിന്ന്

ബിന്ദുബാബുപൂക്കാൻ മറന്ന പാരിജാതവും... തളിർക്കാൻ മടിക്കും തേൻമാവും...വിടരാത്ത മുല്ലയും നിറം മങ്ങിയ ചെമ്പനീർപ്പൂക്കളും എന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന തലയ്ക്കു ചുറ്റും വട്ടമിടുന്നു....താളം പിഴച്ച രാപ്പാടിതൻ ഗീതം കാതുകളെ നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു പത്തേമാരി കറുത്ത കൊടിയേന്തി എനിക്കു നേരെ കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ കൈവിട്ടുപോയൊരുള്ളവുമായെ- ത്തിപ്പിടിക്കട്ടെ ഞാനെന്റെ പത്തേമാരിയെ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

നമ്മളെ ആരോ പിന്തുടരുന്നതിനാല്‍ കറുത്തവന്‍റെ സങ്കടം

കവിതഅച്യുതൻ .വി.ആർ ചിത്രീകരണം : സുബേഷ് പത്മനാഭൻകുറേ നേരമായി മുഷിപ്പന്‍ പിരിമുറുക്കവുമായി ഇവിടെ ഈ അലങ്കരിച്ച ഇരുമ്പുമറയുടെ മുകളില്‍ കാത്തിരിക്കുന്നു.വലിയ താല്‍പ്പര്യമൊന്നുമുണ്ടായിട്ടല്ല. കടലിന്‍റെ അരികുപറ്റി എപ്പോഴും തങ്ങിനില്‍ക്കുന്ന ജീവിതം കടൽച്ചൊരുക്കില്ലാത്തതായിരുന്നു. അതെനിക്ക് ഇപ്പോൾ ബോധക്കേടുണ്ടാക്കുന്നുണ്ട്.പക്ഷെ എനിക്കിവിടെ കാത്തുനിന്നേ പറ്റു എന്‍റെ കുട്ടികള്‍ മുകളിലെ കൂട്ടില്‍ ഇരിക്കുന്നുണ്ട്‌. വരണ്ട...

ട്രോൾ കവിതകൾ – ഭാഗം 33

വിമീഷ് മണിയൂർ ഒരു നേന്ത്രപ്പഴം ഒരു നേന്ത്രപ്പഴം പൊളിച്ച് അതിന് പൊട്ടു തൊട്ടു കൊടുത്തു ഒരു കുട്ടി. നേന്ത്രപ്പഴത്തിന് നാണം വന്നു. നേന്ത്രപ്പഴം ആരോടും പറഞ്ഞില്ല. ഒരു സാരി ഉടുക്കണമെന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി. അടുത്ത...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

കാട്ട് ക്കേങ്ങ്

കുറിച്യ ഭാഷാകവിതശ്രീജാ ശ്രീ വയനാട്അമ്മെ എന്തായെ മേനെ ഓടയ്ക്ക് എക്ക് പൈക്ക്ന്ന് ഐ കുടക്കില് നോക്കിറ്റ് ഐല് ഒന്നില്ല ചൂട് ബൊള്ളം.... അതെ ഉള്ളു ഓനെ കണ്ണെല്ലൊ നെറഞായ്യ് ചളി പിടിച്ച മുണ്ട് എടുത്ത് ഓനെ കണ്ണ് തൊടച്ചി കെരായല്ലാ മേനെ നിന്ക്ക് എന്തെങ്കിലൂ വെച്ചെരിയാ ഐയ്യെ ക്കേങ്ങ് ഒന്ന്...

രാത്രികൾ പനിക്കുമ്പോൾ

കവിത ജിബു കൊച്ചുചിറഅമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട് അവിടെ, നനഞ്ഞ  തുണിയുമായി ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും മധ്യവയസിൽ എത്തിയ ഒരു നാൽപ്പത്തെട്ടുകാരി.കട്ടിലിന്റെ ഓരം ചേർന്നു കിടക്കുന്ന കണവന്റെ ചിഹ്നം വിളികൾക്ക് കാതു കൊടുത്ത അതെ മനസിന് പ്രായം ഇരുപത് തികയാറായി അതുകൊണ്ടാകാം പത്തു തികയാത്ത മകന്റെ മടുപ്പിൽ അവൾക്ക്...
spot_imgspot_img