Homeകവിതകൾ

കവിതകൾ

വെളിച്ചം…

കവിത കവിത.എച്ച് ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം.... സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ ചിറകുകൾ വച്ചേക്കാം.. എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന് നിത്യമോഹിനിയാം പ്രതിമയുണ്ടാകാം.... ചെരുപ്പടിക്കുള്ളിൽപ്പെട്ടു - രഞ്ഞ പ്രാണികൾ തൻ മൗനങ്ങളിവിടെ വാചാലമാകാം.... വെളിച്ചമെടുത്തൊളിക്കുന്ന പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം...... ദൂരെയിപ്പോഴും അവിടം മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

നീലച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം

അശ്വനി ആര്‍ ജീവന്‍ മൂന്നാം മൈലന്നെഴുതിയ കുറ്റി കടന്നാൽ കാടാണ്... മൂത്തോളെ പെറ്റ കഥ തൊടങ്ങുന്നതിങ്ങനാ നല്ല നീലച്ച കാടാര്ന്ന് പോറസ്റ്റാരെ കണ്ണും വെട്ടിച്ചോണ്ടും കേറണം പറേമ്പൊ പറേണമല്ലോ കണ്ടാ ഉടുമുണ്ടടക്കം ഉരിഞ്ഞു പോണ ചീത്തയാ പറഞ്ഞല്ലോ ഇപ്പോ പെറ്റു വീണ പോലത്തെ നല്ല...

അവൾ

കവിത സുനിബാറിൻ്റെ ഇരുണ്ട വെളിച്ചത്തിൽ ഒറ്റക്കിരിക്കുന്ന ഒരുവനെ തിരഞ്ഞപ്പോഴാണ് കണ്ണുകളയാളിൽ ഉടക്കിയത്. ഒരേ ബ്രാൻഡിൻ്റെ സൗഹൃദക്കുമിളകൾ ഞങ്ങൾക്കിടയിൽ അതിർത്തികളെ പൊട്ടിച്ചു കളഞ്ഞു അയാൾ പറഞ്ഞുതുടങ്ങി ഞങ്ങൾ പ്രണയത്തിലാണ് ഓരോരാത്രിയിലും അവളുടെ ഉടലിൻ്റെമണം ഓരോ പുരുഷൻ്റെയാണെന്ന് അവളെന്നോട്പറയും. എങ്കിലും ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരുന്നു. ചുമന്നചുണ്ടുള്ളവളെ ഒരിക്കലുമെനിക്ക് ചുംബിക്കണമെന്ന് തോന്നിയിട്ടില്ല ഉമ്മകൾ പ്രണയത്തിൻ്റെ അടയാളമെന്ന് ഞങ്ങളെവിടെയും വായിച്ചിരുന്നില്ല. ഉടലുതൊടാതെ ഉള്ളറിഞ്ഞപ്പോൾ ഒരു ദിവസം അവൾ പറഞ്ഞു ഉടലാണ് വില്പനക്ക് കടലുകടന്ന് ചന്തയിൽചെല്ലണം ഇനിയില്ലെന്നുറപ്പിച്ച് തിരിച്ചുവരണം. മറന്നുപോയ ജീവിതങ്ങളെ വിളക്കിച്ചേർക്കണം സ്വയമറ്റുപോയ ചങ്ങലയാണെങ്കിലും. ഞങ്ങളിപ്പോൾ കാത്തിരിപ്പിലാണ് ഉടലുതിന്നാത്ത പ്രണയത്തിൻ്റെ മധുനുകരാൻ. വേച്ചു വേച്ച് പടികളിറങ്ങുന്ന അയാളുടെ കണ്ണിൽ പ്രണയമുണ്ടായിരുന്നു ഒരിക്കലും മരിക്കാതിരിക്കാൻ. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

സിംഗോണിയ സിംഗോണിന്റെ ‘Ascetic Cultivation’ എന്ന കവിതയുടെ വിവർത്തനം.

വിവർത്തകൻ : സനൽ ഹരിദാസ് സന്യാസ പരിശീലനം എന്റെ സ്വീകരണമുറിയിലേത് സംഗീതത്തിന്റെ അഭാവമായിരിക്കാം അല്ലെങ്കിൽ ഞാൻ കുടി നിർത്തിയ വീഞ്ഞിന്റേതുമാകാം.തന്റെ മുത്തശ്ശിയുടെ കൈകളിൽ എന്റെ മകനാകാമത്‌. അല്ലെങ്കിൽ വിദൂരമായ ഗ്രാമപ്രദേശത്തെ നായയുമാകാംഇന്നീ രാത്രിയിൽ വീർപ്പുമുട്ടിക്കുന്ന മദം എന്റെ നെഞ്ചിൽ വിടർത്തുന്നത് എന്താണ്.വിധിയുടെ പ്രവർത്തനത്തിന് തടസ്സമാകാതിരിക്കാൻ ഞാൻ ടെലിഫോൺ...

നാവ്

കവിത ജിതിൻ എസ്. രവീന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻപാൽപ്പല്ലുകൾ പൊഴിയുന്ന ആ ദിവസങ്ങളിലെ ശൂന്യതകളെ അവൻ നാവു കൊണ്ട് തൊട്ടു നോക്കും.ശൂന്യതകളില്ലാതാവുമ്പോൾ മനുഷ്യർ അത് എവിടെ നിന്നെങ്കിലും ഏന്തിത്തൊട്ട് രുചിക്കും എന്നത് അവന് ജീവിതപാഠമാണ്പുതിയ പല്ലുകൾ ആ ആനന്ദത്തെ നഷ്ടമാക്കി. പൊഴിഞ്ഞ പല്ലുകളുള്ള കുഞ്ഞുങ്ങളോട് അവൻ അസൂയാലുവായി.മുതിർന്നു മുരടിച്ചപ്പോഴും ആ ശീലം കൈമോശം വന്നില്ല. രാത്രികാലങ്ങളിൽ വീടിന്റെ ടെറസിൽ ആകാശം...

തീവണ്ടി കടന്നു പോയതിൽ

രഗില സജിപാളം ചുരുണ്ട് കിടക്കുമ്പോൾ അതിനെ നിവർത്താൻ പോന്ന ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്. പിന്നെ സമയം തെറ്റിയും വൈകിയും പലത് കടന്ന് പോയി. ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു വണ്ടിക്കും സ്റ്റോപ്പില്ല. അങ്ങിനെയല്ല, ഇതൊരു പ്ലാറ്റ്ഫോമേ അല്ല, സ്റ്റേഷനുമല്ല. കുറച്ച് സിമൻറ് ബഞ്ചുകൾ നീണ്ടു കിടക്കുന്നതിൽ...

മോർച്ചറിക്കു പുറത്ത്

കവിത നദീർ കടവത്തൂർ‘ഭൂമി കൊല്ലപ്പെട്ടിരിക്കുന്നു’ പത്രങ്ങളിൽ വലിയ തലക്കെട്ടിൽ വാർത്ത.പാതിരാ ചർച്ചകളിൽ കൊലപാതകിയാരെന്ന തർക്കം കൊടുമ്പിരികൊണ്ടു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. ശ്വാസകോശം കരിമ്പുക നിറഞ്ഞ് നിലച്ചു പോയിരുന്നു. മാലിന്യത്താൽ വീർത്തു തടിച്ച് കരൾ പൊട്ടിപ്പോയിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് തുരന്നെടുത്തു ബാക്കിയായ ഒരു വലിയ ദ്വാരം. ധമനികളിലെ രക്തത്തിൽ തിരിച്ചറിയാൻ കഴിയാത്ത രാസമിശ്രിതവും.മോർച്ചറിക്കു പുറത്ത് മൃതദേഹമേറ്റു വാങ്ങാൻ എട്ടും പൊട്ടും...

മിറാഷ്

(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...

കാണെ

കവിത രാജേഷ് നന്ദിയംകോട് ചിത്രീകരണം : സുബേഷ് പത്മനാഭൻജയിച്ചു എന്ന് തോന്നുമ്പോൾ തോറ്റുഎന്നൊരുൾവിളി വെറുതേ എന്ന് തോന്നുമ്പോൾ കാര്യം എന്നറിവ് . കാറ്റക്ഷരങ്ങളിൽ തൂവലുകളുടെ ഭാഷ തിരയുകയാണ്.ചീവീട് പറയുന്നതെന്തെന്ന പിടച്ചിൽ.. മരംമുറിക്കുന്നെന്നോ മഴയില്ലയെന്നോ ..ഓർമ്മകളുടെ കടന്നൽകൂടിളകുകയും തോന്നലുകളെ കുത്തി വീർപ്പിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിൽ എത്രയേകാന്തയാത്രകൾനിശബ്ദം എന്ന് പേരിട്ട കുറച്ച് നേരങ്ങൾ.. ...രാജേഷ് നന്ദിയംകോട് ആറ് കവിതാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്....

കുന്നിറങ്ങിനടക്കാനൊരുങ്ങുന്ന ചോന്ന കാടുകൾ

കവിത റീന വിഇപ്പ വരാമെന്ന് പറഞ്ഞ് ആ വളവിനപ്പുറം അവൾ കാടു കയറി. ഇരുളും പാറ മറവിൽ ഒരു മദയാനയുടെ ചിന്നം വിളി.അവളോ ... ഞാനോ.. ? രതി കാട്ടുഞാവൽക്കായ്കൾ ചുണ്ടിലുററിക്കുന്നു പൊന്തകൾക്കുള്ളിൽ മറയുന്നു.കാട്ടു പൂവൊന്നുണ്ടുള്ളിൽ ചോന്ന് ചോര ചാറിച്ചുവക്കുന്നെന്നവൾ കാടു കാട്ടുന്നു.വെയിൽ വന്നു ചിരിച്ചു കുഴഞ്ഞു .മഴ വന്നു ചിണുങ്ങി പിണങ്ങി. വൈകല്ലേ വൈകല്ലേ പെണ്ണേ കാത്തിരുന്നു മുഷിയുന്നുണ്ടുച്ചകാടിനുള്ളിൽ വഴുക്കലുളളവഴി ക്ഷണിക്കാതെ വന്ന വിശന്ന...
spot_imgspot_img