Homeകവിതകൾ

കവിതകൾ

മറവിക്കുറിപ്പ്

കവിതഅളകനന്ദാലാൽവീടുമാറാമെന്ന് തീരുമാനിച്ച ദിവസം അമ്മ കുറേ ചെടിച്ചട്ടികൾ വരുത്തി. ഇറങ്ങാനിനി ദിവസങ്ങൾ മതിയെന്നിരിക്കെ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ രഹസ്യമെനിക്ക് മനസ്സിലായേയില്ല. മുറ്റത്തെ റോസാപ്പൂക്കളും ഡാലിയകളും എന്തിന് തുളസിച്ചെടി വരേ ഒരോന്നായി മണ്ണും വേരുമടക്കിപ്പിടിച്ച് പലായനത്തിനൊരുങ്ങിയെന്ന തോന്നലിലെനിക്കൊരു വെപ്രാളമായി. ഞാനൊരുങ്ങിയില്ലല്ലോ, ഈ വീടു ചുറ്റി മണക്കുന്ന കാട്ടുമുല്ലയും കിണറ്റിൻ കരയിലെ ചെമ്പരത്തിക്കാടും വഴിയോരത്തെ ഓടപ്പൂക്കളുമെന്ത് ചെയ്യും. അമ്മയ്ക്ക് ആവലാതിയൊന്നുമില്ല, ഇങ്ങനെയെത്ര വേരുകളുപേക്ഷിച്ചിരിക്കുന്നു....

മുരിങ്ങയിലത്തോരൻ ഉണ്ടാക്കുന്ന വിധം

കവിതരാജന്‍ സി എച്ച്മുരിങ്ങയിലത്തോരന് മുരിങ്ങയില തന്നെ വേണമെന്നില്ല. ഏതിലയും മുരിങ്ങയിലയെന്ന് ഏതു മരത്തിലും ചെടിയിലും മുരിങ്ങയിലയെന്ന് ഏതു കാട്ടിലും മേട്ടിലും മുരിങ്ങയെന്ന് ഏതു മുറ്റത്തും തന്റെ മുരിങ്ങയെന്ന് താനതിന്റെ ചോട്ടിലിരുന്നാണ് എഴുതുന്നതെന്ന് മുരിങ്ങയിലകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കയാണാകാശമെന്ന് മുരിങ്ങച്ചോട്ടിലാണ് ഭൂമിയെന്ന് ഓരോ കവിയേയും പോലെ കരുതിയാൽ മതി.മുരിങ്ങയിലത്തോരന് മുരിങ്ങയിലകൾക്കിടയിലെ ആകാശം മതിയാവും. രാത്രി നക്ഷത്രങ്ങളാകുന്ന ഇലകളുടെ തിളക്കം മതിയാവും. വഴറ്റിയെടുക്കുമ്പോൾ ചിന്നിത്തൂവുന്ന മിന്നാമിനുങ്ങുകൾ മതിയാവും. ചുണ്ടിലൊട്ടിപ്പോയ ചുണ്ടുകൾ പോലെ പ്രണയമൊട്ടിച്ച...

ട്രോൾ കവിതകൾ – ഭാഗം 22

വിമീഷ് മണിയൂർയുറേക്കാ യുറേക്കാ പറക്കുന്ന ഒരുറുമ്പിൻ്റെ ചിറകുകൾക്ക് പെയിൻ്റടിച്ച് കളിക്കുകയായിരുന്നു വെയിൽ. പകൽ അത് കണ്ട് തുള്ളിച്ചാടി: യുറേക്കാ യുറേക്കാ. മഴ ഓടി വന്ന് നിലത്ത് മുഴുവൻ പരതി. നിറം മങ്ങിപ്പോയ അതിൻ്റെ ചിറക്...

കഥാർസിസ്

സനൽ ഹരിദാസ്പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള തുളയിലേക്ക് അറിയാതെ കൈകടത്തിയ കാമുകന്റെ ലിംഗാഗ്രം പോലെ ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ മുറിച്ചു വിൽക്കുന്നിടത്ത് ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക് വിലപേശുകയാണവർ.പരസ്പരം ഇരട്ടകളായി പെരുകുന്ന ലോകത്തിന്റെ അനുകരണനോന്മാദങ്ങളെ ആദ്യം തിരിച്ചറിയുന്നതും അവരാണ്.അധികഭാരങ്ങളും ഭാരക്കുറവുകളും സമീകരിക്കുന്ന തുലാസുകൾക്കു സമാനമാണ് അവരുടെ പ്രണയങ്ങൾ.ചങ്ങലയുടെ അതിദീർഘത്താൽ അവരുമൊരിക്കൽ തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.ദീർഘസഞ്ചാരങ്ങളാണവരെ കാലിലെ...

ആ അന്ന്…

ധന്യ ഇന്ദുഞാൻ മരിച്ചെന്ന് നീയറിയുന്ന നിമിഷം പതിവുപോലെ നിർവികാരമായി കടന്നു പോകുംനീയറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന സുഹൃത്തിനോട് ങ്ഹായെന്ന് അലസ - മായി പറഞ്ഞൊഴിയുംതൂവാലയെടുത്ത് നെറ്റി തുടച്ച് ലാപ്ടോപ് തിരക്കിലേക്ക് വീണ്ടുമൂളിയിടുംഉച്ചഭക്ഷണ സമയത്തെ നേരമൊഴിവിൽ വാട്ട്സാപ്പ് സന്ദേശങ്ങളിൽ എന്തോ തിരയുംരണ്ടു പെഗിന്റെ പിൻബലത്തിൽ രാത്രി വൈകിയെത്തി മേശപ്പുറത്തെ തണുത്ത - ഭക്ഷണം കഴിച്ച് ഭാര്യയുറങ്ങിയെന്നു - റപ്പു വരുത്തി അലമാരയുടെ ഏറ്റവും മുകളിലെ പൊടി പിടിച്ച, നിറം മങ്ങിത്തുടങ്ങിയാ ബ്ലാക്ക്...

മോഹവള്ളി

കവിത പ്രദീഷ് കുഞ്ചു എല്ലാവരിലും പടരുന്നുണ്ടൊരു മധുരപ്രതീക്ഷയുടെ- മുന്തിരിവള്ളി.വേരും ഇലയും, വള്ളിയും വണ്ടുമെല്ലാം ആ പ്രതീക്ഷക്കൊരു- കാവലാണ്പതിനാറിന്റെ ചൊടിയും പതിനേഴിന്റെ മാർദ്ദവവും പതിനെട്ടിന്റെ പൂർണതയും കൊതിപ്പിച്ചവ പൂവിടും.പൂവുകൾ; പൊതിഞ്ഞവ കൊതിപ്പിക്കും. വിടർന്നവ രസിപ്പിക്കും.പിന്നെ കൊഴിഞ്ഞ് കൊഴിഞ്ഞവ, കാത്തിരിപ്പിന്റെ- ഭാരമാവും.കൂട്ടിരിന്നിട്ടും കുടപിടിച്ചിട്ടും മൂപ്പെത്താത്ത നിറം മാറാത്ത, എത്രയെത്ര സ്വപ്നങ്ങളാണ്,'അയ്യേ! എന്തൊരു പുളിപ്പാ'യി വീണുപോകുന്നത്എല്ലാവരിലേക്കും പടരുന്നുണ്ടൊരു മധുരപ്രതീക്ഷയുടെ- മുന്തിരിവള്ളി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

നമ്മൾ കവിതയെഴുതുമ്പോൾ ചിലവ സമുദ്രങ്ങളാകുന്ന കഥ

കവിത സുജ എം ആർനിന്റെ നഗ്ന തീരത്തെ വിയർപ്പു മണികളിൽ, എന്റെ ഉണർത്തുപാട്ടിന്റെ സമുദ്രമിരമ്പുന്നു. തിരകളാൽ പതിയെ പിഴുതെടുത്ത്, വേലിയേറ്റം കൊണ്ട് നീയെന്നെ ദീർഘമായി  ചുംബിക്കുന്നു. ചുഴികളാൽ എന്നെ ഒഴുക്കിയെടുത്ത് നീയൊരു പവിഴമാലയായ് എന്നെ പുനർ നിർമിക്കുന്നു. ആകാശം നോക്കിക്കിടന്ന് ഞാൻ...

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

കവിത പ്രതാപ് ജോസഫ്നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ് വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ് അതിന്റെയറ്റത്ത് വലിയ കുന്നിൻചെരുവിൽ ഓലമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കൊരാൾ വസിക്കുന്നു മഴപെയ്യുന്നുണ്ട്, കാറ്റടിക്കുന്നുണ്ട് മണ്ണെണ്ണയും വാങ്ങി അയാൾ വീട്ടിലേയ്ക്ക് മടങ്ങുന്നുഎന്റെ ഹൃദയത്തിന്റെ ഇരുട്ടുനിറഞ്ഞ...

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും!നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം!പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്!ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം!ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി!കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു!ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

സിംഗോണിയ സിംഗോണിന്റെ ‘Ascetic Cultivation’ എന്ന കവിതയുടെ വിവർത്തനം.

വിവർത്തകൻ : സനൽ ഹരിദാസ് സന്യാസ പരിശീലനം എന്റെ സ്വീകരണമുറിയിലേത് സംഗീതത്തിന്റെ അഭാവമായിരിക്കാം അല്ലെങ്കിൽ ഞാൻ കുടി നിർത്തിയ വീഞ്ഞിന്റേതുമാകാം.തന്റെ മുത്തശ്ശിയുടെ കൈകളിൽ എന്റെ മകനാകാമത്‌. അല്ലെങ്കിൽ വിദൂരമായ ഗ്രാമപ്രദേശത്തെ നായയുമാകാംഇന്നീ രാത്രിയിൽ വീർപ്പുമുട്ടിക്കുന്ന മദം എന്റെ നെഞ്ചിൽ വിടർത്തുന്നത് എന്താണ്.വിധിയുടെ പ്രവർത്തനത്തിന് തടസ്സമാകാതിരിക്കാൻ ഞാൻ ടെലിഫോൺ...
spot_imgspot_img