Homeകവിതകൾ

കവിതകൾ

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

കവിത പോലെ ഒരാൾ

കവിത കാവ്യ എം  ഹൃദയത്തിലൂറി കൂടുന്നുണ്ട് നിങ്ങൾക്ക് മാത്രം വായിച്ചെടുക്കാൻ ഒരു കവിത വ്യാകരണമേ പഠിച്ചിട്ടില്ലാത്തവളുടെ വരികൾ, അവസാനിക്കാത്ത വരികൾക്ക് തേടരുത് ആദ്യ പ്രാസമോ അന്ത്യ പ്രാസമോ.. നിറയെ അർദ്ധ വിരാമങ്ങളാണ്, അപൂർണതകളും, ഒറ്റതിരിഞ്ഞു പോയൊരുവൾ പാദസരങ്ങളില്ലാത്ത കാലു നീട്ടി നിങ്ങളുടെ കൂടെ കേട്ടിരിക്കും, ഈ വരികൾക്ക് താളമില്ലല്ലോ പെണ്ണെ എന്ന്...

മഷി വറ്റിയ പേനകൾ

അഖിൽ രാജ്‌ ഒ. എം.ആത്മഹത്യയായിരുന്നു... തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ ചുമച്ച് തുപ്പി. അവസാനവാക്കിലെത്തുമ്പോഴേക്കും ചോര വറ്റി തൊണ്ടയിടറി നിർഭയത്തോടെ വെളുത്ത താളിൽ ദാരുണ അന്ത്യം. നിന്റെയും വിരലുകളുടെ പ്രണയത്തിൽ, ആലിംഗനത്തിൽ, പെറ്റു പോറ്റിയതെത്ര വരികൾ വരകൾ. മുലയിടുക്കുകളുടെ വ്യാസം അളന്ന് കടലാസിൽ എഴുതി പിടിപ്പിച്ച...

നികല്

മാവിലൻ തുളു കവിത പപ്പൻ കുളിയന്മരം"ജീവിതട്ട് ഒളിത്തലാ പർത്ത് ലാ - ആത്മാക്ന്' തൊടുത് ഇയ്യ് ഇപ്പുകനാ." ഭൂമിട്ട് ജീവ്ന് ഇള്ളായിക്ക് ഗിട്ട ഇടവലം മാറ്റ്ത് നിൻ്റത്ത് ഇയ്യ് പൊക്കനണ്ട്. പൊസ്സെ ഇത്തക്കിനാ സൂര്യെനിക്ക് മാത്രാത് പർത്ത് പോനക നിന്ന കാൽപ്പാട്...

തെരുവ് നഷ്ടം

കവിത രംനേഷ് പി വിതെരുവുകൾക്ക് എന്തൊക്കെയാണ് നഷ്ടപ്പെട്ടിട്ടുണ്ടാവുക..? മരണം കൊടുമ്പിരികൊള്ളുമ്പോൾ കടംവീട്ടാനാകാതെപോയ റീത്ത് കച്ചവടക്കാരനെ. നക്ഷത്രചിഹ്നമിടാത്ത ഹോട്ടലുടമയ്ക്ക് ചില്ലറ മാറ്റിനൽകുന്ന ഭിക്ഷക്കാരനെ. പോലീസുകാർക്കിപ്പോൾ വേറെപ്പണിയുണ്ടെന്നറിഞ്ഞ് പണിനിർത്തിപ്പട്ടിണിയായ അവിശുദ്ധ കള്ളന്മാരെ. വീട്ടിലേക്കുള്ള അവസാനത്തെ വണ്ടിയും കിട്ടാതെപോയതുകൊണ്ട് തെരുവ് വിളക്കിനൊപ്പം ഇരുട്ട് പങ്കിട്ട ചെറുപ്പക്കാരികളുടെ കിതപ്പ്. ജനനിബിഡമായ വെെകുന്നേരങ്ങളിൽ അടിച്ചതിന് വീര്യം കൂടിപ്പോയതുകൊണ്ടോ, വെെരം കൂടിപ്പോയതുകൊണ്ട് അടിയേറ്റതുകൊണ്ടോ, ഉടുതുണിവെടിഞ്ഞ് വൃഷണം ആകാശത്തെക്കാണിച്ച് ലോകത്തോട് എനിക്കൊരു നഗ്നസത്യം പറയാനുണ്ടെന്ന- പോലെ ചത്തുമലർന്ന ഒരു അജ്ഞാത ശവത്തെ. തൂപ്പുകാരെത്താൻ ഇടയില്ലെന്നറിയാതെ ഇലകൾമാത്രം...

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

രാത്രിമഴഒരു രാത്രിയെ അലക്കിപ്പിഴിഞ്ഞ് കരികളഞ്ഞ് ഉണക്കാനിടുമ്പോള്‍ പകലേ പകലേയെന്ന് വിളിച്ച് മഴ വരുന്നു, മനസ്സു പോലെ നനച്ചു കളയുന്നു..നമ്മള്‍നീ അറിഞ്ഞില്ലേ പെണ്ണേ, നമ്മുക്കിടയിലെ രാജ്യം ചുരുങ്ങിപ്പോയത് ? അതിര്‍ത്തിവേലികള്‍ പൂക്കള്‍ നിറഞ്ഞ പരുത്തിച്ചെടികളായ് മാറിയിരിക്കുന്നു അതിലെ രണ്ടുപൂക്കാളായ് കാറ്റത്ത് തലയാട്ടി, തലയാട്ടി നമ്മള്‍ ചേര്‍ന്നിരിക്കുന്നു ഇപ്പോള്‍...

കള്ളന്റെ പര്യായങ്ങൾ

കവിത പ്രദീഷ് കുഞ്ചു ഒന്ന് - ചിലന്തൻ നിഴലുകൊണ്ട് വലനെയ്ത് ഉടലുകൊണ്ട് ഇരതേടുന്നവൻരണ്ട് - പൂച്ചൻ പിടിവിട്ടാലും പലകാലിൻ ഉറപ്പുള്ളവൻ മെയ് ഇടറാതെ- അന്നം കൊതിപ്പവൻമൂന്ന് - ഉറുമ്പൻ ചെറു ശ്രമത്തിലും വിജയം വരിപ്പവൻ വലിയ മുതലിലും വല പൊട്ടാത്തവൻനാല് - മീനൻ നിലയില്ലാത്താഴത്തിൽ ചിറകിനാലുഴലുന്നവൻ മിഴിചിമ്മാതുലകത്തിൻ- ഉയരം കവരുമവൻഅഞ്ച് - പ്രാവൻ നിറം പോൽ ലളിതനവൻ സ്വരം പോൽ മുദുലനവൻ കൂടണയാതലയുന്നവൻ കൂടപ്പിറപ്പിൻ...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...
spot_imgspot_img