Homeകവിതകൾ

കവിതകൾ

തെളിവുകൾ

പി.സുരേഷ്പ്രണയിച്ചിരുന്നു എന്നതിന് തെളിവ് ചോദിക്കരുതേ ചങ്ങാതീ മരിച്ചതിന് എന്ത് തെളിവാണ് എനിക്കിനി ഹാജരാക്കാൻ കഴിയുക? സ്വപ്നത്തിന്റെ മോർച്ചറിയിൽ നിന്ന് കഴുകിയെടുത്ത് ഓർമ്മയുടെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയിട്ടുണ്ട്. വാതിലടച്ചിട്ടില്ല, ചെന്നു നോക്കാം. ആഴത്തിലേറ്റ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ടാവും തുറന്നിരിക്കുന്ന കണ്ണുകളിൽ പെയ്യാൻ വെമ്പുന്ന മേഘങ്ങൾ കാണാം അതിനു താഴെ ആകാശത്തിന്റെ നിറം ചാലിച്ച ഒരു പുഴ ഒഴുകുന്നുണ്ടാവും പിളർന്നിരിക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്ന് യുദ്ധത്തിൽ തോറ്റ പടയാളിയുടേതു പോലെ വിതുമ്പൽ കേൾക്കാം ഓർമ്മകൾ മുറുകെപ്പിടിച്ചതുകൊണ്ടാവാം, വിരലുകൾ...

വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

കവിത എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും അതും പോരാതെ, ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ മറുകിന്റെയെണ്ണം, തുടയളവ്,...

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർഅത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

കവിതയിലമരണം

രതീഷ്‌ കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന, ഇത്ര നാളും അന്നം തന്ന കവിതയിൽ നിന്നും താഴെയൊഴുകുന്ന മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി.. ശരീരം പാതിയോളം അടിയിലേക്കെത്തുമ്പോൾ അടിവയറ്റിലേൽക്കുന്ന മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.നെഞ്ഞോളമെത്തുമ്പോൾ കൂടുകെട്ടിപ്പാർത്ത സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ...

എന്നെ നിന്നെ നമ്മളെ

കവിത കാവ്യ എംതിരമാലകളിൽ അവസാനതുള്ളി നിറവും പൊഴിച്ചിട്ട് എന്റെ പകലിലേക്ക് ഇരുട്ട് ഇരുണ്ട് കേറുന്നു ഓർമയുടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്ന് നിലാവ് തിരയുന്നോരെ, കണ്ണടച്ചോളൂ, എന്റെ നിലാവിനെ ഇരുട്ട് തൂക്കിക്കൊന്നു വിരലിൽ തുരുതുരെ ഉമ്മ തന്നു പോയ പൂമ്പാറ്റകളെ, ഇനി ഈ വഴിക്കിറക്കണ്ട, ഇവിടെ പൂക്കാലം തീർന്നിട്ടുണ്ട്, എന്തിനാണ് വെറുതെ...

തീവണ്ടി സ്റ്റേഷൻമാസ്റ്ററെ ഓർക്കുമ്പോൾ

കവിത സുധീഷ്‌ സുബ്രഹ്മണ്യൻമടുപ്പുതോന്നുമ്പോൾ; എന്നെ ഇറക്കിവയ്ക്കാൻ, നീയൊരത്താണിയാവുന്നു.പ്രണയഭാരങ്ങളുടെ തഴമ്പിൽ ഞാനിരിക്കവേ, നിന്റെ മുറിപ്പാടുകളിൽ കാലം വന്നുമ്മവച്ചെന്ന്, കാറ്റിലൊരശരീരി പരക്കുന്നു.നിസ്സംഗതയോടെ എല്ലാ യാത്രക്കാരെയും യാത്രയാക്കുന്ന, തീവണ്ടിശാലയിലെ കൊടിപിടുത്തക്കാരനെ ഓർത്തുകൊണ്ടിരിക്കെ, മരത്തിന്റെ ദുർബലമായ ഞരമ്പുകളെപ്പേറി, ഒരിലവന്ന് കാലുരുമ്മി വീഴുന്നു.വിഷമഭിന്നങ്ങളുടെ, അരസികമായ ക്ലാസുമുറിയിൽ, ജീവിതം പിൻബഞ്ചിലിരിക്കുന്നു.ഞാനിറങ്ങിപ്പോകവേ; പതിവുപോലെ നീ, പച്ചവീശി യാത്രയാക്കുന്നു.നിന്റെ കണ്ണുകളപ്പോൾ; "കരയാത്ത പെൺകുട്ടി"യെന്ന് ഒരു കവിതയെഴുതുന്നു......ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email...

പ്രണയത്തിലിടം പിടിച്ചവൾ

കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം പിടിച്ചൊരുവളെ പെട്ടെന്നറിയാം!കണ്ട മാത്രയില്‍ കണ്ണിമകളിൽ കാഴ്‌ച മറയ്ക്കുന്ന വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ ചുണ്ടിൽ, പൂത്ത മാമ്പൂകണക്കെ പടർന്ന ചുംബന- ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു തുന്നുന്ന കരവലയം ഭേദിച്ചൊരുവേള മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ- രൊറ്റമരക്കാട് പൂക്കുന്ന ഗന്ധമൊതുക്കും വേലയറിയാം!പറഞ്ഞതത്രയും പ്രണയിക്കുന്നവളെ കുറിച്ചല്ല; പ്രണയത്തിലിടം പിടിച്ചൊരുവളെ കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ അപകടകരമാം വിധം തലച്ചോറ്‌ ഘടിപ്പിച്ചൊരുവളെ കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

നേരം

കവിതജയേഷ് വെളേരിമൂപതിറ്റാണ്ടിന്റെ പഴമയിലും നിനക്കാസുഗന്ധം മാത്രമാണല്ലോ ഇപ്പൊഴും..എന്തുകൊണ്ടെന്നാൽ കാതിലും കണ്ണിലും നീ പെയ്തിറങ്ങിയ നാളുകളിൽ നാം നട്ട മരങ്ങളുടെ ശിഖരങ്ങൾ ഇപ്പോൾ പൂവിട്ടു കാണും..എന്തുകൊണ്ടെന്നാൽ ഒലിച്ചിറങ്ങിയ പാടുകൾ നോക്കി ഒരേ അടിവെച്ച് കൈകോർത്ത് നടന്നു നീങ്ങിയ വഴികൾ ഇന്നും പൂമരം കൊണ്ട് നിറഞ്ഞിരിക്കും(adsbygoogle = window.adsbygoogle ||...

പൂർണവിരാമം

കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ ഈർപ്പവും ഇറങ്ങിപ്പോവുന്നു. നേർരേഖ വരയ്ക്കപ്പെടുന്നു. പെറ്റവൾ കൈയ്യിൽ മുറുക്കിപ്പിടിക്കുന്നു, പതിവില്ലാതച്ഛൻ നെറുകയിൽ ചുംബിക്കുന്നു. പറയാതെ പോയ വാക്കുകൾ നാവിനും തൊണ്ടയ്ക്കുമിടയിൽ മരവിച്ചങ്ങനെ.. കേൾക്കാൻ കൊതിച്ച കാതുകൾ ഒന്നു തൊടാൻ, ചുംബിക്കാൻ അവകാശമില്ലാതെ ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ. ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ മഴ,വെയിൽ വഴികൾ, മുഖങ്ങൾ.. എല്ലാ കയറിചെല്ലലും അവസാനിക്കുന്നു. ഇറക്കിവിടലിന്റെ കാലമെത്തുന്നു. കണ്ണീരു...
spot_imgspot_img