Homeകവിതകൾ

കവിതകൾ

മൗനം

അരുൺ മധുസൂദനൻമണ്ണിലാഴ്ന്നിറങ്ങി നേരുതേടിപോയ വേരിലാണെന്റെ സ്വത്വം എന്നറിഞ്ഞതിൽപ്പിന്നെ ഇലകൾ പൊഴിച്ച്, ചില്ലകൾ വിരിച്ച്, ഞാനല്ലാതാവാൻ ശ്രമിച്ചിട്ടില്ല!അനുമുതൽപ്പിന്നെ എന്റെ പൂവുകൾക്ക് നിറവും മധുവിന്നുമധുരവും കാറ്റിന്ന്കുളിരുമേറിയെന്നു ആവഴിപോയൊരു കുയിലുപാടി.എന്നിട്ടുമെന്തേയത് എന്നെവിട്ടു മറ്റൊരുമരച്ചില്ലയ്യിൽ ചേക്കേറിയെന്നു ചോദിച്ചപ്പോൾ ആവഴിവന്ന തെക്കൻ കാറ്റിനും മൗനം! മൗനം, വിദ്വാനു.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഇലകൾ പച്ച

സന്ദീപ് എം.പിപരിസ്ഥിതി ദിനത്തിൽ സംസാരിക്കാൻ തുടങ്ങുകയാണ്. ഞാനാരെയും അഭിസംബോധന ചെയ്യുന്നില്ല. നാട്ടുകാരെ സഹോദരീ സഹോദരൻമാരെ സഖാക്കളെ പൗരപ്രമുഖരെ ആരാധ്യരെ... തുടങ്ങിയവയിലൊന്നും മരങ്ങളും ചെടികളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും പക്ഷികളുമില്ലെന്ന് വെറുതെ ആരെങ്കിലുമൊരാൾ തെറ്റിദ്ധരിച്ചാലോ ! …ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ...

അമ്പിളി അമ്മാവൻ

(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...

പൈപ്പ് വെള്ളത്തിൽ

രഗില സജിപലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ വീടുകളുടെ കുടങ്ങളിൽ ബക്കറ്റുകളിൽ മെലിഞ്ഞ പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന വെള്ളത്തിൽ പക്ഷിക്കാല്, മനുഷ്യകുലത്തലയോട്ടികൾ, ചീഞ്ഞ മരക്കൊമ്പ്, വീടിന്റെ വിണ്ട ചുമര്, ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം, വഴികളിലെ...

ആറു പ്രണയ കവിതകൾ

കവിത മുനീർ അഗ്രഗാമിഎട്ടാമത്തെ കടൽഎന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട് എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും ഏട്ടാമത്തെതിൽ ഞാനില്ലാതെ നിനക്ക് സഞ്ചരിക്കാൻ സാദ്ധ്യമല്ല. കാരണം അതിലെ ജലം ഞാൻ ജലത്തിന്റെ ഇളക്കം നീ.ഒരിക്കൽ ഇറങ്ങിയാൽ നനവുമാറാത്ത സ്പർശനത്തിൽ നാം രണ്ടു പേരും ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച് രണ്ടു...

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

ബഹുവചനം, ഏക വചനം

ചന്ദന എസ്. ആനന്ദ്ഒരു നീ. ചില നിങ്ങള്‍. ഒരുമിച്ചു നമ്മള്‍. എന്നെന്നും നമ്മളായിരുന്നപ്പോള്‍ അറിയാതിരുന്ന എണ്ണങ്ങള്‍. തിരിവുകള്‍, ചരിവുകള്‍. ഇന്നത്തെ നിന്നെയും നിങ്ങളെയും കാണാതെ, ചിരിയും ചിരികളും തുലനം ചെയ്യാന്‍ വച്ച തട്ടുകള്‍ വലിച്ചെറിഞ്ഞത് അന്നെല്ലാം ചിരികളല്ലാതെ ചിരിയായി കണ്ടത് കൊണ്ടാകാം. വാക്കുകള്‍ കഥകള്‍...

കാണൽ

കവിത ജസ്റ്റിൻ പി. ജയിംസ്മരിച്ചയാളെ കാണാനാണ് വന്നത്. മരിച്ചയാൾക്ക് കാണാനല്ല.അപ്പോളയാൾ, മരിച്ചയാൾ   തുറന്നുവെച്ച കണ്ണുകളോടെ തുറിച്ചുനോക്കിയാലോചത്ത മദയാനയുടെ മസ്തകത്തിലെന്നപോൽ  പുഴുവരിക്കുന്നെന്നിലും അയാളുടെ നോട്ടത്തെയിതാദ്യമായി നേരിടുന്നതിനാലല്ലനിർബാധമയാളുടെ നിസ്സഹായത പ്രതീക്ഷിച്ചെത്തിയതിനാൽ മാത്രംകെട്ടിയിടപ്പെട്ട കാൽവിരലുകളിൽ കെട്ടിയിട്ട നിർവ്വാഹമില്ലാത്ത നോവിൻ നടിപ്പറിയാതെ തെറ്റി മുഖത്തെത്തിയാൽ പകപ്പിൽ  കണ്ണടച്ചുപോകുംകണ്ണുകൾ അനാസ്ഥയാൽ തിരുമ്മിയടക്കാതെ കുത്തിയിരുന്നു കണ്ണീരൊഴുക്കും ഉത്തരവാദിത്തപ്പെട്ടവരോടുള്ള- രിശം പൂപ്പലായകമേപടരുംഇയ്യാളെന്തിനാണിങ്ങനെ ചുഴിഞ്ഞുകേറുന്നത്?താൻ കൊന്നയാത്മാവിനു മോക്ഷം ലഭിക്കുവാൻ കോർട്ടിലിറങ്ങുന്ന  സർക്കാർ വക്കീലിനെപ്പോലെ ഉള്ളിൽ കുഴിച്ചിട്ടതെല്ലാം, തോണ്ടിപ്പുറത്താക്കുന്നത്??കൊല്ലമെട്ടോയെൺപതോ കഴിഞ്ഞാലും നോട്ടങ്ങളോളം പിന്തുടർന്നെത്തിപ്പൊതിയുന്ന  തെറിയില്ല വേറെഅൽപ്പം മനസ്സമാധാനത്തിനായി വെറുതെ ഡയറി തുറന്നപ്പോൾ കണ്ണുരുട്ടിയ പേജിന്റെ കാഴ്ചകുത്തിപ്പോറാനാണീ കവിതപോലും.... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

തണുപ്പ്

കവിത റോബിൻ എഴുത്തുപുര ചിത്രീകരണം : സുബേഷ് പത്മനാഭൻറോഡരികിലെ അരയാൽ ചോട്ടിൽ ഒരു തണുപ്പ് ചുരുണ്ടു കിടന്നു.ഊരുതെണ്ടികൾ നട്ടുച്ചയെ മുറുക്കി ചെമപ്പിച്ചു.കുയിലുകൾ പാട്ടില്ലാതെ ചില്ലയിൽ വന്നിരുന്നു.കാളവണ്ടിയും സൈക്കിളും കടന്നുപോയി.ഇരുട്ടായപ്പോൾ ദൂരേയ്ക്കിറങ്ങിയ ഒരു പെൺകുട്ടി അതിനെ കണ്ടു." പോരുന്നോ" "ഉം"അവർ പാളത്തിലേക്ക് നടന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക്...

ലോകാവസാനങ്ങൾ

കവിത സുജ എം ആർ"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു. പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീ ഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട്...
spot_imgspot_img