Homeകവിതകൾ

കവിതകൾ

കുളം – ഒരു ആവാസവ്യവസ്ഥ

സുനിത ഗണേഷ്കുളം ഒരു ആവാസവ്യവസ്ഥ... നിറയെ മീനുകൾ... നട്ടെല്ലുള്ളവ! ഇല്ലാത്തവ! വാൽമാക്രികൾ... ജീവനുള്ളവ! ഇല്ലാത്തവ! ഇടക്കിടെ തലപുറത്തേക്കിടുന്നവ... ജീവിതം മുഴുവൻ മുങ്ങാംകൂളിയിട്ടു കിടക്കുന്നവ! ഒരുനാൾ എല്ലാം പൊങ്ങിവന്നു... ജീവനില്ലാതെ, സ്വത്വം നഷ്ടപ്പെട്ട്....അടുത്തേതോ ഫാക്ടറിയുണ്ടത്രേ.... രാസമാലിന്യങ്ങൾ ഒഴുകിവന്നത്രെ.... ഒഴുക്കില്ലാത്ത വെള്ളം.... നിറഞ്ഞ മാലിന്യം... മുങ്ങാംകൂളികൾ അറിഞ്ഞില്ലത്രേ!!

ബോധിവൃക്ഷത്തിലെ ഉയിർപ്പൂക്കൾ

കവിതബിനേഷ് ചേമഞ്ചേരിഅവരെന്നെ പകുത്തെടുക്കുമ്പോൾ കയ്പ്പേറുമീ കരൾ മാത്രം ബാക്കിവെക്കുന്നു.ഉടൽ കത്തുന്നോരടുപ്പിലെന്നും ഉയിർപ്പൂക്കൾ ചാരമാവുന്നു. വിളവെടുപ്പിന്നു പാകമാവുന്നതിൻ മുൻപെ സ്വപ്നവിത്തുകളെല്ലാമവർ അരിഞ്ഞെടുക്കുന്നു.മനസ്സിൻ മരച്ചില്ലയിൽ മടുപ്പിൻ കരിങ്കുരങ്ങുകൾ ചവർപ്പിൻ നെല്ലിക്കകൾ കൊഴിച്ചിടുന്നു. മുടിയഴിച്ചാടുന്ന തെയ്യങ്ങൾ ചുറ്റിലും കനൽച്ചീളുകൾ കാൽപന്തുപോലുരുട്ടുന്നു.(adsbygoogle =...

ജയിൽ

കവിത Dr.എസ് ഡി അനിൽ കുമാർമൗനം കൊണ്ട് നിങ്ങൾ പ്രേമം നുണഞ്ഞിട്ടുണ്ടോ? നോട്ടത്തിൽ കൊരുത്തെടുത്ത് ഇണചേർന്നിട്ടുണ്ടോ? പുഞ്ചിരികൊണ്ട് ഭൂമിയെ അമ്മാനമാടിയിട്ടുണ്ടോ? വാക്കുകൾ എയ്ത്  സൂര്യനെ തളച്ചിട്ടുണ്ടോ? സ്നേഹം കോരിക്കുടിച്ച് പൂർണ്ണചന്ദ്രനെ ഗർഭം ധരിച്ചിട്ടുണ്ടോ? അമാവാസിയിൽ ആലിംഗനത്തിൻ്റെ അഗ്നി കൊളുത്തിയിട്ടുണ്ടോ? നഗ്നമായ മനസ്സ് പരസ്പരം തിരിച്ചറിഞ്ഞ്...

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...

സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം

കവിത ബിജു റോക്കി കുമ്പിള്‍ വെള്ളം കോരിയെടുത്തു. സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത് ഒലുമ്പുന്ന വെള്ളം. കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍. തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...

പാപിയുടെ മുഖം

നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍ ഇരുണ്ട് പോയ ഒരു മാനമുണ്ട് പാപിയുടെ മുഖത്ത് പൊറുക്കലിന്റെ അമ്പിളിയൊളിയെ കാത്തിരുന്ന് പാപ ഭാരത്താല്‍ പേടിയുടെ വിയര്‍പ്പില്‍ ചോരപ്പൊടി ഇറ്റിവീണ് അനുനിമിഷം കരുവാളിക്കുന്ന മുഖം. വിയര്‍ക്കാന്‍ ഉള്ളില്‍ നീരുപോലുമില്ലാത്ത മുഖം. ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക് തിരികെ നടക്കുന്നതെങ്ങനെയെന്ന് ആലോചിക്കുന്ന മുഖം. നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന ശിക്ഷയുടെ കൊടൂരതയില്‍ നിന്ന് തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ കഴുത്ത്...

ഏഴാം ദിവസം

കവിത ടോബി തലയൽപിഞ്ഞിപ്പോയൊരു ആകാശവും പാഴും ശൂന്യവുമായ ഭൂമിയുമായിരുന്നു അയാൾ ആദ്യം സൃഷ്ടിച്ചത് തഴച്ചുവളർന്നിരുന്ന കാരമുള്ളും കൂരിരുളും പിഴുതുമാറ്റേണ്ടിയിരുന്നു പരിസരമാകെ പരിവർത്തിച്ചുകൊണ്ടിരുന്ന പ്രാചീനഗന്ധത്തെ അകറ്റി നിറുത്താൻ മൂക്കുപൊത്തുകയേ മാർഗമുണ്ടായിരുന്നുള്ളുസന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസ്സം: പെരുവെള്ളംപോലെ പ്രവഹിച്ചുകൊണ്ടിരുന്ന നിശ്ശബ്ദത പകുത്ത് അയാൾ കടലും കരയുമുണ്ടാക്കി രാത്രിയിൽ പ്രകാശിക്കാൻ കരിവിളക്ക് തെളിയിച്ച് ചന്ദ്രനെയും നക്ഷത്രങ്ങളെയും, പകലിൽ വെളിച്ചത്തിനായി കൂരയും...

(കവിത)

തെൽമ ഗോപാൽപ്രണയം ഇന്നലെ കണ്ണുനിറച്ചു കൊണ്ട് ഓടിപ്പോയി. ഒരു കൊച്ചു ബാലികയെപ്പോലെ. മുഷിഞ്ഞ ഉടുപ്പും കീറിയ പാദരക്ഷയുമുള്ള ഒരു കൊച്ചുബാലിക. ശരിയാണ് ഞാൻ സ്വാർത്ഥനായിരുന്നു. പരിചരിക്കാഞ്ഞത് എന്റെ തെറ്റ്. എന്നാലും നീയില്ലെങ്കിൽ വിധിയുടെ പൊള്ളുന്ന വെയിലിൽ വാടിക്കരിഞ്ഞു പോവില്ലേ? തിരിച്ചു തരില്ലേ നിന്റെ മന്ദഹാസത്തിന്റെ ശീതളഛായ

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...
spot_imgspot_img