Homeകവിതകൾ

കവിതകൾ

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും പെറ്റ മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു ബെയില്ലുമറെച്ചെങ്കു...

കസേര

കവിത ജസ്റ്റിൻ പി ജയിംസ്കസേരകൾ കാതലുള്ള കഥകളുടെ കന്മദ ശേഷിപ്പുകളാണ്!കിനാക്കൾ കാടുകയറും കാലം. പാതിരാക്കും പാതിവെളുപ്പിനും മുറിവിട്ടിറങ്ങും. മൂത്രമൊഴിക്കാൻ. ഇരുട്ടിന്റെ കുട്ടിത്തത്തെ തെല്ലും തല്ലാതെ. രാത്രിക്ക് എന്നും ബാല്യമാണ്!നിലാവില്ലാത്ത പല രാത്രികളിലും പടിഞ്ഞാറേ വാരത്തിൽ ഇരുണ്ടൊരു ചന്ദ്രപ്രഭ കാണാം.കയറുപൊട്ടിയ ജിജ്ഞാസയിൽ ഒരിക്കൽ കയറിച്ചെന്നു.ചിണുങ്ങി ചിരിക്കുന്ന ചിതലെടുത്തൊരു മരക്കസേര.കാലൊന്നില്ലെങ്കിലും തണ്ടെല്ലിന് നല്ല ബലം. ഒപ്പം ചുമരിന്റെ കരുണയും.അവിടിരുന്നുറങ്ങി.തെരുവ് തെണ്ടിയ വെയിൽച്ചീളുകൾ. പൊള്ളിപ്പടർന്ന പിഞ്ചുകാൽ. നെല്ല് കുത്തിക്കോരിയ യൗവ്വനം. കപ്പയും കാന്താരിയും പരിഹരിച്ച പട്ടിണിസമരങ്ങൾ. മക്കളാറെണ്ണത്തിന്റെ പ്രാരാബ്ധം. 'പറമ്പിലെ പുല്ലു...

അതിജീവനം

സു സു സുഹറപ്രപഞ്ചത്തിലെ ഓരോ കണികയും അതിജീവിക്കുന്നുണ്ട്. അതിന്റെ അബലതയ്ക്കനുസരിച്ചാണ് അതിജീവനത്തിന്റെ തീവ്രത നമ്മിൽ വെളിവാകുന്നതെന്നു മാത്രം.എന്നാൽ പലരും പ്രകടമാക്കപ്പെട്ടതിനെ മാത്രം അളന്നു തൂക്കി രേഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിട്ട് ആ രേഖപ്പെടുത്തലിനെ ആഘോഷമാക്കാൻ മത്സരിച്ചോടുന്നു . ഉയർച്ചയിലേക്ക്...

പുനർവായനകൾ

കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും.... അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും അതങ്ങനെയാണ്.... ഓരോ കാലത്തിലും... കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ... കഥകൾ മാറുകയില്ല...

കവിത പിറക്കാതിരുന്നാൽ

ഹണി ഹർഷൻകവിതകൾ പിറക്കാതിരുന്നാൽ കവിയിടങ്ങളിൽ എന്തുണ്ടാവും..?മഞ്ഞും വെയിലും മഴവില്ലും മേഘംതൊടാൻ ആശിക്കാത്തൊരു അപ്പൂപ്പൻ താടിയും മണ്ണിൽവീണനാഥമായി കിടപ്പുണ്ടാവും...നക്ഷത്രങ്ങളും നിലാവും വെളുക്കും വരെ നിന്ന്മുഷിയും, മഴയും പുഴയും കടലിലേക്ക് വഴികാണിക്കാൻ...

ഞാനിപ്പോ അയാൾക്കൊപ്പമാണ്

ലിഖിത ദാസ്രാവിലെയയാൾ മറപൊളിഞ്ഞ കിണറ്റിൻ കരയിൽ നിന്ന് കുളിച്ചെന്ന്, കഞ്ഞി കുടിച്ചെന്ന്, ഒണക്കമീൻ ചുടാനില്ലാത്തോണ്ട് മുഴ്വോൻ കുടിച്ചില്ലാന്ന്, കുമാരേട്ടന്റെ ചായപ്പീട്യേൽ നിന്ന് തേന്മുട്ടായി വാങ്ങിക്കൊട്ന്നൂന്ന്, ചിന്നമ്മു വല്യേ വായിൽ നെലോളിച്ചു. "ഈ മണ്ണിന്റടീൽക്ക് ന്നെ ക്കൂടി വലിച്ചോണ്ടു പോ ദൈവങ്ങളേ.." ന്ന് മണ്ണിൽ കെടന്നുരുണ്ടു. ചായത്തോട്ടത്തിലെ പണീം കഴിഞ്ഞ് വെശന്നു...

സീത തന്നെ രാമാ

കെ.വി. ജ്യോതിഷ്ശരി രാമാ നിന്റെ രാജ്യം ചോരചോർന്നൊലിക്കുമ്പോൾ ഞാനെന്റെ വേദനകളെ മാത്രമോർത്ത് ദുഃഖിക്കുന്നില്ല.നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു ഓർമ്മകളുടെ വിറ്റുവരവിൽ ഇന്നലെകൾ കൊണ്ട് നീയെന്നെ ഹരിക്കാൻ തുടങ്ങിയിട്ട്.കടും നിലാവിൽ എന്റെ കണ്ണുകൾ അഗ്നി ദാഹിച്ച നിന്റെ ശരവേഗത്തിൽ മുറിഞ്ഞ് കിടക്കുന്നു. നേരം പുലർന്നപ്പോൾ നീ...

മഞ്ഞപ്പൂച്ചക്കുഞ്ഞിന്റെ മരണം

കവിതരാധിക സനോജ്എൻ്റെ പൂച്ചക്കുഞ്ഞിനെ ഞാൻ ഇന്ന് മറവു ചെയ്തുനുര വന്ന ചുണ്ടിലേക്ക്ഒന്ന് രണ്ട് എന്ന്കുടിനീരിറ്റിച്ചപ്പോൾഎനിക്കറിയാത്ത ഭാഷയിൽ അത്അമ്മേ എന്നു വിളിച്ചുഅത് മൃഗമല്ലാതായി, അപ്പോൾഭൂമിയെന്ന വീട്ടിലെ, വിലപിക്കുന്നഒരു കൊച്ചു കുടുംബമായിരുന്നു , ഞങ്ങളപ്പോൾചികിത്സ കിട്ടാതെ മരിച്ചകുഞ്ഞുങ്ങൾഎൻ്റെ...

ലാസ്റ്റ് സപ്പർ

കവിത സുരേഷ് നാരായണൻ  കറാച്ചി ട്രിബ്യൂൺ ആഗസ്റ്റ് 15 ,1947സ്വാതന്ത്ര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാർത്തകൾക്കിടയിൽ തികച്ചും അപ്രധാനം എന്നു തോന്നിക്കുന്ന ഒരു വാർത്ത അന്നത്തെ പത്രത്തിന്റെ ഒരു മൂലയിൽ തലകുനിച്ചിരുന്നിരുന്നു.ടൗണിൽ 'ലാസ്റ്റ് സപ്പർ' എന്ന പേരിൽ പേരറിയാത്ത ഒരു താടിക്കാരൻ ഒരു ഹോട്ടൽ ആരംഭിച്ചതിനെപ്പറ്റിഅതിന്റെ അടുക്കളയിൽ...
spot_imgspot_img