Homeകവിതകൾ

കവിതകൾ

പെട്രോൾ പമ്പിരുന്നിടം വില്പനക്ക്

വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത് ഫോണിൽ കണ്ട പരസ്യമാണിത് "പെട്രോൾ പമ്പിരുന്നിടം വില്പനക്ക്" അവിടെയിനി വേണ്ടതു മൊബൈൽടവറാണ്. ഫൈവ് ജി ക്ക് സ്പീഡ് പോരാ.! അലാറമെന്നോണം ശബ്‌ദിച്ച 'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു. റോബോ തന്ന ചായ കുടിച്ചു കാളവണ്ടി വന്നു പോവാൻ നേരമായല്ലോ.. റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...

ചെണ്ടയായി ഞാന്‍

കവിതരാജൻ സി എച്ച്(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്) പിഴച്ച കോലൊന്നില്‍ പഴിച്ചിരിക്കുമ്പോള്‍ നമിച്ചു പോയി ഞാന്‍ നിനയ്ക്കും കോലില്‍ നീ നിറഞ്ഞു കൊട്ടുമ്പോള്‍. പകര്‍ച്ചയില്ലാതെ പതര്‍ച്ചയില്ലാതെ പല വിതാനത്തില്‍ പറന്നു വീഴുന്നു പകരമില്ലാത്ത പ്രകമ്പനങ്ങളായ്. തക തരികിട പ്രപഞ്ചമാകുമ്പോള്‍ പ്രതിധ്വനിക്കുന്നു_ ണ്ടിഹപരങ്ങളില്‍ പ്രണവമോങ്കാരം.(adsbygoogle = window.adsbygoogle || ).push({});അഹമഴിഞ്ഞു പോ_ മഹസ്സിലും...

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.പതിനാറ് വർഷവും...

പൂക്കാനിടമില്ലാത്തൊരുവൾ

കവിത നന്ദന എസ്വേട്ടക്കാരന് സപ്തഋഷികളും കൂടി ഓതിക്കൊടുത്തത് എന്താണെന്നറിയാൻ അവൾ ഇനിയും കാത്തിരിക്കണം. കനത്തുപോയ കണ്ണീരിൽ തിരി മങ്ങിയാണ് കത്തുന്നത്. ഇരുട്ടിൻറെ ചൂരിനൊപ്പം മയക്കംഒളിച്ചോടി . പകലിന് തന്നെ കൂട്ടികൊടുക്കാൻ രാത്രിക്കുരാത്രി വന്ന ചന്ദ്രൻ കാമുകനാണെന്ന് തെറ്റിദ്ധരിച്ച അന്നുമുതൽ അവൾക്ക് തന്നെ അവളെ വിശ്വാസമില്ലാതായിരിക്കുന്നു. കുരുമുളക് തിരികളിൽനിന്നും മിഴിനീട്ടിയ ആയിരത്തൊന്ന് മുളകിൻകണ്ണുകളും തന്റെ...

നിങ്ങൾ അടയാളപ്പെടുന്നത് ..

കവിത നിമ. ആർ. നാഥ്‌നോക്കൂ.. വഴികൾ പഴയതു തന്നെയെന്നു  തോന്നും. എത്രയോ  പരിചിതമെന്നു ഉറപ്പിക്കും.   എന്നിരിക്കിലും , നിങ്ങളില്ലായ്മയുമായി  പൊരുത്തപ്പെട്ടവളിലേക്കു , തിരികെ കയറി ചെല്ലരുത് . നനുത്തതും  തെഴുത്തതുമായ, സ്നേഹത്തിൻ വള്ളിപ്പടർപ്പുകൾ തിരയരുത് . വലിച്ചെറിഞ്ഞ  പാതയിൽ...

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ

കവിത മുനീർ അഗ്രഗാമി1.തുടർച്ചആദ്യ മനുഷ്യനിൽ എന്റെ ആദ്യത്തെ ചുവട് അവസാന മനുഷ്യനിൽ എന്റെ അവസാന ചുവട് ഇവിടെ ഇപ്പോൾ ഞാൻ കാലു വെക്കുന്നു അത്രമാത്രം.2. അടുക്കളതിളച്ചുമറിഞ്ഞും വെന്തും ഒടുവിൽ അവളെത്തുമ്പോൾ ചൂടാറും അവൻ പാകം നോക്കും തന്റെ രുചി വേവുന്ന അടുക്കളയ്ക്ക് വേണ്ടി അവൾക്ക് വിശക്കും3....

ആ അന്ന്…

ധന്യ ഇന്ദുഞാൻ മരിച്ചെന്ന് നീയറിയുന്ന നിമിഷം പതിവുപോലെ നിർവികാരമായി കടന്നു പോകുംനീയറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന സുഹൃത്തിനോട് ങ്ഹായെന്ന് അലസ - മായി പറഞ്ഞൊഴിയുംതൂവാലയെടുത്ത് നെറ്റി തുടച്ച് ലാപ്ടോപ് തിരക്കിലേക്ക് വീണ്ടുമൂളിയിടുംഉച്ചഭക്ഷണ സമയത്തെ നേരമൊഴിവിൽ വാട്ട്സാപ്പ് സന്ദേശങ്ങളിൽ എന്തോ തിരയുംരണ്ടു പെഗിന്റെ പിൻബലത്തിൽ രാത്രി വൈകിയെത്തി മേശപ്പുറത്തെ തണുത്ത - ഭക്ഷണം കഴിച്ച് ഭാര്യയുറങ്ങിയെന്നു - റപ്പു വരുത്തി അലമാരയുടെ ഏറ്റവും മുകളിലെ പൊടി പിടിച്ച, നിറം മങ്ങിത്തുടങ്ങിയാ ബ്ലാക്ക്...

പരിഭാഷ

കവിത ശ്രീരേക് അശോക്ചെമ്പിച്ച മുടിയിഴകൾ, തവിട്ടു നിറമുള്ള കണ്ണുകൾ പൗർണ്ണമി പുതച്ച ഗോതമ്പു പാടം കണക്കെ തൊലിപ്പുറം അവൾക്കെന്റെ ഭാഷയല്ലെന്നുറപ്പിനേക്കാൾ ഉറപ്പ്ഭാഷയറിയാത്ത നാട്ടിൽ, ജോലി തേടിയുള്ളോരോ അലച്ചിലിൽ, രണ്ടിരുമ്പു കസേരയുടെ ബലത്തിൽ , തുരുമ്പു പിടിക്കാൻ തുടങ്ങിയ യൗവ്വനത്തെ; താങ്ങി നിർത്തിയിരിക്കയാണ് ഞങ്ങൾഎന്നോ, ശരീരത്തിലെ സ്പന്ദിക്കുന്ന അവയവമായി...

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർപൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...
spot_imgspot_img