Homeകവിതകൾ

കവിതകൾ

അഞ്ച് കവിതകള്‍

ഇഖ്ബാൽ ദുറാനിഹൃദയം വെന്തുരുകി മേല്‍പ്പോട്ടുയര്‍ന്ന നീരാവി തന്നെയാണ് കണ്ണിലെ - ഓരോ മഴ,യും ! ചുംബനങ്ങള്‍ ചുണ്ടുകള്‍ക്കിടയില്‍ നല്ല ഉറക്കമായിരുന്നു നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും വരെ! രാത്രി കൂടെ കിടന്ന് മയക്കിയെന്ന പരാതി,യിലകള്‍ പകലിന്റെ മുറ്റം നിറയെ! ചിന്തകളിങ്ങനെ തീരത്തടിഞ്ഞാല്‍ കടലിന് തിരയിളക്ക മെങ്ങനെ മറക്കാനാവും! കച്ചവടം പലഹാര കടയിലെ ഭരണിയില്‍ ഭംഗിയില്‍ അടുക്കി വെച്ചിരിക്കുന്നു. ഹൃദയാ,കൃതിയിലുള്ള ബിസ്‌ക്കറ്റുകള്‍. ഇഷ്ടത്തിന് ചവച്ചരച്ച് കഴിക്കാന്‍ പാകത്തില്‍ മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

പ്രകടമാക്കാത്ത സ്നേഹം

കവിതജാബിർ നൗഷാദ്എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു.എന്റെ ഹൃദയത്തിൽ നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന അവസാനിക്കുമ്പോൾ അവരൊക്കെയും ഖബറിൽ നിന്നെണീറ്റു വരും. എനിക്ക് വേണ്ടി തിരികൾ കത്തിക്കും ദിക്റ് ചൊല്ലും.അങ്ങനെ ഞാൻ മണ്ണിലേക്കടിയുമ്പോൾ അവരുടെ ഉള്ളിൽ ഒളിച്ചിരുന്ന...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർസൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല.പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം.ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓണംകേറാമൂല

ഡോ: കെ. എസ്‌. കൃഷ്ണകുമാർവന്ന വഴിയിൽ എത്ര മാളുകൾ കണ്ടുവെന്ന ചോദ്യത്തിനു കൃത്യം മറുപടി തന്നു. പതിനാലു മാളുകൾ.അബാദ് ന്യൂക്ലിയസ്‌ സെന്റ്‌ർ സ്ക്വയർ ലുലു ഇന്റ്‌ർനേഷ്ണൽ ഗോൾഡ്‌ സൂക്ക്‌ ഗ്രാന്റ്‌ ഒബറോൺ മറീന ബേ പ്രൈഡ്‌ ലൈഫ്‌ സ്റ്റൈൽ ഗ്രാന്റ്‌ സിസോ കെന്നീസ്‌ ആസ്റ്റൻ നെസ്റ്റോ ജി സി ഡി എ വൈൽഡ്‌ ഫിഷ്‌.എത്ര നന്ത്യാവട്ടച്ചെടി കണ്ടു? ഉത്തരമില്ല. അതെങ്ങനെ,...

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു

രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ കന്യകനായി അവൻ അവളുടെ കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില് ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു. ചുവരുകൾ നോക്കി മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു. കക്ഷത്തില് വിയർപ്പിനെ സൂക്ഷിച്ചു വെച്ചു. തലയിൽ പേനുകളെ വളർത്തി. മുഖക്കുരു വെയില് കൊള്ളിക്കാതെ പഴുപ്പിച്ചു. മുലകണ്ണുകളെ പറത്തിവിട്ടു. മീശപിരിച്ച് പുകവലിച്ചു.ഉള്ളിലെവിടെയോ ഒരു കാടുണ്ടെന്ന് ഉദ്ധരിച്ച ആ ഒറ്റമരം ചില്ലകൾ കുലുക്കി പറഞ്ഞു.അപ്പുറത്തെ കക്കൂസിലെ അരഞ്ഞാണം മുറുക്കി സിഗരറ്റിന്റെ...

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

‘ഇന്നി’ന്റെ കുമ്പസാരം…

കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ വിശ്രമവേളകൾ തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ, ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ 'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി വംശവും രോഷവും ഭാഗിച്ചെടുത്ത് നരഭോജികളാവാൻ മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ അരിച്ചിറങ്ങുന്ന നൈമിഷികതയുടെ അരണ്ട വെളിച്ചം.. അതിൽ, ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ ചിരിയുടെ ചവറ്റുകൊട്ടകൾ.. അതിൽ...
spot_imgspot_img