Homeകവിതകൾ

കവിതകൾ

അലാവുദ്ദീനും അത്ഭുതവിളക്കും

കവിത അജിത പയസ്വിനി ചിത്രീകരണം : സുബേഷ് പത്മനാഭൻഗൃഹനാഥൻ അലാവുദ്ദീനാണ്പുലർകാലെ വരാന്തയിലിരുന്നു "ചായ വരട്ടെ" "പത്രം വരട്ടെ" കൽപ്പിക്കുന്നു പാകത്തിന് ചൂടോടെ പാൽനുരയോടെ ചായ വലംകയ്യിലും നനയാതെ ചൂടാറാതെ പത്രം ഇടംകയ്യിലും ഓടിയെത്തുന്നുഅയാളുടെ ഭാര്യ അയാൾക്ക്‌ കിട്ടിയ അത്ഭുതവിളക്കാണ്വിളക്കിനെ തലോടി അയാൾ തീൻമേശയിൽ വിഭവങ്ങൾ നിരത്തുന്നു വീടിനെയും പരിസരത്തെയും കഴുകിച്ചെടുക്കുന്നു ഉഴിഞ്ഞുഴിഞ്ഞു ഹോം ലോണ് പ്രീമിയം അടപ്പിക്കുന്നു. "എൻറെയെല്ലാമെല്ലാമല്ലേ" മൂന്നു വട്ടം ചൊല്ലി നിലം തൊടാതെ പറക്കാൻ മാന്ത്രികക്കമ്പളം സ്വന്തമാക്കുന്നുഅയാൾക്ക് ഓമനിക്കാൻ കുഞ്ഞുങ്ങൾ കയ്യിലെത്തുന്നു വീണുകിടപ്പാവുമ്പോൾ അത്ഭുതവിളക്ക് മരുന്നായും കുഴമ്പായും ഊന്നുവടിയായും രൂപം മാറുംഏകാന്തതകളിൽ അത്ഭുത...

മെല്ലെ

കവിതസീന ജോസഫ്കരച്ചിലുകൾ പലവിധമാണ്മഴയും വെയിലും ഒരുമിച്ചത് പോലെയൊന്ന്. ചുണ്ടുകൾ ചെറുതായി വിറകൊള്ളും. കണ്ണുകളിലെ തെളിച്ചമുള്ള പുഞ്ചിരിയുടെ അരികുചേർന്ന് മെല്ലെയാണ് നനവ് പടരുക. മുഖത്തൊരു മഴവില്ല് തെളിയും ചുറ്റിലും പൂമ്പാറ്റപ്പറക്കങ്ങൾ!(adsbygoogle = window.adsbygoogle || ).push({});വേണ്ടപ്പെട്ടൊരാൾ തകർന്ന് നിൽക്കുമ്പോഴാണ് അടുത്തത്. വേറൊന്നും ചെയ്യാനില്ല. മെല്ലെ, ഇറുകെ ചേർത്തുപിടിച്ച്, സങ്കടക്കാലം നടന്നു തീർക്കുക. നെഞ്ചിൻകൂട്ടിലെ കനമുരുകി തീരും വരെ ഒരുമിച്ചു കരയുക! ഇനിയുള്ളത് ഒരു കൊടുങ്കാറ്റ് കെട്ടഴിച്ചു വിട്ടതു പോലെ. കാടുലച്ച് മല കിടുക്കി കടപുഴക്കി വരുന്നതു പോലെ. ആരും ഒന്നുമറിയില്ല. കണ്ണിലൊരു തുള്ളി പൊടിയില്ല! എങ്ങനെയോ കാലുറപ്പിച്ചു നിൽക്കയാണ്! അപ്പോഴാരെങ്കിലും ഒന്ന് തൊട്ടാലോ പിന്നെ നമ്മളില്ല! വീണടിഞ്ഞു...

പ്രിവിലേജ്

കവിത എം.ആര്‍ രേണുകുമാര്‍ ചിത്രീകരണം : സുബേഷ് പത്മനാഭൻഒരുദിവസം സ്കൂളുവിട്ട് വീട്ടിലേക്ക് വരുമ്പോള്‍ അതാകിടക്കുന്നു വഴിക്കില്‍ ഒരു എമണ്ടന്‍ പ്രിവിലേജ്ഞാനത് തോളത്തെടുത്തു വെച്ച് വീട്ടിലേക്ക് നടന്നുഞാനെത്തുമ്പോള്‍ അമ്മ താടിക്ക് കൈയും കൊടുത്ത് അടുപ്പിൻ്റെ മൂട്ടില്‍...

മേരി

രാധാകൃഷ്ണൻ എടച്ചേരിഎന്റെ കളിക്കൂട്ടുകാരി പറങ്കിമാവിൽ കാക്കയും നാട്ടുമാവിൽ അണ്ണാനുമായികശുവണ്ടി വറുത്ത് പരിപ്പും മാമ്പഴം മുറിച്ച് മധുരവും തന്നു വള്ളിവെച്ചു വീഴ്ത്തിയവന്റെ നെഞ്ചുടച്ചുഎന്നേക്കാൾ വേഗത്തിൽ ഓടിയും പുഴയിൽ നീന്തിയും കുന്നു കേറിയും കാടു തൊട്ടും ഇരുളിൽ പതുങ്ങിയും മൂക്കിൽ കൂടി പുകവിട്ടും തോട് ചാടിയും കുതിച്ചുഡാം കണ്ട് പിടുത്തം വിട്ടപ്പോൾ ഒറ്റക്കയ്യിൽ തൂക്കിയെടുത്തുഅവൾ ജയനും ഞാൻ സീമയുമായിനനുത്ത മീശ...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

പെട്രോൾ പമ്പിരുന്നിടം വില്പനക്ക്

വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത് ഫോണിൽ കണ്ട പരസ്യമാണിത് "പെട്രോൾ പമ്പിരുന്നിടം വില്പനക്ക്" അവിടെയിനി വേണ്ടതു മൊബൈൽടവറാണ്. ഫൈവ് ജി ക്ക് സ്പീഡ് പോരാ.! അലാറമെന്നോണം ശബ്‌ദിച്ച 'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു. റോബോ തന്ന ചായ കുടിച്ചു കാളവണ്ടി വന്നു പോവാൻ നേരമായല്ലോ.. റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...

ഇലകൾ പച്ച

സന്ദീപ് എം.പിപരിസ്ഥിതി ദിനത്തിൽ സംസാരിക്കാൻ തുടങ്ങുകയാണ്. ഞാനാരെയും അഭിസംബോധന ചെയ്യുന്നില്ല. നാട്ടുകാരെ സഹോദരീ സഹോദരൻമാരെ സഖാക്കളെ പൗരപ്രമുഖരെ ആരാധ്യരെ... തുടങ്ങിയവയിലൊന്നും മരങ്ങളും ചെടികളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും പക്ഷികളുമില്ലെന്ന് വെറുതെ ആരെങ്കിലുമൊരാൾ തെറ്റിദ്ധരിച്ചാലോ ! …ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ...

മീനുകളെല്ലാം ജലജീവികളല്ല !

കവിതറോബിൻ എഴുത്തുപുരഅലങ്കാരമീനുള്ള വീടുകളിലെല്ലാം അക്വേറിയമുണ്ടാകാറില്ല.ഒഴുക്കിൽ വഴുതി, വറ്റി ചെകിളയിൽ ചരലേറിയ പുഴയോ,വെയിലിൽ മരച്ചെതുമ്പൽ ഇളകിവീഴുന്ന കാടോ,ആദ്യമഴയിൽ ചുഴിപ്പാടു പൊട്ടുന്ന കൊമ്പൻ മരുഭൂമിയോ,കൊള്ളിമീൻ പുളയ്ക്കുന്ന നീലച്ചതുപ്പുള്ള ആകാശമോ,ഒക്കെ ഉണ്ടായിരിക്കാം.വേണമെങ്കിൽ വെള്ളമെന്നു പേരിട്ട് മാറ്റിക്കൊടുക്കാം നിങ്ങൾക്ക്.https://youtu.be/PACu3_Mi8qEറോബിൻ എഴുത്തുപുര.  അധ്യാപകൻ. ഇടുക്കി ജില്ലയിലെ  കട്ടപ്പന സ്വദേശം. ആകാശവാണിയിൽ നിരവധി തവണ കവിതകൾ അവതരിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലും മറ്റ് ആനുകാലികങ്ങളിലും സോഷ്യൽമീഡിയയിലും സജീവം. 9446686921... ആത്മ...

മുൾവേലികൾ പൂക്കട്ടെ

യഹിയാ മുഹമ്മദ്ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്ന പോലെ ആയാസകരമാവണമെന്നില്ല ഒരു മുൾവേലിയുടെ ഇരുവശങ്ങളിരുന്ന് പ്രണയിക്കുന്നത്.മുൾവേലികൾ ശബ്ദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? തോക്കുകളുടെ ശബ്ദത്തിൽ അവ സംവദിക്കുന്നത്.അവർ പരസ്പരം ചുംബിക്കാനൊരുങ്ങുമ്പോൾ വേലികൾ പെരുമ്പാമ്പായി ചുറ്റിവരിയുകയും കൈകാലുകൾ ബന്ധിച്ചിടുകയും ചെയ്യുന്നു.അവിടെ അവർക്കു...
spot_imgspot_img