Homeകവിതകൾ

കവിതകൾ

മുൾവേലികൾ പൂക്കട്ടെ

യഹിയാ മുഹമ്മദ്ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്ന പോലെ ആയാസകരമാവണമെന്നില്ല ഒരു മുൾവേലിയുടെ ഇരുവശങ്ങളിരുന്ന് പ്രണയിക്കുന്നത്.മുൾവേലികൾ ശബ്ദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? തോക്കുകളുടെ ശബ്ദത്തിൽ അവ സംവദിക്കുന്നത്.അവർ പരസ്പരം ചുംബിക്കാനൊരുങ്ങുമ്പോൾ വേലികൾ പെരുമ്പാമ്പായി ചുറ്റിവരിയുകയും കൈകാലുകൾ ബന്ധിച്ചിടുകയും ചെയ്യുന്നു.അവിടെ അവർക്കു...

ട്രോൾ കവിതകൾ – ഭാഗം 19

വിമീഷ് മണിയൂർ ബ്ലൗസും ജീൻസും ക്യൂരിയോ എന്ന് വിളിക്കപ്പെടുന്ന സിറ്റി. അവിടെ ഇന്ററെസ്റ്റ് എന്ന് പേരുള്ളയാൾ. ഇൻക്വിസിറ്റ് എന്ന പകലിൽ വെച്ച് പേഷൻ എന്ന മനുഷ്യനെ കാണുന്നു. ആ മനുഷ്യന്റെ തലമുടിയുടെ നേർ പകുതി നീട്ടി വളർത്തിയിരുന്നു....

ഉച്ചക്കപ്പലിൽ ഇറങ്ങിപ്പോയവൾ

കവിത ദീപ്തി സൈരന്ധ്രി പേറ്റ് കീറുണങ്ങാത്ത ജാക്വിലിൻ ഡിക്കോസ്റ്റ എന്ന പെട്രിഷ്യ പച്ച വെളിച്ചെണ്ണയിൽ വാട്ടിയ അവിയലിൽ, അരപ്പ് ചേർക്കുമ്പോൾ അപ്പുറം സാറാമ്മയാന്റിയുടെ ചീഞ്ചട്ടിയിൽ ഉള്ളീo മൊളകും ചതച്ചിട്ട ഒണക്ക സ്രാവ് മുരളുന്നു. കിഴക്കൻ കാറ്റ് കൊണ്ട് വരുന്ന മൊരിപ്പ് മണങ്ങളത്രയും ഉച്ചയൂണിനായി ആവാഹിച്ചെടുക്കുന്ന മരുമകളുടെ നിൽപ്പ് കണ്ട്, നിലവിളക്ക് വെളുപ്പിച്ച പിഴിപുളി ദൂരെയെറിഞ്ഞ് (അ)ശാന്തമ്മ മുരണ്ടു "പറങ്കിച്ചി".അപ്പോഴേക്കും ചെളിയൻ കക്ക വാരിക്കഴുകി പുഴുങ്ങി ഉള്ളീo ഒണക്കമൊളകും തേങ്ങയും ചതച്ചിട്ട് പെട്രിഷ്യയുടെ...

നിന്നെ കാണാൻ തോന്നുമ്പോൾ

ജുനൈദ് അബൂബക്കര്‍നീ കൂടെയില്ലാത്തസമയത്താണ് നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക് ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകുംനീയവിടെക്കാണില്ലന്നെനിക്കുറപ്പാണ് ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ കടലിൽ നിന്ന് നിന്റെ മുഖമുള്ളൊരു മത്സ്യകന്യക കയറിവന്ന് വെയിൽകായുംനനഞ്ഞ ചുരുണ്ട തലമുടിയുണക്കാൻ കൈകൾകൊണ്ട് കോതിക്കൊണ്ടേയിരിക്കുംതമ്മിൽ പരിചയമില്ലാത്തവരെപ്പോലെ ഞങ്ങൾ രണ്ടുവഴിക്ക് കണ്ണുകൾ പായിക്കുംഅവളവിടെയുണ്ടോയെന്ന്...

കുൽസുത്തായുടെ കവിതകൾ

ടി.സി.വി. സതീശന്‍നെല്ല് വറുക്കുമ്പോൾ, അവിലിടിയ്ക്കുമ്പോൾ, കുൽസുത്തായുടെ നെഞ്ചിനകത്ത് ഒരു കവിതയുണ്ടായിരുന്നു ചങ്കിടിപ്പിന്റെ താളമുണ്ടായിരുന്നു ചുറ്റിനുമേഴു ആമാശയങ്ങൾ കരിഞ്ഞുണക്കിയ തേങ്ങലുകളുടെ ഒരു വൃത്തമുണ്ടായിരുന്നുഉലക്കയുടെ ഇടി, ഉരലിന്റെ പിടച്ചിൽ, നെന്മണികളുടെ നിസ്സഹായത, കാളുന്നവയറിൽ കത്തുന്നകവിതകളായി ഏഴ് കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള വിലാപംനീലാംബരി കുൽസുവിനറിയില്ല ഹരികാംബോജി ഒട്ടുമേ അറിയില്ല വൃത്തമഞ്ജരി വായിച്ചിട്ടില്ല,പഠിച്ചിട്ടില്ല ഏഴു മക്കൾ...

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.

തത്വമസി

മനീഷ് നരണിപ്പുഴഅന്ന് വല്ലാത്തൊരരാജകത്വത്തിലേക്ക് പറിച്ചെറിയപ്പെടുംനിശ്ചയിച്ചു വെച്ച യാത്രാവഴികളെല്ലാം മറ്റാരാലോ മാറ്റി വരക്കപ്പെടുംയുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും എവിടേക്കോ കാടുകയറി ഏതോ ബോധി വൃക്ഷ തണലിൽ ശാന്തനാവാൻ ശ്രമിക്കും അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ കളിയാക്കുന്ന ഉയിർ പോലെ പ്രണയം പിന്നെയും ഞെളിപിരി കൊള്ളുംഅപ്പോഴും ഉള്ളമൊരശ്വം കണക്കെ തോൽക്കാനാവാതെ നിന്നിലേക്ക്...

യാത്ര

ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക് തണല്‍മരങ്ങളെക്കുറിച്ച് ഓര്‍മ്മ നല്‍കിയത് എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്. സ്വപ്‌നങ്ങളുടെ തലചുമടുമേന്തി വേനലുരുക്കിയ പൂഴിമണ്ണില്‍ ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍ ഇനിയൊരു മരീചികയെനിക്കുവേണ്ട ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി- പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍ ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ഉപേക്ഷിച്ചിട്ടും ഉപേക്ഷിച്ചിട്ടും ബാക്കിയാകുന്നത്

കവിത കീർത്തന പ്രസീന ചിത്രീകരണം : ഹരിതഅയാളുപേക്ഷിച്ചുപോയ അതേ ഇടത്തിൽ നിന്നും തിരിച്ചും ഉപേക്ഷിച്ചെന്ന് വരുത്തി ഞാൻ ഇറങ്ങി നടന്നു.തൊട്ടടുത്ത മെയിൻ റോഡിൽ എത്തിയപ്പോഴേക്കും റോഡ് ക്രോസ് ചെയ്യാൻ ഞാൻ സദാ ഇറുകെപ്പിടിച്ചിരുന്ന അയാളുടെ കുപ്പായത്തിന്റെ തുമ്പ് ചുറ്റും പരതി. ഉപേക്ഷിച്ചു വരുവാണല്ലോ, ഞാൻ പിന്നെയും നടന്നു.മാസങ്ങൾക്കപ്പുറം അയാളുടെ നാട്ടിലൂടെ ബസിൽ...

നീന്തൽ

കവിത യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു.വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽകല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും.കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി.കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല.കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു!നീന്തിപ്പോയ...
spot_imgspot_img