Homeകവിതകൾ

കവിതകൾ

സ്വവർഗാനുരാഗികളുടെ 377 പ്രണയവചനങ്ങൾ

രാഹുല്‍ മണപ്പാട്ട്‌376 പകലുകൾ കാണാതാവുന്ന രാത്രിയിൽ ഒഴുകാൻ മറന്നൊരു കടലിൽ പറവകളായി കൂത്താടുമ്പോൾ വഴികളില്ലാത്ത കാടുകളാവുന്നുണ്ട് നമ്മൾ.എന്റെ പടർന്ന ജനവാതിലുകൾ നിന്റെ കണ്ണുകളാകയാൽ വരവു പ്രതീക്ഷിക്കുവാൻ ഞാനില്ലാതാവുന്നു. നിന്റെ കൂടുവെച്ച വാതിലുകൾ ഞാൻ അടയ്ക്കാത്തതു കൊണ്ട് അവിടെ മാത്രം, അവിടെ മാത്രം തുപ്പൽ പൊട്ടിയായി ചിതറി തെറിക്കുന്നു. ആകാശത്തിന്റെ കുഞ്ഞുകുടിലുകളിൽ വിശപ്പിന്റെ ഉണക്കിറച്ചി വേവിക്കുന്ന ആൺവെരുകുകൾ നിറങ്ങളുടെ ഗന്ധം പൊഴിച്ച് നമ്മളിലേക്ക്...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...

പെണ്മരം

അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ പെൺകുട്ടികൾ പിറന്നു. നരച്ചു തുടങ്ങിയ ഉടുപ്പുകളും പാൽ വറ്റിയ മുലകളും ചുവരിൽ ഉണങ്ങിതീർന്നു. പിന്നീടവ കൂട്ടമായി മരിച്ചു വീണു. ശേഷിച്ചവയെ ആരൊക്കെയോ തീയിട്ടു. പിന്നെ മരിച്ചെന്നു കള്ളം പറഞ്ഞു. മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു. പിന്നെയും കാലം കടന്നു പോയി കുഴിമാടത്തിൽ ഒരു മുള...

ഹൈക്കു കവിതകൾ

ഫലാലു റഹ്മാൻ പുന്നപ്പാലജീവിതംമിന്നാമിനുങ്ങിന്റെ പകൽ പോലെ നേർത്തത്.....പ്രണയംഎന്നിൽ നിന്നും നിന്നിലേക്ക് പടർന്നു പകർന്നു കത്തി തീർന്നത്നിഴൽചവിട്ടേറ്റിട്ടും മൗനം പൂണ്ട ജ്ഞാനിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

അകത്തേയ്ക്ക്

കവിതഅഞ്ജു ഫ്രാൻസിസ്അരിയിടുന്നതിനും അടുപ്പണയ്ക്കുന്നതിനുമിടയിലെ കുഞ്ഞു നേരങ്ങളിൽ അവൾ പഴേ സ്വപ്നങ്ങളോർക്കുംകറിവേപ്പിലയ്ക്ക് പറമ്പിലോട്ടിറങ്ങുമ്പോൾ കറാച്ചിപ്പുല്ലുരഞ്ഞ പച്ച മണങ്ങളിൽ താൻ കാടേറുന്നെന്ന് വെറുതെ വിചാരിക്കും.അടുക്കളപ്പുറത്ത്, കടുക് കരിഞ്ഞു പുക പൊന്തുമ്പോളാകും, വിചാരങ്ങളുടെ കാടിറങ്ങിയവൾ വീട് പറ്റുക.അരകല്ലു ചാലിലെ വെള്ളം വീണു വഴുക്കുന്ന അടുക്കളമുറ്റത്ത് വിരലൂന്നി, തെന്നാതെ നടക്കുമ്പോളവൾ, അലുത്ത പർവതങ്ങളോർക്കും.തിളച്ചു പൊന്തിയ പാലിൽ നുരഞ്ഞ തിരകളും കടലും കാണുംചിരകിവീഴുന്ന തേങ്ങയിൽ മഞ്ഞ് പെയ്യുന്നിടങ്ങൾ കാണും.വൈന്നേരം...

തിരക്ക്

കവിത ബിനേഷ് ചേമഞ്ചേരിഎത്ര പെട്ടെന്നായിരുന്നു ഒരു പകൽ, മലർന്നുകിടന്ന് മോണകാട്ടി ചിരിച്ച് മുട്ടിലിഴഞ്ഞ് കേല തൂവി,മുറ്റത്തു പിച്ചവെച്ച് പുഞ്ചിരി പൊഴിച്ച്, ഉച്ചവെയിലിൽ വിയർത്തൊലിച്ച്,സായന്തനത്തിൽ വടികുത്തിപ്പിടിച്ച് വേച്ചു, വേച്ച്... കടൽത്തീരത്തെ മണൽത്തരികളിൽ നെടുവീർപ്പുതിർത്ത്,കരഞ്ഞു ചുവന്ന കണ്ണുമായി ചക്രവാളത്തിലലിഞ്ഞു ചേർന്നത് !.ഇന്നിതാ ഒരു പകൽ, പുലരിയിൽ കത്തിവേഷം...

ഡിസംബർ വരുമ്പോൾ

ഹിലാൽ അഹമ്മദ് കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...

തോന്ന്യാസിവീട്

കവിതസ്മിതസൈലേഷ്ഞാനൊരു വീടാണ് എത്ര അടുക്കി പെറുക്കി വെച്ചാലും പിന്നെയും ചിന്നി ചിതറി കിടക്കുന്ന ഒരു തോന്ന്യാസിവീട്അതിന്റെ ഭിത്തി നിറയെ കാണും മുഷിഞ്ഞ വിഷാദകലകൾ... കരിക്കട്ടമുറിവെഴുത്തുകൾ ആനന്ദവെയിൽ ചോരുന്ന മേൽക്കൂരയിലെ ഓട്ടുവിടവുകൾ.. ഉന്മാദമഴ ചെരിഞ്ഞു പെയ്യുന്ന ജനാല ചില്ല് മുറിവുകൾ.. കിടപ്പുമുറിയിലേക്ക് വിഷാദത്തിന്റെ സർപ്പം ഇഴഞ്ഞെത്തുന്ന പൊട്ടിയുടഞ്ഞൊരു ഹൃദയവിള്ളൽ.. സർപ്പദംശന വിഷപ്രസരണത്തിന്റെ ഭീതി തണുപ്പുള്ള റെഡ് ഓക്സൈഡ് തറമിനുപ്പുകൾ..കരിയില കാവലിന്റെ കരുതലൊച്ചകൾ അതിഥിയാഗമനങ്ങളെ അകക്കണ്ണിൽ കാട്ടുന്ന അടിച്ചുവാരാ മുറ്റംഞാനൊരു പേടിസ്വപ്നത്തിൽ നിന്നും ഞെട്ടിയുണരുമ്പോൾ...

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർപൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...

എഴുതപ്പെടാത്തവ

കവിതസന്ധ്യ ഇമുമ്പൊക്കെ നമ്മൾ അങ്ങകലെ ഏതോ നാട്ടിലുള്ള പോസ്റ്റ് ഓഫീസിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. അഗാധ പ്രേമത്തിലായിരുന്നു അന്നു നമ്മൾ നിനക്കെന്നും ഒരു ചെറിയ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററാകാനായിരുന്നു മോഹം ഞാനും നീയും പിന്നൊരു പോസ്റ്റ് ഓഫീസുമായിരുന്നല്ലോ അന്ന് നമ്മുടെ ലോകം തിരക്കില്ലാത്ത അവിടങ്ങളിൽ തങ്ങളെത്തേടി...
spot_imgspot_img