Homeകവിതകൾ

കവിതകൾ

തടവ് പുള്ളി

അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും ഒരു കവിത തടവ് ചാടിയിട്ടുണ്ട്. വെള്ള വസ്ത്രമാണ് വേഷം. നീളന്‍ താടി വെച്ചിട്ടുണ്ട്. തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്. വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട് അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഇടക്കെല്ലാം നജീബിനെ കണ്ടോ എന്ന്...

നോട്ടപ്പൂവ്

കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍.അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല.നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക്അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍.അവള്‍...

വീണു പോയ ഇതളുകൾ

ജയേഷ് വെളേരിതെച്ചി ഇറുത്ത് ചൂടാൻ പറഞ്ഞപ്പോ കണ്ണീരെന്ന്‌ ആദ്യം പറഞ്ഞത് നീ കണ്ണീരൊപ്പാൻ കവിത ചൊല്ലിയതും പൂവിറുക്കാൻ തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത് നാളെ പടിയിറങ്ങി പോകണം അവിടെയും ഇതളടർന്ന് വീഴുമ്പോ തെച്ചികൾ മാല കൊരുക്കുമ്പോൾ മാറിയിരിക്കണം മാറിയിരുന്ന് മുറുകെ...

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...

കാണാതായ പേരുകളെ തിരഞ്ഞ്

രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ സഹോദരൻ അയ്യപ്പൻ ഞങ്ങളുടെ കോളനിയിലെ കള്ളുകുടിയനായിരുന്നു. ഞങ്ങളെല്ലാവരും അയ്യപ്പന്റെ കള്ളുകുടിയെ ഉപദേശിച്ച് നന്നാക്കാൻ ഒരുമ്പെട്ടിറങ്ങി. എന്ത് ചെയ്യാൻ പന്തിഭോജനത്തെ കുറിച്ച് പറഞ്ഞ് വെളിവില്ലാതാക്കി ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ് നാട് നന്നാക്കാനിറങ്ങിയ ശങ്കരന്റെ, ചെറുമകന്റെ പേരിടൽ ചടങ്ങിന് അതിഥിതിയായി വന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യത്തിൽ എല്ലാവരും ഉറക്കെയുറക്കെ വാലാട്ടുന്ന പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും കക്കാനിറങ്ങുന്ന അയ്യങ്കാളിയെ...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത)അമലുവഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു അവന് അപു¹വിന്റെ ഛായ1 അലീസ് വീണ മുയൽമാളം കണക്കെ പരിചിത നഗരത്തെ വിഴുങ്ങുന്ന തീവണ്ടിപ്പാതയിലെ...

തോന്ന്യാസിവീട്

കവിതസ്മിതസൈലേഷ്ഞാനൊരു വീടാണ് എത്ര അടുക്കി പെറുക്കി വെച്ചാലും പിന്നെയും ചിന്നി ചിതറി കിടക്കുന്ന ഒരു തോന്ന്യാസിവീട്അതിന്റെ ഭിത്തി നിറയെ കാണും മുഷിഞ്ഞ വിഷാദകലകൾ... കരിക്കട്ടമുറിവെഴുത്തുകൾ ആനന്ദവെയിൽ ചോരുന്ന മേൽക്കൂരയിലെ ഓട്ടുവിടവുകൾ.. ഉന്മാദമഴ ചെരിഞ്ഞു പെയ്യുന്ന ജനാല ചില്ല് മുറിവുകൾ.. കിടപ്പുമുറിയിലേക്ക് വിഷാദത്തിന്റെ സർപ്പം ഇഴഞ്ഞെത്തുന്ന പൊട്ടിയുടഞ്ഞൊരു ഹൃദയവിള്ളൽ.. സർപ്പദംശന വിഷപ്രസരണത്തിന്റെ ഭീതി തണുപ്പുള്ള റെഡ് ഓക്സൈഡ് തറമിനുപ്പുകൾ..കരിയില കാവലിന്റെ കരുതലൊച്ചകൾ അതിഥിയാഗമനങ്ങളെ അകക്കണ്ണിൽ കാട്ടുന്ന അടിച്ചുവാരാ മുറ്റംഞാനൊരു പേടിസ്വപ്നത്തിൽ നിന്നും ഞെട്ടിയുണരുമ്പോൾ...

തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

പുക തിന്നവര്‍

സച്ചിന്‍ എസ്. എല്‍.പുകയുന്ന ചിന്തകള്‍ക്ക് വിലങ്ങില്ലാത്തയിടങ്ങളാണിനി വേണ്ടത്.ഞെക്കിപ്പിഴിഞ്ഞു കാച്ചിയ സര്‍ബത്തിനെരിവു പകരുന്ന പുകയില്‍- വെന്ത തലമുറയെ കട്ടപ്പുക- യെന്നാക്ഷേപിച്ച മാലോകരോട്തിന്ന പുകയില്‍ കുരുത്ത തീപ്പന്തങ്ങള്‍ ആളിത്തുടങ്ങുന്നുണ്ടിവിടെ- നിങ്ങള്‍ മുറുക്കിത്തുപ്പിയ ഇടങ്ങളില്‍………………………………………………………. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img