Homeകവിതകൾ

കവിതകൾ

ഒച്ചകളിലെ സംഗീതം

കവിത രാജന്‍ സി എച്ച് അടുക്കളയില്‍ ഓരോ പാത്രവും തട്ടി വീഴുമ്പോളുണ്ടാവും അതാതിന്‍റേതായ ഒച്ച. നിലവിളിയൊച്ച.ചില്ലു ഗ്ലാസെങ്കില്‍ ചിതറി ചില്ലെന്ന് സ്റ്റീല്‍ തളികയെങ്കില്‍ കറയില്ലാതെ സ്റ്റീലെന്ന് ഓട്ടു പാത്രമെങ്കില്‍ അല്പം കനത്തില്‍ ഓടെന്ന് മണ്‍കുടമെങ്കില്‍ നുറുങ്ങിത്തെറിക്കും മണ്ണെന്ന് അലൂമിനിയച്ചെമ്പെങ്കില്‍ കനമേശാതെ അലൂമിനിയമെന്ന് പ്ലാസ്റ്റിക്കെങ്കില്‍ അയഞ്ഞ് പ്ലായെന്ന്ശ്രദ്ധിച്ചാലറിയും ഓരോ വീഴ്ച്ചയിലും അതാതിന്‍റെ തനിമ.തൊടിയില്‍ ഇല വീഴുമ്പോള്‍ ചിലമ്പി ഇലയെന്ന് മരം വീഴുമ്പോള്‍ അലറി മരമെന്ന് പൂ വീഴുമ്പോള്‍ നിശ്ശബ്ദം പൂവെന്ന് മഴ വീഴുമ്പോള്‍ അലച്ച് മഴയെന്ന് കാതുണ്ടായാല്‍ മതി തിരയിലും ഓം എന്ന്.എന്നാല്‍ മനസ്സ് വീഴുമ്പോള്‍ ഏതൊച്ചയിലെന്ന് ഓര്‍ത്തുനോക്കിയിട്ടുണ്ടോ ?ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

നീന്തൽ

കവിത യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു.വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽകല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും.കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി.കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല.കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു!നീന്തിപ്പോയ...

ഞാൻ വിളിക്കുമ്പോൾ

കവിത രോഷ്‌നി സ്വപ്ന ചിത്രീകരണം : ഹരിതഒച്ചകളുടെ നഗരമധ്യത്തിൽ നീ നല്ല ഉറക്കത്തിലായിരിക്കും താഴെയോ മുകളിലോ ആകാശം എന്ന് ഉറപ്പില്ലാതെ ഇലകൾ നിന്റെ ജനാലപ്പുറത്തുകൂടി താഴേക്ക് വീഴും പക്ഷികൾ പരക്കം പറക്കും.ആർക്കും എൻറെ ഒച്ച തിരിച്ചറിയാനാവില്ല.തലകീഴായി നൃത്തം ചെയ്യുന്ന ഒരു ഭൂമിക്ക് പകരം എന്റെ വിളി നിന്നെ ഉണർത്തുന്നില്ലനേരം വൈകുമായിരിക്കും ഇലകൾ ഭൂമിയിലേക്ക് എത്തിയിട്ടില്ല.നീ ഉണർന്നിട്ടില്ല ഭൂമിയിലെ...

അവൾ മരിച്ചവനോട് പറയുന്നത് 

ഗായത്രി സുരേഷ് ബാബു  നിന്നോടുള്ള പ്രണയം പഴുക്കുന്ന ചില രാത്രികളുണ്ട്. കട്ടിലിന്റെ വലതുവശത്തുള്ള ജനവാതിലുകൾ കാറ്റിൽ വന്നടിച്ച ശബ്ദം കേട്ടിട്ടും  ഞാൻ ഞെട്ടാത്തപ്പോൾ നീ എന്റെ ചെവിയിൽ പതിയെ ഊതും. നിനക്കറിയുന്നതിലുമേറെ ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് നീ വിയർത്തു കുതിർന്ന വലത്തേ  ഉള്ളംകൈ എന്റെ ഉണങ്ങിയ വലംകൈക്കുള്ളിൽ...

പനി ചലനങ്ങൾ

കവിത ജാബിർ നൗഷാദ്മൂടൽ മഞ്ഞുപോലെയാകാശം നിലാവ് തെളിക്കുന്ന തണുത്ത രാത്രിയിൽ പിറവിയെ പഴിച്ചിരിക്കുന്ന പനി വിരിഞ്ഞയുടൽ, നിറം മങ്ങിയുറുമ്പു കടിച്ചു നീലിച്ച ആദാമിന്റെ ആപ്പിൾ കഷ്ണം. നാവികനെ കാത്ത് കടൽതീരത്തിരിക്കുന്ന മത്സ്യകന്യകയുടെ കണ്ണുകൾ, ശപിക്കപ്പെട്ട കാഴ്ച. ഇലകളുടെ നിഴലിൽ നിന്നും കിളിർത്തു വരുന്ന വെളുത്ത പൂവ്, കാറ്റ് തട്ടി ആകാശത്തേക്ക് കൊഴിയുമ്പോൾ ഞാൻ കഥയെഴുതുന്നു.അന്ത്യമില്ലാത്ത...

ഓടെ

മലവേട്ടുവ ഗ്രോത്രഭാഷാകവിതസുധി ചെന്നടുക്കം ഭാഷാ സഹായം: ലിജിന കടുമേനിമൂപ്പനിറങ്ക്ന്ത്‌ തുമ്മപ്പാക്കും തുടങ്ക്ല് കത്തിയും തലയില കെട്ടുമായിറ്റ് വെളികീറിയ കണ്ടപ്പം കരിമ്പിണ്ടെ ചാലിത്ത ഓടകാട്ടിലായ്റ്റ്തളിര്ക തളരാതെ തളിത്തൊരു ഓടയു ചൊരിക്ക്ണൊരടക്കയു ചവചങ്ക് കൊത്തുമ ചാലിത്ത തെളിനീരില് മൂടങ്ക് കയികിറ്റ് കൊത്തിയ ഓടയു കെട്ടങ്ക് കെട്ടിന്ത്‌തലപ്പത്ത കേട്ടോടെ മടങ്കിന്ത് പിരക്കേക്ക് മൂപ്പന്റെ പൊണ്ണവ...

ട്രോൾ കവിതകൾ – ഭാഗം 13

വിമീഷ് മണിയൂർ ബഹിരാകാശ കവിത ചൊവ്വയിൽ പോയി ഒറ്റക്കിരുന്ന് ചെസ്സ് കളിച്ച് ജയിച്ച് ഭൂമിയിലേക്ക് വരുന്ന വഴി ചന്ദ്രനിലെ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു. അവിടുത്തെ വിചിത്രാകൃതിയുള്ള വീട്ടിൽ എപ്പോൾ വേണമെങ്കിലും വിടർത്തിയെടുക്കാവുന്ന മുറികളിൽ പൂജ്യം...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?

കവിതതാരാനാഥ്‌.......................................... ഉറക്കം വരുന്നെന്നു തോന്നുന്ന നേരം ഉടൽക്കാമ്പിനുള്ളിൽ ത്തുടിക്കുന്നു മോഹം ഉറക്കത്തെയൊന്നൊത്തു നേർക്കു കാണേണം ഉറക്കം ഗ്രസിക്കുന്ന മാത്ര കാണേണം അതിന്നായുണർന്ന- ങ്ങിരിക്കുന്നു ധീ , നീയുറങ്ങാൻ തുടങ്ങുന്ന നേരം പകർത്താൻ ! അതിന്നായഴിച്ചൂ വിടുന്നെൻ്റെ ബോധം കടിഞ്ഞാണഴിഞ്ഞശ്വതുല്യം...

കടൽവക്കത്തെ വീട്

(കവിത)അബ്ദുള്ള പൊന്നാനി  കടൽ വക്കത്തെയെൻ്റെ വീടിനെ കടലമ്മ കണ്ണ് വെച്ചിട്ട് കാലമേറെയായി.വീട് ചോദിക്കാനായിവന്ന തിരമാലകൾ എത്ര തവണ മുറ്റത്ത് വന്നു തിരിച്ചുപോയി.മീൻ മണമുള്ള വീട്ടിൽ മുറുക്കാൻവാസന വിരിയുന്ന ചുണ്ടിൽ കെസ്സിൻ്റെ വരികൾ മൂളുന്ന നേരംകാറ്റൊന്ന് വീശിയാൽ മഴക്കാറ് മാനത്ത് കണ്ടാൽ കണ്ണ് നട്ടിരിക്കുന്ന ഉമ്മയുടെയുള്ളമൊരു കടലാവും.ഉപ്പിൻ്റെ  രുചിയുള്ള...
spot_imgspot_img