Homeകവിതകൾ

കവിതകൾ

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

തെളിവുകൾ

പി.സുരേഷ്പ്രണയിച്ചിരുന്നു എന്നതിന് തെളിവ് ചോദിക്കരുതേ ചങ്ങാതീ മരിച്ചതിന് എന്ത് തെളിവാണ് എനിക്കിനി ഹാജരാക്കാൻ കഴിയുക? സ്വപ്നത്തിന്റെ മോർച്ചറിയിൽ നിന്ന് കഴുകിയെടുത്ത് ഓർമ്മയുടെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയിട്ടുണ്ട്. വാതിലടച്ചിട്ടില്ല, ചെന്നു നോക്കാം. ആഴത്തിലേറ്റ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ടാവും തുറന്നിരിക്കുന്ന കണ്ണുകളിൽ പെയ്യാൻ വെമ്പുന്ന മേഘങ്ങൾ കാണാം അതിനു താഴെ ആകാശത്തിന്റെ നിറം ചാലിച്ച ഒരു പുഴ ഒഴുകുന്നുണ്ടാവും പിളർന്നിരിക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്ന് യുദ്ധത്തിൽ തോറ്റ പടയാളിയുടേതു പോലെ വിതുമ്പൽ കേൾക്കാം ഓർമ്മകൾ മുറുകെപ്പിടിച്ചതുകൊണ്ടാവാം, വിരലുകൾ...

കാലം

കവിത പപ്പൻ കുളിയൻമരംകാലം അയാളെ കാത്തുനിന്നില്ല പരിഭവമില്ലാതെ അയാളും കാലത്തിന്റെ പുറകെ പോയി . കാലം തിരിഞ്ഞുനോക്കിയപ്പോൾ പുതിയവർ പഴയവരോട് മാറ്റം പ്രകൃതി നിയമമെന്ന് വാദിച്ചു . മൊബൈലും ഇന്റർനെറ്റും ഇ -മെയിലും പുതിയവർ കീഴടക്കിയപ്പോൾ പഴയവർക്ക്...

മുടിയന്തിരാക്കണേര്

മലവേട്ടുവഗോത്രഭാഷാ കവിത രാജി രാഘവൻഏര് നാട് മുടിയന്തിരാക്കും നമ്മക്ക് കഞ്ഞി ഇല്ലെങ്കില് ഏരിക്കെന്തനാ. അഞ്ച് കൊല്ലം കയിഞ്ച് ഏര് വെരും നമ്മട മക്കക്ക് ഒന്തു അറിയേലെ ഏര്ടെ വർത്താനം കേട്ട് പാഞ്ച് പോകു.പെരക്കം കഞ്ഞിണ്ടണ് നോക്കേലെ പുത്തകം പടിക്കേലെ , പിന്നെന്തനാ, മണ്ണി കിളക്ക്ണ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

റെഡലർട്ട്

കവിതസുകുമാരൻ ചാലിഗദ്ധരാവിലെ നേരത്തെ എണീറ്റു വരുന്ന മലയാള മനോരമ പത്രത്തിലെ വാർത്തകൾ ശാരദ ടീച്ചറിൻ്റെ വീടിൻ്റെ വാതിലിൽ ഒന്നങ്ങുമുട്ടി.ശാരദ ടീച്ചർ വാതിൽത്തുറന്ന് വാർത്തയുമായി അകത്തേക്ക് കടന്ന് അച്ഛൻ്റെ ചെവിയിൽ ഓതികൊടുത്ത് മകനത് കേട്ടപ്പാടെ അനിയത്തിയോട് പറഞ്ഞു.അനിയത്തിയതിനെ പരത്തി പരത്തി ചുട്ടെടുത്ത് മേശപ്പുറത്തെടുത്തു വെച്ചതും എല്ലാരും...

കറിവേപ്പില

കവിത നിമിഷ എസ്രാവിലെ, കടലക്കറിക്കിടാൻ കറിവേപ്പിലയ്ക്ക് ചെന്നപ്പോ, രാധേമ്മ എന്നോട് മിണ്ടീതൊക്കെയും എന്റമ്മേടെ പേരുവിളിച്ചാണ്. രാധേമ്മേടമ്മയും എന്നെ "അമ്മപ്പേരാ"ണ് വിളിച്ചത്. ഇന്നാട്ടിലെനിക്കെന്റെ  പേരില്ലെന്നോർക്കാൻനേരം  രണ്ടുപെണ്ണുങ്ങളും എന്നോട് അമ്മേപ്പറ്റി ചോദിച്ചു. ആ പെണ്ണുങ്ങൾക്കുമുന്നിൽ ഞാനമ്മേടെ കഥയായി, അമ്മേടെ നോവായി. കഥപറഞ്ഞോണ്ടിരുന്നപ്പോ പിന്നെയും ഓർത്തു, ഇവിടെനിക്കെന്റെ പേരില്ല, കഥയില്ല,നാടില്ല. ഞാനിവിടെന്റമ്മയുടെ ബാക്കി. അമ്മേടെ കഥനൊന്ത് തീർന്നപ്പോ കറിവേപ്പിലത്തണ്ട് നനഞ്ഞു. ഇറങ്ങിനടക്കാൻനേരം എനിക്കുപിന്നിൽ രണ്ടുപെണ്ണുങ്ങൾ, രണ്ടു കഥകൾ, ഒരേ വാഴ്‌വിന്റെ രണ്ടു വഴികൾ. അന്നുച്ചയ്കമ്മേടെ  കൂട്ടുകാരിവന്നു. രണ്ടമ്മമാരുടെ കഥകൾ. കരഞ്ഞതും പറഞ്ഞതും ചിരിച്ചതും  ഓടിക്കിതച്ചതും ഇറയത്തും...

ചുവന്ന തെരുവ്

സജീബ് നരണിപ്പുഴപൊട്ടിയ തെരുവിളക്കുകൾക്കു താഴെ മരിച്ചു കിടക്കുന്നുണ്ടൊരു തെരുവ്അമീറും ഹസനും കൈകോർത്ത് പിടിച്ച് നടന്ന അതേ തെരുവ് ഈ തെരുവിന്റെ തിരത്ത് നിന്നാണ് ഐലൻ ബോട്ട് കയറിപ്പോയത് നജീബ് പുറപ്പെട്ട് പോയതും ഇതേ തെരുവിൽ നിന്നാണ് ഈ തെരുവിന്റെ ഓരങ്ങളാണ് ജുനൈദിന്റെ നിലവിളികൾക്ക് കാതോർത്തത്ഘനീഭവിച്ച...

പൊൻ മരം

കവിത അനിലേഷ് അനുരാഗ് മുതിർന്നൊരു മരം മുറിച്ചെടുത്ത് പണിത വാതായനങ്ങൾ പോലെകനമുള്ള സ്വർണ്ണക്കട്ടി ഉലയിലുരുക്കിയ കണ്ഠാഭരണങ്ങൾ പോലെഒരേ ധാതുക്കളിൽ നിന്ന് നാമുണ്ടായിനീ എനിക്കു വേണ്ടി പൊടിച്ച പൊൻ മരം,അസഹനീയമായ ആത്മഹർഷം,ജന്മങ്ങളിൽ തിരഞ്ഞ അജ്ഞാതപുഷ്പം,എൻ്റെ ചിറകുവിടർത്തിയ പ്രണയാകാശം,നീ എന്ന് ഞാൻ തെറ്റിവായിച്ച ഞാൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

നിശ്ശബ്‌ദത, പാലിക്കപ്പെടേണ്ട ഒന്നല്ല

കവിതസുജിത്ത് സുരേന്ദ്രൻശബ്ദങ്ങളുടെ കോലാഹലത്തിനുള്ളിലും വായ് മൂടിക്കെട്ടിയ നിശ്ശബ്ദത പടർന്നു പന്തലിച്ചു നിൽക്കുന്നുഅതിൻ ചുവട്ടിലാണ് നമ്മളൊരുമിച്ച് തണലെന്ന പേരിൽ വെയിലിനെ ഭയന്നിരുന്നത്.തുടലിട്ട ഉടലിന്റെ കൂട്ടിലാണ് നാം കടമയെന്ന പേരിൽ വാലാട്ടിനിന്നത്.എത്ര കഴുകിയിട്ടും മങ്ങാത്ത കറയുടെ വെറുപ്പിലാണ് നാം കറുപ്പെന്നും, വെളുപ്പെന്നും രണ്ടായ് മാറിയത്.നീയോർക്കുക ; ചുമത്തപ്പെട്ട ചുമതലകൾ ചുമലിലും പേറിയാണിപ്പോൾ നിന്റെ നിശ്ശബ്ദത ഊരാകെ തെണ്ടുന്നതെന്ന്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
spot_imgspot_img