Homeകവിതകൾ

കവിതകൾ

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ വിടരൂ വെയിൽ - പ്പൂവിതളായിത്തെളിയൂ .. വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ.. പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ....തീപ്പിടിക്കുന്നൊരുള്ള കത്തേക്ക് നീ തുറന്നിട്ട ജാലകം.. പച്ച പാറുന്ന കാറ്റുലയ്ക്കുന്ന നീറി...

ടൈം മെഷീൻ

കവിതസീന ജോസഫ്മഴയെത്ര വേഗത്തിലാണൊരു ടൈം മെഷീനാകുന്നത് !മധ്യവയസ്സിന്റെ വെള്ളിനൂലുകൾ തൂവാനം നനയുമ്പോൾ മനസ്സോടുന്നു, ഓട്ടിൻപുറത്തെ മഴത്താളം കേട്ട്, മഴക്കുമിളകളുടെ അൽപായുസ്സിൽ നൊന്ത്, പടിഞ്ഞാറ്റു മുറ്റത്ത് മഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക്!മുറ്റത്തെ സാൽവിയയും* ബീബാമും* മുറിച്ചൊതുക്കുമ്പോൾ മിന്റ് മണക്കുന്ന കാറ്റിലുമുണ്ടൊരു സമയയന്ത്രം!മനസ്സിൽ സ്വർണ്ണക്കുണുക്കിട്ട വിശറിഞൊറി മുണ്ടിന്റെ മിന്നലാട്ടം. പനിക്കൂർക്കയുടെ, കറുകപ്പുല്ലിന്റെ, നറുമണം.തൊണ്ടക്കുഴിയിൽ കുറുകുന്നു ഗദ്ഗദപ്പിറാവുകൾ !ഡാലിയയിലും സീനിയയിലും പൂക്കാലം വരച്ചിടുന്നു നിറമേളങ്ങളുടെ മറ്റൊരു സമയയന്ത്രം!ഒരു വളകാലൻ കുട മനസ്സിൽ നിവർത്തുന്ന കരുതൽത്തണൽ."എന്റെ കുഞ്ഞേ നിനക്കൊരു കാന്താരിയോ പച്ചമുളകോ നട്ടൂടെടി " എന്ന ചോദ്യം, "അത് വേണേൽ അപ്പച്ചി...

ബോഗൺ വില്ല

മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും വരണ്ടുപോയൊരു പൂവ് മഷി പടരാതെയെത്ര കവിതകളായ കടലാസുതോട്ടം പ്രിയനേ... എനിക്കൊരാഗ്രഹമുണ്ട് ഈ പിറന്നാളിന് അടുത്ത വിവാഹ വാർഷികത്തിന് പിന്നെയെന്റെ രോഗശയ്യയിൽ ഒടുവിലെന്റെ ഖബറിടത്തിൽ ബോഗൺവില്ലപ്പൂക്കളാൽ മാല തുന്നണം കൂട നിറയെ ഭാരമില്ലാത്ത മണമില്ലാത്ത ഏറ്റവും സുന്ദരിയായ പൂവേ, നിന്നെമൂടി നിറയണം അടുത്ത വരവിന് തല നിറയെ ചൂടി നടക്കണം ഏറ്റവും അപേക്ഷയായി പറയുന്നു എന്നെയറിയുന്നവനേ, മുല്ലകളാൽ...

1976 മാർച്ച് 1

സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ ചെയ്ത രാത്രിയിലാണ് എന്റെ കവിത പൂർത്തിയായത്.പിറവിയെടുക്കുവോളം വെടിയേറ്റു വീണെങ്കിലും എന്റെ കവിതയ്ക്ക് ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട എന്റെ കവിതയ്ക്ക് നിലവിളിക്കാൻ കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ കൊതിച്ച കാക്കിയ്ക്ക് എന്റെ കവിത വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും കാൽവെള്ളയിൽ ലാത്തി അടിച്ചമർത്തിയപ്പോഴും എന്റെ കവിത അതിജീവനത്തിന്റെ കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും രോമം പറിച്ചെടുത്തപ്പോഴും എന്റെ കവിത ആദിപോരാട്ടത്തിന്റെ ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ ഭിത്തിയിൽ എന്റെ കവിത രകതം തുപ്പിയപ്പോൾ പൊഴിഞ്ഞ പല്ലുകൾ നിലത്തുനിന്നു മഹാത്മാവിനെ...

പെൺ വിചാരം

കവിത ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി ഹൃദ്യമായി പറയുമ്പോൾ നീ, വരണ്ടുണങ്ങിപ്പോയ അതിലെ കറുത്ത പാടുകളും അതിന് താഴെ ചിരി വറ്റിയ ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി പതിയെ പറഞ്ഞപ്പോൾ നീ, കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.ഞാൻ നിന്റെ...

മൂന്ന് താറാവുകറിക്കവിതകൾ

കവിതസുരേഷ് നാരായണൻ 1 'തുള്ളി വെള്ളമില്ല ക്ലീറ്റസ്സേ , വേണമെങ്കിലെന്നെ പച്ചയ്ക്കടിച്ചോ!' മദ്യക്കുപ്പി ക്ലീറ്റസിനെ കൊഞ്ഞനം കുത്തി. അവനാ കുപ്പി കയ്യിലെടുത്തു.തൻറെ അവധാനതകളെ മുഴുവനും ചുണ്ടുകളിലേക്കാവാഹിച്ച് അതിൻറെ വട്ടക്കഴുത്തിൽ ചുംബിച്ചു. കുപ്പി വിറച്ചു മദിച്ചു നനഞ്ഞു മൂർച്ഛയിലതിൻറെ മൂടി ഊരിത്തെറിച്ചു.ശബ്ദം കേട്ട് ഫ്രിഡ്ജിൻറെ തണുപ്പുപാളികൾക്കുള്ളിൽ മയങ്ങിക്കിടന്ന താറാവുകറി പുറത്തേക്കു ചാടി അവൻറെ...

വെളിപാട്

കവിതശിവൻ തലപ്പുലത്ത്‌സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന് പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ ഹൃദയഭൂമികയിൽ രക്തം വലിച്ചൂറ്റുന്ന തണൽ മരങ്ങളാണ് വഴികാട്ടികൾഉറച്ചോടുന്ന കുഞ്ഞനുറുമ്പുകൾ തടിച്ചു കൊഴുക്കുന്ന കുളയട്ടകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരങ്ങൾ ഒന്ന് തന്നെയെന്ന വിലാപങ്ങൾ അനാഥശവം പോലെ എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള അക്ഷരങ്ങളുടെ വിലാപയാത്ര നിരോധിച്ചതായി വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

വിരല്‍പ്രണയം

വി. ടി. ജയദേവന്‍ഒരുവളുടെ വിരല്‍ത്തുമ്പുമായി ഒരാള്‍ പ്രേമത്തിലായി. അയാള്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ആ വിരല്‍ത്തുമ്പിനെ. ചിന്താമഗ്നയായ അവളുടെ കണ്ണു വെട്ടിച്ച് റസ്റ്റോറന്റിലെ മേശപ്പുറത്ത് വെറുതെ നടക്കാനിറങ്ങിയതായിരുന്നു വിരല്‍ത്തുമ്പ്. എവിടെയൊക്കെയോ മുട്ടി നോക്കുന്നുണ്ടായിരുന്നു, തൊട്ടു നോക്കുന്നുണ്ടായിരുന്നു. മതിലുകള്‍ക്കപ്പുറത്തേയ്ക്ക് ഏന്തി നോക്കുന്നുണ്ടായിരുന്നു. ആഴങ്ങള്‍ക്കുള്ളിലേയ്ക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.ആ ധീരതയുടെ ഭയം കാണാന്‍ നല്ല ചേല്. ആ സൗന്ദര്യത്തിന്റെ...

നിറയെ പേരുകളുള്ള ഒരുവൾ

അശ്വനി. ആര്‍ ജീവന്‍പേരെഴുതാനുളളിടത്ത് മൂന്നു കളങ്ങളാണ് തിരിച്ചറിയലിനുള്ളതാണ് വെട്ടാതെ, തിരുത്താതെ വലിയക്ഷരത്തിലെഴുതേണ്ടതാണ് വീണ്ടും പറയുന്നു, തിരിച്ചറിയലിനുള്ളതാണ്... ചോറിൽ നിന്നും കിട്ടിയ മുടി, ചൂടാകാത്ത വെള്ളം, ഏറ്റവുമൊടുക്കം ചത്ത താരാട്ടു കൂടി പെറുക്കി വച്ച് ഞാനിറങ്ങിപ്പോന്നു... അവർ തിരിച്ചറിഞ്ഞതേയില്ല!................................................................ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...
spot_imgspot_img